ആലപ്പുഴ ഹൈബ്രിഡ് കേസിലെ പ്രതികളിൽ ഒരാളായ ശ്രീനാഥ് ഭാസിയെ ഇന്നലെ പോലീസ് ചോദ്യം ചെയ്യുന്നതായി വിളിപ്പിച്ചിരുന്നു. ഇപ്പോഴിതാ താരം പോലീസിനോട് പറഞ്ഞ കാര്യങ്ങളാണ് പുറത്തുവരുന്നത്. ‘ താൻ ലഹരി ഉപയോഗിച്ചിട്ടുണ്ട്, അതിൽനിന്നും മുക്തി നേടാനുള്ള ശ്രമത്തിലാണ്. ഇതിൽ എക്സൈസിന്റെ സഹായവും വേണം’ എന്നാണ് താരം അന്വേഷണ സംഘത്തിന് മുന്നിൽ മൊഴി നൽകിയിരിക്കുന്നത്.
അതേസമയം, ലഹരി വിമുക്ത ചികിത്സ പൂർത്തിയാക്കുന്നതോടെ ഷൈൻ ടോം ചാക്കോയ്ക്ക് നിയമ പരിരക്ഷ ലഭിക്കുമെന്ന് ആലപ്പുഴ ഡെപ്യൂട്ടി കമ്മീഷണര്‍ എസ് വിനോദ് കുമാര്‍ പറഞ്ഞു.ചികിത്സ പൂർത്തിയാക്കിയില്ലെങ്കിൽ നിയമത്തിന്റെ സംരക്ഷണം ലഭിക്കില്ല. ചികിത്സയ്ക്കിടയിൽ ലഹരി കേസുകളിൽ പെടാൻ പാടില്ല. എത്ര കാലം ചികിത്സയിൽ തുടരണമെന്ന് തീരുമാനിക്കുന്നത് ലഹരി വിമുക്തി കേന്ദ്രമാണ്. ഷൈൻ ടോം ചാക്കോയുടെ ലഹരി വിമുക്ത ചികിത്സ എക്സൈസ് മേൽനോട്ടത്തിലായിരിക്കുമെന്നും ആലപ്പുഴ ഡെപ്യൂട്ടി കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു.