Spread the love

കോഴിക്കോട്: നിപ്പ ലക്ഷണങ്ങളുമായി കോഴിക്കോട് ജില്ലയില്‍ നാലു പേര്‍ ചികിത്സയിലുണ്ടെന്ന് ആരോഗ്യമന്ത്രി. 75 പേരാണ് പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളത്. ഇവരെ ഐസൊലേഷനിലേക്കു മാറ്റും. മരിച്ചയാളുടെ ബന്ധുക്കളായ നാലുപേർ ആശുപത്രിയിലാണ്. മരിച്ചയാളുടെ ഭാര്യ, പത്തു മാസം പ്രായമുള്ള കുട്ടി, 22 വയസ്സുകാരനായ ബന്ധു എന്നിവരുടെ നില മെച്ചപ്പെട്ട നിലയിലാണ്. 9 വയസുകാരൻ ഐസിയുവിൽ വെന്റിലേറ്ററിലാണ്.

ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചതായും അവലോകന യോഗത്തിനു ശേഷം മന്ത്രി പറഞ്ഞു. പുണെ എന്‍ഐവിയില്‍ നിന്നുള്ള ഫലം വരുന്നതുവരെ ജില്ലയില്‍ മാസ്‌ക് ധരിക്കുന്നതാണ് ഉചിതമെന്നും മന്ത്രി പറഞ്ഞു. വൈകിട്ടോടെ ഫലം ലഭിക്കുമെന്നാണു കരുതുന്നത്. ജില്ലയില്‍ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. 2021ല്‍ ആരോഗ്യവകുപ്പ് പുറത്തിറക്കിയ പ്രോട്ടോക്കോളിന്റെ അടിസ്ഥാനത്തിലാണു നടപടികള്‍ സ്വീകരിക്കുന്നത്. വൈകിട്ട് ആറുമണിയോടെ മന്ത്രി മുഹമ്മദ് റിയാസും മറ്റു ജനപ്രതിനിധികളും എത്തും. ഇതിനു ശേഷം എല്ലാ വകുപ്പുകളുടെയും യോഗം ചേരും

മരിച്ച മരുതോങ്കര സ്വദേശിയുടെ ഭാര്യയും നിരീക്ഷണത്തിലാണ്. അത്യാവശ്യമല്ലാത്ത ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണം. 16 ടീമുകള്‍ രൂപീകരിച്ചു. കണ്‍ട്രോള്‍ റൂം തുറക്കുമെന്നും മന്ത്രി പറഞ്ഞു. രണ്ടു മണിക്കു കുറ്റ്യാടിയില്‍ പ്രത്യേക യോഗം ചേരും. നിപ്പ ബാധിതരെന്നു സംശയമുള്ള ആളുകള്‍ താമസിക്കുന്ന സ്ഥലത്ത് പരിശോധന നടത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹൈ റിസ്‌ക് മേഖലയിലുള്ളവരെ കണ്ടെത്തണം. നേരത്തെ ഇതുപോലെയുള്ള മരണങ്ങള്‍ ഉണ്ടായോന്ന് അന്വേഷിക്കാനും നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു

Leave a Reply