Spread the love

കോട്ടയം പാലായിൽ ഗര്‍ഭിണിയായ വിദ്യാര്‍ത്ഥിനിയെ ചവിട്ടിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ 4 പേര്‍ പിടിയില്‍. പാലാ സ്വദേശികളായ അഖിൽ, ജിൻസി എന്നിവരാണ് ആക്രമണത്തിന് ഇരയായത്. വയറിന് ചവിട്ടേറ്റ യുവതി പാലാ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. വർക്ക്ഷോപ്പ് ഉടമകളായ പൂവരണി പാറപ്പള്ളി കറുത്തേടത്ത് ശങ്കർ കെ എസ് (39), അമ്പാറ നിരപ്പേൽ പ്ലാത്തോട്ടത്തിൽ ജോൺസൺ (38), വർക്ക്ഷോപ്പിലെ തൊഴിലാളികളായ നരിയങ്ങാനം ചെമ്പൻപുരയിടത്തിൽ ആനന്ദ് (23), മേവട വെളിയത്ത് സുരേഷ്(55) എന്നിവരെയാണ് പാല എസ്എച്ച് ഒ കെ .പി തോംസൺ അറസ്റ്റ് ചെയ്തത്. പാലാ ഞൊണ്ടിമാക്കൽ കവലയിൽ കാർ വർക്ക് ഷോപ്പ് നടത്തുന്നയാൾ വിദ്യാർത്ഥിയും ഗർഭിണിയുമായ യുവതിയോട് അസഭ്യമായി സംസാരിച്ചതാണ് സംഭവങ്ങൾക്ക് തുടക്കം. വർക്ക് ഷോപ്പില്‍ നിന്ന് കമന്റടിച്ചത് ഭർത്താവ് ചോദ്യം ചെയ്തതോടെ തർക്കമുണ്ടായി. അടി കൊണ്ട് അഖിൽ നിലത്തു വീണു. ഇത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ആറ് മാസം ഗർഭിണിയായ ജിൻസിയെ വയറ്റിൽ ചവിട്ടിയത്. വിശദമായ അന്വേഷണം നടത്തിയ ശേഷമാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. സിസിടിവി അടക്കമുള്ള നിർണായക തെളിവുകളും പൊലീസ് പരിശോധിച്ചു. രാത്രി വൈകി മൂന്നു പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു.

Leave a Reply