Spread the love

കേരള മനസ്സിൽ ഇന്നും നോവായി അവശേഷിക്കുന്ന ദുരന്ത പ്രണയ കഥയാണ് കെവിൻ-നീനു. മനുഷ്യർ പരസ്പരം അദൃശ്യമായി വരച്ചുവച്ച ജാതിമത സങ്കല്പങ്ങൾക്കപ്പുറം പ്രണയിച്ചൊരുമിച്ചതിന് കെവിനെ നീനുവിന്റെ സഹോദരനും സംഘവും ചേർന്ന് ഇല്ലാതാക്കുകയാണ്. സാക്ഷരരെന്നും പ്രബുദ്ധരെന്നും സ്വയം പൊങ്ങി മതമൈത്രിയുടെയും ജാതി വിവേചനമില്ലായ്മയുടെയും മറപറ്റി ദുരഭിമാന കൊലയടക്കമുള്ള പൈശാചിക കുറ്റകൃത്യങ്ങൾ ചെയ്യാൻ കൈമടിക്കാത്ത കേരളത്തിന്റെ തനി ഗുണമാണ് കെവിന്റെ മരണത്തിലൂടെ പിന്നീട് വെളിപ്പെട്ടത്.

2018 മേയ് ഇരുപത്തിയെട്ടിനാണ് പുഴയിൽ നിന്നും കോട്ടയം സ്വദേശി കെവിന്റെ മൃതദേഹം കണ്ടെത്തിയത്. കെവിന്റേത് ദുരഭിമാനക്കൊലയാണെന്നും കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരനടക്കം പത്ത് പേർ കുറ്റക്കാരാണെന്നും കോടതി കണ്ടെത്തിയിരുന്നു. തന്റെ പിതാവ് അടക്കമുള്ളവർക്കെതിരെ കേസ് നടക്കുന്ന വേളയിൽ നീനു മൊഴിയും നൽകിയിരുന്നു.

കെവിന്റെ മരണശേഷം കെവിന്റെ കുടുംബത്തോടൊപ്പം ആയിരുന്നു നീനു നിന്നിരുന്നത്. പിന്നീട് എം എസ് ഡബ്ല്യു പഠിക്കാനായി ബാംഗ്ലൂരിലേക്ക് മാറുകയും ചെയ്തു. എന്നാൽ ഈ ഇടയ്ക്ക് നീനു വയനാട് സ്വദേശിയായ യുവാവിനെ വിവാഹം ചെയ്തെന്ന രീതിയിൽ വാർത്തകൾ വ്യാപകമായി പ്രചരിച്ചിരുന്നു. കെവിന്റെ പിതാവ് മുൻകൈയെടുത്താണ് വിവാഹം നടത്തിയത് എന്നും പ്രചരണമുണ്ടായിരുന്നു. ഇതിൽ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കൊല്ലപ്പെട്ട കെവിന്റെ പിതാവ് ഇപ്പോൾ

അദ്ദേഹത്തിന്റെ വാക്കുകൾ..

‘നീനുവിനെ ഞാൻ ആർക്കും കൈ പിടിച്ചു കൊടുത്തിട്ടില്ല. നീനുവിന്റെ കല്യാണം കഴിഞ്ഞ വാർത്ത എനിക്കറിയില്ല. വ്യാജ പ്രചരണം നടത്തുന്നവരോടുതന്നെ ചോദിക്കണം’- അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു. എം എസ് ഡ ബ്ല്യൂ പൂർത്തിയാക്കിയ നീനു ഇപ്പോൾ ജോലിയിൽ പ്രവേശിച്ചെന്നാണ് വിവരം.

Leave a Reply