Spread the love

കോമഡി വേഷങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനായി മാറിയ നടനായിരുന്നു അന്തരിച്ച കൊല്ലം സുധി. സോഷ്യൽ മീഡിയയിൽ റീലുകൾ ചെയ്തിരുന്ന രേണു ഇപ്പോൾ നാടക അഭിനേത്രിയാണ്. ഭർത്താവിന്റെ ആഗ്രഹങ്ങൾ നിറവേറ്റാനാണ് താൻ പലകാര്യങ്ങളും ചെയ്യുന്നതെന്നാണ് അവർ പറയുന്നത്. വാഹനാപകടത്തിൽ സുധി മരിച്ചതിനുശേഷം ഭാര്യ രേണുവിന് വിവിധ തരത്തിലുളള വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ലഭിച്ച വിമർശനങ്ങളോട് ശക്തമായി പ്രതികരിച്ചിരിക്കുകയാണ് രേണു.

സുധിയുടെ മരണ ശേഷം ചിലർ ചേർന്ന് വച്ച് നൽകിയ വീട് കൈക്കലാക്കാൻ അദ്ദേഹത്തിന്റെ ആദ്യ വിവാഹത്തിലുള്ള മകനെ രേണു വീട്ടിൽ നിന്ന് അടിച്ചുപുറത്താക്കി എന്നുവരെ ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരുത്തിയാണ് രേണു ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

‘സുധി ചേട്ടന്റെ മക്കളുടെ വീട്ടിലാണ് താൻ കഴിയുന്നതെന്നും ഇത് തന്റെ വീടല്ല. എന്റെ പേരിൽ പോലുമല്ല ഈ വീടുളളത്. മക്കൾക്കായി കൊടുത്ത വീടാണ്. കിച്ചു കൊല്ലത്ത് നിന്നാണ് പഠിക്കുന്നത്. അതുകൊണ്ടാണ് അവൻ ഇവിടെ വരാത്തത്. ഇളയ മോനെ കാണണമെന്ന് തോന്നുമ്പോൾ അവൻ ഓടി വരുമെന്നും രേണു പറഞ്ഞു.

Leave a Reply