Home Blog Page 11

അമിത് ഷായ്ക്ക് സ്വാഗതം പറഞ്ഞ് പടുകൂറ്റൻ പോസ്റ്റർ; പക്ഷേ ഫോട്ടോയിൽ സംവിധായകൻ സന്താനഭാരതി, ബിജെപി എയറിൽ

0
Spread the love

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ തമിഴ്‌നാട് സന്ദര്‍ശനത്തിന്റെ ഭാഗമായി സ്ഥാപിച്ച പോസ്റ്ററുകളിൽ മന്ത്രിക്ക് പകരം ‘ഗുണ’ സംവിധായകനും നടനുമായ സന്താന ഭാരതി. പോസ്റ്ററുകള്‍ വിവാദത്തില്‍ ആയതോടെ . ബി.ജെ.പിയെ ട്രോൾ ചെയ്ത് എതിർ പാർട്ടിക്കാർ അടക്കം രംഗത്തെത്തിയിരിക്കുകയാണ്.

സ്വന്തം നേതാവിനെ പോലും തിരിച്ചറിയാൻ കഴിയാത്ത ബി.ജെ.പി. പ്രവര്‍ത്തകര്‍ക്ക് സ്വന്തം രാഷ്ട്രീയം നിയന്ത്രിക്കാനുള്ള എന്തു കഴിവാണുള്ളതെന്ന് പരിഹസിച്ചുകൊണ്ട്. ഇതിനോടകം എതിരാളികൾ ആയ ഡി.എം.കെ. പ്രവർത്തകരടക്കം ഒട്ടനവധി പേർ രംഗത്തെത്തി കഴിഞ്ഞു. സമൂഹമാധ്യമങ്ങളില്‍ ഇപ്പോൾ അമളിയുടെ ചിത്രങ്ങൾ വ്യാപകമായി പ്രചരിപ്പിക്കുകയാണ്.

അതേസമയം ബി.ജെ.പിയെ നാണം കെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായി എതിരാളികള്‍ ചെയ്തതാണെന്നാണ് സംഭവത്തില്‍ ബി.ജെ.പിയുടെ വാദം. പാർട്ടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

വിവാഹ സാരിയിൽ ബാക്കും ഷോള്‍ഡർ മസിലുകളും ബൈസെപ്പ്സും കാണിച്ച് വധു; ചിത്രങ്ങൾ വൈറൽ..

0
Spread the love

ജീവിതത്തിലുടനീളം ബോഡി ബിൽഡിങ്ങിനോടുള്ള അഭിനിവേശം കൊണ്ടു നടക്കുന്നവരുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് കർണാടകയിൽ നിന്നുള്ള ബോഡി ബിൽഡർ ചിത്ര പുരുഷോത്തമ്. വിവാഹദിനത്തിലും ബോഡി ബിൽഡിങ്ങിനോടുള്ള തന്റെ പ്രണയം ചിത്ര മറച്ചു വച്ചില്ല. ഫിറ്റ്നസ് ട്രെയിനർ കൂടിയായ ചിത്രയുടെ ബ്രൈഡൽ ലുക്കാണ് ഇപ്പോൾ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

മഞ്ഞയും നീലയും ഇടകലർന്ന കാഞ്ചീപുരം സാരിയായിരുന്നു ചിത്ര വധുവായി ഒരുങ്ങാൻ തിരഞ്ഞെടുത്തത്. തന്റെ മസിലുകൾ കാണുന്നവിധം ബ്ലൗസ്‌ലെസായാണ് സാരി സ്റ്റൈൽ ചെയ്തിരിക്കുന്നത്. സാരിക്ക് അനുയോജ്യമായ രീതിയിൽ പരമ്പരാഗത രീതിലുള്ള സ്വർണാഭരണങ്ങളായിരുന്നു ആക്സസറീസ്. ഹെവി മേക്കപ്പാണ്. പിന്നിയിട്ട മുടിയിൽ മുല്ലപ്പൂ ചൂടിയിരിക്കുന്നു. ചുവപ്പ് ലിപ്സ്റ്റിക്കാണ്. ഐലൈനറും മസ്കാരയും ഉപയോഗിച്ചിരിക്കുന്നു.

നവവധുവായി അണിഞ്ഞൊരുങ്ങിയ ചിത്ര ബാക്ക്,ഷോള്‍ഡർ മസിലുകളും ബൈസെപ്പ്സും പ്രദർശിക്കുന്നതും സമൂഹമാധ്യമത്തിൽ പങ്കുവച്ച വിഡിയോയിൽ ഉണ്ട്. ‘മനസ്സാണ് എല്ലാം’ എന്ന കുറിപ്പോടെയാണ് ചിത്ര വിഡിയോ പങ്കുവച്ചത്. സമൂഹമാധ്യമത്തിലെത്തിയ വിഡിയോ ഇതിനോടകം തന്നെ നിരവധിപേർ കണ്ടു. വിഡിയോയ്ക്കു താഴെ ചിത്രയുടെ ബോഡി ബിൽഡിങ്ങിനെ പ്രകീർത്തിച്ചുകൊണ്ടുള്ള നിരവധി കമന്റുകളും എത്തി. വർഷങ്ങള്‍ നീണ്ട പ്രണയത്തിനു ശേഷമാണ് ചിത്ര കിരൺ രാജിനെ വിവാഹം കഴിച്ചത്. മിസ് ഇന്ത്യ ഫിറ്റ്‌നെസ് ആന്‍ഡ് വെല്‍നെസ്, മിസ് സൗത്ത് ഇന്ത്യ, മിസ് ബെംഗളൂരു, മിസ് മൈസൂരു വോഡെയാര്‍ എന്നീ ബഹുമതികൾ ചിത്ര നേടിയിട്ടുണ്ട്.

നടപ്പും ഇരിപ്പും ആംഗ്യങ്ങളുമൊക്കെ മമ്മൂക്കയെ പോലെയാക്കി; 11 കിലോ കുറച്ചു, ‘മമ്മൂട്ടി ചേട്ടനാ’കാൻ എടുത്ത തയ്യാറെടുപ്പുകൾ പറഞ്ഞ് നടൻ

0
Spread the love

ഇന്ത്യൻ സിനിമ കണ്ട മികച്ച എ.ഐഎന്ന് ആരാധകർ പുകഴ്ത്തിയ ആസിഫ് അലി ചിത്രം രേഖ ചിത്രത്തിലെ മമ്മൂട്ടി ചേട്ടന്റെ ഭാഗങ്ങളാണ് വലിയ ചർച്ചയാകുന്നത്. ചിത്രം തിയേറ്ററിൽ എത്തിയപ്പോൾ തന്നെ മമ്മൂട്ടിയുടെ ഏഴുവർഷം വലിയ ചർച്ചയായിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസ് ആയതോടുകൂടി ആരാണ് മമ്മൂട്ടിയുടെ ബോഡി ഡബിളായി വേഷമിട്ടതെന്നും മറ്റുമുള്ള കൗതുക പ്രേക്ഷകരിൽ ഉയർന്നിരുന്നു. വൈകാതെ സംവിധായകൻ തന്നെ മമ്മൂട്ടിയുടെ വേർഷന് പിന്നിലുള്ള യഥാർത്ഥ താരത്തെ വെളിപ്പെടുത്തി രംഗത്തെത്തുകയായിരുന്നു.

മമ്മൂട്ടിയുടെ ​ഗാനങ്ങളും സംഭാഷണങ്ങളും സ്ഥിരമായി അനുകരിച്ച് സോഷ്യൽ മീഡിയ നിവാസികൾക്ക് സുപരിചിതനായ പെരുമ്പാവൂരുകാരൻ ട്വിങ്കിൾ സൂര്യയാണ് ഏഴു വേർഷത്തിന് പിന്നിലെ യഥാർത്ഥ താരം എന്നാണ് സംവിധായകൻ വ്യക്തമാക്കിയത്.

മമ്മൂട്ടിയുമായി സാമ്യമുള്ള ട്വിങ്കിൾ സൂര്യയുടെ ഒരു ആ വീഡിയോ കണ്ടാണ്ജോഫിൻ(സംവിധായകൻ) രേഖാചിത്രത്തിലേക്ക് ട്വിങ്കിൾ സൂര്യയാണ്പെരുമ്പാവൂരിൽ. പേര് ട്വിങ്കിൾ സൂര്യയെ വിളിക്കുന്നത്. പത്ത് ഇരുപത് ദിവസം ട്രെയിനിം​ഗ് പരിപാടിയിലൂടെ നടനെ മമ്മൂട്ടി ചേട്ടനിലേക്ക് പരുവപ്പെടുത്തി എടുക്കുകയായിരുന്നു. തിയറ്റർ ആർട്ടിസ്റ്റ് ആയതുകൊണ്ട് തന്നെ തന്റെ ജോലികൾ ചെയ്യുമ്പോൾ പോലും മമ്മൂട്ടിയെ പോലെ അനുകരിച്ച് ചെയ്യാൻ ട്വിങ്കിൾ സൂര്യയ്ക്ക് സാധിച്ചു. നടക്കുന്നതും ഇരിക്കുന്നതുമൊക്കെ മമ്മൂട്ടി സ്റ്റൈൽ ആക്കി. 89 കിലോ ഉണ്ടായിരുന്ന താൻ സംവിധായകൻ സിനിമയ്ക്കായി ഒരു മാസം കൊണ്ട് ആഹാരം കൺട്രോൾ ചെയ്തും ജോ​ഗിം​ഗ് സ്ഥിരമാക്കിയും 78 കിലോയിൽ വെയ്റ്റ്എത്തിച്ചെന്നും ട്വിങ്കിൾ പറയുന്നു. പിന്നെ മമ്മൂട്ടി സാറിന്റെ അഭിമുഖങ്ങൾ കാണുമായിരുന്നുവെന്നും ട്വിങ്കിൾ പറയുന്നു..അതിലൂടെ ആം​ഗ്യങ്ങളും നടപ്പും പഠിച്ചെടുത്തു. മമ്മൂട്ടി ചേട്ടന്റെ ഇൻട്രോ സീനിൽ ബാക്ക് പോഷൻ മൂവ്മെന്റ് ഒക്കെ അറിയാതെ ഇട്ടുപോയതാണ്. അതി മനോഹരമായിരുന്നു ആ ഷോട്ടെന്ന് എല്ലാവരും പറയുന്നുണ്ട് ട്വിങ്കിൾ സൂര്യ പറയുന്നു.

വെള്ള മുണ്ടും തലയിൽ തൊപ്പിയും; മൂവായിരത്തോളം പേർക്കായ് കിടിലം ഇഫ്താർ വിരുന്നൊരുക്കി നടൻ വിജയ്, വൃതം നോറ്റ് താരവും

0
Spread the love

3000ത്തോളം ജനങ്ങൾ പങ്കെടുത്ത വൻ ഇഫ്താർ വിരുന്നൊരുക്കി നടനും തമിഴ് വെട്രി കഴകം സ്ഥാപകനുമായ നടന്‍ വിജയ്. ചെന്നൈയിലെ റോയപ്പേട്ട വൈഎംസിഎ മൈതാനത്തെ കൺവൻഷൻ സെന്ററിൽ നടന്ന പരിപാടിയിൽ പതിവിൽ നിന്നും വ്യത്യസ്ത ഗെറ്റപ്പിൽ ആയിരുന്നു താരം പ്രത്യക്ഷപ്പെട്ടത്.

ഇന്നലെ മുഴുവൻ വ്രതം ആചരിച്ച വിജയ് പരമ്പരാഗതരീതിയിലുള്ള വെള്ള മുണ്ടും തൊപ്പിയും ധരിച്ചാണ് നോമ്പുതുറ സംഗമത്തിന് എത്തിയത്. നോമ്പ് തുറക്കുന്നത് മുന്നോടിയായി നടത്തിയ പ്രാർഥനയിലടക്കം ആദ്യാവസാനം പങ്കെടുത്ത ശേഷമാണു മടങ്ങിയത്.

അതേസമയം 15 ഓളം പള്ളികളിലെ ഇമാമുമാര്‍ക്കും 2500ലധികം പൊതു ജനങ്ങൾക്കുമാണ് ചടങ്ങിലേക്ക് ക്ഷണമുണ്ടായിരുന്നത്.

‘അവർ എന്നെ കുടുക്കിയതാണ്’; പൊട്ടിക്കരഞ്ഞ് സ്വർണകടത്ത് കേസിൽ പിടിയിലായ നടി പോലീസിനോട്

0
Spread the love

ശരീരത്തിൽ അണിഞ്ഞും വയറിലും കാലിലും കെട്ടിവച്ചും അത് സാഹസികമായി 14 കിലോയിൽ അധികം സ്വർണ്ണം നടി രന്യ ദുബായിൽ നിന്നും ഇന്ത്യയിലേക്ക് കടത്തവേ പിടിക്കപ്പെട്ടു എന്ന വാർത്ത വലിയ ശ്രദ്ധ നേടിയിരുന്നു. 15 ദിവസത്തിനിടെ 4 തവണ ദുബായ് യാത്ര നടത്തിയതും ആഡംബര ജീവിതവുമൊക്കെ താരത്തെ സംശയത്തിന്റെ നിഴലിൽ നിർത്തിയിരുന്നു. ഇപ്പോഴിതാ തന്നെ കേസിൽ കുടുക്കിയതാണെന്ന് പറഞ്ഞു രംഗത്തെത്തിയിരിക്കുകയാണ് നടി. ആർക്ക് വേണ്ടിയാണ് ഇത്തവണ രന്യ സ്വർണം കൊണ്ട് വന്നത് എന്നതിൽ ഡിആർഐക്ക് നിർണായക സൂചനകൾ ലഭിച്ചെന്നാണ് വിവരം. അതേസമയം തന്നെ ഭീഷണിപ്പെടുത്തി ചെയ്യിപ്പിച്ചതാണെന്ന താരത്തിന്റെ ആരോപണവും പോലീസ് ഗൗരവമായി എടുത്തിട്ടുണ്ട്.

15 അതേസമയം ഇത്തരത്തിൽ ഓരോ തവണയും വിമാനത്താവളത്തിൽ എത്തുമ്പോൾ, രന്യ ഡിജിപിയുടെ മകളാണെന്ന് പറഞ്ഞ് വീട്ടിലേക്ക് എസ്കോർട്ട് ചെയ്യാൻ ലോക്കൽ പൊലീസിൽ നിന്നും ഉദ്യോഗസ്ഥരെ വിളിക്കുമായിരുന്നു എന്നും വിവരങ്ങൾ പുറത്തു വന്നിട്ടുണ്ട്.. ഇവരെത്തിയാണ് റന്യയെ കൊണ്ടുപോയിരുന്നത്. സ്വർണക്കടത്തിന് ഉദ്യോഗസ്ഥരുടെ ആരുടെയെങ്കിലും പിന്തുണ ലഭിച്ചിരുന്നോ അതോ കള്ളക്കടത്ത് പ്രവർത്തനത്തിന് അറിയാതെ സഹായിച്ചതാണോ എന്നും ഡിആർഒ അന്വേഷിക്കുന്നുണ്ട്.

അറസ്റ്റിലായ രന്യയുടെ മൊബൈൽ ഫോണും ലാപ്ടോപും പിടിച്ചെടുത്തു. ഏറ്റവും കൂടുതൽ രന്യ സംസാരിച്ച നമ്പറുകൾ അടക്കം പരിശോധിച്ചു വരികയാണ്. കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായ സമാനമായ സ്വർണക്കടത്ത് കേസുകൾ ഒന്നിച്ചു വെച്ചും പരിശോധിക്കുന്നുണ്ട്. പതിനേഴര കോടി രൂപയുടെ സ്വർണമാണ് രന്യയുടെ പക്കൽ നിന്ന് പിടികൂടിയത്. അടുത്ത കാലത്ത് രാജ്യത്ത് ഒരു വ്യക്തി നടത്തിയ ഏറ്റവും വലിയ സ്വർണക്കടത്ത് ആണെന്ന് ഡിആർഐ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. 14.2 കിലോ സ്വർണമാണ് ഇവർ ദേഹത്ത് കെട്ടിവെച്ച് കടത്താൻ ശ്രമിച്ചത്. തിങ്കളാഴ്‍ച ആണ് ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇവരെ സ്വർണവുമായി ഡിആർഐ പിടികൂടിയത്. തുടർന്ന് ബംഗളുരു ലവല്ലെ റോഡിൽ ഇവരുടെ വസതിയിൽ നടത്തിയ റെയ്‍ഡിൽ 2.1 കോടി രൂപയുടെ ഡിസൈനർ സ്വർണവും 2.7 കോടി രൂപ പണമായും കണ്ടെത്തിയിരുന്നു പൊലീസ് ഹൗസിംഗ് കോർപ്പറേഷന്റെ ചുമതലയുള്ള ഡിജിപി കെ രാമചന്ദ്ര റാവുവിന്റെ മകൾ ആണ് റന്യ റാവു. നിരവധി ഹിറ്റ് സിനിമകളിലെ നായികയാണ്.

രംഭയും സിനിമയിലേക്ക് തിരിച്ചു വരുന്നു; ശക്തമായ കഥാപാത്രങ്ങൾ ചെയ്യുമെന്ന് വാഗ്ദാനം

0
Spread the love

അനായാസമായ അഭിനയ പ്രതിഭ കൊണ്ടും സൗന്ദര്യം കൊണ്ടും തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ പ്രേക്ഷകരെ ഒരു കാലത്ത് ത്രസിപ്പിച്ച നടിയാണ് രംഭ. തൊണ്ണൂറുകളിൽ തിളങ്ങി നിന്ന തെന്നിന്ത്യൻ സൂപ്പർ നായിക ഇടക്കാലത്ത് അഭിനയത്തിൽ നിന്ന് ഇടവേളയെടുകാണുകയായിരുന്നു. ഇപ്പോഴിതാ താരം വമ്പൻ തിരിച്ചു വരവിനൊരുങ്ങുകയാണെന്നാണ് വിവരം. ഒരു അഭിനേത്രി എന്ന നിലയിൽ ശക്തമായ കഥാപാത്രങ്ങൾ അവതരിപ്പിക്കണമെന്ന ലക്ഷ്യത്തോടെയാണ് താരത്തിന്റെ തിരിച്ചു വരവ് എന്നാണ് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

‘എല്ലായ്പ്പോഴും ആദ്യ പ്രണയം സിനിമയോടാണ്. ഒരു നടിയെന്ന നിലയിൽ ശരിക്കും വെല്ലുവിളി ഉയർത്തുന്ന വേഷങ്ങൾ ചെയ്യാനുള്ള ശരിയായ സമയമാണിതെന്ന് തോന്നുന്നു . പുതിയ മാനങ്ങൾ പര്യവേക്ഷണം ചെയ്യാനും പ്രേക്ഷകരുമായി അർത്ഥവത്തായ രീതിയിൽ സംവദിക്കാനും നല്ല കഥാപാത്രങ്ങൾക്കായി കാത്തിരിക്കുകയാണ് എന്നാണ് തന്റെ തിരിച്ചുവരവിനെ കുറിച്ച് താരം പറഞ്ഞത്.

അതേസമയം ഏതു ഭാഷയലെ ഏത് ചിത്രത്തിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ് എന്നത് വ്യക്തത ഇനിയും വന്നിട്ടില്ല.

ഒരു ജാതി ജാതകവും ഒടിടിയിലേക്ക്; സ്ട്രീമിംഗ് ഡേറ്റ് അറിയാം..

0
Spread the love

മറ്റൊരു മലയാള ചിത്രം കൂടി ആഫ്റ്റര്‍ തിയറ്റര്‍ റിലീസ് ആയി ഒടിടിയിലേക്ക്. വിനീത് ശ്രീനിവാസൻ, നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം മോഹനൻ സംവിധാനം ചെയ്ത ഒരു ജാതി ജാതകം എന്ന ചിത്രമാണ് ഒടിടിയിലേക്ക് എത്തുന്നത്. ജനുവരി 31 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. മനോരമ മാക്സിലൂടെ മാര്‍ച്ച് 14 ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.

കോമഡിക്ക് പ്രാധാന്യമുള്ള ചിത്രം വിവാഹം ആലോചിക്കുന്ന ഒരു യുവാവിന്‍റെ കഥയാണ് പറയുന്നത്. വിനീത് ശ്രീനിവാസന്‍റെ വേറിട്ട പ്രകടനമാണ് ചിത്രത്തിലേത്. ബാബു ആന്റണി, പി പി കുഞ്ഞികൃഷ്ണൻ, മൃദുൽ നായർ, ഇഷ തൽവാർ, വിധു പ്രതാപ്, സയനോര ഫിലിപ്പ്, കയാദു ലോഹർ, രഞ്ജി കങ്കോൽ, അമൽ താഹ, ഇന്ദു തമ്പി, രഞ്ജിത മധു, ചിപ്പി ദേവസ്യ, വർഷ രമേശ്, പൂജ മോഹൻരാജ്, ഹരിത പറക്കോട്, ഷോൺ റോമി, ശരത്ത് ശഭ, നിർമൽ പാലാഴി, വിജയകൃഷ്ണൻ, ഐശ്വര്യ മിഥുൻ കൊറോത്ത്, അനുശ്രീ അജിതൻ, അരവിന്ദ് രഘു തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

വർണച്ചിത്രയുടെ ബാനറിൽ മഹാസുബൈർ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത് ഒടുക്കത്തിൽ നിർവ്വഹിക്കുന്നു. രാകേഷ് മണ്ടോടി തിരക്കഥ, സംഭാഷണം എഴുതുന്നു. എഡിറ്റർ രഞ്ജൻ എബ്രഹാം, ഗാനരചന മനു മഞ്ജിത്ത്, സംഗീതം ഗുണ ബാലസുബ്രഹ്‍മണ്യം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സൈനുദ്ദീൻ, കല ജോസഫ് നെല്ലിക്കൽ, മേക്കപ്പ് ഷാജി പുൽപള്ളി, വസ്ത്രാലങ്കാരം റാഫി കണ്ണാടിപ്പറമ്പ്, കോ റൈറ്റർ സരേഷ് മലയൻകണ്ടി, പ്രൊഡക്ഷൻ കൺട്രോളർ ഷമീജ് കൊയിലാണ്ടി, ക്രിയേറ്റീവ് ഡയറക്ടർ മനു സെബാസ്റ്റ്യൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ അനിൽ എബ്രാഹം, ഫിനാൻസ് കൺട്രോളർ ഉദയൻ കപ്രശ്ശേരി, കാസ്റ്റിംഗ് ഡയറക്ടർ പ്രശാന്ത് പാട്യം, അസോസിയേറ്റ് ഡയറക്ടർ ജയപ്രകാശ് തവനൂർ, ഷമീം അഹമ്മദ്.

പോലീസിനെ കണ്ട ഭയത്തിൽ കയ്യിലിരുന്ന എംഡിഎംഎ പാക്കറ്റുകൾ വിഴുങ്ങിയ യുവാവ് മരിച്ചു

0
Spread the love

പൊലീസിനെ കണ്ടു കൈയിൽ ഉണ്ടായിരുന്ന എംഡിഎംഎ വിഴുങ്ങിയ യുവാവ് മരിച്ചു. കോഴിക്കോട് മൈക്കാവ് സ്വദേശി ഇയ്യാടൻ ഷാനിദാണ് മരിച്ചത്. എംഡിഎംഎ വിഴുങ്ങിയതിനെ തുടർന്ന് യുവാവ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് മരണം സംഭവിക്കുകയായിരുന്നു .

ഇന്നലെയാണ് കോഴിക്കോട് താമരശ്ശേരിയിൽ സംഭവം ഉണ്ടായത്. താമരശ്ശേരിയിൽ വെച്ച് പൊലീസ് ഷാനിദിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലീസിനെ കണ്ടതോടെ ഷാനിദ് കൈയിൽ ഉണ്ടായിരുന്ന പൊതി വിഴുങ്ങി ഓടാൻ ശ്രമിക്കുകയായിരുന്നു. പിന്നീട് പൊലീസ് ഇയാളെ പിടിച്ചു. എംഡിഎംഎയാണ് വിഴുങ്ങിയതെന്ന് പറഞ്ഞതോടെ പൊലീസ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവാവിനെ പ്രവേശിപ്പിക്കുകയും ചെയ്തു. എൻഡോസ്കോപ്പി പരിശോധനയിൽ വയറ്റിൽ വെളുത്ത തരികൾ അടങ്ങിയ കവറുകൾ കണ്ടെത്തിയിരുന്നു.

അതേസമയം, ഇയാൾക്കെതിരെ പൊലീസ് എൻഡിപിഎസ് ആക്ട് പ്രകാരം കേസ് എടുത്തിട്ടുണ്ട്. ഷാനിദ് മുമ്പും ലഹരി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. താമരശ്ശേരി, കോടഞ്ചേരി പൊലീസ് സ്റ്റേഷനുകളിൽ മുമ്പ് ലഹരി കേസുകൾ ഉണ്ടെന്നും പൊലീസ് പറയുന്നു.

രേഖാചിത്രത്തിലെ എഐ മമ്മൂട്ടിക്ക് പിന്നിൽ ഈ മനുഷ്യനാണ്! യഥാര്‍ഥ ‘മമ്മൂട്ടി ചേട്ടനെ’ പരിചയപ്പെടുത്തി സംവിധായകന്‍

0
Spread the love

മലയാളത്തില്‍ ഈ വര്‍ഷത്തെ മികച്ച വിജയങ്ങളിലൊന്നാണ് ആസിഫ് അലിയെ നായകനാക്കി ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത രേഖാചിത്രം. എഐ ടെക്നോളജി ഉപയോഗിച്ച് ചെറുപ്പകാലത്തെ മമ്മൂട്ടിയെ സ്ക്രീനില്‍ എത്തിച്ചതുള്‍പ്പെടെ പല കൗതുകങ്ങളുമുള്ള ചിത്രമാണ് ഇത്. ഇപ്പോഴിതാ ചിത്രം ഒടിടിയിലും പ്രദര്‍ശനം ആരംഭിച്ചിരിക്കുകയാണ്. സ്ട്രീമിംഗിലും പ്രേക്ഷകരുടെ പ്രശംസ നേടുന്നുണ്ട് ചിത്രം. ഇപ്പോഴിതാ ചിത്രത്തിലെ കൗതുകകരമായ ഒരു കാര്യം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ജോഫിന്‍ ടി ചാക്കോ.

ചിത്രത്തിലെ എഐ മമ്മൂട്ടിക്ക് പിന്നിലെ യഥാര്‍ഥ നടനെ പരിചയപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. ഒപ്പം അത് യാഥാര്‍ഥ്യമാക്കിയ മറ്റുള്ളവരെയും പരിചയപ്പെടുത്തുന്നുണ്ട് സംവിധായകന്‍.ട്വിങ്കിള്‍ സൂര്യയാണ് മമ്മൂട്ടിയെ സ്ക്രീനില്‍ എത്തിക്കാനായി അഭിനയിച്ചിരിക്കുന്നത്. എണ്‍പതുകളിലെ മമ്മൂട്ടിയുടെ ശരീരഭാഷയും ചലനങ്ങളുമൊക്കെ ഏറെ വിശ്വസനീയമായാണ് ട്വിങ്കിള്‍ അവതരിപ്പിച്ചത്. ഇതിന് അദ്ദേഹത്തെ സഹായിച്ച ഒരാള്‍ ആര്‍ട്ടിസ്റ്റ് ട്രെയ്‍നര്‍ ആയ അരുണ്‍ ആണ്. റെട്രോ സിനിമകളിലെ ബോഡി ലാംഗ്വേജിലും മറ്റ് കാര്യങ്ങളിലുമൊക്കെ സ്പെഷലൈസ് ചെയ്തിരിക്കുന്ന ആളാണ് അരുണ്‍. അവസാനമായി എഐ ഭാഗം കൈകാര്യം ചെയ്തിരിക്കുന്നത് ആന്‍ഡ്രുവും ദി മൈന്‍ഡ്‍സ്റ്റീന്‍ ടീമും ചേര്‍ന്നാണ്. എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നുണ്ട് ഇത് സംബന്ധിച്ച സോഷ്യല്‍ മീഡിയ പോസ്റ്റില്‍ സംവിധായകന്‍. ട്വിങ്കിള്‍ സൂര്യയുടെ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.

ആസിഫ് അലി വീണ്ടും പൊലീസ് വേഷത്തിലെത്തിയ ചിത്രത്തില്‍ അനശ്വര രാജനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 1985 ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം കാതോട് കാതോരത്തിന്‍റെ ചിത്രീകരണഘട്ടത്തിന് രേഖാചിത്രത്തിന്‍റെ കഥാഗതിയില്‍ ഏറെ പ്രാധാന്യമുണ്ട്. മലയാള സിനിമയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള പ്ലോട്ട് ആണ് രേഖാചിത്രത്തിന്‍റേത്. ജോണ്‍ മന്ത്രിക്കലും രാമു സുനിലും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മനോജ് കെ ജയന്‍, സറിന്‍ ഷിഹാബ്, സിദ്ദിഖ്, ഭാമ അരുണ്‍, മേഘ തോമസ്, ജഗദീഷ്, നിഷാന്ത് സാഗര്‍, ഇന്ദ്രന്‍സ്, ഹരിശ്രീ അശോകന്‍, പ്രിയങ്ക, നന്ദു, ഉണ്ണി ലാലു, ഷഹീന്‍ സിദ്ദിഖ്, ടി ജി രവി, ശ്രീജിത്ത് രവി തുടങ്ങി വലിയ താരനിര അണിനിരന്ന ചിത്രം കൂടിയാണ് ഇത്

18 വയസ് മുതൽ ഇതുപോലുളള സംഭവങ്ങൾ ആരംഭിച്ചിട്ടുണ്ട്; സോഷ്യൽ മീഡിയയിലെ മോശം പരാമർശങ്ങളും ബാധിച്ചു; തുറന്നു പറഞ്ഞ് നടി പ്രിയാ വാര്യർ

0
Spread the love

ഒരു അഡാർ ലൗ എന്ന ചിത്രത്തിലെ ഒരൊറ്റ കണ്ണിറുക്കൽ കൊണ്ട് ജീവിതം മാറി മറിഞ്ഞ താരമാണ് പ്രിയാ വാര്യർ. ഒമർ ലുലു ചിത്രത്തിലെ വൈറൽ സീനിലൂടെ നടി കേരളവും ഇന്ത്യയും കടന്ന് പ്രശസ്തയാവുകയായിരുന്നു. പിന്നീടങ്ങോട്ട് മലയാളത്തിലും ഹിന്ദിയിലും മറ്റു ഭാഷകളിലുമായി ചെറുതും വലുതുമായ വേഷങ്ങൾ പലതും ചെയ്തെങ്കിലും എടുത്ത് പറയത്തക്ക വിധത്തിൽ കഥാ പാത്രങ്ങൾ ഒന്നും തന്നെ താരം ചെയ്തില്ലെന്ന് വേണം പറയാൻ. ഇതിനിടയിൽ താരത്തിനെതിരെ സോഷ്യൽ മീഡിയയിലും മറ്റും ചിലർ യാതൊരു കാരണവുമില്ലാതെ വിദ്വേഷം പ്രചരിപ്പിക്കുന്ന രീതിയുമുണ്ടായി. അതിരു വിടുന്ന വിമർശനവും സൈബർ ആക്രമണങ്ങളും പ്രിയ പലപ്പോഴും നേരിടേണ്ടിയും വന്നു. ഇപ്പോഴിതാ മലയാള സിനിമയിൽ അവസരങ്ങൾ കുറഞ്ഞതിനെക്കുറിച്ചും തന്നെ കുറിച്ചുള്ള മറ്റുള്ളവരുടെ മുൻ വിധികളെ കുറിച്ചും പറയുകയാണ് താരം.

മലയാളത്തിൽ എനിക്ക് ചെയ്യാൻ ഇഷ്ടപ്പെടുന്ന കഥാപാത്രങ്ങൾ വന്നിട്ടില്ല. മലയാളത്തിൽ അവസരം ലഭിക്കാത്തതിന് കാരണം അറിയില്ല. അവസരങ്ങൾ കൂടുതലും ലഭിക്കുന്നത് തമിഴ്,ഹിന്ദി,കന്നഡ എന്നീ ഭാഷകളിൽ നിന്നാണ്. ഞാൻ അഭിനയിച്ച സിനിമകൾ കാണാത്തത് കൊണ്ടാണോയെന്നറിയില്ല. നല്ല കഥാപാത്രങ്ങൾ ലഭിക്കുന്നില്ല. അല്ലതെ മനഃപൂർവം അഭിനയിക്കാതിരിക്കുന്നതല്ല എന്നും പ്രിയ പറയുന്നു.

ഞാനൊരു ഓഡീഷൻ വഴിയല്ല സിനിമയിൽ എത്തിച്ചേർന്നത്. പെട്ടെന്നാണ് സിനിമയിൽ വളർന്നത്. അതുകൊണ്ടു സോഷ്യൽ മീഡിയയിൽ പല തരത്തിലുളള ടാഗും എനിക്ക് വന്നു. വിന്റ് ഗേൾ, ഓവർ നൈ​റ്റ് എന്നിങ്ങനെ. ഇത്തരം മോശം പരാമർശങ്ങളും എനിക്ക് ലഭിക്കുന്ന അവസരത്തെ ബാധിച്ചിട്ടുണ്ട്. എനിക്കറിയാവുന്ന മിക്ക സംവിധായകരോടും അവസരം ചോദിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷവും ഓഡീഷന് പോയിട്ടുണ്ട് എന്നും പ്രിയ പറയുന്നു. അതുകൊണ്ട് സംവിധായകർ റിസ്‌ക് എടുത്ത് കാസ്​റ്റ് ചെയ്ത് വിളിച്ചാലല്ലേ തെളിയിക്കാൻ സാധിക്കുളളൂ. ചിലപ്പോൾ റിസ്‌ക് എടുക്കാൻ ആരും തയ്യറാകുന്നില്ല.

നമ്മളെക്കുറിച്ച് ചില മുൻവിധികൾ ഉണ്ടാകുകയാണ്. ജാഡയാണെന്ന് പറയുന്നുണ്ട്. ചിലപ്പോൾ ഞാൻ അഭിനയിച്ചാൽ ശരിയാകില്ലെന്ന തോന്നൽ പലർക്കും ഉണ്ടാകാം. എന്റെ 18 വയസ് മുതൽ ഇതുപോലുളള സംഭവങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഞാൻ ചെയ്യുന്ന ഫോട്ടോ ഷൂട്ടുകൾക്ക് വിമർശനങ്ങൾ വന്നിട്ടുണ്ട്. എന്നെ എത്രമാത്രം പ്രസന്റ് ചെയ്യാൻ പ​റ്റുമോ അങ്ങനെയാണ് ഫോട്ടോ ഷൂട്ട് ചെയ്യുന്നത്. അല്ലാതെ അവസരം കിട്ടാനോ ആരെയും ആകർഷിപ്പിക്കാനോ അല്ല ചെയ്യുന്നത്’- പ്രിയാ വാര്യർ പറഞ്ഞു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts