Spread the love

സാമൂഹികമാധ്യമങ്ങളില്‍ തനിക്കെതിരേ നടക്കുന്ന അധിക്ഷേപപ്രചാരണങ്ങളില്‍ മറുപടിയുമായി നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി.ബി. മിനി. ദിലീപും സംഘവും നടത്തുന്ന സൈബര്‍ ആക്രമണവും കൊലവിളിയും താന്‍ ശരിയായിരുന്നുവെന്ന് തെളിയിക്കുന്നതാണെന്ന് അഭിഭാഷക പറഞ്ഞു. താന്‍ തളരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ടി.ബി. മിനി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

നേരത്തേ, ദിലീപ് റേപ്പ് ചെയ്താല്‍ കുഴപ്പമില്ലെന്ന് താന്‍ പറഞ്ഞതായി പ്രചാരണം നടക്കുന്നതില്‍ സത്യമില്ലെന്ന് വ്യക്തമാക്കി ടി.ബി. മിനി കുറിപ്പ് പങ്കുവെച്ചിരുന്നു. താന്‍ പറഞ്ഞതിലെ വാക്കുകള്‍ അടര്‍ത്തിയെടുത്ത് അര്‍മാദിക്കുന്നവരോട് സഹതാപം മതി. 12-ാം തീയതിക്കുശേഷം വിശദീകരിക്കും. ബലാത്സംഗം തന്നെ കുറ്റമാണ്. ക്വട്ടേഷന്‍കൊടുത്ത് അത് ചെയ്യിക്കുമ്പോള്‍ ഇരട്ട കുറ്റകൃത്യമാണെന്നും അവര്‍ പറഞ്ഞു.

‘ഞാന്‍ തന്നെയാണ് ആ പെണ്‍കുട്ടി എന്നുവിചാരിച്ച് നടക്കുന്ന ഒരാളാണ്. അതിലപ്പുറം എന്റെ സഹോദരിയാണെന്ന് കരുതി രാപ്പകലില്ലാതെ അവരുടെ നീതിക്കുവേണ്ടി അധ്വാനിക്കുന്ന എന്നെ അപകീര്‍ത്തിപ്പെടുത്തുക അവരുടെ ലക്ഷ്യമാണ്. ഞാനതില്‍ കുലുങ്ങില്ല. കേരള സമൂഹം കുറ്റവാളികളുടേതല്ല’, അഡ്വ. ടി.ബി. മിനി കൂട്ടിച്ചേര്‍ത്തു.

Leave a Reply