Home Blog Page 12

തെരച്ചിലിന് പരിസമാപ്തി! അര്‍ജുന്‍റെ മൃതദേഹം കണ്ടെത്തി

0
Spread the love

ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനായുള്ള തെരച്ചിലിന് പരിസമാപ്തി. ഇന്ന് നടത്തിയ നിര്‍ണായക പരിശോധനയില്‍ അര്‍ജുന്‍റെ ലോറിയും ലോറിക്കുള്ളില്‍ മൃതദേഹവും കണ്ടെത്തി. അര്‍ജുനെ കാണാതായിട്ട് ഇന്നേയ്കക് 71 ദിവസം പൂര്‍ത്തിയായിരിക്കവേയാണ് ഇന്ന് നിര്‍ണായകമായത്.

ലോറിയുടെ ക്യാബിനാണ് ആദ്യം പുറത്തെത്തിച്ചത്. ആദ്യം കറുത്ത ലോഹവസ്തു കണ്ടെത്തിയെന്ന വിവരമാണ് പുറത്തുവന്നത്. പിന്നീട് ലോറിയുടെ ക്യാബിന്‍ ഉയര്‍ത്തിയപ്പോഴാണ് ഉളളില്‍ മൃതദേഹം ഉളളതായി കണ്ടെത്തിയത്. ​ഗം​ഗാവലി പുഴയുടെ ഒഴുക്ക് കുറഞ്ഞ സാഹചര്യത്തിലാണ് ലോറി പുറത്തെടുക്കാനായത്. കാർവാര്‍ എംഎൽഎ, സതീഷ് സെയിൽ, കാർവാർ എസ്പി നാരായണ എന്നിവർ ഡ്ര​ഡ്ജറിലുണ്ട്.

പൃഥ്വിരാജിനെ മാറ്റിനിർത്താൻ ഞങ്ങൾ അങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു! പ്രയാസം ആവണ്ടെന്ന് കരുതി: നിഖില വിമൽ

0
Spread the love

ചെയ്ത സിനിമകൾ മിക്കതും ഹിറ്റായി മാറിയ നടിയാണ് നിഖില വിമൽ. കുറിക്ക് കൊള്ളുന്ന മറുപടികൾ കൊണ്ടും ഉറച്ച നിലപാടുകൾ കൊണ്ടും നടി എന്നും ശ്രദ്ധേയ ആവാറുണ്ട്. തനിക്കുനേരെ വരുന്ന ചോദ്യങ്ങൾക്ക് നിഖില കൊടുക്കുന്ന കലക്കൻ മറുപടികൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വാർത്തകളാകാറുമുണ്ട്. ഈ കാരണത്താൽ യുവാക്കൾക്കിടയിൽ ലേഡി പൃഥ്വിരാജ്, തഗ്ഗ് റാണി തുടങ്ങിയ വിളിപ്പേരുകളും നിഖിലയ്ക്ക് ചാർത്തികിട്ടിയിട്ടുണ്ട്.

ഇത്തരത്തിൽ പൃഥ്വിരാജ്, ബേസിൽ ജോസഫും, നിഖിലയും ഒരുമിച്ചഭിനയിച്ച് ഹിറ്റടിച്ച വിപിൻദാസ് ചിത്രം ഗുരുവായൂർ അമ്പലനടയിലെ ഒരു കോമഡി സീനിനെ കുറിച്ച് സംസാരിക്കുകയാണ് നടി ഇപ്പോൾ. ചിത്രത്തിൽ ബേസിലിന്റെ കഥാപാത്രത്തെ താൻ ആദ്യമായി കാണുന്ന ഒരു സീനുണ്ട്. ഇതിൽ താനും ബേസിലും വലിയ ചിരിയായിരുന്നുവെന്നും പൃഥ്വിരാജിന് പ്രയാസം ആവണ്ടെന്ന് കരുതി അദ്ദേഹത്തെ മാറ്റി നിർത്തിയാണ് ആ സീൻ പൂർത്തിയാക്കിയതെന്നും നടി പറയുന്നു.

ചിത്രത്തിൽ ഇരുവരും കണ്ടുമുട്ടുന്ന സമയത്ത് അഴകിയ ലൈല പാട്ട് വരുന്ന സീൻ ഉണ്ട്. ഇത് തങ്ങൾ പൃഥ്വി ചേട്ടനെ പറഞ്ഞുവിട്ടാണ് ചെയ്തത്. കാരണം ഞങ്ങൾ രണ്ടുപേരും സീനിൽ ചിരിച്ചിട്ട് തീരുന്നില്ലായിരുന്നു നിഖില പറയുന്നു.

രാജുവേട്ടനെ മാറ്റിനിർത്താൻ ഞങ്ങൾ അങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു. അല്ലെങ്കിൽ പുള്ളിക്ക് ബുദ്ധിമുട്ടുണ്ടാകും എന്നും കാരണം പുള്ളി കൂടിയാണല്ലോ പ്രൊഡ്യൂസർ എന്നും നിഖില പറയുന്നു. ആ സീൻ 18 ടേക്ക് വരെ പോയെന്നും. ഒന്നുകിൽ താൻ അല്ലെങ്കിൽ ബേസിൽ ചിരിക്കുന്നത് ആയിരുന്നു അവസ്ഥ എന്നും നിഖില പറയുന്നു.

ചെന്നൈയിലെ ആദ്യ വനിത മാർഷലിന് സ്ഥലം മാറ്റം; കാരണം വെറും ലിപ്സ്റ്റിക്ക്

0
Spread the love

ജോലിക്കിടെ ലിപ്സ്റ്റിക് ഇട്ടതിനെ ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെ ചെന്നൈയിലെ ആദ്യ വനിത മാർഷലിന് സ്ഥലം മാറ്റം. ഗ്രേറ്റർ ചെന്നൈ കോർപ്പറേഷനിലെ ആദ്യ വനിതാ ദഫേദാർ എസ് ബി മാധവിയ്ക്കാണ് ലിപ്സ്റ്റിക് ഇട്ടതിന് സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിച്ചത്.

മേയറുടെ അകമ്പടി സംഘത്തിലുണ്ടായിരുന്ന ആദ്യ വനിത ആയിരുന്നു മാധവി. കഴിഞ്ഞ മാസമായിരുന്നു ജോലിക്കിടെ ലിപ്സ്റ്റിക് അണിയരുതെന്ന് മാധവിക്ക് നിർദേശം നൽകിയത്.

എന്നാൽ ഇത് മാധവി പാലിച്ചില്ല. ഇത് സംബന്ധിച്ച് മാധവിയെ മേയർ പ്രിയയുടെ പേഴ്സണൽ അസിസ്റ്റന്റ് ശിവ ശങ്കർ ചോദ്യം ചെയ്തിരുന്നു. ഓഗസ്റ്റ് ആറിന് ലഭിച്ച മെമ്മോയ്ക്ക് മാധവി മറുപടി നൽകിയതിന് പിന്നാലെയാണ് സ്ഥലം മാറ്റം. ലിപ്സ്റ്റിക് ധരിക്കുന്നത് കുറ്റകരമാണെങ്കിൽ അത് വ്യക്തമാക്കുന്ന സർക്കാർ ഉത്തരവ് കാണിക്കണമെന്നായിരുന്നു മാധവിയുടെ മറുപടി.

അതേസമയം ഇത്തരം നിർദ്ദേശങ്ങൾ മനുഷ്യാവകാശ ലംഘനമാണെന്ന് മാധവി മാധ്യമങ്ങളോട് പറഞ്ഞു. തൊഴിൽ സമയത്ത് ജോലിക്ക് വരാതിരിക്കുന്നതടങ്ങമുള്ള തെറ്റുകൾ തന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും ഇവർ വ്യക്തമാക്കി. ജോലി സമയത്ത് കൃത്യമായി എത്താതിരിക്കുക, മുതിർന്നവരുടെ നിർദ്ദേശങ്ങൾ പാലിക്കാതിരിക്കുക തുടങ്ങിയ കാരണങ്ങളാണ് മെമ്മോയിൽ പരാമർശിച്ചിരിക്കുന്നതെന്നും മാധവി കൂട്ടിച്ചേർത്തു.

അതേസമയം വനിതാദിനാഘോഷത്തിന്റെ ഭാ​ഗമായി നടന്ന പരിപാടിയിൽ ഫാഷൻ ഷോയിൽ മാധവി പങ്കെടുത്തത് വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നുവെന്ന് മേയർ പ്രിയ പറ‍ഞ്ഞു. മന്ത്രിമാരും എംബസി ഉദ്യോ​ഗസ്ഥരും സ്ഥിരമായി എത്തുന്ന ഓഫീസിൽ കടുംനിറത്തിലുള്ള ലിപ്സ്റ്റിക് ധരിക്കരുതെന്ന നിർദേശവും നേരത്തെ നൽകിയിരുന്നുവെന്നും പ്രിയ കൂട്ടിച്ചേർത്തു.

മമ്മൂട്ടിയും വിനായകനും ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണത്തിന് തുടക്കം; മമ്മൂക്ക നെഗറ്റീവ് ഷെയ്ഡിൽ ?

0
Spread the love

മെഗാസ്റ്റാർ മമ്മൂട്ടിയും നടൻ വിനായകനും ഒന്നിക്കുന്ന സിനിമയുടെ ചിത്രീകരണത്തിന് തുടക്കം. നവാഗതനായ ജിതിൻ കെ ജോസ്‌ സംവിധാനം ചെയ്യുന്ന ചിത്രം മമ്മൂട്ടിക്കൊപ്പം മമ്മൂട്ടി കമ്പനിയാണ് നിർമിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമവും ഇന്ന് നടന്നു. ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടിയും വിനായകനും ഒന്നിക്കുന്ന ചിത്രം കൂടിയായിരിക്കും ഇത്. ബിഗ് ബി, ഡാഡി കൂൾ, ബെസ്റ്റ് ആക്ടർ, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് തുടങ്ങിയ സിനിമകളിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

പുതിയ ചിത്രത്തിൽ മമ്മൂട്ടി നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാകും അവതരിപ്പിക്കുക എന്നും റിപ്പോർട്ടുകളുമുണ്ട്. വൻ താരനിര തന്നെ സിനിമയുടെ ഭാഗമാകുമെന്നും ക്രൈം ത്രില്ലർ ജോണറിലാണ് ചിത്രം കഥ പറയുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ജോമോൻ ടി ജോൺ ആയിരിക്കും ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുക. സുഷിൻ ശ്യാം ആണ് സംഗീത സംവിധാനം.

വല്ലാത്തൊരു കോലമെന്ന് ചിലർ, കിടിലൻ മെയ്ക്ക് ഓവറെന്ന് പുകഴ്ത്തി മറ്റുചിലർ; വൈറലായി പ്രയാഗയുടെ ഏറ്റവും പുതിയ ലുക്ക്

0
Spread the love

മലയാള സിനിമയിലെ പ്രിയ താരങ്ങളിൽ ഒരാളാണ് പ്രയാ​ഗ മാർട്ടിൻ. സാ​ഗർ എലിയാസ് ജാക്കി റീ ലോഡഡ് എന്ന ചിത്രത്തിൽ ചെറിയ വേഷം ചെയ്ത് വെള്ളിത്തിരയിൽ എത്തിയ പ്രയാ​ഗ ഒരുപിടി മികച്ച കഥാപാത്രങ്ങൾ സമ്മാനിച്ചിട്ടുണ്ട്. സമീപകാലത്ത് വ്യത്യസ്തമായ മേക്കോവറിൽ എത്തുന്ന താരത്തിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യൽ ലോകത്ത് വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്. അത്തരത്തിൽ പ്രയാ​ഗ പങ്കുവച്ചൊരു ഫോട്ടോ കണ്ട് ഞെട്ടിയിരിക്കുകയാണ് ഏവരും.

ഒറ്റ നോട്ടത്തിൽ ഇത് പ്രയാ​ഗ ആണോന്ന ചോദ്യം ഉയർത്തുന്ന തരത്തിലുള്ളതാണ് മേക്കോവർ. ഒരു പ്രമുഖ ജ്വല്ലറിയ്ക്ക് വേണ്ടിയുള്ളതാണ് ഈ ഫോട്ടോ ഷൂട്ട്. ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ കമന്റുമായി നിരവധി പേരാണ് രം​ഗത്ത് എത്തിയത്. ട്രോൾ- വിമർശന കമന്റുകൾ ഇക്കൂട്ടത്തിൽ പെടുന്നുണ്ട്. മലയാളത്തിലെ ഉർഫി ജാവേദ് ആകുമോ പ്രയാ​ഗ എന്ന ചോദ്യവും, വല്ലാത്തൊരു കോലം, കിടിലൻ മെയ്ക്ക് ഓവർ തുടങ്ങിയ കമന്റ്റും ചിലർ ഉയർത്തുന്നുണ്ട്.

തന്‍റേതായ ശൈലിയിലും സ്റ്റൈലിലും പൊതു വേദിയില്‍ എത്താറുള്ള പ്രയാഗയ്ക്ക് പലപ്പോഴും വിമര്‍ശനങ്ങള്‍ ഉയാറുണ്ട്. പ്രത്യേകിച്ച് വസ്ത്ര ധാരണത്തിന്‍റെ പേരില്‍. ഇവയ്ക്ക് അടുത്തിടെ പ്രയാഗ നല്‍കിയ മറുപടി ഏറെ ശ്രദ്ധനേടിയിരുന്നു. “വേറെ ആളുകളുടെ ഇഷ്ടത്തിനാണോ ഞാന്‍ ജീവിക്കേണ്ടത്, അതോ എന്‍റെ ഇഷ്ടത്തിനാണോ”, പ്രയാഗ ചോദിച്ചു. ഒരു മലയാളി നടി എന്നുള്ള നിലയ്ക്ക് ആണ് കമന്‍റ് എന്ന് ചോദ്യകര്‍ത്താവ് ആവര്‍ത്തിച്ചു. “ബ്രോ.മലയാളം നടി എന്നുള്ള നിലയ്ക്ക് ഞാന്‍ എപ്പോഴും അടച്ച് പൂട്ടി കെട്ടിയുള്ള ഉടുപ്പ് ഇടണമെന്നാണോ പറയുന്നത്?”, പ്രയാഗ വീണ്ടും ചോദിച്ചു. അങ്ങനെയാണ് കമന്‍റ്സ് എന്നു പറഞ്ഞയാളോട് അത് കമന്‍റ് ഇട്ടവരോട് ചോദിക്കൂ എന്നായിരുന്നു പ്രയാഗയുടെ മറുപടി. “നെഗറ്റിവിറ്റി പരത്തുന്നവരോട് ചോദിക്കൂ. ഞാനല്ലല്ലോ ചെയ്യുന്നത്. ഞാന്‍ എങ്ങനെയാണ് അതിന് ഉത്തരം പറയേണ്ടത്?”, എന്ന് പ്രയാഗ നിലപാട് വ്യക്തമാക്കിയിരുന്നു.

നടൻ സിദ്ദിഖിനായി വ്യാപക തെരച്ചിൽ; സംസ്ഥാനത്തിനു പുറത്തും അന്വേഷണം

0
Spread the love

നടൻ സിദ്ദിഖിനെ കണ്ടെത്താൻ പൊലീസിന്‍റെ വ്യാപക തെരച്ചിൽ. സംഘങ്ങളായി തിരിഞ്ഞു പൊലീസ് പരിശോധന നടത്തുകയാണ്. സംസ്ഥാനത്തിനു പുറത്തും അന്വേഷണം നടത്തും. സിനിമാ സുഹൃത്തുക്കളുടെ ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. കൊച്ചി നഗരത്തിലെ ഹോട്ടലുകളിൽ പൊലീസ് രാത്രി പരിശോധന നടത്തി.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ സിനിമാ മേഖലയെ ഞെട്ടിച്ച സംഭവമാണ് അമ്മ ജനറല്‍ സെക്രട്ടറി ആയിരുന്ന സിദ്ദിഖിനെതിരെ ഉയര്‍ന്ന ലൈംഗിക അതിക്രമക്കേസ്. 2016 ൽ സിനിമയിൽ അവസരം വാഗ്ദാനം തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലിൽ വിളിച്ച് വരുത്തി പീഡിപ്പിച്ചെന്നാണ് യുവനടിയുടെ പരാതി. യുവതിയുടെ മൊഴിയും ഹോട്ടലിലെ രജിസ്റ്റർ അടക്കമുള്ള രേഖകളും ഹാജരാക്കിയാണ് സാഹചര്യത്തെളിവുകൾ സ്ഥാപിക്കാൻ പ്രോസിക്യൂഷൻ ശ്രമിച്ചത്.

വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവമെങ്കിലും ഫെയ്സ്ബുക്കിലെ അടക്കം ഡിജിറ്റൽ തെളിവുകൾ കോടതിയെ ബോധിപ്പിക്കാൻ പരാതിക്കാരിക്കായി. ഇതോടെയാണ് ബലാത്സംഗം, ഭീഷണിപ്പെടുത്തൽ ഉൾപ്പടെ ഗുരുതര വകുപ്പുകൾ ചുമത്തിയ കേസിൽ പ്രതിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയത്. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ അമ്മ സംഘടനയുടെ നിലപാട് പറഞ്ഞ് മണിക്കൂറുകൾക്കുള്ളിലാണ് നടൻ സിദ്ദിഖിനെതിരെ ബലാത്സംഗ പരാതിയുമായി യുവനടി രംഗത്തെത്തിയത്.

കഴിഞ്ഞ ഓഗസ്റ്റ് 28ന് കേസെടുത്തതിന് പിന്നാലെ അമ്മ ജനറൽ സെക്രട്ടറി സ്ഥാനം സിദ്ദിഖിന് രാജി വെയ്ക്കേണ്ടി വന്നു. കഴിഞ്ഞ ദിവസം നടി കവിയൂർ പൊന്നമ്മയുടെ പൊതുദർശനത്തിലടക്കം പങ്കെടുത്ത് കൊച്ചിയിൽ തുടർന്ന സിദ്ദിഖ് കോടതി തീരുമാനം വന്നതോടെ വീട്ടിൽ നിന്ന് മാറി നിൽക്കുകയാണ്. കേസ് രജിസ്റ്റർ ചെയ്ത് രണ്ട് മാസമായിട്ടും പ്രതിക്ക് ഹാജരാകാൻ ഒരു നോട്ടീസ് പോലും അന്വേഷണസംഘം നൽകിയിരുന്നില്ല. ഹൈക്കോടതി തീരുമാനത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള തിരക്കിട്ട നീക്കങ്ങളിലാണ് പ്രതിഭാഗം.

സിനിമാ മേഖലയിലെ സ്ത്രീകൾക്ക് പരാതി അറിയിക്കാൻ ടോൾ ഫ്രീ നമ്പറുമായി ഫെഫ്ക; 24 മണിക്കൂറും സേവനം ലഭ്യമാകും

0
Spread the love

സിനിമാ മേഖലയിലെ സ്ത്രീകൾക്ക് പരാതി അറിയിക്കാൻ ടോൾ ഫ്രീ നമ്പർ പുറത്തിറക്കി സംവിധായകരുടെ സംഘടനയായ ഫെഫ്ക. 8590599946 എന്ന നമ്പറിലേക്ക് 24 മണിക്കൂറും സേവനം ലഭ്യമാകും. സിനിമ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രതിസന്ധികളും അവരുടെ പരാതികളും ടോൾ ഫ്രീ നമ്പറിൽ അറിയിക്കാം. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെയാണ് ഫെഫ്ക്കയുടെ ഇടപെടൽ. സ്ത്രീകൾ മാത്രമായിരിക്കും പരാതി പരിഹാര സെൽ കൈകാര്യം ചെയ്യുക. പരാതി ഗുരുതര സ്വഭാവം ഉള്ളത് എങ്കിൽ സംഘടനാ തന്നെ നിയമ നടപടി സ്വീകരിക്കും. ഇന്ന് ഉച്ചയോടെ നമ്പർ ആക്റ്റീവ് ആകുമെന്ന് ഫെഫ്ക അറിയിച്ചു.

സിദ്ദിഖിന്റെ മുൻകൂർജാമ്യാപേക്ഷ: സുപ്രീം കോടതിയിൽ തടസഹർജി നൽകി അതിജീവിത; സർക്കാരും തടസഹർജി നൽകും

0
Spread the love

ബലാത്സം​ഗ കേസിൽ ഒളിവിൽ പോയ നടൻ സിദ്ദിഖിനായി തെരച്ചിൽ ഊർജിതം. ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് സിദ്ദിഖ് ജാമ്യം തേടി ഇന്ന് സുപ്രീം കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന. അതിജീവിത സുപ്രീം കോടതിയിൽ തടസഹർജി നൽകിയിട്ടുണ്ട്. സിദ്ദിഖിന്റെ ജാമ്യാപേക്ഷക്കെതിരെ തടസഹർജി നൽകാനാണ് സംസ്ഥാനത്തിന്റെയും തീരുമാനം. സിദ്ദിഖിനെതിരെയുള്ള നിലപാട് സർക്കാർ കർശനമാക്കിയിരിക്കുകയാണ്. സിദ്ദിഖിനെ ഇനിയും അന്വേഷണ സംഘത്തിന് പിടികൂടാൻ സാധിച്ചിട്ടില്ല. ഹോട്ടലുകളിലടക്കം അർധരാത്രിയും പരിശോധന തുടരുകയായിരുന്നു.

അതേ സമയം, ഗുരുതരകുറ്റകൃത്യത്തിൽ സിദ്ദിഖിന്റെ പങ്കിനു പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിട്ട് പോലും ഉദാസീനമായ മനോഭാവമാണ് അന്വേഷണസംഘം പുലർത്തുന്നതെന്നാണ് ആരോപണം.

കാർത്തിയുടെ മറുപടി സൂപ്പർസ്റ്റാറിന് പിടിച്ചില്ല, പരസ്യ ശകാരം; കാർത്തി എന്തിന് മാപ്പ് പറഞ്ഞുവെന്ന് സോഷ്യൽ മീഡിയ

0
Spread the love

ലഡ്ഡുവിനെ കുറിച്ചുള്ള ചോദ്യത്തിൽ നിന്ന് ഒഴിഞ്ഞു മാറിയിട്ടും, പുലിവാല് പിടിച്ച് തമിഴ് നടൻ കാർത്തി. പവൻ കല്യാൺ താക്കീത് ചെയ്‌തതോടെ കാർത്തിക്ക് മാപ്പ് പറയേണ്ടിയും വന്നു. തിരുപ്പതി ലഡ്ഡുവിൽ മൃഗക്കൊഴുപ്പ് ചേർത്തെന്ന ആരോപണം ആന്ധ്രയിൽ കത്തി നില്‍ക്കുമ്പോഴാണ് മെയ്യഴകൻ സിനിമയുടെ പ്രചാരണ പരിപാടിക്കായി നായകൻ കാർത്തിയും സംഘവും ഹൈദരാബാദിൽ എത്തിയത്. ലഡ്ഡുവിനെകുറിച്ചുള്ള മീം സ്‌ക്രീനിൽ കാണിച്ച ശേഷം കാർത്തിയോട് അവതാരക പ്രതികരണം തേടി.

പക്ഷേ ലഡ്ഡു വൈകാരിക വിഷയം എന്ന കാർത്തിയുടെ പരാമർശം ആന്ധ്ര ഉപമുഖ്യമന്ത്രിയും തെലുങ്ക് സൂപ്പർ താരവുമായി പവൻ കല്യാണിന് പിടിച്ചില്ല. ചലച്ചിത്ര മേഖലയിൽ ഉള്ളവർ സനാതന ധർമത്തെ ഇകഴ്ത്തി സംസാരിക്കരുതെന്ന് പവൻ കല്യാൺ കാര്‍ത്തിയെ താക്കീത് ചെയ്തു. പവൻ കല്യാണിന്‍റെ പരസ്യ ശകാരം വന്നത്തോടെ കാർത്തി മാപ്പാപേക്ഷയുമായി രംഗത്തെത്തി.വെങ്കിടേശ്വര ഭഗവാന്‍റെ ഭക്തനായ താൻ പാരമ്പര്യങ്ങളോട് എപ്പോഴും ബഹുമാനം പ്രകടിപ്പിക്കാറുണ്ടെന്നും കാർത്തി സാമൂഹിക മാധ്യങ്ങളിൽ കുറിച്ചു. വിവാദത്തിൽ ചാടാതിരിക്കാനുള്ള കരുതലാണ് കാർത്തി കാണിച്ചതെങ്കിലും സാമൂഹിക മാധ്യമങ്ങളിൽ വിമർശനം ഉയർന്നിട്ടുണ്ട്. തെറ്റ്‌ ചെയ്യാതെ എന്തിന് മാപ്പ് പറയുന്നത് എന്നാണ് പലരുടെയും ചോദ്യം.

‘മുന്നോട്ട് തന്നെ പോകൂ..! സ്വർ​ഗത്തിലുള്ള ആ വ്യക്തി നിങ്ങളുടെ പിൻവാങ്ങലുകൾ കാണാൻ ആഗ്രഹിക്കുന്നില്ല’; അച്ഛന്റെ ഓർമയിൽ ഭാവന

0
Spread the love

ച്ഛന്റെ ഒൻപതാം ചരമദിനത്തിൽ ഹൃദയം തൊടുന്ന കുറിപ്പുമായി നടി ഭാവന. കാലം മുറിവുകളെ ഉണക്കുമെന്ന് പറയുമെന്നാണ് എല്ലാവരും പറയാറുണ്ടെന്നും പക്ഷേ യാഥാർത്ഥ്യം അങ്ങനെ ആകില്ലെന്നും ഭാവന കുറിക്കുന്നു. അച്ഛനൊപ്പമുള്ള ഫോട്ടോകളും ഭാവന ഷെയർ ചെയ്തിട്ടുണ്ട്. 

‘കാലം എല്ലാ മുറിവുകളും ഉണക്കുമെന്നാണ് പൊതുവെ എല്ലാവരും പറയാറുള്ളത്. എന്നാൽ യാഥാര്‍ത്ഥ്യം അങ്ങനെ ആയിക്കൊള്ളണമെന്നില്ല. ജീവിതത്തിലെ ഓരോ നിമിഷവും ഓരോ ദിവസവും എന്റെ സന്തോഷത്തിലും സങ്കടത്തിലും  എല്ലാം അച്ഛനെ ഞാൻ മിസ് ചെയ്യുകയാണ്. അച്ഛൻ എന്നും അപ്പോഴും എന്റെ മനസിൽ ഉണ്ടാകും’, എന്നാണ് ഭാവന കുറിച്ചത്. ഒപ്പം, ‘മുന്നോട്ട് തന്നെ പോകൂ. സ്വർ​ഗത്തിലുള്ള ആ വ്യക്തി നിങ്ങളുടെ പിൻവാങ്ങലുകൾ കാണാൻ ആഗ്രഹിക്കുന്നില്ല’, എന്നൊരു കാർഡും ഭാവന പങ്കിട്ടിട്ടുണ്ട്. #MissYouAcha #9yrsWithoutYOU എന്നീ ഹാഷ്ടാ​ഗുകളും താരം ഒപ്പം ചേർത്തിട്ടുണ്ട്. 

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts