Spread the love

ഒരിക്കൽ പ്രസ് മീറ്റ് വിളിച്ച് താൻ ഇനിമുതൽ സോഫ്റ്റ്‌ പോൺ സിനിമകളിൽ അഭിനയിക്കില്ലെന്ന് പറയേണ്ടി വന്നതിനെ കുറിച്ചും മമ്മൂട്ടിയും മോഹൻലാലും അടങ്ങുന്ന നടന്മാർ തന്റെ സിനിമകൾക്ക് എതിരെ കേരളത്തിൽ പ്രവർത്തിച്ചതിനെക്കുറിച്ചും നടി ഷക്കീല മുൻപൊരിക്കൽ ഒരു അഭിമുഖത്തിൽ തുറന്നടിച്ചിരുന്നു. കേരളത്തിൽ നിന്നും തനിക്കുണ്ടായ തന്റെ സിനിമകളിലെ ചില തിക്താനുഭവങ്ങളാണ് 2001ൽ ഇനിമുതൽ സോഫ്റ്റ് ഫോണിൽ നിന്ന് മാറിനിൽക്കാൻ തന്നെ തീരുമാനിപ്പിച്ചത് എന്നും ഇതേ തുടർന്ന് അഡ്വാൻസ് വാങ്ങിയിരുന്ന 21 ഓളം ചിത്രങ്ങൾ താൻ വേണ്ടെന്നുവെച്ചെന്നുമാണ് ഷക്കീല തുറന്നു പറഞ്ഞത്.

‘ഞാന്‍ അഭിനയിച്ച ഭാഗങ്ങള്‍ ബോഡി ഡബിള്‍ ചെയ്ത് പ്രദര്‍ശിപ്പിച്ചിരുന്നു.സെന്‍സറിങ് പൂര്‍ത്തിയായി വന്ന ശേഷമാണ് സീനുകള്‍ ഇത്തരത്തില്‍ എഡിറ്റ് ചെയ്ത് കയറ്റുന്നത്. ഇത് എനിക്ക് മനസിലായപ്പോള്‍ എന്നെ വളരെ മോശമായി കാണിക്കുന്നതായി എനിക്ക് ഫീല്‍ ചെയ്തിരുന്നു. ഇത്രത്തോളം എന്നെ ഇവര്‍ ചതിച്ചല്ലോ എന്ന ചിന്ത വന്നു’ ഷക്കീല പറയുന്നു.

അതേസമയം മലയാളത്തിന്റെ താര രാജാക്കന്മാരായ മമ്മൂട്ടിയും മോഹൻലാലും തന്റെ സിനിമകൾ കേരളത്തിൽ പ്രദർശിപ്പിക്കുന്നതിനെതിരെ പ്രവർത്തിച്ചു എന്നും മമ്മൂട്ടിയാണ് ഇക്കാര്യത്തിൽ കൂടുതലും ചെയ്തത് എന്നും ഷക്കീല ആരോപിക്കുന്നു.

തന്റെ ചിത്രങ്ങൾ മമ്മൂട്ടി മോഹൻലാൽ എന്നിവരുടെ പോലും ചിത്രങ്ങൾക്ക് ഒരു കോമ്പറ്റീഷൻ ആയി ഉയർന്നതോടെയാണ് തന്റെ സിനിമകൾ ബാൻ ചെയ്യണം എന്ന അളവിലേക്ക്പോലും കാര്യങ്ങൾ എത്തിച്ചത് എന്നും ഷക്കീല പറയുന്നു. താൻ ഒരു മോഹൻലാൽ ഫാൻ ആണെന്നും മമ്മൂട്ടിയാണ് ഇക്കാര്യത്തിൽ കൂടുതൽ പ്രവർത്തിച്ചത് എന്ന് കേട്ടിട്ടുണ്ടെങ്കിലും തനിക്ക് അദ്ദേഹത്തോട് വിരോധമില്ല എന്നാണ് ഷക്കീല അഭിമുഖത്തിൽ പറയുന്നത്.

തന്നോട് ഇങ്ങനെയൊക്കെ ചെയ്തെന്ന് കേട്ടെങ്കിലും അദ്ദേഹത്തോട് ഒരു ദേഷ്യവുമില്ല. മാത്രമല്ല തിയേറ്ററുകള്‍ ഒരു കാലത്ത് പൂട്ടാന്‍ പോകുന്ന സമയത്ത് സിനിമയെ കൈപിടിച്ച് ഉയര്‍ത്തിയത് ഞാനാണെന്ന് അദ്ദേഹം പലരോടും പറഞ്ഞിട്ടുണ്ട് എന്റെ സിനിമകള്‍ക്കെതിരെ പ്രവര്‍ത്തിച്ചെങ്കില്‍ അതില്‍ തെറ്റ് പറയാന്‍ പറ്റില്ല. കാരണം അവര്‍ നാല് കോടി മുടക്കി എടുത്ത സിനിമ ഞങ്ങളുടെ പതിനഞ്ച് ലക്ഷം രൂപയുടെ സിനിമ കാരണം ഫ്‌ലോപ്പ് ആവുകയാണ്.’ അവര്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply