Spread the love

യാതൊരു ദുശ്ശീലങ്ങളുമില്ലാത്ത ഒരു ഫാമിലിമാനായിരുന്നു നവാസ്. മരണം രംഗബോധമില്ലാത്ത കോമാളിയായി എത്തിയപ്പോൾ 51ആം വയസ്സിൽ താരത്തിനെ കലാലോകത്തിനും പ്രിയപ്പെട്ടവർക്കും നഷ്ടപ്പെടുകയായിരുന്നു. മുൻപൊരിക്കൽ ഭാര്യ രഹാനയുമായി നവാസ് എത്തിയ ഒരു അഭിമുഖത്തിൽ തനിക്ക് ‘ജീവിതത്തിൽ തനിക്ക് ലഭിച്ച ഏറ്റവും വലിയ ഭാഗ്യം നവാസിക്കയാണെന്ന്’ രഹാന പറയുന്നുണ്ട്. ആ രഹാന ഈ ദുർഘട ഘട്ടത്തെ എങ്ങനെ തരണം ചെയ്യുമെന്നാണ് അടുപ്പമുള്ളവർ ആശങ്കയോടെ നോക്കി കാണുന്നത്

അന്ന് രഹാന പറഞ്ഞത്

‘നവാസിക്കയ്ക്ക് എപ്പോഴും ഭയങ്കര പോസിറ്റീവ് എനർജിയാണ്. പെട്ടന്നൊന്നും ദേഷ്യം വരില്ല. ഭയങ്കര കൂളാണ്. വീട്ടിൽ സമാധാനപരമായ അന്തരീക്ഷം വേണമെന്ന് ആഗ്രഹിക്കുന്നയാളാണ്. നവാസിക്ക എല്ലാ കാര്യവും വേഗം ആക്സപ്റ്റ് ചെയ്യും. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ഫീൽ ചെയ്യുകയൊന്നുമില്ല. എല്ലാത്തിനെയും പോസിറ്റീവായി കാണും.’- എന്നായിരുന്നു രെഹ്ന അന്ന് പറഞ്ഞത്.

Leave a Reply