Spread the love
ഭാര്യ പാർട്ടി വിട്ടതിന് പിന്നാലെ ഭർത്താവിന് ജോലി നഷ്ടമായ സംഭവം. പിരിച്ചുവിട്ട ആംബുലൻസ്ഡ്രൈവറെ തിരിച്ചെടുക്കാൻ ഹൈക്കോടതി ഉത്തരവ്.

ഭാര്യ പാർട്ടി വിട്ടതിന് പിന്നാലെ ജോലി നഷ്ടമായ തറട്ട ഗവൺമെൻ്റ് ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർ കല്ലറ തുമ്പോട് ശിവഗംഗയിൽ വിനോദിനെ തിരിച്ചടുക്കാൻ ഹൈക്കോടതി വിധി.

വാഹനാപകടത്ത തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്ന വിനോദ് കഴിഞ്ഞ മാസം തിരികെ ജോലിക്ക് എത്തിയപ്പോൾ ആശുപത്രി അധികൃതർ ജോലിയിൽ പ്രവേശിയ്ക്കുന്നത് വിലക്കിയിരുന്നു.

ഇതിനെതിരെ വിനോദ് ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടുകയുമായിരുന്നു.

സി പി എം പ്രവർത്തകയായിരുന്ന വിനോദിൻ്റെ ഭാര്യ അഡ്വ: റീന പാർട്ടി വിട്ട് സി പി ഐ യിൽ ചേർന്നതിൻ്റെ പ്രതികാരമായാണ് സി പി എം ബ്രാഞ്ച് സെക്രട്ടറി കൂടിയായിരുന്ന തന്നെ ജോലിയിൽ നിന്നും പിരിച്ചുവിട്ടതെന്നും വിനോദ്പറഞ്ഞു.

ഇതേ സമയം വിനോദിനെ പിരിച്ചുവിടാനുള്ള തീരുമാനം രാഷ്ട്രീയ പ്രേരിതമാണെന്ന വാദത്തിൽ കഴമ്പുള്ളതായും ഇക്കാര്യം വിധിന്യായത്തിൽ കോടതി പരമാർശിക്കുകയും ചെയ്തിട്ടുണ്ട്.

വാമനപുരം ബ്ലോക്ക് പഞ്ചായത്തിൻ്റെ കീഴിലുള്ള കല്ലറ തറട്ട
ആശുപത്രിയിലെ താൽക്കാലിക ജീവനക്കാരനാണ് വിനോദ്.

വാഹാനപകടത്തിൽ പരുക്കേറ്റ ചികിത്സയിലായിരുന്ന വിനോദ് ജോലിയിൽ തിരികെ പ്രവേശിപ്പിക്കാനായി എത്തുന്നതിന് കുറച്ച് ദിവസം മുമ്പാണ് ഭാര്യ അഡ്വ: റീന പാർട്ടി വിട്ട് സി പി ഐ യിലേയ്ക്ക് പോയത്.

കോടതി വിധിയുടെ അടിസ്ഥാനത്തിൽ തിങ്കളാഴ്ച തന്നെ ജോലിയിൽ തിരികെ പ്രവേശിക്കുമെന്ന് വിനോദ് അറിയിച്ചിട്ടുണ്ട്.

Leave a Reply