2022 ല്‍ പുറത്തിറങ്ങിയ ഒരു കൊച്ചുചിത്രം തീരദേശ കർണാടകയിൽ നിന്നുള്ള ഒരു നാടോടി മിത്തും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സംഘടനവും എല്ലാം ചിത്രീകരിച്ചാണ് ലോകമെങ്ങും സിനിമ പ്രേമികളുടെ ഹൃദയം കീഴടക്കിയത്. കമൽഹാസൻ, ഹൃത്വിക് റോഷൻ, പ്രഭാസ്, ധനുഷ്, പൃഥ്വിരാജ് സുകുമാരൻ തുടങ്ങി നിരവധി ഇന്ത്യൻ സിനിമാ സെലിബ്രിറ്റികൾ ഈ ചിത്രത്തെ അന്ന് അനുമോദിച്ചിരുന്നു.
2022-ല്‍ തീയറ്ററില്‍ എത്തിയ കാന്താര വെറും 16 കോടി രൂപ മുതൽമുടക്കിൽ നിർമ്മിച്ച് ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസിൽ 400 കോടിയിലധികം നേടിയിരുന്നു. 2022 വർഷത്തെ രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും ചിത്രം നേടിയിരുന്നു. ചിത്രത്തിലെ ഗാനത്തിന്‍റെ പേരില്‍ കോപ്പിയടി കേസ് അടക്കം വന്നിട്ടും ചിത്രം ശ്രദ്ധിക്കപ്പെട്ടു. ആദ്യം കര്‍ണാടകയില്‍ മാത്രം റിലീസ് ചെയ്ത ചിത്രം വലിയതോതില്‍ പ്രേക്ഷക പ്രീതി നേടിയതോടെ പ്രൊഡക്ഷൻ ഹൗസായ ഹോംബാലെ ഫിലിംസ് ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിൽ മൊഴിമാറ്റം ചെയ്ത് ഇറക്കുതയായിരുന്നു. എന്‍റര്‍ടെയ്മെന്‍റ് ട്രാക്കിംഗ് പോർട്ടലായ സാക്നിൽക് പറയുന്നതനുസരിച്ച് ചിത്രം ഇന്ത്യയിൽ 310 കോടി രൂപ നേടുകയും ലോകമെമ്പാടുമായി 408 കോടി രൂപ നേടുകയും ചെയ്തു.
മലയാളം മ്യൂസിക് ബാൻഡായ തൈക്കുടം ബ്രിഡ്ജ് കന്താരയ്‌ക്കെതിരെ കോപ്പിയടി ആരോപിച്ച് രംഗത്ത് എത്തിയത് വിവാദമായിരുന്നു. ചിത്രത്തിലെ ട്രാക്ക് വരാഹ രൂപം തങ്ങളുടെ നവരസം ഗാനത്തിന്‍റെ തനിപ്പകർപ്പാണെന്നാണ് ഇവര്‍ അവകാശപ്പെട്ടു. കുറച്ച് ദിവസത്തേക്ക് തീയറ്ററുകളിൽ നിന്നും ചിത്രത്തിന്‍റെ സ്ട്രീമിംഗ് പതിപ്പിൽ നിന്നും നിർമ്മാതാക്കൾ ട്രാക്ക് നീക്കം ചെയ്തു. ആത്യന്തികമായി, കോഴിക്കോട് ജില്ലാ കോടതി കേരള ബാൻഡിന്‍റെ ഹർജി തള്ളുകയും ബി. അജനീഷ് ലോക്നാഥ് സംഗീതം നൽകിയ വരാഹ രൂപം വീണ്ടും കാന്താരയിലേക്ക് ചേർക്കുകയും ചെയ്യുകയായിരുന്നു.