
പത്താം തിയതിയായിട്ടും ശമ്പളം ഇല്ലാതെ തൊഴിലാളികൾ. എല്ലാ മാസവും അഞ്ചാം തിയതിക്ക് മുൻപ് കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളം നൽകുമെന്നായിരുന്നു ഗതാഗത മന്ത്രി ആന്‍റണി രാജുവിന്‍റെ പ്രഖ്യാപനം. പക്ഷേ പത്താം തിയതിയായിട്ടും ജീവനക്കാർക്ക് ശമ്പളം ലഭിച്ചില്ല. KSRTC-SWIFTന്‍റെ സര്‍വീസ് ഉദ്ഘാടന ദിനമായ നാളെ കരിദിനം ആചരിക്കുമെന്ന് പ്രതിപക്ഷ യൂണിയനുകൾ അറിയിച്ചു. സ്വിഫ്റ്റിന്‍റെ ഉദ്ഘാടനത്തിന് ക്ഷണമുണ്ടെങ്കിലും സഹകരിക്കില്ലെന്ന് ഇരു യൂണിയനുകളും അറിയിച്ചു. ഏപ്രിൽ 11ന് വൈകുന്നേരം 5.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്യുന്നതോടെയാണ് KSRTC- SWIFT ബസ്സുകൾ സർവ്വീസുകൾ ആരംഭിക്കുന്നത്.90 കോടി രൂപയാണ് മാര്‍ച്ച് മാസത്തെ ശമ്പളം നല്‍കാന്‍ ആവശ്യം. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കോര്‍പ്പറേഷന്‍ കടന്നുപോകുന്നതെന്ന് മന്ത്രി വ്യക്തമാക്കി.