Spread the love

ന്യൂഡൽഹി : ആർ ടി പി സി ആർ പരിശോധനങ്ങൾ കുറയ്ക്കണം എന്ന ആവശ്യം ഉന്നയിച്ചിരിക്കുകയാണ് ഐ സി എം ആർ.എന്നാൽ ഇത് 70% എങ്കിലും ഉയർത്തണം എന്നാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം.കോവിഡ് വ്യാപനത്തെ തുടർന്നു ലബോറട്ടറിങ്ങളിലെ ജോലി ഭാരം കൂടിയതാണ് ഇതിനു കാരണം.

പത്തു ദിവസത്തെ ഹോം ഐസൊലേഷൻ പൂർത്തിയാക്കിയവരും അതേ സമയം പുതിയ ലക്ഷണങ്ങൾ ഇല്ലാത്തവരും ആർ ടി പി സി ആർ ചെയേണ്ടതില്ല എന്നാണ് പുതിയ മാർഗനിർദ്ദേശം.കോവിഡ് വ്യാപനം മൂലം ആർ ടി പി സി ആർ പരിശോധനയിൽ ഉണ്ടായ വർധനവും ജീവനക്കാരിൽ പലർക്കും കോവിഡ് പോസിറ്റീവ് ആയതും ആണ് സ്ഥിതി വഷളാക്കിയതു.ആർ ടി പി സി ആർ പരിശോധന നടപടികൾ പൂർത്തുയക്കുന്നതിനു 72 മണിക്കൂർ ആവശ്യമാണ്. ഈ സാഹചര്യം കണക്കിലെടുത്താണ് പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തു വിട്ടിരിക്കുന്നത്.

Leave a Reply