
കുടുംബ വൈരാഗ്യം തീർക്കാൻ വ്യാജപോക്സോ പരാതി നൽകിയ പിതാവ് അറസ്റ്റിൽ. തന്റെ 4 വയസുകാരിയായ മകളെ ഭാര്യാ സഹോദരൻ പീഡിപ്പിച്ചുവെന്ന് കഴിഞ്ഞ ജനുവരിയിൽ പിതാവ് വഴിക്കടവ് പോലീസിൽ നല്കിയ പരാതിയിൽ പോക്സോ കേസ് രജിസ്റ്റർ ചെയ്തിരുന്നു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഭാര്യാ സഹോദരനെ കുടുക്കാൻ തന്റെ മകളെ ലൈംഗികമായി പീഡിപ്പിച്ചു വെന്ന് പിതാവ് നല്കിയ പരാതി വ്യാജമണെന്ന് തെളിഞ്ഞത്. കുട്ടിയെയും മാതാവിനെയും പോലീസ് ശാസ്ത്രീയമായി ചോദ്യം ചെയ്തതിലും ഇരുവരും കോടതി മുമ്പാകെ നല്കിയ മൊഴികളിലും കുട്ടിയെക്കൊണ്ട് പിതാവ് പ്രലോഭിപ്പിച്ച് ഭാര്യ സഹോദരനെതിരെ വ്യാജമൊഴി പറയിപ്പിച്ചതാണന്ന് കണ്ടെത്തി. ഇതിനുമുമ്പും വഴിക്കടവ് പോലീസ് വ്യാജ പോക്സോ പരാതിയിൽ അന്വേഷണം നടത്തി പരാതിക്കാരനെനെതിരെ കേസെടുത്തിട്ടുണ്ട്. സബ് ഇൻസ്പെക്ടർ മാരായ ജോസ്. കെ. ജി. അജയകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ അബൂബക്കർ നാലകത്ത്, ഗീത. കെ സി, ജോബിനി ജോസഫ് . എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.