Spread the love

കാസ്റ്റിംഗ് കൗചിനെ കുറിച്ച് ഹേമ കമ്മീഷനിൽ മൊഴി നൽകിയ ആ നടി താനല്ലെന്ന് വെളിപ്പെടുത്തി ശ്രുതി രജനികാന്ത്. ഒരു സ്വകാര്യം മാധ്യമത്തിന് മുൻപ് ശ്രുതി നൽകിയ ഇന്റർവ്യൂവിൽ മലയാള സിനിമയിൽ കാസ്റ്റിംഗ് കൗച്ച് നടക്കുന്നുണ്ട് എന്നും അവസരത്തിനായി ഇത്തരം ലൈംഗിക കെണികളിലേക്ക് സ്വന്തം മക്കളെ തന്നെ തള്ളി വിടുന്ന അമ്മമാരും ഉണ്ടെന്നും ശ്രുതി അഭിപ്രായപ്പെട്ടിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ സമാന വിഷയം ഉയർത്തിക്കാട്ടി കമ്മിറ്റിക്ക് മുന്നിൽ മൊഴി നൽകിയ നടി ഇതോടെ ശ്രുതി ആണെന്ന് പലരും ഉറപ്പിക്കുകയും പ്രചരിപ്പിക്കുകയും ആയിരുന്നു. പഴയ വീഡിയോയും ഇതോടെ വൈറൽ ആയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ പ്രതികരിച്ച രംഗത്തെത്തിയിരിക്കുകയാണ് ശ്രുതി.

മലയാള സിനിമയിൽ കാസ്റ്റിംഗ് കൗച്ച് സംവിധാനം എത്ര ഇല്ലെന്ന് പറഞ്ഞാലും അത് ഉള്ള കാര്യമാണെന്നും പക്ഷേ ഹേമ കമ്മീഷനിൽ മൊഴികൊടുത്ത ആ നടി താൻ അല്ലെന്നും തനിക്ക് വ്യക്തിപരമായി അറിയാവുന്ന കാര്യങ്ങൾ മുൻപ് പറഞ്ഞതാണ് ഇപ്പോൾ പ്രചരിക്കുന്നത് എന്നും നടി വ്യക്തമാക്കി. തനിക്ക് വ്യക്തിപരമായി ഇത്തരം അനുഭവങ്ങൾ ഇല്ലെന്നും ഉണ്ടെങ്കിൽ പേരുൾപ്പെടെ പുറത്ത് വിടുമെന്നും കാസ്റ്റിംഗ് കൗച്ച് പോലുള്ള സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കപ്പെടുന്നത് നോ പറയാത്തത് കൊണ്ടാണെന്നും നടി ചൂണ്ടിക്കാട്ടി.

പരസ്പര സമ്മതപ്രകാരമുള്ള ലൈംഗികബന്ധങ്ങൾക്ക് പോകുന്നത് എന്തുമാകട്ടെ. പക്ഷേ അവസരത്തിനായി അമ്മ തന്നെ മോളെ കൊണ്ടുവിട്ട് പിറ്റേന്ന് തിരിച്ചുകൊണ്ടു പൊയ്ക്കോളാം, തനിക്ക് അതിലൊന്നും കുഴപ്പമില്ല എന്ന രീതിയിൽ പറഞ്ഞു കേട്ടിട്ടുണ്ട്. അവരെയൊന്നും അമ്മയൊന്നും പോലും പറയാൻ കഴിയില്ല. ഈ അനുഭവമാണ് താൻ തുറന്നു പറഞ്ഞതെന്നും എന്നാൽ ഹേമ കമ്മീഷനിലും ഇതേ പരാമർശം വന്നതോടെ ആളുകൾ കണക്ട് ചെയ്തു ചിന്തിച്ചതാണെന്നും നടി വ്യക്തമാക്കി. കൂടെ കിടന്നാലെ അവസരം കിട്ടു, ഇല്ലെങ്കില്‍ ചെറുതായിട്ട് തൊടുകയും പിടിക്കുകയും ചെയ്യും അത് കണ്ടില്ലെന്ന് വച്ചാല്‍ മതി, രണ്ട് മൂന്ന് തവണ കെട്ടിപ്പിടിക്കുമായിരിക്കും, ഉമ്മ തരുമായിരിക്കും എന്നൊക്കെ പറഞ്ഞാല്‍ അംഗീകരിക്കാനാവില്ല. അതിലല്ല നമ്മുടെ കഴിവിനെയോ നമ്മൾ ചെയ്യാൻ പോകുന്ന ക്യാരക്ടറിനെയോ അളക്കേണ്ടത്. അതുകൊണ്ടാണ് കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് ചോദിച്ചപ്പോൾ എനിക്ക് വ്യക്തിപരമായി അറിയാവുന്ന സംഭവത്തെ കുറിച്ച് ഞാന്‍ അഭിമുഖത്തില്‍ പറഞ്ഞതെന്നും നടി പറഞ്ഞു.

Leave a Reply