Spread the love

കൊച്ചി : സ്വകാര്യ ആശുപത്രിയിലെ കോമഡ് ചികിത്സാ നിരക്ക് സംസ്ഥാനം നിശ്ചയിക്കണമെന്ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിനെ തുടർന്ന് ജനറൽ വാർഡിൽ ഒരു ദിവസത്തേക്ക് 2645 രൂപയോ ഈടാക്കാവൂ എന്നതുൾപ്പടെ സ്വകാര്യ ആശുപത്രികളിലെ കോമഡ് ചികിത്സാ നിരക്ക് നിശ്ചയിച്ച് സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.


ആശുപത്രികൾ ചികിത്സയുടെയും, മരുന്നിന്റെയും നിരക്കുകൾ പ്രദർശിപ്പിച്ചിരിക്കണം. സർക്കാർ നിശ്ചയിച്ച നിരക്കുകൾ ലംഘിച്ചാൽ ജില്ലാ മെഡിക്കൽ ഓഫീസർ പത്തിരട്ടി പിഴ ചുമത്തും.

സ്വകാര്യ ആശുപത്രിയിലെ കോമഡ് ചികിത്സാ നിരക്ക് സംസ്ഥാനം നിശ്ചയിക്കണമെന്ന് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

പിപിഇ കിറ്റ്,പൾസ് ഓക്സിമീറ്റർ, മാസ്ക്,ഓക്സിജൻ സിലിണ്ടറുകൾ മറ്റ് അനുബന്ധ വസ്തുക്കൾ എന്നിവയ്ക്കും അമിത തുക ചുമത്തിയാൽ ജില്ലാ കളക്ടർ നടപടി സ്വീകരിക്കും. ജനറൽ വാർഡിന് ഒരു ദിവസത്തേക്ക് 2 വീതം പിപിഇ കിറ്റ്, ഐസിയുവിന് 5 എന്നിങ്ങനെ മാത്രമേ നിരക്ക് ഈടാക്കാവൂ. ഇത് നിർമാണ കമ്പനികളുടെ എംആർപിയെക്കാൾ കൂടരുത്.

സ്വകാര്യ ആശുപത്രികളിലെ പ്രതിദിന നിരക്ക്

ജനറൽ വാർഡ് :2645

ഐസിയു റൂം (ഹൈ ഡിപെൻഡൻസി യൂണിറ്റ്) : 1795 ഐസിയു +വെന്റിലേറ്റർ : 13800

എൻഎബിഎച്ച് അംഗീകരം ഉള്ള ആശുപത്രികൾ

ജനറൽ വാർഡ് : 2910

എച്ച്ഡിയു റൂം : 4175

ഐസിയു :8580

ഐസിയു +വെന്റിലേറ്റർ : 7518

അഡ്വാൻസ് ആവശ്യപ്പെടരുത്

എല്ലാം സ്വകാര്യ ആശുപത്രികളിലും രോഗികളെ പ്രവേശിപ്പിക്കണം. പ്രവേശന സമയത്ത് അഡ്വാൻസ് ആവശ്യപ്പെടരുത്. രോഗിയുടെ സുരക്ഷയിലും പരിചരണത്തിനും ആയിരിക്കണം ശ്രദ്ധകേന്ദ്രീകരിക്കുന്നത് എന്ന് സർക്കാർ നിർദേശിച്ചു.

നിരക്കിൽ ഉൾപ്പെടുന്ന മറ്റു ചെലവുകൾ

രജിസ്ട്രേഷൻ ചാർജ്, ബെഡ്ചാർജ്, നഴ്സിങ് ആൻഡ് ബോർഡിങ് ചാർജ് അനസ്തെറ്റിസ്റ്, മെഡിക്കൽ പ്രാക്ടീഷണർ,
കൺസൾട്ടൻസ് ചാർജ്, അൾട്രാസൗണ്ട് പരിശോധനകൾ,മരുന്ന് ചാർജ്,അടിസ്ഥാന ടെസ്റ്റുകൾക്കുകള ചാർജ്,ബ്ലഡ്‌ ട്രാൻസ്ഫ്യൂഷൻസ്, ഓക്സിജൻ,ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് 15 ദിവസത്തേക്ക് കോവിഡ് രോഗത്തിനുള്ള മരുന്നുകളുടെ വില.

Leave a Reply