Home Blog Page 11

ലോറിയുടെ കാബിനുള്ളില്‍ മൊബൈല്‍ ഫോണുകളും പേഴ്‌സും അർജുൻ മകനായ് വാങ്ങിയ കളിപ്പാട്ടവും

0
Spread the love

അര്‍ജുന്റെ ലോറിയുടെ കാബിനുള്ളില്‍ നിന്ന് കൂടുതല്‍ വസ്തുക്കള്‍ പുറത്തെടുത്തു. അര്‍ജുന്റെ രണ്ട് മൊബൈല്‍ ഫോണുകളും പേഴ്‌സും വാച്ചും മകനുള്ള കളിപ്പാട്ടങ്ങളും അടക്കമാണ് കാബിനില്‍ നിന്നും ലഭിച്ചത്. അര്‍ജുന്റെ വസ്ത്രങ്ങളും നേരത്തെ പുറത്തെടുത്തിരുന്നു. ഇന്ന് രാവിലെ പൂര്‍ണമായും പുറത്തെത്തിച്ച ലോറിയുടെ കാബിനില്‍ പരിശോധന തുടരുകയാണ്.

അസ്ഥിയുടെ കൂടുതല്‍ ഭാഗങ്ങള്‍ കാബിനില്‍ നിന്നും ലഭിച്ചിട്ടുണ്ട്. ലോറി പൊളിച്ച് പരിശോധിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ലോറിയുടെ കാബിനുള്ളില്‍ നിന്നും ലഭിച്ച വസ്തുക്കള്‍ അര്‍ജുന്റെ സഹോദരന്‍ അഭിജിത് തിരിച്ചറിഞ്ഞിട്ടുണ്ട്.

സപ്പോര്‍ട്ടാണെങ്കിലും വീഡിയോയില്‍ വരാന്‍ താത്പര്യമില്ല; വര്‍ഷയെ അനാവശ്യമായി വലിച്ചിഴയ്ക്കില്ലെന്ന് കാര്‍ത്തിക് സൂര്യ

0
Spread the love

യൂട്യൂബ് വ്‌ളോഗുകളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ താരമാണ്കാര്‍ത്തിക് സൂര്യ. അവതരണം കൊണ്ടും സംസാര രീതി കൊണ്ടും വളരെ പെട്ടന്ന് സോഷ്യല്‍ മീഡിയ കീഴടക്കാന്‍ താരത്തിന് സാധിച്ചു. അതുവഴിയാണ് ഒരുചിരി ഇരുചിരി ബംബര്‍ ചിരി എന്ന ഷോയുടെ ആങ്കറാവാനുള്ള അവസരവും കിട്ടിയത്. അപ്പോഴും യൂട്യൂബ് വീഡിയോകളുമായി കാര്‍ത്തിക് സൂര്യ പഴയതിലും അധികം സജീവമാണ്.

കാര്‍ത്തിക് സൂര്യയുടെ കല്യാണമാണ് ഇപ്പോഴത്തെ പുതിയ ചര്‍ച്ച. ഒരിക്കല്‍ പെണ്ണുകാണല്‍ വരെ കഴിഞ്ഞ് മുടങ്ങിപ്പോയ കല്യാണമാണ്. അത് താരത്തിന് വലിയൊരു ഹാര്‍ട്ട്‌ബ്രേക്ക് ആയിരുന്നു. ഇപ്പോള്‍ അമ്മാവന്റെ മകള്‍ വര്‍ഷയുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. സര്‍പ്രൈസ് ആയി ആ വാര്‍ത്ത പുറത്തുവിട്ടതൊക്കെ ആരാധകര്‍ക്കും ആഘോഷമായിരുന്നു.കഴിഞ്ഞ ദിവസം നടത്തിയ ഒരു ലൈവ് വീഡിയോ ചാറ്റില്‍ വര്‍ഷയെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ കാര്‍ത്തിക് സൂര്യ വാചാലനായി.

കാര്‍ത്തിക് സൂര്യയുടെ ലൈവൊക്കെ വര്‍ഷ കാണാറുണ്ടോ എന്ന് ഒരു ആരാധിക ചോദിച്ചു, കാണുന്നുണ്ടെങ്കില്‍ അവള്‍ വിളിക്കട്ടെ എന്നായി കാര്‍ത്തിക്. അധികം വൈകാതെ വിളിക്കുകയും ചെയ്തു. കാണുന്നുണ്ട്, എല്ലാവര്‍ക്കും ഹായി, ബായ് എന്ന് പറഞ്ഞ് വര്‍ഷ പോകുകയും ചെയ്തു.കാര്‍ത്തിക്കേട്ടന്റെ വീഡിയോയ്‌ക്കൊക്കെ ഫുള്‍ സപ്പോര്‍ട്ടാണെങ്കിലും വീഡിയോയില്‍ വരാന്‍ താത്പര്യമില്ല എന്ന് നിശ്ചയത്തിന്റെ അന്ന് തന്നെ വര്‍ഷ പറഞ്ഞിരുന്നു. അനാവശ്യമായി വര്‍ഷയെ വലിച്ചിഴയ്ക്കില്ലെന്നും, അച്ഛനും അമ്മയും ഇടയ്ക്ക് വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നതു പോലെ വര്‍ഷയും വന്നു പോകുക മാത്രമേയുള്ളൂ എന്നും കാര്‍ത്തിക് പറഞ്ഞിരുന്നു.

കാര്‍ത്തിക് സൂര്യ ഹാപ്പിയാണോ എന്ന് ചോദിച്ചപ്പോള്‍, നിശ്ചയമൊക്കെ കഴിഞ്ഞു, ശരിക്കും ഇപ്പോഴാണ് ഞാന്‍ ഹാപ്പി എന്ന് താരം പറയുന്നു. വീടു പണി എവിടെ വരെ എത്തി എന്ന ചോദ്യവും ഒരുപാട് വന്നു. വീടു പണി നടന്നുകൊണ്ടിരിയ്ക്കുകയാണ്. ഇപ്പോള്‍ പൂശ് നടക്കുന്നു. പുതിയ വീടിന്റെ പണി തീര്‍ന്നതിന് ശേഷമായിരിക്കും വിവാഹം. മഹാലക്ഷ്മിയെ പോലെ ആ വീട്ടിലേക്ക് വര്‍ഷയെ കൊണ്ടു പോകും എന്നും കാര്‍ത്തിക് സൂര്യ പറയുന്നു.

വീട്ടുകാരും ഹസ്ബന്‍ഡും എന്തിനും ഓക്കെ; ഗർഭ കാലത്തെ ഏറ്റവും വലിയ ഗുണം തുറന്നു പറഞ്ഞ് മാളവിക

0
Spread the love

മാളവിക കൃഷ്ണദാസും ഭര്‍ത്താവ് തേജസും സോഷ്യല്‍മീഡിയയില്‍ സജീവമാണ്. പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെടാറുമുണ്ട്. ഇപ്പോൾ കുഞ്ഞതിഥിയുടെ വരവിനായി നാളെണ്ണി കാത്തിരിക്കുകയാണ് ഇവര്‍. ഗര്‍ഭിണിയായത് മുതലുള്ള കാര്യങ്ങളെല്ലാം മാളവിക വീഡിയോയിലൂടെ കാണിക്കുന്നുണ്ട്. അടുത്തിടെയായിരുന്നു വയറ്റുപൊങ്കാല ചടങ്ങ് നടത്തിയത്. പാലക്കാട് സൈഡില്‍ ഇങ്ങനെയൊരു ചടങ്ങ് കണ്ടിട്ടില്ല, അതിനാല്‍ത്തന്നെ ഞങ്ങള്‍ക്കിത് തികച്ചും പുതുമയുള്ള അനുഭവമാണെന്നും മാളവികയും അമ്മയും പറഞ്ഞിരുന്നു.ഇന്‍സ്റ്റഗ്രാമിലൂടെയായി താരം പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.

ഈ പ്രഗ്നന്‍സി ടൈമില്‍ ഏറ്റവും വലിയ ഗുണം എന്താണെന്ന് പറഞ്ഞാല്‍ നമ്മള്‍ എന്ത് മേടിച്ചോട്ടെ എന്ന് ചോദിച്ചാല്‍ മേടിച്ചോ എന്ന് നമ്മുടെ വീട്ടുകാരും ഹസ്ബന്‍ഡും പറയും. അങ്ങനെ കുറച്ച് സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്തതിനെക്കുറിച്ചും അവ എത്തിയതിനെക്കുറിച്ചുമായിരുന്നു മാളവിക പറഞ്ഞത്. കുറച്ചെന്ന് പറഞ്ഞിട്ട് ഇതൊരുപാടുണ്ടല്ലോയെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. നിമിഷനേരം കൊണ്ട് തന്നെ വീഡിയോ വൈറലായിക്കഴിഞ്ഞിട്ടുണ്ട്.

ഗര്‍ഭിണിയായപ്പോള്‍ അങ്ങനെ പറയത്തക്ക മാറ്റങ്ങളൊന്നുമില്ല. ഛര്‍ദ്ദി പോലെയുള്ള ബുദ്ധിമുട്ടുകളൊന്നും ഇതുവരെയില്ല. പിന്നെ ഇപ്പോള്‍ കൃത്യമായി കുറച്ച് കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നുമായിരുന്നു മാളവിക പറഞ്ഞത്. സര്‍പ്രൈസായിട്ടാണ് ഈയൊരു അതിഥി വന്നിട്ടുള്ളത്. ദൈവം തരുന്നു, നമ്മള്‍ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നു. ഇത് പേഴ്‌സണലായിട്ട് വെക്കാമെന്നായിരുന്നു കരുതിയത്. പല കാര്യങ്ങളെക്കുറിച്ചും വ്‌ളോഗ് ചെയ്യുമ്പോള്‍ എത്രനാള്‍ ഇത് പറയാതെയിരിക്കും. എനിക്ക് പേടിയും ടെന്‍ഷനുമൊക്കെയാണ് ഇതേക്കുറിച്ച് പറയുമ്പോള്‍. എല്ലാവരുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവും ഞങ്ങളുടെ കൂടെ വേണമെന്നുമായിരുന്നു അന്ന് മാളവിക പറഞ്ഞത്.

നായികനായകനിലൂടെയായി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരായി മാറിയതാണ് മാളവികയും തേജസും. ഇവരുടെ കല്യാണത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ ആഗ്രഹിച്ചത് യാഥാര്‍ത്ഥ്യമായെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. അറേഞ്ച്ഡ് കം ലവ് മാര്യേജാണ് ഞങ്ങളുടേതെന്ന് ഇരുവരും പറഞ്ഞിരുന്നു. ജാതകപ്പൊരുത്തം നോക്കണമെന്ന് അമ്മയ്ക്ക് നിര്‍ബന്ധമായിരുന്നു അങ്ങനെയാണ് കല്യാണം നടത്തിയതെന്നും മാളവിക പറഞ്ഞിരുന്നു.

ലോറി പുഴയിൽ നിന്ന് കരക്ക് കയറ്റി; അർജുൻ്റെ വസ്ത്രങ്ങൾ തിരിച്ചറിഞ്ഞു; കാബിനുള്ളിൽ കൂടുതൽ അസ്ഥികൾ

0
Spread the love

ഷിരൂരിൽ ഗംഗാവലിപ്പുഴയിൽ നിന്ന് അർജുന്റെ ലോറി കരയ്ക്ക് കയറ്റി. ക്യാബിനുള്ളിൽ കൂടുതൽ അസ്ഥികളുണ്ടെന്നാണ് വിവരം. ലോറിക്കകത്ത് നിന്ന് ഇവ പൂർണമായും ശേഖരിക്കും. അതിനിടെ ലോറിയുടെ കാബിനുള്ളിൽ നിന്ന് കിട്ടിയ ഷർട്ടും ബനിയനും അടക്കം അർജുൻ ഉപയോഗിച്ചിരുന്നതാണെന്ന് സഹോദരൻ തിരിച്ചറിഞ്ഞു. ഡിഎൻഎ ഫലം കിട്ടിയാലുടൻ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടി തുടങ്ങും. അർജുൻ ഉപയോഗിച്ച വസ്തുക്കൾ മുഴുവൻ ലോറിയിൽ നിന്ന് തിരികെ വീട്ടിലേക്ക് കൊണ്ടുവരണമെന്നാണ് ഭാര്യ ഷിരൂരിലുള്ള സഹോദരനോട് ആവശ്യപ്പെട്ടത്.

ഷിരൂരിൽ നിന്ന് അർജുന്‍റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ക്ക് തുടക്കമായി. ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചു. പരിശോധനാ ഫലം വന്നാൽ നാളെത്തന്നെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. എത്രയും വേഗം നടപടികള്‍ പൂർത്തീകരിക്കുമെന്ന് കർണാടക സർക്കാർ വ്യക്തമാക്കി. വേഗത്തിൽ മൃതദേഹം നാട്ടിൽ എത്തിക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നുവെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

‘അമ്മ’യും ഡബ്ല്യുസിസിയും തമ്മിലുള്ള തർക്കത്തിന്റെ ഇരയാണ് താൻ; മുൻകൂർ ജാമ്യാപേക്ഷയിൽ സിദ്ദിഖ്

0
Spread the love

താരസംഘടനയായ അമ്മയും ഡബ്ല്യുസിസിയും തമ്മിലുള്ള തർക്കത്തിന്റെ ഇരയാണ് താനെന്ന് നടൻ സിദ്ദിഖ്. ബലാത്സം​ഗ കേസിൽ ഒളിവിൽ കഴിയുന്ന സിദ്ദിഖ് സുപ്രീം കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഈ വാദമുള്ളത്. ശരിയായ അന്വേഷണം നടത്താതെയാണ് ബലാത്സം​ഗ കേസിൽ പ്രതിയാക്കിയതെന്നും സിദ്ദിഖ് പറയുന്നുണ്ട്. മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച പരി​ഗണിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടുണ്ട്.

ഓൺലൈൻ ആയാണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത്. എട്ടു വർഷത്തിന് ശേഷം ഉന്നയിക്കുന്ന ആരോപണം അടിസ്ഥാന രഹിതമാണ്. ഭയം മൂലം പരാതി പറയാതിരുന്നുവെന്നത് അവിശ്വസനീയം, 2019 സോഷ്യൽ മീഡിയയിൽ ആരോപണം ഉന്നയിച്ചപ്പോൾ ബലാത്സംഗം എന്ന് പറഞ്ഞിരുന്നില്ല, ഇക്കാര്യം ഹൈക്കോടതി പരിഗണിച്ചില്ലെന്നത് അടക്കം ഉള്ള വാദങ്ങൾ ആണ് സിദ്ദിഖ് ഉയർത്തുന്നത്. സിദ്ധിഖിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ നേരത്തെ സംസ്ഥാന സർക്കാർ തടസ ഹർജി ഫയൽ ചെയ്തിരുന്നു.സർക്കാരിനെ കേൾക്കാതെ സിദ്ധിഖിന്‍റെ ഹർജിയിൽ തീരുമാനമെടുക്കരുതെന്ന് ആണ് ആവശ്യം.മുൻ സോളിസിറ്റർ ജനറൽ രഞ്ജിത് കുമാറിനെ കൊണ്ടുവരാൻ സർക്കാർ ശ്രമം തുടങ്ങി.പരാതികരിയും തടസ്സ ഹർജി ഫയൽ ചെയ്തിരുന്നു.

അർജുന്റെ അമ്മയ്ക്ക് നൽകിയ വാക്ക് താൻ പാലിച്ചു: ഒരുസാധാരണ മനുഷ്യന് ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി ചെയ്തു: ലോറി ഉടമ

0
Spread the love

അർജുന്റെ ലോറിയും മൃതദേഹവും കണ്ടെത്തിയതോടെ വിങ്ങിപ്പൊട്ടി ലോറി ഉടമയും സുഹൃത്തുമായ മനാഫ്. തിരച്ചിൽ നടക്കുന്നിടത്തുനിന്നാണ് മനാഫ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഒരുസാധാരണ മനുഷ്യന് ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി ചെയ്തെന്നും അർജുന്റെ അമ്മയ്ക്ക് നൽകിയ വാക്ക് താൻ പാലിച്ചെന്നും വൈകാരികമായി മനാഫ് പ്രതികരിച്ചു. നിരവധി പ്രതിസന്ധികൾ നേരിട്ടു. അർജുനെയും കൊണ്ടേ മടങ്ങൂ എന്ന് അവന്റെ അമ്മയ്ക്ക് വാക്ക് നൽകിയിരുന്നു. തിരച്ചിൽ തുടരാൻ മുട്ടാത്ത വാതിലുകളില്ല. ഒരാൾ ഒരു കാര്യം തീരുമാനിച്ചിറങ്ങിയാൽ എന്ത് പ്രതിസന്ധിയുണ്ടായാലും നടക്കുമെന്നും മനാഫ് പറഞ്ഞു.

ലോറിക്ക് അധികം പരിക്കുണ്ടാകില്ലെന്ന് നേരത്തെ പറഞ്ഞിരുന്നു. ക്യാബിൻ ചിന്നിച്ചിതറില്ല. അമ്മയ്ക്ക് നൽകിയ ഉറപ്പ് പാലിച്ചു. തോൽക്കാൻ എന്തായാലും മനസ്സുണ്ടായിരുന്നില്ല. അവനെയും കൊണ്ടേ പോകൂവെന്നും മനാഫ് പറഞ്ഞു. ജൂലൈ 16നായിരുന്നു ഷിരൂരിലെ മണ്ണിടിച്ചിലിൽ അർജുനെ കാണാതാകുന്നത്.

അതേസമയം, അർജുന്റെ മൃതദേഹം ഡിഎൻഎ പരിശോധനയില്ലാതെ വിട്ട് നൽകാൻ കാർവാർ ജില്ലാ ഭരണ കൂടം തീരുമാനിച്ചു. 72 ദിവസങ്ങൾക്ക് ശേഷമാണ് നദിക്കടിയിലെ ലോറിയിലെ ക്യാബിനിൽ നിന്നും അർജുന്റെ മൃതദേഹം പുറത്തെടുത്തത്. മണ്ണിടിച്ചിലുണ്ടാകുന്ന സമയത്ത് അർജുൻ ലോറിയിൽ കിടന്നുറങ്ങുന്നത് കണ്ടുവെന്ന സാക്ഷി മൊഴിയുടെ അടിസ്ഥാനത്തിലാണ് മൃതദേഹം പരിശോധനയില്ലാതെ ബന്ധുക്കൾക്ക് വിട്ട് നൽകുന്നത്.

ചരിത്രത്തിലെ ഏറ്റവും കുഞ്ഞന്‍ വിലയില്‍ ഐഫോണ്‍!! വമ്പന്‍ ഓഫറോടെ എപ്പോള്‍, എവിടെ നിന്ന് വാങ്ങാമെന്ന് നോക്കാം.. 

0
Spread the love

ഐഫോണ്‍ 16 സിരീസ് പുറത്തിറങ്ങിയതോടെ പ്രസക്തി കുറഞ്ഞെങ്കിലും ഫീച്ചറുകളില്‍ ഒട്ടും പിന്നിലല്ല ആപ്പിളിന്‍റെ ഫ്ലാഗ്‌ഷിപ്പ് സ്‌മാര്‍ട്ട്ഫോണുകളിലൊന്നായ ഐഫോണ്‍ 15 പ്രോ. ഫ്ലിപ്‌കാര്‍ട്ടിന്‍റെ ബിഗ് ബില്യണ്‍ ഡെയ്‌സ് സെയില്‍ 2024ല്‍ 89,999 രൂപയ്ക്ക് ഐഫോണ്‍ 15 പ്രോ സ്വന്തമാക്കാനുള്ള വഴിയൊരുങ്ങുകയാണ്. 

ഫ്ലിപ്‌കാര്‍ട്ടില്‍ യഥാര്‍ഥത്തില്‍ 1,09,900 രൂപ വിലയുള്ള സ്‌മാര്‍ട്ട്ഫോണാണ് ഐഫോണ്‍ 15 പ്രോ. ഫ്ലിപ്‌കാര്‍ട്ട് ബിഗ്‌ബില്യണ്‍ ഡെയ്‌സ് സെയ്‌ലിനായി 99,999 രൂപയ്ക്കാണ് ഐഫോണ്‍ 15 പ്രോ ലിസ്റ്റ് ചെയ്‌തിരിക്കുന്നത്. ഇതിന് പുറമെ 5,000 രൂപയുടെ ബാങ്ക് ഡിസ്‌കൗണ്ടും 5,000 രൂപയുടെ എക്‌സ്‌ചേഞ്ച് ഓഫറും ഫ്ലിപ്‌കാര്‍ട്ട് നല്‍കുന്നു. ഇതോടെ ഐഫോണ്‍ 15 പ്രോയുടെ വില 89,999 രൂപയായി താഴുന്നത്. 128 ജിബി ഇന്‍റേണല്‍ സ്റ്റോറേജ് വരുന്ന അടിസ്ഥാന വേരിയന്‍റിന്‍റെ വിലയാണിത്. ഐഫോണ്‍ 15 പ്രോയുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. അതേസമയം 256 ജിബി ഇന്‍റേണല്‍ മെമ്മറി വരുന്ന ഐഫോണ്‍ 15 പ്രോ മാക്‌സ് ഫ്ലിപ്‌കാര്‍ട്ട് വഴി വാങ്ങാനാവുക 1,09,900 രൂപയ്ക്കാണ്. 

6.1 ഇഞ്ച് സൂപ്പര്‍ റെറ്റിന എക്‌സ്‌ഡിആര്‍ ഡിസ്‌പ്ലെ, 48 എംപി + 12 എംപി + 12 എംപി ട്രിപ്പിള്‍ റീയര്‍ ക്യാമറയാണ് ഫോണിന്‍റെ പിന്‍ഭാഗത്ത് വരുന്നത്. സെല്‍ഫിക്കായി മുന്‍ഭാഗത്ത് ഉള്‍പ്പെടുത്തിയിരിക്കുന്നതും 12 മെഗാപിക്‌സല്‍ ക്യാമറയാണ്. ആപ്പിളിന്‍റെ എ17 പ്രോ ചിപ്പില്‍ 6 കോര്‍ പ്രൊസസറോടെയാണ് ഐഫോണ്‍ 15 പ്രോയുടെ നിര്‍മാണം. 128 ജിബിക്ക് പുറമെ 256 ജിബി, 512 ജിബി, 1 ടിബി വേരിയന്‍റുകളും ഐഫോണ്‍ 15 പ്രോയ്ക്കുണ്ട്. ഒരുപക്ഷേ ഐഫോണ്‍ 15 പ്രോയ്ക്ക് ലഭിക്കുന്ന അവസാന ഓഫറായിരിക്കുമിത്. 

‘ചേട്ടാ ഇവനെ നോക്കിവെച്ചോ’; ബേസിലിനെ കുറിച്ച് അജു വർഗീസ് വിനീത് കുമാറിനോട് അന്നേ പറഞ്ഞതാണ്!! വായിക്കാം..

0
Spread the love

മലയാളത്തിലെ മികച്ച സംവിധായകൻ എന്ന നിലയിലും തുടരെ ഹിറ്റുകൾ വിതയ്ക്കുന്ന നടൻ എന്ന നിലയിലും മലയാളികൾക്ക് ഒരുപോലെ പ്രിയപ്പെട്ട കലാകാരനാണ് ബേസിൽ ജോസഫ്. തൊട്ടതെല്ലാം പൊന്നാക്കുന്ന പ്രകൃതം. ബാലേ താരമായി മലയാള സിനിമയിലെത്തി നായകനായും സഹനടനായും സംവിധായകനായുമൊക്കെ തിളങ്ങിയ വിനീത് കുമാർ ബേസിലിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വൈറലാകുന്നത്.

ബേസിനെ കുറിച്ച് താൻ ആദ്യമായി കേൾക്കുന്നത് നടൻ അജു വർഗീസിന്റെ അടുത്ത് നിന്നാണ്. സെവൻസ് എന്ന സിനിമയിൽ അജു വർഗീസുമായി ഒന്നിച്ച് അഭിനയിക്കുകയായിരുന്നു താൻ. അന്ന് ബേസിലിന്റെ ഷോർട്ട് ഫിലിം ആയ ‘പ്രിയംവദ കാതരയാണ്’ അജു തനിക്ക് കാണിച്ചു തന്നുവെന്നും ‘ഇവനെ ഒന്ന് സൂക്ഷിച്ചോ’ എന്ന് തനിക്ക് മുന്നറിയിപ്പ് നൽകി എന്നുംവിനീത് രസകരമായി പറയുന്നു.

അന്ന് അജു അങ്ങനെ പറഞ്ഞതിന്റെ അർത്ഥം തനിക്ക് ഇന്നാണ് മനസ്സിലായത്. ‘ചേട്ടാ ഇവനെ നോക്കിവെച്ചോ, ഇവൻ ഭാവിയിൽ വലിയ രീതിയിൽ വളരും’ എന്ന് അന്ന് അജു പറഞ്ഞപ്പോൾ മനസ്സിലായില്ല. പക്ഷെ ഇപ്പോഴാണ് അജു പറഞ്ഞതിന്റെ യഥാർത്ഥ അർത്ഥം മനസ്സിലായതെന്നും വിനീത് പറയുന്നു.

തെരച്ചിലിന് പരിസമാപ്തി! അര്‍ജുന്‍റെ മൃതദേഹം കണ്ടെത്തി

0
Spread the love

ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനായുള്ള തെരച്ചിലിന് പരിസമാപ്തി. ഇന്ന് നടത്തിയ നിര്‍ണായക പരിശോധനയില്‍ അര്‍ജുന്‍റെ ലോറിയും ലോറിക്കുള്ളില്‍ മൃതദേഹവും കണ്ടെത്തി. അര്‍ജുനെ കാണാതായിട്ട് ഇന്നേയ്കക് 71 ദിവസം പൂര്‍ത്തിയായിരിക്കവേയാണ് ഇന്ന് നിര്‍ണായകമായത്.

ലോറിയുടെ ക്യാബിനാണ് ആദ്യം പുറത്തെത്തിച്ചത്. ആദ്യം കറുത്ത ലോഹവസ്തു കണ്ടെത്തിയെന്ന വിവരമാണ് പുറത്തുവന്നത്. പിന്നീട് ലോറിയുടെ ക്യാബിന്‍ ഉയര്‍ത്തിയപ്പോഴാണ് ഉളളില്‍ മൃതദേഹം ഉളളതായി കണ്ടെത്തിയത്. ​ഗം​ഗാവലി പുഴയുടെ ഒഴുക്ക് കുറഞ്ഞ സാഹചര്യത്തിലാണ് ലോറി പുറത്തെടുക്കാനായത്. കാർവാര്‍ എംഎൽഎ, സതീഷ് സെയിൽ, കാർവാർ എസ്പി നാരായണ എന്നിവർ ഡ്ര​ഡ്ജറിലുണ്ട്.

പൃഥ്വിരാജിനെ മാറ്റിനിർത്താൻ ഞങ്ങൾ അങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു! പ്രയാസം ആവണ്ടെന്ന് കരുതി: നിഖില വിമൽ

0
Spread the love

ചെയ്ത സിനിമകൾ മിക്കതും ഹിറ്റായി മാറിയ നടിയാണ് നിഖില വിമൽ. കുറിക്ക് കൊള്ളുന്ന മറുപടികൾ കൊണ്ടും ഉറച്ച നിലപാടുകൾ കൊണ്ടും നടി എന്നും ശ്രദ്ധേയ ആവാറുണ്ട്. തനിക്കുനേരെ വരുന്ന ചോദ്യങ്ങൾക്ക് നിഖില കൊടുക്കുന്ന കലക്കൻ മറുപടികൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വാർത്തകളാകാറുമുണ്ട്. ഈ കാരണത്താൽ യുവാക്കൾക്കിടയിൽ ലേഡി പൃഥ്വിരാജ്, തഗ്ഗ് റാണി തുടങ്ങിയ വിളിപ്പേരുകളും നിഖിലയ്ക്ക് ചാർത്തികിട്ടിയിട്ടുണ്ട്.

ഇത്തരത്തിൽ പൃഥ്വിരാജ്, ബേസിൽ ജോസഫും, നിഖിലയും ഒരുമിച്ചഭിനയിച്ച് ഹിറ്റടിച്ച വിപിൻദാസ് ചിത്രം ഗുരുവായൂർ അമ്പലനടയിലെ ഒരു കോമഡി സീനിനെ കുറിച്ച് സംസാരിക്കുകയാണ് നടി ഇപ്പോൾ. ചിത്രത്തിൽ ബേസിലിന്റെ കഥാപാത്രത്തെ താൻ ആദ്യമായി കാണുന്ന ഒരു സീനുണ്ട്. ഇതിൽ താനും ബേസിലും വലിയ ചിരിയായിരുന്നുവെന്നും പൃഥ്വിരാജിന് പ്രയാസം ആവണ്ടെന്ന് കരുതി അദ്ദേഹത്തെ മാറ്റി നിർത്തിയാണ് ആ സീൻ പൂർത്തിയാക്കിയതെന്നും നടി പറയുന്നു.

ചിത്രത്തിൽ ഇരുവരും കണ്ടുമുട്ടുന്ന സമയത്ത് അഴകിയ ലൈല പാട്ട് വരുന്ന സീൻ ഉണ്ട്. ഇത് തങ്ങൾ പൃഥ്വി ചേട്ടനെ പറഞ്ഞുവിട്ടാണ് ചെയ്തത്. കാരണം ഞങ്ങൾ രണ്ടുപേരും സീനിൽ ചിരിച്ചിട്ട് തീരുന്നില്ലായിരുന്നു നിഖില പറയുന്നു.

രാജുവേട്ടനെ മാറ്റിനിർത്താൻ ഞങ്ങൾ അങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു. അല്ലെങ്കിൽ പുള്ളിക്ക് ബുദ്ധിമുട്ടുണ്ടാകും എന്നും കാരണം പുള്ളി കൂടിയാണല്ലോ പ്രൊഡ്യൂസർ എന്നും നിഖില പറയുന്നു. ആ സീൻ 18 ടേക്ക് വരെ പോയെന്നും. ഒന്നുകിൽ താൻ അല്ലെങ്കിൽ ബേസിൽ ചിരിക്കുന്നത് ആയിരുന്നു അവസ്ഥ എന്നും നിഖില പറയുന്നു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts