Spread the love

ന്യൂഡല്‍ഹി:കോവിഡ് വാക്‌സിന്‍ ലഭ്യമായി തുടങ്ങിയാലും മാസ്‌ക് നിര്‍ബന്ധമാക്കേണ്ടി വരുമെന്നാണ് ഐസിഎംആര്‍ മേധാവി പ്രൊഫ. ബല്‍റാം ഭാര്‍ഗവയുടെ വിലയിരുത്തുൽ.
“വാക്‌സിനുകള്‍ കൊണ്ട് മാത്രം കൊറോണ മഹാമാരിയെ പൂര്‍ണ്ണമായി മറികടക്കാനാകില്ല. അതുകൊണ്ട് വാക്‌സിന്‍ വിപണിയിലെത്തിയാലും മുന്‍കരുതലിനായി മാസ്‌ക് ധരിക്കണം. മാസ്‌കുകള്‍ മറ്റൊരു വാക്‌സിനായാണ് ഇതുവരെ പ്രവര്‍ത്തിച്ചിരുന്നത്. മാസ്‌കുകളുടെ ഉപയോഗമാണ് രോഗവ്യാപനത്തില്‍ നിന്നും ലോകത്തെ പിടിച്ചു നിര്‍ത്തിയതെന്ന കാര്യം ഒരിക്കലും മറക്കരുത്. വാക്‌സിന്‍ ചെറിയ രീതിയില്‍ സംരക്ഷണം തന്നേക്കാം. എന്നാല്‍ മാസ്‌കുകള്‍ പ്രതിരോധ കവചമാണ്.” –ലക്‌നൗവിലെ കിംഗ് ജോര്‍ജ് ആരോഗ്യ സര്‍വ്വകലാശാല നടത്തിയ വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.വാക്‌സിന്‍ നിര്‍മ്മാണത്തില്‍ ഇന്ത്യ സജീവമാണെന്നും അഞ്ച് നിര്‍മ്മാണ കമ്പനികള്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്തിക്കാണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.2021 ജൂലൈയോടെ അവസാന ഘട്ട പരീക്ഷണത്തില്‍ നില്‍ക്കുന്ന വാകസിനുകള്‍ 30 കോടി ജനങ്ങള്‍ക്ക് ലഭ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply