
ഗുജറാത്തില്‍ മോര്‍ബിയിലെ സാഗര്‍ ഉപ്പ് ഫാക്ടറിയുടെ ചുമരിടിഞ്ഞ് 12 പേര്‍ മരിച്ചു. ചുവരും ഉപ്പ് ചാക്കുകളും തൊഴിലാളികൾക്കു മേൽ വീഴുകയായിരുന്നു. സ്ഥലത്ത് നിരവധി തൊഴിലാളികള്‍ കുടുങ്ങികിടക്കുന്നതായാണ് വിവരം. അഞ്ച് പുരുഷൻമാരും നാല് സ്ത്രീകളും മൂന്ന് കുട്ടികളുമാണ് മരിച്ചത്. രക്ഷാപ്രവർത്തനം നടക്കുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടുലക്ഷം രൂപ ധനസഹായം നല്‍കും എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.