Spread the love

വിജയ് നായകനായി എത്തുന്ന തമി‍ഴ് ചിത്രം ‘ജന നായകന്’ പ്രദർശനാനുമതി ലഭിക്കാത്തിൽ ഏറെ നിരാശയിലാണ് ആരാധകർ. പൊങ്കലിന് തിയേറ്ററുകളിലെത്തേണ്ടിയിരുന്ന സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകാതിരുന്നതോടെയാണ് കോടതി കയറേണ്ടിവന്നത്. സിനിമയ്ക്ക് നേരിട്ട സെൻസർ കുരുക്കുകൾ ഇതുവരെ അഴിക്കാൻ സാധിച്ചിട്ടില്ല. ഇപ്പോഴിതാ സിനിമയുടെ റിലീസ് വൈകിയത് കൊണ്ട് തമിഴ് നാട് തിയേറ്ററുകൾക്ക് 100 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് റിപ്പോർട്ടുകൾ

ജന നായകന്റെ കാലതാമസം മൂലം തമിഴ്‌നാട് ബോക്‌സ് ഓഫീസിന് ഏകദേശം 100 കോടി രൂപയുടെ നഷ്ടം സംഭവിച്ചിരിക്കാമെന്ന് ട്രേഡ് അനലിസ്റ്റ് രമേശ് ബാല ഇന്ത്യ ടുഡേയ്ക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. വിജയ് ചിത്രം ജനം നായകനും ശിവകാർത്തികേയന്റെ പരാശക്തിയും ബോക്സ് ഓഫീസിൽ ഏറ്റുമുട്ടേണ്ടതായിരുന്നു. വിജയ്‌ ചിത്രം തമിഴ്‌നാട്ടിൽ നിന്ന് മാത്രം 150-200 കോടി രൂപയ്ക്ക് അടുത്ത് നേട്ടം ഉണ്ടാകാമായിരുന്നു.

പൊങ്കലിന് റിലീസ് ചെയ്ത കാർത്തിയുടെ വാ വാത്തിയാർ പൂർണമായും പരാജയപ്പെട്ടു, അതേസമയം ജീവയുടെ തലൈവർ തമ്പി തലൈമയിൽ തമിഴ്നാട്ടിൽ ഏകദേശം 30 കോടി രൂപ നേടി. പരാശക്തിയും റിലീസ് ചെയ്തതിന് ശേഷം ജനുവരിയിൽ തമിഴ്‌നാട് ബോക്‌സ് ഓഫീസിൽ ഏകദേശം 85 കോടി രൂപ ലഭിച്ചു. ജന നായകന്റെ കാലതാമസം കാരണം തമിഴ്‌നാട് ബോക്‌സ് ഓഫീസിന് ഏകദേശം 100 കോടി രൂപ നഷ്ടമായി.

Leave a Reply