Spread the love


കനത്ത മഴ ;മുംബൈയിൽ മരണം 30


മുംബൈ : കനത്ത മഴയിൽ വിവിധ അപകടങ്ങളിലായി മുംബൈയിൽ 30 പേർ മരിച്ചു. ചെമ്പുരിൽ 17 പേരും വിക്രോളിയിൽ 7 പേരും, ഭാന്ധുപിൽ
16 വയസ്സുകാരനുമാണ് മരിച്ചത്.മറ്റു മഴക്കെടുതിയിൽ അഞ്ചുപേരും മരിച്ചു. ചെമ്പൂർ ഭാരത്നഗറിൽ കുടിലുകൾക്ക് മുകളിൽ മതിൽ ഇടിഞ്ഞു വീഴുകയായിരുന്നു. ഇന്നലെ പുലർച്ചെ ഒന്നിനാണ് അപകടമുണ്ടായത്.ആളുകൾ ഉറക്കത്തിലായിരുന്നത് മരണസംഖ്യ കൂടാൻ കാരണമായി. പരിക്കേറ്റ 7 പേരെ രാജാവാഡി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വിക്രോളിയിൽ മണ്ണിടിച്ചിലിൽ ആറ് കുടലുകൾ തകർന്നതാണ് ഏഴ് പേർ മരിച്ചത്. പുലർച്ചെ 2 :30നായിരുന്നു അപകടം. രണ്ടു പേർക്ക് പരുക്കേറ്റു.
ഭാന്ധുപിൽ വനംവകുപ്പിന്റെ മതിലിടിഞ്ഞാണ് 16 വയസ്സുകാരൻ മരിച്ചത്.മുംബൈയിൽ ശനിയാഴ്ച രാത്രി മുതൽ പെയ്ത മഴയിൽ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം പൊങ്ങിയിരുന്നു.12 മണിക്കൂറിനിടെ മുംബൈയിലും സമീപ മേഖലകളിലും 120 മില്ലി ലിറ്റർ മഴ പെയ്തെന്നാണ് കാലാവസ്ഥാ കേന്ദ്രം അറിയിച്ചത്.
റെയിൽവേ ട്രാക്കുകളിൽ വെള്ളം കയറിയതിനെ തുടർന്ന് മധ്യ റെയിൽവേയും പശ്ചിമ റെയിൽവേയും ലോക്കൽ ട്രെയിൻ സർവീസ് നിർത്തിവെച്ചു. പുലർച്ചെ 12 മുതൽ അഞ്ചര മണിക്കൂർ മുംബൈ വിമാനത്താവളത്തിന്റെ പ്രവർത്തനം തടസ്സപ്പെട്ടു.9 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് മുഖ്യമന്ത്രി 5 ലക്ഷം രൂപ വീതവും പ്രധാനമന്ത്രി 2 ലക്ഷം രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചു. ചികിത്സാ ചെലവ് മഹാരാഷ്ട്ര സർക്കാർ വഹിക്കും.

Leave a Reply