Spread the love

സിനിമാനയത്തിന്റെ കരട് തയ്യാറാക്കാനുള്ള സർക്കാർസമിതിയിൽനിന്ന് ലൈം​ഗിക പീഡനാരോപണ കേസിലെ പ്രതിയായ നടനും എം.എൽ.എ.യുമായ മുകേഷിനെ ഒഴിവാക്കി. ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ എന്നിവരെ അം​ഗങ്ങളാക്കി സമിതി പുനഃസംഘടിപ്പിക്കുകയും ചെയ്തു.ചലച്ചിത്രവികസന കോർപ്പറേഷൻ ചെയർമാൻ ഷാജി എൻ. കരുൺ ആണ് സമിതിയുടെ അധ്യക്ഷൻ.

ലൈം​ഗിക പീഡനപരാതി പുറത്തുവന്നതിന് പിന്നാലെ മുകേഷിനെ സമിതിയിൽ നിന്ന് പുറത്താക്കണമന്ന ആവശ്യം ഉയർന്നിരുന്നു. കേസിൽ അറസ്റ്റിലായ മുകേഷ് നിലവിൽ ജാമ്യത്തിലാണ്. അതേസമയം ഫെഫ്കയുടെ പ്രതിനിധിയായിരുന്ന ബി ഉണ്ണികൃഷ്ണൻ സമിതിയിൽ നിന്ന് പിന്മാറി.2023 ജൂലായിൽ പത്തംഗസമിതി രൂപവത്കരിച്ച് ഉത്തരവിറങ്ങിയപ്പോൾത്തന്നെ സിനിമയിലെ തിരക്കിന്റെ പേരിൽ നടി മഞ്ജുവാര്യരും ഛായാഗ്രാഹകൻ രാജീവ് രവിയും സ്വയം ഒഴിവായി. നടിമാരായ പത്മപ്രിയ, നിഖിലാ വിമൽ, നിർമാതാവ് സന്തോഷ് കുരുവിള എന്നിവരാണ് മറ്റംഗങ്ങൾ.

Leave a Reply