Spread the love

അരങ്ങേറ്റ ചിത്രത്തിൽ തന്നെ വലിയ പ്രേക്ഷക ഏറ്റെടുപ്പ് നേടിയ നടിയാണ് അനുപമ പരമേശ്വരൻ. പ്രേമം എന്ന സൂപ്പർഹിറ്റ് ചിത്രത്തിലെ നിവിൻ പോളിയുടെ മൂന്നു നായികമാരിൽ ഒരാളായിരുന്നു അനുപമ. ചിത്രത്തിലെ ചുരുണ്ട മുടി വിളിച്ചിട്ടുള്ള അനുപമയുടെ നായിക ലുക്കും മേരി എന്ന കഥാപാത്രവും അന്ന് വലിയ ഹിറ്റ് ആയിരുന്നു. പ്രേമത്തിനുശേഷം മണിയറയിലെ അശോകൻ, ജോമോന്റെ സുവിശേഷങ്ങൾ തുടങ്ങിയ ചിത്രങ്ങളിലെ താരതമ്യേനെ പ്രാധാന്യം കുറഞ്ഞ വേഷങ്ങൾ മാത്രമാണ് നടിയെ തേടിയെത്തിയത്. എന്നാൽ അന്യഭാഷാ സിനിമകൾ താരത്തിന് വലിയ വരവേൽപ്പും കൈനിറയെ ചിത്രങ്ങളുമാണ് നൽകിയത്

ഇപ്പോഴിതാ സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രമായ ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’യിലൂടെ മലയാളത്തിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ് നടി. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെ മലയാളത്തിൽ നിന്നും മനപ്പൂർവ്വം മാറി നിന്നതല്ലെന്നും അഭിനയിക്കാൻ അറിയില്ല എന്ന കുറ്റപ്പെടുത്തലുകൾ ഉൾപ്പെടെ വളരെയധികം അവഗണന താൻ നേരിട്ടിട്ടുണ്ടെന്നും നടി പറഞ്ഞിരുന്നു.

അനുപമയുടെ വാക്കുകൾ

‘ഞാൻ മന:പൂർവം മലയാളത്തിൽ നിന്ന് മാറി നിന്നതല്ല. നല്ല സബ്ജക്ടിനുവേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. മലയാളത്തിൽ സിനിമ ചെയ്യുകയാണെങ്കിൽ അത്യാവശം നല്ല സിനിമ ചെയ്യണം, അല്ലാതെ ചുമ്മാ വന്നുപോകരുതെന്ന് ഉണ്ടായിരുന്നു. കുറുപ്പ് സിനിമയിലെ ഒരു സീൻ ആണെങ്കിലും അത് ഞാനാണെന്ന് മനസിലായില്ലെന്ന് ആളുകൾ പറഞ്ഞു. എനിക്ക് കിട്ടിയ വലിയൊരു അഭിനന്ദനമാണത്. അങ്ങനെ ഇംപാക്ടുണ്ടാക്കുന്ന കഥാപാത്രങ്ങൾ മതിയെന്നുള്ളതുകൊണ്ടാണ് ഇവിടെ ഞാൻ വളരെ കെയർഫുള്ളായി തിരഞ്ഞെടുക്കുന്നത്

പഠനം നിർത്തിയതിനെക്കുറിച്ചും അനുപമ തുറന്നുപറഞ്ഞു. ‘ഡിഗ്രി ഫസ്റ്റ് ഇയറിലാണ് പ്രേമം ചെയ്തത്. സെക്കൻഡ് ഇയർ ആയപ്പോൾ, അറ്റൻഡൻസില്ലെങ്കിൽ എക്സാം എഴുതാൻ പറ്റില്ലെന്ന് പറഞ്ഞു. ഞാൻ എന്റെ വിദ്യാഭ്യാസം നിർത്തി. കൂട്ടുകാരും നാട്ടുകാരുമൊക്കെ അതിന് എന്നെ കുറ്റം പറഞ്ഞു. അപ്പോഴൊക്കെ കൂടെ നിന്നത് അച്ഛനും അമ്മയുമാണ്. ഞാനെടുത്ത ഒരു തീരുമാനത്തിനും അവർ എന്നെ കുറ്റം പറഞ്ഞിട്ടില്ല

Leave a Reply