മലയാളത്തിലെ മിക്ക മുതിർന്ന താരങ്ങളുടെയും മക്കളെ മലയാളികൾക്ക് അറിയാം. സോഷ്യൽ മീഡിയയും മറ്റും അരങ്ങു വാഴുന്ന ഈ കാലത്ത് അത് വളരെ എളുപ്പമാണല്ലോ! എന്നാൽ മാതാപിതാക്കളുടെ പേരിലല്ലാതെ തന്റേതായ വ്യക്തിത്വത്തിന്റെയും സിനിമയിൽ ചെയ്ത നല്ല വേഷങ്ങളുടെയും പേരിൽ ശ്രദ്ധയായ നടിയാണ് അഹാന. ഈയടുത്ത് സിനിമ പ്രമോഷനുമായി ബന്ധപ്പെട്ട ഒരു വിവാദത്തിൽപ്പെട്ടത് വലിയ ചർച്ചയായിരുന്നു. ‘നാൻസി റാണി’ എന്ന അന്തരിച്ച തന്റെ ഭർത്താവ് സംവിധാനം ചെയ്ത ചിത്രത്തിന്റെ പ്രമോഷൻ പരിപാടികൾക്ക് അഹാന സഹകരിക്കുന്നില്ലെന്നും മൂന്നു വർഷങ്ങൾക്കു മുൻപുണ്ടായ അഭിപ്രായ വ്യത്യാസത്തിൽ താരം ഇപ്പോഴും മാറിനിൽക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സംവിധായകന്റെ ഭാര്യയുടെ പത്രസമ്മേളനത്തിലെ പരാമർശം. പിന്നാലെ വലിയ വിമർശനങ്ങൾ നടിക്കെതിരെ ഉയർന്നിരുന്നു. ഇതിൽ പ്രതികരിച്ച് കഴിഞ്ഞദിവസം നടി രംഗത്തെത്തിയിരുന്നു.
തീർത്തും അൺ പ്രൊഫഷണൽ ആയിട്ടുള്ള ഒരു സിനിമാ സെറ്റ് ആയിരുന്നു അന്തരിച്ച സംവിധായകൻ നയിച്ചിരുന്നതെന്നും സംവിധായകനും അസിസ്റ്റന്റ്മാരും സെറ്റില്‍ കൂട്ടമായി ഇരുന്ന് മദ്യപിക്കുന്ന അവസ്ഥയും തന്റെ കഥാപാത്രത്തിനായി മറ്റൊരാളെ കൊണ്ട് ഡബ്ബ് ചെയ്യിപ്പിച്ചതടക്കമുള്ള ദുരനുഭവങ്ങളും താൻ നേരിട്ടു എന്നും അഹാന വ്യക്തമാക്കിയിരുന്നു. ഗുരുതരമായ മറ്റാരോപണങ്ങളും ഉന്നയിച്ച അഹാന തന്റെ അമ്മയോട് ‘മകള്‍ ഒരു ഡ്രഗ് അഡിക്ട്’ ആണെന്ന് നൈന ( സംവിധായകന്റെ ഭാര്യ ) വിളിച്ച് പറഞ്ഞതായും അഹാന പറഞ്ഞിരുന്നു. ഇപ്പോഴിതാ വിഷയത്തിൽ അഹാനയ്ക്ക് പിന്തുണയുമായി തന്റെ മകളെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് അമ്മ സിന്ധു കൃഷ്ണയുമിപ്പോൾ..
”അവര്‍ക്ക് മാപ്പു നല്‍കി നിശ്ശബ്ദരായിരിക്കാം എന്ന് രഹസ്യമായെങ്കിലും ഞാന്‍ ചിന്തിച്ചിരുന്നു. എന്നാല്‍, അങ്ങനെ ചെയ്യാന്‍ അവര്‍ ഒരവസരം നല്‍കിയില്ല. ഒടുവില്‍ പ്രശ്‌നങ്ങള്‍ പുറത്തു കൊണ്ടു വരാന്‍ ഞങ്ങള്‍ തീരുമാനിച്ചു” എന്നാണ് സിന്ധു കൃഷ്ണ കുറിച്ചിരിക്കുന്നത്.
അതേസമയം, സംവിധായകന്‍ ജോസഫ് മനു ജെയിംസിന്റെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യ ചിത്രം ഈ വര്‍ഷം റിലീസ് ചെയ്യാനിരിക്കെയാണ് വിവാദങ്ങള്‍ ആരംഭിച്ചത്. മൂന്നുവർഷം മുന്നേ ഉണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങളുടെ പേരിൽ അഹാന പ്രമോഷൻ പരിപാടികളിൽ നിന്നും മാറി നിൽക്കുകയാണെന്നും മാനുഷിക പരിഗണന വച്ചെങ്കിലും പരിപാടിക്ക് എത്താം എന്നുമായിരുന്നു നൈന കുറ്റപ്പെടുത്തിയത്.