Spread the love
കൊണ്ടുവരാവുന്നത് കുറഞ്ഞ അളവിലുള്ള സാധനങ്ങൾ മാത്രം, പരിധിയിൽ കൂടുതലുണ്ടെന്ന് കണ്ടാൽ നികുതി ചുമത്തും: സൗദി

സൗദി: സൗദി അറേബ്യയിലേക്ക് വരുമ്പോൾ കൊണ്ടുവരാവുന്നത് കുറഞ്ഞ അളവിലുള്ള സാധനങ്ങൾ മാത്രമാണെന്ന് സക്കാത്ത്, ടാക്‌സ് ആൻഡ് കസ്റ്റംസ് വൃത്തങ്ങൾ അറിയിച്ചു. വ്യാപര ആവശ്യത്തിനുള്ള സാധനങ്ങൾ ആണെങ്കിൽ പരിധിയിൽ കൂടുതൽ ഒരിക്കലും കൊണ്ടുവരാൻ പാടില്ലെന്ന് അധികൃതർ അറിയിച്ചിരിക്കുന്നത്.

പരിധിയിൽ കൂടുതൽ ആണെങ്കിൽ അതിന് നികുതി ചുമത്തും. നിയമത്തിൽ എതിരായ രീതിയിൽ ആണ് സൗധനങ്ങൾ സൗദിയിലേക്ക് കൊണ്ടുവരുകയാണെങ്കിലും പിഴയും ചുമത്തും. ഒരു വ്യക്തിക്ക് ഇറക്കുമതി ചെയ്യാൻ സാധിക്കുന്ന സാധനങ്ങളുടെ തോത് നിശ്ചയിച്ചിട്ടുണ്ട്. അതത് വിമാനത്താവളങ്ങളിലെയും തുറമുഖങ്ങളിലെയും കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ഇതുസംബന്ധിച്ച കൃത്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ അധികൃതരുമായി ബന്ധപ്പെട്ട് സംശയം പരിഹരിക്കാവുന്നതാണ്.

രാജ്യത്തേക്ക് എത്തുന്ന സാധനങ്ങൾ രാജ്യത്തോ അന്താരാഷ്ട്ര തലത്തിലോ നിരോധിക്കപ്പെട്ടത് ആണെങ്കിൽ ഒരിക്കലും ഇറക്കാൻ അനുവദിക്കില്ല. പ്രാദേശിക നിയന്ത്രണങ്ങൾ ഉണ്ടെങ്കിൽ പോലും അത് ഇറക്കാൻ സാധിക്കില്ല. വ്യാജ ഉത്പന്നങ്ങൾ, ബൗദ്ധിക സ്വത്തവകാശ ലംഘന സ്വാഭാവമുള്ള സാധനങ്ങൾ, വഞ്ചനാത്മകമായ വസ്തുക്കൾ എന്നിവയെല്ലാം നിരോധിക്കപ്പെട്ട വസ്തുക്കളിൽ ഉൾപ്പെടും. വ്യക്തി പരമായി സാധനങ്ങൾ കൊണ്ടുവാരൻ ഒരുങ്ങുമ്പോൾ പരിശോധനക്കായി ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന ഒറിജിനൽ രസീത്, അവയുടെ അറബി മൊഴിമാറ്റം നടത്തിയത്, പാസ്പോർട്ട്, താമസരേഖ (ഇഖാമ), തിരിച്ചറിയൽ രേഖ എന്നിവ ഹാജറാക്കണം. ഇതിൽ എന്തൊങ്കിലും വ്യക്തത കുറവു വന്നാൽ സാധനങ്ങൾ സൗദിയിലേക്ക് കൊണ്ട് പോകാൻ സാധിക്കില്ല.

രാജ്യത്തേക്ക് വാണിജ്യ ആവശ്യങ്ങൾക്ക് വേണ്ടി ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾ സാധാരണ നടപടികൾ പൂർത്തിയാക്കിയ ശേഷം മാത്രമേ പുറത്തിറക്കാൻ സാധിക്കുകയുള്ളു. സാധനങ്ങൾ വാങ്ങിയതിന്റെ യഥാർഥ ബില്ലുകൾ, സാധനങ്ങളുടെ നിർമിതി ബോധ്യപ്പെടുത്തുന്ന സാക്ഷ്യപത്രം, ഒരു രാജ്യത്ത് നിന്നും മറ്റൊരു രാജ്യത്തേക്ക് കയറ്റുമതി ചെയ്യുമ്പോൾ കയറ്റുമതിക്കായുള്ള പത്രങ്ങൾ ഒരുക്കണം ഇതിന്റെ കോപ്പിയെല്ലാം കെെവശം സൂക്ഷിച്ചിരിക്കണം. ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന മുറക്ക് ഇത് സമർപ്പിക്കുകയും ചെയ്യണം.

ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് ചുമത്തുന്ന കസ്റ്റംസ് ഫീസും നടപടിക്രമങ്ങളും എല്ലാം അടങ്ങിയ വിവരങ്ങൾ പുറത്തുവിട്ടുട്ടുണ്ട്. സക്കാത്ത് ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയാണ് അവരുടെ വെബ്‌ സൈറ്റിയിലൂടെ അവർ പുറത്തുവിട്ടിരിക്കുന്നത്. https://zatca.gov.sa/en/RulesRegulations/Taxes/Pages/Integrated-Tarrifs.aspx. എന്ന വെബ്സെെറ്റിൽ ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാണ്.

Leave a Reply