അമ്മയുമായി ആശുപത്രിയിലെത്തിയ മകള്‍ ശ്വാസ തടസം അനുഭവപ്പെട്ട് കുഴഞ്ഞു വീണ് മരിച്ചു. മൃതദേഹവുമായി വീട്ടിലെത്തിയപ്പോള്‍ മാതാവും കുഴഞ്ഞുവീണ് മരിച്ചു. ഇരുവരുടേയും മരണത്തിന്റെ ആഘാതത്തില്‍ കുടുംബം. ഒരേ ദിവസം മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് മകളുടേയും അമ്മയുടേയും മരണം.
ചിറയ്ക്കല്‍ ചരുവിളാകം വീട്ടില്‍ ജാനമ്മ(88), മകള്‍ സുധ(52) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ ചിറയ്ക്കല്‍ മലങ്കര സിറിയന്‍ കാത്തലിക് പള്ളിയില്‍ സംസ്‌കരിച്ചു. അസുഖമായി കിടന്ന മാതാവ് ജാനമ്മയെ മെഡിക്കല്‍ കോളജില്‍ കാണിക്കാനായി മകള്‍ സുധ ചൊവ്വാഴ്ച പുലര്‍ച്ചെ കൊണ്ടു പോയിരുന്നു.
ആശുപത്രിയില്‍ ഇരിക്കുമ്പോൾ ശ്വാസ തടസം അനുഭവപ്പെട്ട് കുഴഞ്ഞു വീണ സുധ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മകളുടെ മൃതദേഹവുമായി വീട്ടിലെത്തിയ ജാനമ്മയും കുഴഞ്ഞു വീണു. ഉടന്‍തന്നെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ജാനമ്മയുടെ മറ്റു മക്കള്‍: വിജയമ്മ, മഹേന്ദ്രന്‍ പരേതയായ ലീല.