Spread the love
ആണവ വൈദ്യുത ഉല്‍പാദന രംഗത്ത് കുതിക്കാന്‍ ഇന്ത്യ.

കര്‍ണാടകയിലെ കൈഗയില്‍ അടുത്ത വര്‍ഷം ആദ്യത്തെ റിയാക്ടര്‍ നിര്‍മാണത്തിന് തുടക്കമാകും. അടുത്ത മൂന്ന് വര്‍ഷത്തിനിടെ പത്ത് ഫ്‌ലീറ്റ് മോഡ് ആണവ റിയാക്ടറുകള്‍ നിർമിക്കാൻ തീരുമാനം. ഫ്‌ലീറ്റ് മോഡില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു ആണവ നിലയം നിര്‍മ്മിക്കാമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഇന്ത്യയില്‍ നിലവില്‍ 6780 മെഗാവാട്ട് ശേഷിയുള്ള 22 ആണവ റിയാക്ടറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൈഗ യൂണിറ്റ് 5, 6 എന്നിവയുടെ നിര്‍മാണം (എഫ്പിസി-ഫസ്റ്റ് പൗറിങ് കോണ്‍ക്രീറ്റ്) 2023 ലും ഗോരഖ്പൂര്‍, ഹരിയാന, അനു വിദ്യുത് പ്രയോഞ്ജന്‍ യൂണിറ്റുകള്‍ 3, 4 എന്നിവയുടെ എഫ്പിസി 2024ലും നടക്കുമെന്നും പ്രതീക്ഷിക്കുന്നു. മൊത്തം 1.05 ലക്ഷം കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 700 മെഗാവാട്ട് തദ്ദേശീയമായി നിര്‍മ്മിച്ച പ്രഷറൈസ്ഡ് ഹെവി വാട്ടര്‍ റിയാക്ടറുകളുടെ (പിഎച്ച്ഡബ്ല്യുആര്‍എസ്)) പത്ത് കേന്ദ്രങ്ങള്‍ക്ക് 2017 ജൂണില്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി.

Leave a Reply