Spread the love

തൃശൂർ : ദിവാൻജിമൂലയിൽ റെയിൽവേ മേൽപാലത്തിനു സമീപം യുവാവിനെ കുത്തിക്കൊന്ന സംഭവത്തിൽ 15 വയസ്സുകാരനടക്കം 2 പേർ അറസ്റ്റിൽ. സംഘത്തലവൻ ദിവാൻജിമൂല കളിയാട്ടുപറമ്പിൽ മുഹമ്മദ് അൽത്താഫ് (22,) പൂത്തോൾ വാക സ്വദേശിയായ പതിനഞ്ചുകാരൻ എന്നിവരെയാണു പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു. ഇവരുടെ കൂട്ടാളികളായ സജദ്, അജീഷ് എന്നിവരും കണ്ടാലറിയാവുന്ന 2 പേരും കൂടി കേസിൽ പ്രതികളാണ്.

ഇവർ പൊലീസിന്റെ വലയിലായെന്നാണു വിവരം. ഒളരിക്കര ശിവരാമപുരം കോളനിയിൽ തെക്കേൽ ചന്ദ്രന്റെയും മാലതിയുടെയും മകൻ ശ്രീരാഗ് (27) ആണു കൊല്ലപ്പെട്ടത്. നെഞ്ചിൽ ആഴത്തിലേറ്റ കുത്തിൽ ശ്വാസകോശങ്ങൾക്കേറ്റ ക്ഷതവും രക്തസ്രാവവുമാണു മരണകാരണം. സംസ്കാരം നടത്തി. ശ്രീരാഗിനൊപ്പം കുത്തേറ്റ സഹോദരൻ ശ്രീനേഗും (25) സുഹൃത്ത് ഒളരിക്കര ശിവരാമപുരം വെളുത്തകുറുപ്പ് ശ്രീരാജും (24) അപകടനില തരണം ചെയ്തു.

തിങ്കൾ രാത്രി പതിനൊന്നരയോടെയായിരുന്നു നഗരത്തെ നടുക്കിയ സംഭവം. ഇരു സംഘങ്ങളും തമ്മിൽ മുൻവൈരാഗ്യമുണ്ടായിരുന്നെന്നാണു പ്രാഥമിക വിവരം. ഏതാനും മാസം മുൻപു വടൂക്കരയിൽ കാവടി ആഘോഷത്തിനിടെ ഇവർ തമ്മിൽ ഉരസിയിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. ഇന്നലെ രാത്രി ഒൻപതരയോടെ സുഹൃത്തുക്കളിലൊരാൾ വിളിച്ചതനുസരിച്ചാണു ശ്രീരാഗും ശ്രീനേഗും ശിവരാമപുരം കോളനിയിലെ മാതൃവീട്ടിൽ നിന്നു റെയിൽവേ സ്റ്റേഷൻ പരിസരത്തെത്തിയതെന്നു പറയുന്നു.

Leave a Reply