Spread the love


എഴുപതാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മലയാളത്തിന് പുരസ്കാര നിറവ്. മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ‘ആട്ടം’ സ്വന്തമാക്കി. മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരവും ‘ആട്ടം’ നേടി. മികച്ച എഡിറ്റിങ്ങിനുള്ള പുരസ്കാരം ആട്ടത്തിലൂടെ മഹേഷ് ഭുവനേന്ദ് സ്വന്തമാക്കി. തരുൺ മൂർത്തി സംവിധാനം ചെയ്ത ‘സൗദി വെള്ളക്ക’യാണ് മികച്ച മലയാളം ചിത്രം. മാളികപ്പുറം എന്ന ചിത്രത്തിലൂടെ ശ്രീപഥ് യാൻ മികച്ച ബാലതാരമായി.

മലയാളത്തിന് അഭിമാനമായി മികച്ച നടിക്കുള്ള പുരസ്കാരം നിത്യ മേനോൻ സ്വന്തമാക്കി. ധനുഷ് നായകനായെത്തിയ ‘തിരുച്ചിത്രാമ്പലം’ എന്ന തമിഴ് ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്കാരം. ​സൗദി വെള്ളക്കയിലെ ​ഗാനാലാപനത്തിന് ബോംബെ ജയശ്രീ മികച്ച പിന്നണി ​ഗായികയ്ക്കുള്ള പുരസ്കാരം സ്വന്തമാക്കി.

സെറിന്‍ ശിഹാബ്, വിനയ് ഫോര്‍ട്ട്, കലാഭവന്‍ ഷാജോണ്‍, നന്ദന്‍ ഉണ്ണി എന്നിവരോടൊപ്പം 9 പുതുമുഖങ്ങളുമായി എത്തിയ ചിത്രമാണ് ‘ആട്ടം’. അനുരുദ്ധ് അനീഷാണ് ചിത്രത്തിൻ്റെ ക്യാമറ കെെകാര്യം ചെയ്തിരിക്കുന്നത്. രംഗനാഥ് രവിയായിരുന്നു സൗണ്ട് ഡിസൈന്‍. ബേസില്‍ സി.ജെയാണ് പശ്ചാത്തല സംഗീതവും ഗാനങ്ങളും തയ്യാറാക്കിയിട്ടുള്ളത്.

ഓപ്പറേഷന്‍ ജാവയ്ക്ക് ശേഷം തരുണ്‍മൂര്‍ത്തി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് സൗദി വെള്ളക്ക. ഒരു കേസിനാസ്പദമായ സംഭവമാണ് സിനിമ പറഞ്ഞത്. ലുക്ക് മാന്‍ അവറാന്‍, ദേവീ വര്‍മ്മ, സിദ്ധാർഥ് ശിവ,ബിനു പപ്പു,സുജിത്ത് ശങ്കർ, ഗോകുലന്‍, ശ്രിന്ധ,റിയ സെയ്റ,ധന്യ, അനന്യ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്.

Leave a Reply