Spread the love

കുടശ്ശനാട്‌ കനകം എന്ന പേര് കേട്ടാൽ മലയാളി പ്രേക്ഷകർക്ക് എല്ലാവർക്കും ഇനി പറയാൻ പോകുന്ന നടിയെ കുറിച്ചറിയണമെന്നില്ല. പക്ഷെ താരം അഭിനയിച്ച് രസിപ്പിച്ച കഥാപാത്രങ്ങളെ കുറിച്ച് പറഞ്ഞാൽ മലയാളികൾക്ക് ഞൊടിയിടയിൽ കണക്ട് ആകും. ജയ ജയ ഹേയിലെ ബേസിൽ ജോസഫിന്റെ അമ്മ വേഷവും ഗുരുവായൂർ അമ്പല നടയിലെ വേലക്കാരി രമണിയുമെല്ലാം പ്രേക്ഷകർ അത്രയധികം നോട്ടീസ് ചെയ്ത കഥാപാത്രങ്ങളാണ്. വരാനിരിക്കുന്ന മലയാള ചിത്രങ്ങളെ കൂടാതെ താരമിപ്പോൾ തമിഴിലും സജീവമാണ്. ഇപ്പോഴിതാ തന്റെ മകന്റെ മരണത്തെക്കുറിച്ചും ജീവിതത്തിൽ താൻ അനുഭവിച്ച കയ്പ്പേറിയ അനുഭവങ്ങളെ കുറിച്ചും നടി പറഞ്ഞതാണിപ്പോൾ വൈറലാകുന്നത്.

എന്റെ പൊന്നുമോൻ സ്‌നേഹനിധിയായിരുന്നു. ഒരുപാട് വേദനകൾ അനുഭവിച്ച ജീവിതമാണ് എന്റേത്. മകൻ മരിച്ചതിന്റെ പിറ്റേന്ന് നാടകത്തിൽ അഭിനയിക്കാൻ പോയപ്പോൾ ബന്ധുക്കൾ കുറ്റപ്പെടുത്തി. മോൻ മരിച്ചിട്ടും നാടകമാണ് വലുതെന്ന് പറഞ്ഞു. ഇരുപത്തിമൂന്നാമത്തെ വയസിലാണ് മകൻ മരിച്ചത്.- കുടശ്ശനാട്‌ കനകം പറയുന്നു.

‘രണ്ട് മക്കളുണ്ടായിരുന്നു. ഒരാൾ മരിച്ചുപോയി. കോംപ്ലിക്കേഷൻ മരണമായിരുന്നു. അതിന്റെ പിറ്റേന്ന് സ്റ്റേജിൽ പോയി നിന്നു. എവിടുന്നോ വന്നു, എങ്ങോട്ടോ പോയി. നല്ലവരെ ദൈവം നേരത്തെ അങ്ങ് വിളിക്കുമെന്നായിരുന്നു പറയേണ്ട ഡയലോഗ്. അന്നും ഇന്നും എന്നും അത് മനസിൽ നിന്ന് മായത്തില്ല. വണ്ടിയിലൊക്കെയിരിക്കുമ്പോൾ കണ്ണിനീർ ഇങ്ങനെ ഒഴുകുകയായിരുന്നു.അച്ഛൻ മരിച്ച് വീട്ടിൽ കിടക്കുമ്പോൾ സ്‌റ്റേജിൽ നിൽക്കുകയായിരുന്നു. അമ്മ മരിച്ച് പിറ്റേന്ന് പോയി നാടകം കളിച്ചു. എന്റെ എല്ലാ സ്വത്തുമായിരുന്നു മാതാപിതാക്കൾ. ഷൂട്ടാണെങ്കിൽ നാളത്തേക്ക് മാറ്റിവയ്ക്കാം. നാടകം അങ്ങനെ പറ്റത്തില്ല. എന്റെ കലയല്ലേ വലുത്. എന്റെ ഉപജീവനമല്ലേ വലുത്. നമുക്കൊരു ദുഃഖമുണ്ടായെന്ന് പറഞ്ഞ് അത്രയും പേരുടെ അന്നം കളയാൻ പറ്റില്ല. നമ്മുടെ മാത്രം ദുഃഖമല്ല നമ്മൾ ഉൾക്കൊള്ളേണ്ടത്. നമ്മളെക്കൊണ്ട് മറ്റുള്ളവർക്ക് എന്ത് നഷ്ടമുണ്ടാകുമെന്ന് ചിന്തിക്കണം’-.കുടശ്ശനാട്‌ കനകം പറയുന്നു.

Leave a Reply