Home Blog Page 10

അതിന്റെ പത്തിലൊന്ന് ചെലവ് മാത്രം മതി! കരൺ ജോഹറിന് മറുപടിയുമായി മൾട്ടിപ്ലക്‌സ്‌ അസോസിയേഷൻ

0
Spread the love

സിനിമ തിയേറ്ററുകളിലെ ടിക്കറ്റ്, സ്നാക്സ് ഉൾപ്പെടെയുള്ളവയിലെ വിലക്കയറ്റത്തിനെതിരായ സംവിധായകൻ കരൺ ജോഹറിന്റെ പ്രസ്താവനക്ക് മറുപടിയുമായി മൾട്ടിപ്ലക്‌സ്‌ അസോസിയേഷൻ ഓഫ് ഇന്ത്യ. നാലം​ഗ കുടുംബത്തിന് സിനിമ കണ്ടുവരാൻ 10,000 രൂപ വേണ്ടിവരുമെന്നുളള കരണിന്റെ ആരോപണത്തിലാണ് മറുപടി. ഇതിന്റെ പത്തിലൊന്ന് ചെലവ് മാത്രമേ ഒരു കുടുംബത്തിന് സിനിമ കാണാൻ വേണ്ടി വരുന്നുള്ളൂവെന്നാണ് മൾട്ടിപ്ലക്സ് അസോസിയേഷന്റെ വാദം. 2023 ൽ സിനിമയുടെ ശരാശരി ടിക്കറ്റ് വില എന്നുള്ളത് 132 രൂപയാണെന്നും ഇതിന്റെ അടിസ്ഥാനമാക്കി കണക്ക് കൂട്ടുമ്പോൾ 1560 രൂപയാണ് ഒരു കുടുംബത്തിന് ചെലവാകുന്നതെന്നും വാർത്താ കുറിപ്പിൽ മൾട്ടിപ്ലക്‌സ്‌ അസോസിയേഷൻ പറഞ്ഞു.

‘ഇന്ത്യയിലെ ശരാശരി സിനിമാ ടിക്കറ്റ് നിരക്ക് 130 രൂപയാണ്. ടിക്കറ്റ് നിരക്ക് വ‍ർധിക്കാൻ പണപ്പെരുപ്പം ഉൾപ്പടെ കാരണമായിട്ടുണ്ട്. 2023-2024 കാലയളവിൽ രാജ്യത്തെ ഏറ്റവും വലിയ മൾട്ടിപ്ലക്‌സ്‌ ശൃംഖലയായ പി വി ആർ എൈനോക്സിൻ്റെ ശരാശരി ടിക്കറ്റ് നിരക്ക് 258 രൂപയാണ്. മൾട്ടിപ്ലക്സുകളിൽ ഇതേ കാലയളവിൽ ശരാശരി 132 രൂപ വരെയാണ് ഭക്ഷണവിഭവ നിരക്കിൽ ഒരാളുടെ ചെലവ്. ഒരു നാലം​ഗ കുടുംബത്തിന് ശരാശരി 1560 രൂപയാണ് ചെലവ്. 10,000 അല്ല’, മൾട്ടിപ്ലക്സ് അസോസിയേഷന്റെ പ്രസ്താവനയിൽ പറയുന്നു.

‘നൂറ് വീടുകളിൽ നടത്തിയ സർവേയിൽ 99 വീടുകളിലുള്ളവരും വർഷത്തിലൊരിക്കൽ മാത്രം സിനിമക്ക് പോകുന്നവരാണ്. പ്രേക്ഷകരിലെ ഏറ്റവും വലിയ ഭൂരിഭാ​ഗത്തിന്റെ കാര്യമാണിത്. അവർക്ക് സിനിമ കാണുന്നതിനുള്ള ചെലവ് താങ്ങാൻ കഴിയുന്നില്ല. അവർ ദീപാവലിക്കോ, അല്ലെങ്കിൽ ഏതെങ്കിലും സിനിമകൾ ചർച്ചയാകുമ്പോഴോ പുറത്തിറങ്ങും. പല കുടുംബങ്ങൾക്കും സിനിമാ തിയേറ്ററിൽ പോകാൻ താത്പര്യമില്ലെന്നാണ് പറയുന്നത്. കുട്ടികൾ പോപ്കോണോ ഐസ്ക്രീമോ പോലുള്ളവ വേണമെന്ന് ആവശ്യപ്പെടുമ്പോൾ അത് നിരസിക്കുന്നതിലുള്ള പ്രയാസം മൂലമാണത്. അതിനാൽ ടിക്കറ്റിന് പണം മുടക്കാതെ ഭക്ഷണത്തിന് മാത്രം ചെലവ് വരുന്ന ഹോട്ടലുകളിലേക്ക് അവർ പോകുമെന്നായിരുന്നു കരണിൻ്റെ പ്രതികരണം.

വില കൂടുതലായതിനാൽ മക്കൾ കാരമൽ പോപ്കോൺ വേണമെന്ന് പറയുമ്പോൾ അത് നിരസിക്കേണ്ടി വരാറുണ്ടെന്ന് കുടുംബങ്ങൾ പറയുന്നുണ്ട്. കാരണം നാല് പേരടങ്ങുന്ന കുടുംബത്തിന് ഒരു സിനിമയ്ക്ക പോയി വരാൻ 10000 രൂപ വേണം. ഇത് അവരുടെ സാമ്പത്തിക ആസൂത്രണത്തിൽ ഉണ്ടാകാൻ പോലുമിടയില്ല,’ എന്നും കരൺ ജോഹർ കൂട്ടിച്ചേർത്തിരുന്നു. സോയ അക്തർ, വെട്രിമാരൻ, പാ രഞ്ജിത്ത്, മഹേഷ് നാരായണൻ എന്നിവരെ ഉൾപ്പെടുത്തി ഹോളിവുഡ് റിപ്പോർട്ടർ സംഘടിപ്പിച്ച പാനൽ ചർച്ചയിലായിരുന്നു കരൺ ജോഹറിന്റെ പ്രതികരണം.

മരിച്ചുപോയ അച്ഛന്റെ ഗന്ധം സൃഷ്ടിക്കാന്‍ ജിന്നിനെ തേടി പെൺകുട്ടി; സീരിയല്‍ താരങ്ങളുടെ ഷോര്‍ട്ട് ഫിലിം ശ്രദ്ധ നേടുന്നു

0
Spread the love

പ്രശസ്ത സീരിയൽ താരങ്ങളായ നലീഫ് ജിയയും കല്യാൺ ഖന്നയും അഞ്ജന മോഹനും കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച ജിന്നിന്‍റെ ഊദ് എന്ന ഷോര്‍ട്ട് ഫിലിം ശ്രദ്ധേയമാകുന്നു. 37 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രത്തിന്‍റെ രചനയും സംവിധാനവും വിഷ്ണു വി ഗോപാല്‍ ആണ്. കളര്‍ മീന്‍ മീഡിയ എന്ന യുട്യൂബ് ചാനലിലൂടെ ഈ മാസം 13 ന് റിലീസ് ചെയ്യപ്പെട്ട ചിത്രം ഇതിനകം മൂന്നര ലക്ഷത്തിലധികം കാഴ്ചകള്‍ നേടിയിട്ടുണ്ട്.

മരിച്ചുപോയ അച്ഛന്റെ ഗന്ധം സൃഷ്ടിക്കാന്‍ ജിന്നിനെ തേടിയെത്തിയ പെൺകുട്ടിയുടെ കഥയാണ് ജിന്നിന്റെ ഊദ്. കളിവഞ്ചി, കൽഹാര, അപർണ @ 31 നോട്ട് ഔട്ട്‌, ആവേശം, മോഡസ് ഓപ്പറാന്‍ഡി തുടങ്ങിയ നിരവധി ഹ്രസ്വ ചിത്രങ്ങളുടെ സംവിധായകനാണ് വിഷ്ണു വി ഗോപാല്‍. രചനയ്ക്കും സംവിധാനത്തിനും പുറമെ ചിത്രത്തിന്‍റെ എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നത് വിഷ്ണുവാണ്. എമ്പുരാന്റെ അസിസ്റ്റന്റ് ക്യാമറാമാനായ അനീഷ് അർജുനനാണ് ഈ ഹ്രസ്വ ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. പ്രദീപ് പിള്ള, അനസ് ഗേറ്റ് എന്നിവരാണ് നിര്‍മ്മാതാക്കള്‍.

‘മുഖ്യമന്ത്രി എന്നെ കള്ളനാക്കാൻ ശ്രമിച്ചു’; റിയാസ് പാര്‍ട്ടിയിലെ രണ്ടാമനാകണമെന്ന മോഹം നടക്കില്ല: പി വി അൻവർ

0
Spread the love

മുഖ്യമന്ത്രി തന്നെ കള്ളനാക്കാന്‍ ശ്രമിച്ചുവെന്ന് പി വി അന്‍വര്‍ എംഎല്‍എ. കള്ളക്കടത്തുകാരനാക്കാന്‍ ശ്രമിച്ചാല്‍ അംഗീകരിക്കാനാവില്ല. താന്‍ കള്ളനല്ലെന്ന് ബോധ്യപ്പെടുത്തണം. പിണറായി വിജയന്‍ എന്നെ കുറച്ച് കാണാന്‍ പാടില്ലായിരുന്നുവെന്നും പി വി അന്‍വര്‍ പറഞ്ഞു.

തനിക്ക് എതിരെ ഇപ്പോള്‍ ഉയരുന്ന വിമര്‍ശനം സ്വഭാവികമാണെന്നും തനിക്ക് അതില്‍ പേടിയോ ആശങ്കയോ ഇല്ലെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.ആരോപണങ്ങള്‍ ഉന്നയിച്ചതിന്‍റെ പേരില്‍ ജയിലില്‍ അടച്ചാലും പ്രശ്നമില്ല. താനിപ്പോള്‍ നില്‍ക്കുന്നത് ജനകീയ കോടതിയുടെ മുന്നിലാണ്. സാധാര ജനങ്ങള്‍ എന്നെ മനസിലാക്കും എന്നാണ് കരുതുന്നതെന്ന് പി വി അന്‍വര്‍ പറഞ്ഞു.

പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയെ പിണറായി വിജയന്‍ ഭയമാണെന്നും അന്‍വര്‍ വിമര്‍ശിച്ചു. എന്താണ് പി ശശിയുടെ മാതൃകാപ്രവര്‍ത്തനമെന്ന് അന്‍വര്‍ ചോദിച്ചു. എഡിജിപി അജിത് കുമാര്‍ അനധികൃത സ്വത്ത് സമ്പാദിച്ചതിന്‍റെ രേഖകള്‍ അടക്കമാണ് നല്‍കിയത്. എന്നിട്ട് നടപടി സ്വീകരിച്ചില്ല. മുഖ്യമന്ത്രി എടുക്കേണ്ട നിലപാട് ഇതായിരുന്നില്ല. താന്‍ പറഞ്ഞ കാര്യങ്ങളില്‍ മറുപടി പറയേണ്ടത് മുഖ്യമന്ത്രിയാണ്. സ്വര്‍ണക്കള്ളത്തും തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തലും സംബന്ധിച്ച ആരോപണം സിറ്റിംഗ് ജഡ്ജി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

പാര്‍ട്ടിയിലെ രണ്ടാമനാകണമെന്ന് റിയാസിന്‍റെ മോഹമുണ്ടാകാം. മുഖ്യമന്ത്രിക്കും ആ ആഗ്രഹമുണ്ടാകാമെങ്കിലും അത് നടക്കാന്‍ പോകുന്നില്ലെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി സെക്രട്ടറി നിസ്സഹായനാണെന്നും അന്‍വര്‍ ആവര്‍ത്തിച്ചു.

ദുൽഖറിന്റെ പ്രൊഡക്ഷനില്‍ മമ്മൂട്ടി ഗസ്റ്റ് റോളില്‍?; ചിത്രം പങ്കുവെച്ച് മമ്മൂട്ടി കമ്പനി

0
Spread the love

നടൻ ദുൽഖറിന്റെ നിർമാണത്തിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷൻ സന്ദർശിച്ച് മമ്മൂട്ടി. ദുൽഖറിന്റെ നിർമാണ കമ്പനിയായ വേഫെറർ ഫിലിംസ് നിർമിക്കുന്ന ഏഴാമത്തെ ചിത്രത്തിന്റെ ലൊക്കേഷനിലാണ് മമ്മൂട്ടിയെത്തിയത്. നസ്‌ലൻ ഗഫൂറും കല്ല്യാണി പ്രിയദർശനും നായകനും നായികയുമാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അരുൺ ഡൊമനിക് ആണ്.

നടി ശാന്തി ബാലചന്ദ്രൻ സഹതിരക്കഥാകൃത്ത് ആവുന്ന ആദ്യ ചിത്രം കൂടിയാണിത്. മമ്മൂട്ടി ലൊക്കേഷനിൽ എത്തിയതിന്റെ ചിത്രങ്ങൾ മമ്മൂട്ടി കമ്പനി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. “പ്രിയപ്പെട്ട മമ്മൂക്ക ദുൽഖറിന്റെ വേഫെറർ സിനിമാസിന്റെ ലൊക്കേഷനിൽ എത്തി’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ചിത്രത്തിലെ താരങ്ങളായ ചന്തു സലിം കുമാർ, നസ്‌ലൻ, അരുൺകുര്യൻ, ശാന്തി ബാലചന്ദ്രൻ എന്നിവർക്കൊപ്പമുള്ള മമ്മൂട്ടിയുടെ ചിത്രമാണ് പുറത്തുവന്നത്. മമ്മൂട്ടി ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ടോയെന്ന ചോദ്യവും ചിത്രം പുറത്തുവന്നതിന് പിന്നാലെ ആരാധകർ ചോദിക്കുന്നുണ്ട്.

നിമിഷ് രവിയാണ് നസ്‌ലനും കല്ല്യാണിയും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റർ ചമൻ ചാക്കോ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, പ്രൊഡക്ഷൻ ഡിസൈനർ ബംഗ്ലാൻ, കലാസംവിധായകൻ ജിത്തു സെബാസ്റ്റ്യൻ

കള്ള അറയില്‍ സ്വര്‍ണ്ണമാണോ ഡ്രഗ്‌സ് ആണോ? എന്ന് ചോദിച്ചവരുണ്ട്! ഉള്ളിലേക്ക് കയറാനുള്ള കരളുറപ്പ് ഇല്ല,ആർക്കുവേണമെങ്കിലും പരിശോധിക്കാമെന്ന് ലോറി ഉടമ

0
Spread the love

രണ്ടുമാസത്തിലധികം എടുത്ത തിരച്ചിലിനൊടുവിൽ ഷിരൂരിലെ ഗംഗാവലി പുഴയിൽ നിന്നും അർജുന്റെ മൃതദേഹം ഇന്നലെയാണ് കണ്ടെടുത്തത്. അർജ്ജുനായുള്ള തിരച്ചിൽ പലതവണ നിർത്തിവച്ചപ്പോൾ ഇത് പുനരാരംഭിക്കണം എന്ന് ആവശ്യപ്പെട്ട് അവസാനം വരെ ഉറച്ചു നിന്ന ആളാണ് ലോറി ഉടമ മനാഫ്. അർജുന്റെ മൃതദേഹം കണ്ടെടുത്തതിന് പിന്നാലെ ‘ഒരു സാധാരണ മനുഷ്യന് എവിടം വരെ പോകാമോ അവിടം വരെ താൻ പോയെന്നും അർജുന്റെ അമ്മയ്ക്ക് കൊടുത്ത വാക്ക് പാലിച്ചു’ എന്നും മനാഫ് പ്രതികരിച്ചിരുന്നു. ഇപ്പോഴിതാ ഇക്കാലയളവിൽ വേദനിപ്പിക്കുന്ന പലതരം ആരോപണങ്ങൾക്ക് താൻ വിധേയനായെന്നും വിഷയത്തിൽ കൃത്യത വേണ്ടവർക്ക് നേരിൽ വന്ന് പരിശോധിക്കാം എന്നും പറയുകയാണ് മനാഫ്.

‘വണ്ടിക്ക് അധികം പരിക്കുണ്ടാവില്ലെന്ന് പറഞ്ഞിരുന്നില്ലേ. അതുതന്നെയാണ് ഈ കാണുന്നത്. ബാറ്ററിയില്‍ നിന്നും ജിപിഎസ് വിട്ടുപോയതുകൊണ്ടാണ് സിഗ്നല്‍ കിട്ടാതിരുന്നത്. രണ്ട് ഫോണ്‍ വാഹനത്തില്‍ നിന്നും കിട്ടി. ഇതിന്റെ ഉള്ളില്‍ എന്തൊക്കെയാണ് സംഭവിച്ചതെന്ന് ദൈവത്തിന് മാത്രമെ അറിയൂ. അസാധ്യമായ കാര്യം സാധിക്കുകയെന്നത് ചില്ലറ മെനക്കേട് ആയിരുന്നില്ല. ഗംഗാവലി പുഴയില്‍ സമാധിയായിടത്ത് നിന്നാണ് തിരിച്ചെടുത്തത്. ഇതൊരു ചരിത്രമാണ്. വണ്ടിയുടെ ഉള്ളിലേക്ക് കയറാനുള്ള കരളുറപ്പ് ഉണ്ടായില്ല. ഗംഗാവലി പുഴയുടെ അരികില്‍ വണ്ടി കിടക്കുന്നുണ്ട്. ആര്‍ക്ക് വേണമെങ്കിലും പരിശോധിക്കാം. കള്ള അറ ഉണ്ടോ. കള്ള അറയില്‍ സ്വര്‍ണ്ണമാണോ ഡ്രഗ്‌സ് ആണോ കള്ളപ്പണം ആണാ എന്ന്’, മനാഫ് പറഞ്ഞു.

അങ്ങനെയെങ്കിൽ ‘കാമുകി’യെ കുറിച്ച് വാർത്തകൾ ഉണ്ടാകുമോ? ഞാൻ അയച്ച രണ്ട് വക്കീൽ നോട്ടീസുകളോടും അവൾ പ്രതികരിച്ചില്ല; കുറ്റപ്പെടുത്തി ജയം രവി

0
Spread the love

നടൻ ജയൻ രവി വിവാഹമോചിതനാകാൻ പോകുന്നു എന്ന വിവരം വലിയ വാർത്താ പ്രാധാന്യം തന്നെ കഴിഞ്ഞ ദിവസങ്ങളിൽ നേടിയിരുന്നു. പ്രസിദ്ധനായ ഒരു നടൻ വിവാഹ ബന്ധം വേർപെടുത്താൻ ഒരുങ്ങുന്നു എന്നതിനാൽ ആയിരുന്നില്ല വാർത്താ മാധ്യമങ്ങൾ ഏറ്റെടുത്തത്, മറിച്ച് തന്റെ അറിവോ സമ്മതമോ കൂടാതെയാണ് വിവാഹമോചനത്തിന് ഒരുങ്ങിയതെന്ന ജയം രവിയുടെ ഭാര്യ ആരതിയുടെ വാക്കുകൾ പുറത്തു വന്നതോടെയാണ്.

പത്രക്കുറിപ്പിലൂടെയാണ് 15വർഷം നീണ്ട തങ്ങളുടെ ദാമ്പത്യ ബന്ധം അവസാനിപ്പിക്കുകയാണെന്ന് ജയം രവി വ്യക്തമാക്കിയത്. വിവാഹമോചന വാർത്തകൾക്കും ആരതിയുടെ പരസ്യ പ്രതികരണത്തിനും തൊട്ടുപിന്നാലെ ഗായിക കെനിഷ ഫ്രാൻസിസുമായുള്ള നടന്‍റെ ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇപ്പോഴിതാ വിവാഹമോചന വിഷയത്തില്‍ ഭാര്യ ആരതിയെ കുറ്റപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് നടൻ.

വിവാഹമോചനത്തിന് തയാറല്ലെങ്കിൽ താൻ അയച്ച വക്കീൽ നോട്ടീസുകളോട് ആര്‍തി പ്രതികരിക്കാത്തതെന്തെന്ന്ജയം രവി ചോദിക്കുന്നു. തനിക്ക് വിവാഹമോചനം വേണമായിരുന്നു. പക്ഷേ ആര്‍തി പറയുന്നതുപോലെ ഒരു അനുരഞ്ജനം നടത്താൻ അവർ ആഗ്രഹിക്കുന്നുവെങ്കിൽ, എന്തുകൊണ്ടാണ് അവർ തന്നെ സമീപിക്കാതിരുന്നതെന്നും ജയം രവി ചോദിക്കുന്നു. ഏറ്റവും പുതിയ ചിത്രമായ ‘ബ്രദറി’ന്റെ ഓഡിയോ ലോഞ്ച് വേളയിൽ മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു നടൻ.

എന്തുകൊണ്ടാണ് ഞാൻ അയച്ച രണ്ട് വക്കീൽ നോട്ടീസുകളോടും അവൾ പ്രതികരിക്കാത്തത്? അനുരഞ്ജനമാണ് ഉദ്ദേശമെങ്കിൽ ‘കാമുകി’യെ കുറിച്ച് വാർത്തകൾ ഉണ്ടാകുമോ? ഗായിക കെനിഷ ഫ്രാൻസിസുമായി ഞാൻ ഡേറ്റിങ് നടത്തുന്നെന്ന കിംവദന്തികൾ ആരംഭിച്ചത് എങ്ങനെയാണ്? എന്തിന് ആരെങ്കിലും മൂന്നാമതൊരാളെ അനാവശ്യമായി ഈ വിഷയത്തിലേക്ക് വലിച്ചിഴക്കണം? കെനിഷയുമായി ചേർന്ന് ഒരു ആത്മീയ രോഗശാന്തി കേന്ദ്രം ആരംഭിക്കാൻ ഞാൻ പദ്ധതിയിടുന്നു, ഞങ്ങൾ അനുയോജ്യമായ സ്ഥലത്തിനായി തിരയുകയാണ്. എന്റെ വിവാഹമോചനത്തിന് ഇതുമായി ഒരു ബന്ധവുമില്ല. ഈ വാർത്ത എന്റെ ഇമേജിനെ മോശമായി ബാധിക്കുന്നുണ്ട്. എന്റെ കുടുംബത്തിലെ മറ്റുള്ളവരെയും ഈ ആരോപണങ്ങൾ ബാധിക്കുന്നുണ്ട്. ഇതൊക്കെ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

എന്റെ മക്കളായ ആരവ്, അയാൻ എന്നിവരുടെ സംരക്ഷണം വേണം. 10 വർഷമോ 20 വർഷമോ അല്ലെങ്കിൽ എത്ര സമയമെടുത്താലും ഇതിനായി കോടതിയിൽ പോരാടാൻ ഞാൻ തയാറാണ്. എന്റെ ഭാവി എന്റെ കുട്ടികളാണ്, അവരാണ് എന്റെ സന്തോഷം. എന്റെ മകൻ ആരവിനൊപ്പം ഒരു സിനിമ നിർമിക്കാനും ശരിയായ സമയത്ത് അവനെ സിനിമയിലേക്ക് കൊണ്ടുവരാനും ഞാൻ ആഗ്രഹിക്കുന്നു. അതാണ് ഞാൻ കണ്ട സ്വപ്നം. ആറ് വർഷം മുമ്പ് ടിക് ടിക് ടിക്കിൽ അവനോടൊപ്പം അഭിനയിച്ചത് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമായിരുന്നു. ഞാൻ വീണ്ടും അത്തരമൊരു ദിവസത്തിനായി കാത്തിരിക്കുകയാണ്.

ടൊവിനോ മലയാളത്തിന്റെ ‘ക്രിസ്റ്റ്യൻ ബെയ്ൽ’, ഇന്നലെ എആർഎം കണ്ടപ്പോഴും ഞാൻ അത് വീണ്ടും കണ്ടു; പുകഴ്ത്തി ജൂഡ് ആന്തണി ജോസഫ്

0
Spread the love

അജയന്റെ രണ്ടാം മോഷണത്തെയും ടൊവിനോ തോമസിനെയും പുകഴ്ത്തി സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. മലയാളത്തിന്റെ ക്രിസ്റ്റ്യൻ ബെയ്ൽ ആണ് ടൊവിനോയെന്നും ഓരോ കഥാപാത്രത്തിനും അദ്ദേഹം ഒരുപാട് അദ്ധ്വാനമാണ് എടുക്കുന്നതെന്നും ജൂഡ് ആന്തണി പറഞ്ഞു. മലയാളത്തിന് അഭിമാനിക്കാവുന്ന സിനിമയാണ് അജയന്റെ രണ്ടാം മോഷണമെന്നും ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പോസ്റ്റിലൂടെ ജൂഡ് ആന്തണി കുറിച്ചു.

‘ഒരു നടൻ തന്റെ ശരീരവും കഴിവുകളും എങ്ങനെ തേച്ചു മിനുക്കണം എന്ന് പഠിക്കാൻ സിനിമയിൽ വരാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കുമുള്ള പാഠപുസ്തകമാണ് ഈ മനുഷ്യൻ. 2018 സംഭവിക്കാനുള്ള കാരണവും ഈ മനുഷ്യന്റെ ഒറ്റ യെസും പടത്തിനോട് കാണിച്ച നൂറു ശതമാനം ആത്മാർത്ഥതയുമാണ്. ഇന്നലെ എആർഎം കണ്ടപ്പോഴും ഞാൻ ആ പാഷനേറ്റ് ആയ ആക്ടറെ വീണ്ടും കണ്ടു. അഭിനന്ദനങ്ങൾ ടീം എആർഎം’, ജൂഡ് ആന്തണി കുറിച്ചു.

ബാലിയിലെ അവധിക്കാല ചിത്രങ്ങൾ ഓൺലൈൻ സഹോദരന് പിടിച്ചില്ല; കുറിക്ക് കൊള്ളുന്ന മറുപടിയുമായി ഹാൻസിക

0
Spread the love

തന്റെ രണ്ടാമത്തെ മകൾ ദിയ കൃഷ്ണയുടെ വിവാഹത്തിനുശേഷം വരൻ അശ്വിൻ അടക്കം നടൻ കൃഷ്ണകുമാർ കുടുംബം ബാലിയിൽ ഒരുമിച്ച് ചെലവഴിച്ചതിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. നടി അഹാന കൃഷ്ണ, ദിയ, ഇഷാനി, ഹൻസിക തുടങ്ങിയ മക്കളെയും കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണനെയും മലയാളികൾക്ക് മുഖവര ഏതു തന്നെ കൂടാതെ അറിയാം. ഇപ്പോൾ ദിയയുടെ ഭർത്താവ് അശ്വിനും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനാണ്.

ഇത്തരത്തിൽ കുടുംബവുമായി ബാലിയിൽ അവധി ആഘോഷിക്കുന്നതിനിടെ ഇളയ മകൾ ഹൻസിക ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഫോട്ടോയ്ക്ക് കീഴെ വന്ന കമന്റും അതിന് ഹൻസു കൊടുത്ത മറുപടിയും ആണിപ്പോൾ ശ്രദ്ധേയമാകുന്നത്. കടലിന്റെ പശ്ചാത്തലത്തിൽ ഇളം പിങ്ക് നിറത്തിലുള്ള വസ്ത്രം ധരിച്ച ഹൻസികയുടെ പോസ്റ്റിന് താഴെ ‘ദയവുചെയ്ത് പഠിക്കൂ! സോഷ്യൽ മീഡിയയിൽ ഇങ്ങനെ ഭാവി തുലയ്ക്കരുത്. ഒരു സഹോദരൻ എന്ന നിലയിൽ ഞാൻ ഉപദേശം തരുകയാണ്’ എന്നിങ്ങനെയായിരുന്നു ഒരു ഓൺലൈൻ സഹോദരന്റെ കമന്റ്.

ഇതിനു പിന്നാലെ അതേ വസ്ത്രമുള്ള ചിത്രങ്ങൾ അണിഞ്ഞ് കൂടുതൽ ഫോട്ടോകൾ പങ്കുവെച്ച് തന്നെ ഉപദേശിച്ച സഹോദരന് മറുപടിയുമായി എത്തുകയാണ് താരം ഇപ്പോൾ. അതേ ഔട്ട് ഫിറ്റിൽ ഉള്ള കുറച്ച് ചിത്രങ്ങൾ കൂടി എന്ന അടിക്കുറിപ്പ് പോലെയാണ് പുതിയ ചിത്രങ്ങൾ ഹൻസു പങ്കുവെച്ചിരിക്കുന്നത്. സഹോദരിക്ക് ഉപദേശവുമായി എത്തിയ ഓൺലൈൻ ആങ്ങളയ്ക്കുള്ള മറുപടിയാണ് ഹൻസുവിന്റെ പുതിയ പോസ്റ്റ് എന്നാണ് ആരാധകർ പറയുന്നത്.

ലോറിയുടെ കാബിനുള്ളില്‍ മൊബൈല്‍ ഫോണുകളും പേഴ്‌സും അർജുൻ മകനായ് വാങ്ങിയ കളിപ്പാട്ടവും

0
Spread the love

അര്‍ജുന്റെ ലോറിയുടെ കാബിനുള്ളില്‍ നിന്ന് കൂടുതല്‍ വസ്തുക്കള്‍ പുറത്തെടുത്തു. അര്‍ജുന്റെ രണ്ട് മൊബൈല്‍ ഫോണുകളും പേഴ്‌സും വാച്ചും മകനുള്ള കളിപ്പാട്ടങ്ങളും അടക്കമാണ് കാബിനില്‍ നിന്നും ലഭിച്ചത്. അര്‍ജുന്റെ വസ്ത്രങ്ങളും നേരത്തെ പുറത്തെടുത്തിരുന്നു. ഇന്ന് രാവിലെ പൂര്‍ണമായും പുറത്തെത്തിച്ച ലോറിയുടെ കാബിനില്‍ പരിശോധന തുടരുകയാണ്.

അസ്ഥിയുടെ കൂടുതല്‍ ഭാഗങ്ങള്‍ കാബിനില്‍ നിന്നും ലഭിച്ചിട്ടുണ്ട്. ലോറി പൊളിച്ച് പരിശോധിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ലോറിയുടെ കാബിനുള്ളില്‍ നിന്നും ലഭിച്ച വസ്തുക്കള്‍ അര്‍ജുന്റെ സഹോദരന്‍ അഭിജിത് തിരിച്ചറിഞ്ഞിട്ടുണ്ട്.

സപ്പോര്‍ട്ടാണെങ്കിലും വീഡിയോയില്‍ വരാന്‍ താത്പര്യമില്ല; വര്‍ഷയെ അനാവശ്യമായി വലിച്ചിഴയ്ക്കില്ലെന്ന് കാര്‍ത്തിക് സൂര്യ

0
Spread the love

യൂട്യൂബ് വ്‌ളോഗുകളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ താരമാണ്കാര്‍ത്തിക് സൂര്യ. അവതരണം കൊണ്ടും സംസാര രീതി കൊണ്ടും വളരെ പെട്ടന്ന് സോഷ്യല്‍ മീഡിയ കീഴടക്കാന്‍ താരത്തിന് സാധിച്ചു. അതുവഴിയാണ് ഒരുചിരി ഇരുചിരി ബംബര്‍ ചിരി എന്ന ഷോയുടെ ആങ്കറാവാനുള്ള അവസരവും കിട്ടിയത്. അപ്പോഴും യൂട്യൂബ് വീഡിയോകളുമായി കാര്‍ത്തിക് സൂര്യ പഴയതിലും അധികം സജീവമാണ്.

കാര്‍ത്തിക് സൂര്യയുടെ കല്യാണമാണ് ഇപ്പോഴത്തെ പുതിയ ചര്‍ച്ച. ഒരിക്കല്‍ പെണ്ണുകാണല്‍ വരെ കഴിഞ്ഞ് മുടങ്ങിപ്പോയ കല്യാണമാണ്. അത് താരത്തിന് വലിയൊരു ഹാര്‍ട്ട്‌ബ്രേക്ക് ആയിരുന്നു. ഇപ്പോള്‍ അമ്മാവന്റെ മകള്‍ വര്‍ഷയുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. സര്‍പ്രൈസ് ആയി ആ വാര്‍ത്ത പുറത്തുവിട്ടതൊക്കെ ആരാധകര്‍ക്കും ആഘോഷമായിരുന്നു.കഴിഞ്ഞ ദിവസം നടത്തിയ ഒരു ലൈവ് വീഡിയോ ചാറ്റില്‍ വര്‍ഷയെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ കാര്‍ത്തിക് സൂര്യ വാചാലനായി.

കാര്‍ത്തിക് സൂര്യയുടെ ലൈവൊക്കെ വര്‍ഷ കാണാറുണ്ടോ എന്ന് ഒരു ആരാധിക ചോദിച്ചു, കാണുന്നുണ്ടെങ്കില്‍ അവള്‍ വിളിക്കട്ടെ എന്നായി കാര്‍ത്തിക്. അധികം വൈകാതെ വിളിക്കുകയും ചെയ്തു. കാണുന്നുണ്ട്, എല്ലാവര്‍ക്കും ഹായി, ബായ് എന്ന് പറഞ്ഞ് വര്‍ഷ പോകുകയും ചെയ്തു.കാര്‍ത്തിക്കേട്ടന്റെ വീഡിയോയ്‌ക്കൊക്കെ ഫുള്‍ സപ്പോര്‍ട്ടാണെങ്കിലും വീഡിയോയില്‍ വരാന്‍ താത്പര്യമില്ല എന്ന് നിശ്ചയത്തിന്റെ അന്ന് തന്നെ വര്‍ഷ പറഞ്ഞിരുന്നു. അനാവശ്യമായി വര്‍ഷയെ വലിച്ചിഴയ്ക്കില്ലെന്നും, അച്ഛനും അമ്മയും ഇടയ്ക്ക് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നതു പോലെ വര്‍ഷയും വന്നു പോകുക മാത്രമേയുള്ളൂ എന്നും കാര്‍ത്തിക് പറഞ്ഞിരുന്നു.

കാര്‍ത്തിക് സൂര്യ ഹാപ്പിയാണോ എന്ന് ചോദിച്ചപ്പോള്‍, നിശ്ചയമൊക്കെ കഴിഞ്ഞു, ശരിക്കും ഇപ്പോഴാണ് ഞാന്‍ ഹാപ്പി എന്ന് താരം പറയുന്നു. വീടു പണി എവിടെ വരെ എത്തി എന്ന ചോദ്യവും ഒരുപാട് വന്നു. വീടു പണി നടന്നുകൊണ്ടിരിയ്ക്കുകയാണ്. ഇപ്പോള്‍ പൂശ് നടക്കുന്നു. പുതിയ വീടിന്റെ പണി തീര്‍ന്നതിന് ശേഷമായിരിക്കും വിവാഹം. മഹാലക്ഷ്മിയെ പോലെ ആ വീട്ടിലേക്ക് വര്‍ഷയെ കൊണ്ടു പോകും എന്നും കാര്‍ത്തിക് സൂര്യ പറയുന്നു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts