Spread the love

പുതിയ താരിഫ് കരാർ പ്രകാരം ചാനലുകളുടെ വരിസംഖ്യാ നിരക്ക് 15% വർധി ക്കുന്നതിന്റെ അമിതഭാരം വരിക്കാർക്കു മേൽ അടിച്ചേൽപിക്കാനാവില്ല എന്നു ചൂണ്ടിക്കാട്ടി ഡിജിറ്റൽ കേബിൾ ശൃംഖലകളുടെ ദേശീയ സംഘടനയായ ഓൾ ഇന്ത്യ ഡിജിറ്റൽ കേബിൾ ഫെഡറേഷൻ ഡിസ്നി സ്റ്റാർ, സീ എന്റർടെയ്ൻമെന്റ് എന്റർപ്രൈസസ്, സോണി പിക്ചേഴ്സ് നെറ്റ് വർക് ഇന്ത്യ ലിമിറ്റഡ് തുടങ്ങിയ പ്രമുഖ കമ്പനികളുടെ പുതിയ താരിഫ് കരാറിൽ നിന്നും ഒപ്പു വയ്ക്കാത്ത പിന്മാറി.

പുതിയ താരിഫ് ഓർഡർ (എൻടിഒ 3.0) പ്രകാരം ജനപ്രിയ ചാനലുകളുടെ നിരക്കിൽ 15% ശതമാനം വരെ വർധനയാണ് ഉണ്ടാകുക. പുതിയ നിരക്കിലുള്ള കരാറിൽ ഒപ്പു വയ്ക്കാതിരുന്നതോടെ കേബിൾ ടിവി ഓപ്പറേറ്റർമാർക്കുള്ള ചാനൽ ഫീഡ് ടിവി ചാനൽ ശൃംഖലകൾ വിഛേദിച്ചു.

ഡിസ്നി സ്റ്റാർ, സീ എന്റർടെയ്ൻമെന്റ് എന്റർപ്രൈസസ്, സോണി പിക്ചേഴ്സ് നെറ്റ് വർക് ഇന്ത്യ ലിമിറ്റഡ് തുടങ്ങിയ പ്രമുഖ കമ്പനികളാണ് കരാറിൽ ഒപ്പു വയ്ക്കാത്ത കേബിൾ വിതരണക്കാർക്കുള്ള ചാനൽ സിഗ്നൽ വിതരണം ഇന്നലെ രാത്രി അവസാനിപ്പിച്ചത്. ഇതോടെ കേബിൾ ശ്രംഖലകളെ ആശ്രയിക്കുന്ന രാജ്യത്തെ നാലരക്കോടിയോളം പ്രേക്ഷകർക്ക് ഈ ചാനലുകൾ ലഭ്യമല്ലാതായി നിരക്കുവർധനയെ നിയമപരമായി നേരിടുമെന്നു ഫെഡറേഷൻ അറിയിച്ചു.

Leave a Reply