ഇളയ ദളപതി വിജയ്‌യുടെ തമിഴക വെട്രിക്കഴകം എന്ന പാര്‍ട്ടി തമിഴ്‌നാട്ടിൽ സജീവമായി മുന്നേറുകയാണ്. തന്റെ ഫാൻസിന്റെ അടിയുറച്ച പിന്തുണയിൽ പാര്‍ട്ടി സമൂഹത്തിന്റെ നാനാ മേഖലകളിൽ സേവങ്ങളും പ്രചിരണങ്ങളുമെല്ലാം കാര്യമായി തന്നെ നടത്തുമുണ്ട്. ഇതിൽ നിന്നെല്ലാം ദളപതി രാഷ്ട്രീയം എത്ര സീരിയസ് ആയാണ് കാണുന്നതെന്നും അതുകൊണ്ടുതന്നെ സൂപ്പര്‍ താരം അവസാനമായി അഭിനയിക്കുന്ന ചിത്രം ആര് സംവിധാനം ചെയ്യുമെന്നതിലാണ് പലരും ആകാംഷ പ്രകടിപ്പിക്കുന്നത്. ഇത്രയധികം പ്രതീക്ഷയും പ്രാധാന്യവുമുള്ള ചിത്രത്തിൽ നായിക ആരായിരിക്കുമെന്നും വലിയ ചർച്ചയായിട്ടുണ്ട്.
ഈ അവസരത്തിൽ സമാന്ത റുത്ത് പ്രഭു ആയിരിക്കാം അവസാനചിത്രത്തിലെ നടി എന്ന തരത്തിൽ വാർത്തകൾ വന്നു തുടങ്ങുന്നത്. തെറി,കത്തി, മെര്‍സല്‍ ചിത്രങ്ങളിലൂടെ വിജയ്-സാമന്ത ജോഡി ജനപ്രിയമായതുകൊണ്ടു തന്നെ ചൂടുപിടിച്ച ചർച്ചകൾ ഇതുസംബന്ധിച്ച് നടന്നിരുന്നു എന്ന് തന്നെ പറയാം. എന്നാൽ ഇപ്പോൾ നാലാമതും വിജയ്‌ക്കൊപ്പം സമാന്ത ജോഡി ചേരുന്നുവെന്ന വാർത്തകൾ പതിയെ പിൻവലിയുന്ന കാഴ്ചയാണ് കാണുന്നത്.
കഴിഞ്ഞ ദിവസം സമാന്ത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റ് വന്‍ വിവാദമായിരുന്നു. മയോസൈറ്റിസ് എന്ന അപൂര്‍വ്വ രോഗത്തെ അഭിമുഖീകരിക്കുന്ന സമാന്ത, തന്റെ സാമ്പത്തിക ശേഷിയും സാഹചര്യവും കാരണം ഒരു ഡോക്ടറുടെ കുറിപ്പടിയും ഇല്ലാതെ സ്വന്തം ഇഷ്ടപ്രകാരം ഹൈഡ്രജന്‍ പെറോക്‌സൈഡ് നെബുലൈസ് ചെയ്യുന്നതും ശ്വസിക്കുകയും ചെയ്യുന്നതിനെ പ്രമോട്ട് ചെയ്തിരുന്നു. ഇതിനെതിരെ വന്‍ പ്രതിഷേധം തന്നെയുണ്ടായി.
മില്യണ്‍ കണക്കിന് ആളുകള്‍ ഫോളോ ചെയ്യുന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെ ഇത്തരത്തില്‍ തെറ്റായ സന്ദേശം പ്രചരിപ്പിച്ച സമാന്തയ്‌ക്കെതിരെ ഡോക്ടേഴ്‌സ് പോലും രംഗത്തെത്തി. ഇത് കാരണം മരണം സംഭവിച്ചാല്‍ ഉത്തരവാദിത്വം ഏറ്റെടുക്കുമോ എന്നായിരുന്നു പലരുടെയും ചോദ്യം. ഈ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ വിജയ് തന്നെ തന്റെ അവസാന ചിത്രത്തില്‍ സമാന്ത വേണ്ട എന്ന നിലപാട് എടുക്കുകയായിരുന്നുവെന്നാണ് സ്ഥിരീകരിക്കാത്ത വാർത്തകൾ സൂചിപ്പിക്കുന്നത്.