Spread the love
കര്‍ണാടകയില്‍ പുതിയ വിവാദത്തിന് തിരികൊളുത്തി ഹിന്ദു സംഘടനകള്‍.

പഴവ്യാപാരത്തിലെ ‘മുസ്ലീം കുത്തക’ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ജനജാഗ്രുതി സമിതി രംഗത്തെത്തി. ഹിന്ദു പഴവ്യാപാരികളുടെ കടകളില്‍ നിന്ന് മാത്രമേ ഹിന്ദുക്കള്‍ പഴങ്ങള്‍ വാങ്ങാന്‍ പാടുള്ളൂവെന്ന് കര്‍ണാടക ഹിന്ദു ജനജാഗ്രുതി സമിതി കോര്‍ഡിനേറ്റര്‍ ചന്ദ്രു മോഗെര്‍ ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തു. ചന്ദ്രു മോഗെറിന്റെ പരാമര്‍ശങ്ങളെ പിന്തുണച്ച് ഹിന്ദു വലതുപക്ഷ നേതാവ് പ്രശാന്ത് സംബര്‍ഗി രംഗത്തെത്തി. പഴവ്യാപാര രംഗം മുസ്ലീങ്ങളുടെ കുത്തകയാണെന്നും വില്‍പ്പനയ്ക്ക് മുമ്പ് പഴങ്ങളില്‍ ഇവര്‍ തുപ്പാറുണ്ടെന്നും ചന്ദ്രു മോഗെര്‍ ആരോപിച്ചു. ‘തുപ്പല്‍ ജിഹാദ്’ എന്ന പ്രയോഗമാണ് അദ്ദേഹം ഇതിനായി ഉപയോഗിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് ബിജെപിയെന്നും രാജ്യത്തെ എല്ലാ പൗരന്‍മാരും ഒരുപോലെയാണെന്നും ഹിന്ദു സംഘടനകളുടെ ആഹ്വാനത്തെ കര്‍ണാടക ഉന്നത വിദ്യാഭ്യാസ മന്ത്രിയായ അശ്വത് നാരായണ്‍ തള്ളിക്കൊണ്ട് വ്യക്തമാക്കി. മുസ്ലീം വ്യാപാരികളുടെ പക്കല്‍ നിന്നും പഴങ്ങള്‍ വാങ്ങാതിരിക്കുന്നത് ദേശവിരുദ്ധതയാണെന്നും കര്‍ഷകരെ അപമാനിക്കുന്നതിന് തുല്യമാണെന്നുമായിരുന്നു മുന്‍ മുഖ്യമന്ത്രി കുമാരസ്വാമി പറഞ്ഞു.

Leave a Reply