ലക്ഷ്വദ്വീപ് വിഷയത്തിൽ ചാനലുകളും , താരങ്ങളും തമ്മിൽ തല്ലുമ്പോൾ ലക്ഷ്വദ്വീപ് അഡ്മിനിസ്ട്രേറ്ററെ ന്യായീകരിച്ചും പരിഷ്‌കാരങ്ങളെ ന്യായീകരിച്ചും ലക്ഷ്വദ്വീപ് കളക്ടർ അസ്കർ അലി രംഗത്തെത്തിയിരിക്കുകയാണ്…
” 70000 പേരടങ്ങിയ ഞങ്ങൾ ലക്ഷദ്വീപുകാർ ഒരൊറ്റ കുടുംബമാണ്.എനിക്ക് ആശ്ചര്യം തോന്നുന്നു.ലക്ഷദ്വീപിനെ ചൊല്ലി, ലക്ഷദ്വീപിന് പുറത്ത് വലിയ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും ചില സ്ഥാപിത താൽപര്യക്കാർ നടത്തുന്നു.പക്ഷേ ലക്ഷദ്വീപിൽ ഇപ്പോഴും ഒരു പ്രശ്നവുമില്ല, പ്രക്ഷോഭവുമില്ല.അവിടം സമാധന പൂർണ്ണമാണ്. ” – അസ്‌കർ അലി
എന്നാലും അസ്കർ അലി സാറേ വല്ലാത്ത ചെയ്ത്തായിപ്പോയി.ഇവിടെയുള്ള മാധ്യമങ്ങളും മതമൗലികവാദികളും സിനിമാക്കാരും ടൂൾക്കിറ്റ് ഗ്യാംഗും ഒക്കെ കൂടി കഴിഞ്ഞ നാല് ദിവസമായി ലക്ഷദ്വീപിനായി വെള്ളം കോരിക്കൊണ്ടിരുന്ന കുടം, ഒരൊറ്റ പത്രസമ്മേളനത്തിലൂടെ തകർത്ത് തരിപ്പണമാക്കി കളഞ്ഞല്ലോ
കളക്ടറിന്റെ വാക്കുകളിലേക്ക്..
പുതിയ പരിഷ്‌കാരങ്ങൾ ദ്വീപിന്റെ പുരോഗമനത്തിനാണ് .മദ്യ വിൽപന ലൈസൻസ് വിനോദസഞ്ചാര മേഖലക്ക് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു..