കാഞ്ഞങ്ങാട്∙ ടോമിക്ക് ഇത് ശരിക്കും ന്യൂ ഈയറാണ്. അപകടത്തിൽപെട്ട് ആരും കാണാതെ വഴിയരികിൽ വീണപ്പോൾ മഞ്ഞ ഹെൽമറ്റും കാക്കി ഷർട്ടും ധരിച്ചെത്തിയ രണ്ട് പേരോടാണ് അവന് കടപ്പാട്. അവരില്ലെങ്കിൽ താനിന്ന് ജീവനോടെ ഉണ്ടാകില്ലെന്ന് ടോമിക്കറിയാം. ടോമി എന്ന തെരുവ് നായ കുട്ടിയുടെയും വൈദ്യുതി സെക്ഷനിലെ രണ്ട് ലൈൻമാൻ മാരുടെയും കഥയാണിത്. ചെറുവത്തൂർ വടക്കെവളപ്പിലെ ശ്യാംകുമാർ തൃക്കരിപ്പൂർ മെട്ടമ്മലിലെ ലൈജു എന്നിവരാണ് ഈ കഥയിലെ താരങ്ങൾ. ദിവസങ്ങൾക്ക് മുൻപ് മാവുങ്കാൽ ടൗണിന് സമീപത്താണ് സംഭവം നടന്നത് .
റോഡ് കുറുകെ കടക്കവേ തെരുവുനായക്കുട്ടി അപകടത്തിൽപെടുകയായിരുന്നു. ഈ സമയം ജോലി കഴിഞ്ഞ് ഇതു വഴി വരികയായിരുന്ന ശ്യാമും ലൈജുവും ചേർന്ന് ഇതിനെ എടുത്ത് മാവുങ്കാലിലെ തങ്ങളുടെ സെക്ഷൻ ഓഫിസിലെത്തി ഇതിനെ സംരക്ഷിക്കുകയായിരുന്നു. ഇവർ തന്നെയാണ് ഇതിന് ടോമി എന്ന പേര് നൽകിയിതും.
ടോമിയാകട്ടെ ഇപ്പോൾ മാവുങ്കാലിലെ ഓഫിസിന് സമീപത്ത് ഇവർ ഒരുക്കിയ കൂട്ടിൽ സുഗമായി കഴിയുന്നു. രാവിലെ ഇവർ ജോലിക്ക് ഇറങ്ങുമ്പോൾ ടോമി സ്നേഹത്തോടെ ഇവരുടെ അടുത്തെത്തി നിൽക്കും തിരിച്ച് വരുന്നത് വരെ ടോമിക്ക് വിഷമമാണ് . തിരിച്ചെത്തിയാൽ കുരച്ച് കൊണ്ട് സ്നേഹത്തോടെ നിൽക്കുന്ന കാഴ്ച ആരെയും അമ്പരപ്പിക്കും. ഇവർ അവധിയായാലും തങ്ങളുടെ പ്രിയപ്പെട്ട ടോമിയെ കാണാൻ ഓഫിസിലേക്ക് എത്തും.
മലയാളത്തിൽ ഇപ്പോൾ അത്ര സജീവം അല്ലെങ്കിലും പെണ്ണിന്റെ പ്രേക്ഷകർ ഒന്നാകെ വലിയ കാര്യമായി ആരാധിക്കുന്ന നടിയാണ് മലയാളി കൂടിയായ സംയുക്ത മേനോൻ. ഇപ്പോഴിതാ താരം ധരിച്ച ഒരു ഷർട്ടാണ് ചർച്ചാവിഷയം ആയിരിക്കുന്നത്. ഷർട്ടിന്റെ നിറമോ നീളമോ പ്രിന്റോ ഒന്നുമല്ല ഇത്തവണ ചർച്ച വിഷയം നടി ധരിച്ച അതേ ഷർട്ട് ഇക്കഴിഞ്ഞ ദിവസം ലോകപ്രശസ്ത റാപ്പറും മലയാളിയുമായ ഹനുമാൻ കൈൻഡും ഒരു പൊതു പരിപാടിയിൽ ധരിച്ച് എത്തിയിരുന്നു. ആഷിക് അബുവിന്റെ ക്രിസ്തുമസ്…
പ്രണവ് മോഹൻലാല്‍ തുടര്‍ച്ചയായി അങ്ങനെ സിനിമ ചെയ്യുന്ന നടനല്ല. യാത്രകള്‍ക്കാണ് പ്രണവ് മോഹൻലാല്‍ അധികവും തന്റെ സമയം ചെലവഴിക്കാറുള്ളത്. പല രാജ്യങ്ങളില്‍ നിന്നുള്ള പ്രണവിന്റെ ഫോട്ടോകള്‍ പങ്കുവയ്ക്കാറുമുണ്ട്. പ്രണവ് മോഹൻലാല്‍ സ്പെയ്നില്‍ പോയതിനെ കുറിച്ച് അമ്മ സുചിത്ര അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. രേഖാ മേനോന് നല്കിയ അഭിമുഖത്തിലാണ് മകന്റെ യാത്രയുടെ സൂചനകള്‍ സുചിത്ര വെളിപ്പെടുത്തിയത്. സിനിമകള്‍ ഒരുപാട് മകൻ ചെയ്യണമെന്നില്ലേയെന്ന് ചോദിക്കുകയായിരുന്നു രേഖാ മേനോൻ. ചിലപ്പോഴും തോന്നും ഒരു വര്‍ഷം സിനിമ…
ചാലക്കുടി പോട്ടയിൽ പട്ടാപ്പകൽ ഫെഡറൽ ബാങ്ക് കൊള്ളയടിച്ച് 15 ലക്ഷം രൂപ കവർന്ന പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കി പൊലീസ്. ഇന്നലെ ഉച്ചതിരിഞ്ഞ് രണ്ടേകാലോടെ കവർച്ചയ്ക്ക് ശേഷം അങ്കമാലി ഭാഗത്ത് വരെ മോഷ്ടാവ് എത്തിയതായി പൊലീസിന് സിസിടിവിയിൽ നിന്ന് വിവരം ലഭിച്ചിരുന്നു. അങ്കമാലി, ആലുവ, പെരുമ്പാവൂർ ഉൾപ്പെടെയുള്ള മേഖലകളിൽ വിപുലമായ പരിശോധനയാണ് പൊലീസ് നടത്തുന്നത്. ഇന്നലെയാണ് ഹെൽമെറ്റും ജാക്കറ്റ് ധരിച്ച് മോഷ്ടാവ് ബൈക്കിൽ എത്തിയത്. ബാങ്കിൽ ഉണ്ടായിരുന്ന ജീവനക്കാരനെ ഭീഷണിപ്പെടുത്തി ബാത്ത്റൂമിൽ…