Spread the love

തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയാണ് ഹൈബ്രിഡ് ബസുകള്‍ സര്‍വീസ് നടത്തുക. യാത്രക്കാര്‍ക്ക് ഇരുന്നും, കിടന്നും യാത്ര ചെയ്യാനുള്ള സൗകര്യമാണ് ഹൈബ്രിഡ് ബസില്‍ ഒരുക്കിയിട്ടുള്ളത്. ആദ്യ ഘട്ടത്തില്‍ രണ്ട് ബസുകളാണ് സര്‍വീസ് നടത്താൻ തീരുമാനിച്ചിട്ടുള്ളത്. സ്വിഫ്റ്റ് ജീവനക്കാരില്‍ നിന്ന് കരുതല്‍ ധനമായി സമാഹരിച്ച തുക ഉപയോഗിച്ചാണ് ബസുകള്‍ വാങ്ങിയത്.

രണ്ട് ബസുകളില്‍ ഒരു ബസ് എസി ആണ്. 27 സീറ്റുകളും 15 സ്ലീപ്പര്‍ സീറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്. 12 മീറ്ററാണ് ബസിന്റെ നീളം. എല്ലാ സീറ്റിലും ബര്‍ത്തിലും മൊബൈല്‍ ചാര്‍ജിംഗ് സൗകര്യം, ഫോണ്‍ സൂക്ഷിക്കാൻ പൗച്ച്‌, ചെറിയ ലഗേജ് സ്പേസ് ഉള്‍പ്പെടെയുള്ളവ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. രണ്ട് എമര്‍ജൻസി വാതിലുകളാണ് ഉള്ളത്. ഓണ്‍ലൈൻ ട്രാക്കിംഗ് സംവിധാനവും ഐ അലേര്‍ട്ടും ഉള്‍പ്പെടെയുള്ള അധ്യാധുനിക സംവിധാനങ്ങള്‍ ലഭ്യമാണ്. വരുമാനം കൂടിയാല്‍ കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കാനാണ് കെഎസ്‌ആര്‍ടിസിയുടെ തീരുമാനം.

Leave a Reply