Home Blog Page 12

രേഖാചിത്രത്തിലെ എഐ മമ്മൂട്ടിക്ക് പിന്നിൽ ഈ മനുഷ്യനാണ്! യഥാര്‍ഥ ‘മമ്മൂട്ടി ചേട്ടനെ’ പരിചയപ്പെടുത്തി സംവിധായകന്‍

0
Spread the love

മലയാളത്തില്‍ ഈ വര്‍ഷത്തെ മികച്ച വിജയങ്ങളിലൊന്നാണ് ആസിഫ് അലിയെ നായകനാക്കി ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത രേഖാചിത്രം. എഐ ടെക്നോളജി ഉപയോഗിച്ച് ചെറുപ്പകാലത്തെ മമ്മൂട്ടിയെ സ്ക്രീനില്‍ എത്തിച്ചതുള്‍പ്പെടെ പല കൗതുകങ്ങളുമുള്ള ചിത്രമാണ് ഇത്. ഇപ്പോഴിതാ ചിത്രം ഒടിടിയിലും പ്രദര്‍ശനം ആരംഭിച്ചിരിക്കുകയാണ്. സ്ട്രീമിംഗിലും പ്രേക്ഷകരുടെ പ്രശംസ നേടുന്നുണ്ട് ചിത്രം. ഇപ്പോഴിതാ ചിത്രത്തിലെ കൗതുകകരമായ ഒരു കാര്യം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ജോഫിന്‍ ടി ചാക്കോ.

ചിത്രത്തിലെ എഐ മമ്മൂട്ടിക്ക് പിന്നിലെ യഥാര്‍ഥ നടനെ പരിചയപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. ഒപ്പം അത് യാഥാര്‍ഥ്യമാക്കിയ മറ്റുള്ളവരെയും പരിചയപ്പെടുത്തുന്നുണ്ട് സംവിധായകന്‍.ട്വിങ്കിള്‍ സൂര്യയാണ് മമ്മൂട്ടിയെ സ്ക്രീനില്‍ എത്തിക്കാനായി അഭിനയിച്ചിരിക്കുന്നത്. എണ്‍പതുകളിലെ മമ്മൂട്ടിയുടെ ശരീരഭാഷയും ചലനങ്ങളുമൊക്കെ ഏറെ വിശ്വസനീയമായാണ് ട്വിങ്കിള്‍ അവതരിപ്പിച്ചത്. ഇതിന് അദ്ദേഹത്തെ സഹായിച്ച ഒരാള്‍ ആര്‍ട്ടിസ്റ്റ് ട്രെയ്‍നര്‍ ആയ അരുണ്‍ ആണ്. റെട്രോ സിനിമകളിലെ ബോഡി ലാംഗ്വേജിലും മറ്റ് കാര്യങ്ങളിലുമൊക്കെ സ്പെഷലൈസ് ചെയ്തിരിക്കുന്ന ആളാണ് അരുണ്‍. അവസാനമായി എഐ ഭാഗം കൈകാര്യം ചെയ്തിരിക്കുന്നത് ആന്‍ഡ്രുവും ദി മൈന്‍ഡ്‍സ്റ്റീന്‍ ടീമും ചേര്‍ന്നാണ്. എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നുണ്ട് ഇത് സംബന്ധിച്ച സോഷ്യല്‍ മീഡിയ പോസ്റ്റില്‍ സംവിധായകന്‍. ട്വിങ്കിള്‍ സൂര്യയുടെ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.

ആസിഫ് അലി വീണ്ടും പൊലീസ് വേഷത്തിലെത്തിയ ചിത്രത്തില്‍ അനശ്വര രാജനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 1985 ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം കാതോട് കാതോരത്തിന്‍റെ ചിത്രീകരണഘട്ടത്തിന് രേഖാചിത്രത്തിന്‍റെ കഥാഗതിയില്‍ ഏറെ പ്രാധാന്യമുണ്ട്. മലയാള സിനിമയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള പ്ലോട്ട് ആണ് രേഖാചിത്രത്തിന്‍റേത്. ജോണ്‍ മന്ത്രിക്കലും രാമു സുനിലും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മനോജ് കെ ജയന്‍, സറിന്‍ ഷിഹാബ്, സിദ്ദിഖ്, ഭാമ അരുണ്‍, മേഘ തോമസ്, ജഗദീഷ്, നിഷാന്ത് സാഗര്‍, ഇന്ദ്രന്‍സ്, ഹരിശ്രീ അശോകന്‍, പ്രിയങ്ക, നന്ദു, ഉണ്ണി ലാലു, ഷഹീന്‍ സിദ്ദിഖ്, ടി ജി രവി, ശ്രീജിത്ത് രവി തുടങ്ങി വലിയ താരനിര അണിനിരന്ന ചിത്രം കൂടിയാണ് ഇത്

18 വയസ് മുതൽ ഇതുപോലുളള സംഭവങ്ങൾ ആരംഭിച്ചിട്ടുണ്ട്; സോഷ്യൽ മീഡിയയിലെ മോശം പരാമർശങ്ങളും ബാധിച്ചു; തുറന്നു പറഞ്ഞ് നടി പ്രിയാ വാര്യർ

0
Spread the love

ഒരു അഡാർ ലൗ എന്ന ചിത്രത്തിലെ ഒരൊറ്റ കണ്ണിറുക്കൽ കൊണ്ട് ജീവിതം മാറി മറിഞ്ഞ താരമാണ് പ്രിയാ വാര്യർ. ഒമർ ലുലു ചിത്രത്തിലെ വൈറൽ സീനിലൂടെ നടി കേരളവും ഇന്ത്യയും കടന്ന് പ്രശസ്തയാവുകയായിരുന്നു. പിന്നീടങ്ങോട്ട് മലയാളത്തിലും ഹിന്ദിയിലും മറ്റു ഭാഷകളിലുമായി ചെറുതും വലുതുമായ വേഷങ്ങൾ പലതും ചെയ്തെങ്കിലും എടുത്ത് പറയത്തക്ക വിധത്തിൽ കഥാ പാത്രങ്ങൾ ഒന്നും തന്നെ താരം ചെയ്തില്ലെന്ന് വേണം പറയാൻ. ഇതിനിടയിൽ താരത്തിനെതിരെ സോഷ്യൽ മീഡിയയിലും മറ്റും ചിലർ യാതൊരു കാരണവുമില്ലാതെ വിദ്വേഷം പ്രചരിപ്പിക്കുന്ന രീതിയുമുണ്ടായി. അതിരു വിടുന്ന വിമർശനവും സൈബർ ആക്രമണങ്ങളും പ്രിയ പലപ്പോഴും നേരിടേണ്ടിയും വന്നു. ഇപ്പോഴിതാ മലയാള സിനിമയിൽ അവസരങ്ങൾ കുറഞ്ഞതിനെക്കുറിച്ചും തന്നെ കുറിച്ചുള്ള മറ്റുള്ളവരുടെ മുൻ വിധികളെ കുറിച്ചും പറയുകയാണ് താരം.

മലയാളത്തിൽ എനിക്ക് ചെയ്യാൻ ഇഷ്ടപ്പെടുന്ന കഥാപാത്രങ്ങൾ വന്നിട്ടില്ല. മലയാളത്തിൽ അവസരം ലഭിക്കാത്തതിന് കാരണം അറിയില്ല. അവസരങ്ങൾ കൂടുതലും ലഭിക്കുന്നത് തമിഴ്,ഹിന്ദി,കന്നഡ എന്നീ ഭാഷകളിൽ നിന്നാണ്. ഞാൻ അഭിനയിച്ച സിനിമകൾ കാണാത്തത് കൊണ്ടാണോയെന്നറിയില്ല. നല്ല കഥാപാത്രങ്ങൾ ലഭിക്കുന്നില്ല. അല്ലതെ മനഃപൂർവം അഭിനയിക്കാതിരിക്കുന്നതല്ല എന്നും പ്രിയ പറയുന്നു.

ഞാനൊരു ഓഡീഷൻ വഴിയല്ല സിനിമയിൽ എത്തിച്ചേർന്നത്. പെട്ടെന്നാണ് സിനിമയിൽ വളർന്നത്. അതുകൊണ്ടു സോഷ്യൽ മീഡിയയിൽ പല തരത്തിലുളള ടാഗും എനിക്ക് വന്നു. വിന്റ് ഗേൾ, ഓവർ നൈ​റ്റ് എന്നിങ്ങനെ. ഇത്തരം മോശം പരാമർശങ്ങളും എനിക്ക് ലഭിക്കുന്ന അവസരത്തെ ബാധിച്ചിട്ടുണ്ട്. എനിക്കറിയാവുന്ന മിക്ക സംവിധായകരോടും അവസരം ചോദിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷവും ഓഡീഷന് പോയിട്ടുണ്ട് എന്നും പ്രിയ പറയുന്നു. അതുകൊണ്ട് സംവിധായകർ റിസ്‌ക് എടുത്ത് കാസ്​റ്റ് ചെയ്ത് വിളിച്ചാലല്ലേ തെളിയിക്കാൻ സാധിക്കുളളൂ. ചിലപ്പോൾ റിസ്‌ക് എടുക്കാൻ ആരും തയ്യറാകുന്നില്ല.

നമ്മളെക്കുറിച്ച് ചില മുൻവിധികൾ ഉണ്ടാകുകയാണ്. ജാഡയാണെന്ന് പറയുന്നുണ്ട്. ചിലപ്പോൾ ഞാൻ അഭിനയിച്ചാൽ ശരിയാകില്ലെന്ന തോന്നൽ പലർക്കും ഉണ്ടാകാം. എന്റെ 18 വയസ് മുതൽ ഇതുപോലുളള സംഭവങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഞാൻ ചെയ്യുന്ന ഫോട്ടോ ഷൂട്ടുകൾക്ക് വിമർശനങ്ങൾ വന്നിട്ടുണ്ട്. എന്നെ എത്രമാത്രം പ്രസന്റ് ചെയ്യാൻ പ​റ്റുമോ അങ്ങനെയാണ് ഫോട്ടോ ഷൂട്ട് ചെയ്യുന്നത്. അല്ലാതെ അവസരം കിട്ടാനോ ആരെയും ആകർഷിപ്പിക്കാനോ അല്ല ചെയ്യുന്നത്’- പ്രിയാ വാര്യർ പറഞ്ഞു.

കാവ്യയെ വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ കഴിഞ്ഞില്ല; തരംതാഴ്ത്തപ്പെട്ട നടി, പൃഥ്വിരാജിന്റെ തുറന്നുപറച്ചിലിന് പിന്നിലെ കാരണം ഇത്

0
Spread the love

ഒരുകാലത്ത് മലയാളികൾക്ക് സൗന്ദര്യം എന്നു പറഞ്ഞാൽ കാവ്യ മാധവൻ ആയിരുന്നു. ഉണ്ടക്കണ്ണും പനങ്കുല മുടിയും മുല്ലപ്പൂ മൊട്ടു പോലുള്ള പല്ലുകളും ഒക്കെ ആയുള്ള മലയാള സിനിമയുടെ നായിക സങ്കല്പത്തിന് ഇണങ്ങുന്ന രൂപമായിരുന്നു കാവ്യയ്ക്ക്. താരം അഭിനയിച്ച മിക്ക പടങ്ങൾ ഹിറ്റായതോടുകൂടി മലയാളികൾക്കിടയിൽ അക്കാലത്ത് വലിയൊരു വിഭാഗവും താരത്തിന്റെ ആരാധകരായി മാറുകയായിരുന്നു.

ദിലീപുമായുള്ള വിവാഹത്തിനുശേഷം പൂർണമായും സിനിമയിൽ നിന്നും അതെന്ന് താരം കുടുംബത്തിനായി ചിലവഴിക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിലൂടെയും മറ്റും താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർ ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ കഴിവിനെയും പ്രതിഭയെയും കുറിച്ച് മുൻപ് ഒരിക്കൽ ഒരു അഭിമുഖത്തിൽ പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

മലയാളത്തിനപ്പുറം ഇന്ത്യ കണ്ടതിൽ വച്ച് ഏറ്റവും നല്ല നടിമാരിൽ ഒരാളാണ് കാവ്യ എന്ന് വിശേഷിപ്പിച്ച പൃഥ്വിരാജ് നടിയെ വേണ്ട രീതിയിൽ ഉപയോഗിക്കാൻ ചുരുക്കം ചില സിനിമകൾക്കു മാത്രമേ സാധിച്ചിട്ടുള്ളൂ എന്നും വ്യക്തമാക്കി. വളരെ തരംതാഴ്ത്തപ്പെട്ട നടിയാണ് കാവ്യ. കാവ്യയെ ഒരു സീരിയസ് നടിയായി വേണ്ടത്ര ഉപയോഗിക്കപ്പെട്ടിട്ടുണ്ട് എന്ന് തനിക്ക് തോന്നുന്നില്ല. എന്നാൽ ഇത്തരത്തിൽ കാവ്യയിലെ അഭിനേത്രിയെ നന്നായി ഉപയോഗിച്ച ഒരു സിനിമയായിരുന്നു താനും കൂടി ഭാഗമായ വാസ്തവം എന്നും താരം പറയുന്നു. അതില്‍ കാവ്യയുടെ വേഷം, സ്‌ക്രീന്‍ ടൈം വളരെ ചെറുതായിരിക്കാം. പക്ഷേ എനിക്ക് കാവ്യ മാധവന്‍ എന്ന അഭിനേത്രിയെ നോക്കുമ്പോള്‍ അതൊരു ഐ ഓപ്പണിങ് പെര്‍ഫോമന്‍സ് ആയിരുന്നു.

കാവ്യ പൊതുവേ മലയാളികൾ പരിഗണിച്ചത് അയൽവക്കത്തെ കുട്ടി, നാടൻ കുട്ടി തുടങ്ങിയ രീതിയിലാണെന്നും ഇതുമാറി കൂടുതൽ സീരിയസ് കഥാപാത്രങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുമായിരുന്ന നടിയായിരുന്നു കാവ്യ എന്നും താരം വ്യക്തമാക്കി.

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; പ്രതി അഫാന്റെ വക്കീൽ വക്കാലത്തൊഴിഞ്ഞു

0
Spread the love

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് പ്രതി അഫാന്റെ വക്കാലത്തിൽ നിന്ന് ഒഴി‍ഞ്ഞ് അഡ്വക്കേറ്റ് കെ ഉവൈസ് ഖാൻ. ആര്യനാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റായ ഉവൈസ് ഖാൻ കേസ് ഏറ്റെടുത്തതിനെതിരെ കെപിസിസിക്ക് പരാതി കിട്ടിയിരുന്നു. ഇത് കോൺഗ്രസിന് അവമതിപ്പുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് കെപിസിസി പ്രസിഡന്റിന് പരാതി നൽകിയത്. കേസിൽ ഹാജരാകുന്നതിൽ നിന്ന് ഉവൈസിനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം വൈസ് പ്രസിഡന്റ് സൈതലിയാണ് പരാതി നൽകിയത്.

അതേ സമയം, രാവിലെ ആറരയോടെ അഫാൻ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ തല കറങ്ങി വീണു. രക്തസമ്മര്‍ദത്തിലെ വ്യതിയാനമാണ് കുഴഞ്ഞുവീഴാനുള്ള കാരണമെന്ന് പൊലീസ് അറിയിച്ചു. കാര്യമായ ആരോഗ്യ പ്രശ്നമില്ലെന്നാണ് ഡോക്ടര്‍ പറഞ്ഞത്. കല്ലറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം അഫാനെ പാങ്ങോട് സ്റ്റേഷനിലേക്ക് തിരിച്ചെത്തിച്ചു.

ഇന്ന് അഫാനുമായി തെളിവെടുപ്പ് നടത്താനിരിക്കെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. മുത്തശ്ശി സൽമാബീവിയുടെ കുടുംബവീട്ടിലും ആഭരണം വിറ്റ ധനകാര്യ സ്ഥാപനത്തിലും ആയുധം വാങ്ങിയ കടയിൽ ഉൾപ്പടെ എത്തിച്ചാവും ആദ്യം തെളിവെടുപ്പ് നടത്തുക. പൂജപ്പുര സെൻട്രൽ ജയിലിലായിരുന്ന പ്രതിയെ മൂന്ന് ദിവസത്തേക്ക് ഇന്നലെ പാങ്ങോട് പൊലീസ്‌ കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ഇന്നലെ രാത്രി നടത്തിയ ചോദ്യം ചെയ്യലിലും കൊലപാതകത്തിലേക്ക് നയിച്ചത് കടബാധ്യതയെന്ന മൊഴി അഫാൻ ആവർത്തിച്ചു. സൽമാ ബീവിയോട് പലതവണ സഹായം ചോദിച്ചിരുന്നു. മാലയടക്കം നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. അത് നല്‍കാത്തതിനാലാണ്‌ കൊലപ്പെടുത്തിയതന്നാണ് അഫാന്‍ പറഞ്ഞത്‌.

‘കൽപന ഒരു ലൊക്കേഷനിൽ വച്ച് അങ്ങനെ ചോദിക്കുകയായിരുന്നു; എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഷോക്കായിപ്പോയി അത്’; മുൻ ഭർത്താവ്

0
Spread the love

അനുഗ്രഹീത കലാകാരി കൽപനയുടെ മുൻഭർത്താവും സംവിധായകനുമായ അനിൽ നടിയുമായുള്ള തന്റെ വിവാഹം എങ്ങനെ നടന്നുവെന്ന് പറഞ്ഞതാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായ കണ്ടെന്റുകളിൽ ഇപ്പോൾ ഒന്ന്. താനും കൽപനയും തമ്മിൽ വേർപിരിയാൻ കാരണം ചുറ്റുമുള്ളവരായിരുന്നെന്നും ഒരു വലിയ പ്രശ്‌നത്തിന്റെ പേരിലല്ല തങ്ങള്‍ വേർപിരിഞ്ഞതെന്നും നേരത്തെ അനിൽ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ വളരെയധികം അപകർഷതാ ബോധം ഒക്കെ ഉണ്ടായിരുന്ന തന്നെ കല്പന ആയിരുന്നു വിവാഹ ജീവിതത്തിലേക്ക് ക്ഷണിച്ചത് എന്നും അനിൽ പറയുന്നു.

‘ലൊക്കേഷനിൽവച്ചാണ് കൽപന വിവാഹ അഭ്യർത്ഥന നടത്തിയത്. അമ്മയുടെ നിർബന്ധപ്രകാരം പെണ്ണ് കാണാൻ പോയി. എന്നാൽ എനിക്ക് ഒട്ടും മാച്ചാകാത്ത ആളായിരുന്നു അത്. തിരിച്ച് ലൊക്കേഷനിൽ വന്നു. കൽപന ലൊക്കേഷനിലുണ്ട്. ഞാൻ കൽപനയുമായിട്ടൊന്നും അങ്ങനെ മിണ്ടുന്നയാളല്ല. കൈ കഴുകിക്കൊണ്ടിരുന്നപ്പോൾ ഇന്നലെ ഉച്ചവരെ എന്തായിരുന്നു ഷൂട്ടിംഗ് ഇല്ലാതിരുന്നതെന്ന് കൽപന ചോദിച്ചു. പെണ്ണ് കാണാൻ പോയിരിക്കുകയാണെന്ന് ഞാൻ പറഞ്ഞു. കല്യാണം ആലോചിക്കുകയാണോയെന്ന് കൽപന ചോദിച്ചു. അതേയെന്ന് പറഞ്ഞു. കൽപനയങ്ങ് പോയി.അന്ന് മൊബൈൽ ഫോണൊന്നുമില്ല. കമ്മ്യൂണിക്കേഷനും എളുപ്പമല്ല, അവർ വേറെ ഹോട്ടലിലാണ് താമസിക്കുന്നത്. അടുത്ത ദിവസം കാഷ്വലായി സംസാരിച്ചുകൊണ്ടിരുന്നപ്പോൾ എനിക്കും വീട്ടിൽ കല്യാണം നോക്കുന്നുണ്ടെന്ന് കൽപന പറഞ്ഞു. ഞാനത് കേട്ട്, വിട്ടു.

പിന്നീട് കൈ കഴുകാൻ ചെന്നപ്പോൾ എന്നെ കല്യാണം കഴിക്കാമോയെന്ന് കൽപന ചോദിച്ചു. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഷോക്കായിപ്പോയി അത്. അതുവരെ എന്റെ ജീവിതത്തിൽ ഒരു പെണ്ണും ഇങ്ങനെ ചോദിച്ചിട്ടില്ല.സാധാരണ എന്നെ പെൺപിള്ളേരൊന്നും നോക്കാറില്ല. കോളേജിൽ പഠിക്കുമ്പോഴൊക്കെ എന്താ ഒരു പെണ്ണും എന്നെ നോക്കാത്തതെന്ന് ആലോചിക്കാറുണ്ടായിരുന്നു. ആദ്യമായിട്ടാണ് എന്നെ കല്യാണം കഴിക്കാമോയെന്ന് ഒരാൾ ചോദിക്കുന്നത്. അതിനകത്ത് മൊത്തത്തിൽ ഞാൻ വീണുപോയി.’- അനിൽ പറഞ്ഞു.

ചൂട് തുടങ്ങിയതോടെ ചർമം കരുവാളിക്കാൻ തുടങ്ങിയോ? ഇക്കാര്യങ്ങൾ ഭക്ഷണത്തിൽ ശ്രദ്ധിച്ചോളൂ..

0
hot summer,bright sun with sun ray and flare light with clouds in orange red sky
Spread the love

ചൂടുകാലത്ത് ചര്‍മത്തിന്റെ ആരോഗ്യം സംരംക്ഷിക്കേണ്ടത് പ്രധാനപ്പെട്ടൊരു കാര്യമാണ്. ചര്‍മത്തിന്റെ ആരോഗ്യത്തിനായി പഴങ്ങള്‍ കഴിക്കുന്നത് വളരെ നല്ലതാണ്. വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും ശരീരത്തിന് അത്യാവശ്യമാണ്. ചര്‍മത്തിന്റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പഴങ്ങളെ അറിഞ്ഞിരിക്കാം.

ചൂടുകാലത്ത് ശരീരത്തില്‍ നിന്നും ജലാംശം കൂടുതലായി നഷ്ടപ്പെടും. തണ്ണിമത്തനില്‍ ഭൂരിഭാരം വെള്ളമാണ് അടങ്ങിയിരിക്കുന്നത്. വിറ്റാമിന്‍ സി അടങ്ങിയ തണ്ണിമത്തന്‍ കഴിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നതിനൊപ്പം ചര്‍മത്തിന്റെ ആരോഗ്യത്തെയും സംരക്ഷിക്കും.

പപ്പായ കഴിക്കുന്നത് ചര്‍മത്തിന്റെ ആരോഗ്യത്തിന് വളരെയേറെ ഗുണങ്ങളുള്ള ഒന്നാണ്. വിറ്റാമിനുകളായ എ, സി, ഇ എന്നിവയുടെ നല്ല സ്രോതസുകൂടിയാണ്. ഇവ ചര്‍മത്തിന്റെ ആരോഗ്യത്തിന്‌ വളരെ ഗുണം ചെയ്യുന്ന ഒന്നാണ്. കൂടാതെ പപ്പായയില്‍ അടങ്ങിയിരിക്കുന്ന പപ്പൈന്‍ ദഹനത്തെ എളുപ്പമാക്കാനും മലബന്ധത്തെ തടയാനും ഗുണം ചെയ്യും.

ഓറഞ്ച് കഴിക്കുന്നതും ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സിയാണ് ഇതിന് സഹായിക്കുന്നത്. ഇത് പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഗുണം ചെയ്യും. വിറ്റാമിന്‍ സി, ഇ തുടങ്ങിയവ അടങ്ങിയ കിവി കഴിക്കുന്നതും ചര്‍മത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും ചുളിവുകളെ തടയാനും സഹായിക്കും.

ബെറിപ്പഴങ്ങളും ഡയറ്റില്‍ പതിവാക്കാം. ബ്ലൂബെറി, സ്‌ട്രോബെറി, ബ്ലാക്ക്‌ബെറി, റാസ്‌ബെറി തുടങ്ങിയവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ ചര്‍മത്തിന്റെ ആരോഗ്യം നല്ലതാക്കും.

മാമ്പഴം കഴിക്കുന്നത് തിളക്കമുള്ള ചര്‍മം പ്രദാനം ചെയ്യും. ഇതില്‍ വിറ്റാമിനുകളായ എ,സി അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സിയും മറ്റ് ആന്റി ഓക്‌സിഡന്റുകളും ചര്‍മം തിളങ്ങാന്‍ സഹായിക്കും.മാതളത്തിലെ ആന്റി ഓക്‌സിഡന്റുകളും ചര്‍മത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. പൈനാപ്പിളില്‍ അടങ്ങിയ വിറ്റാമിന്‍ സി ചര്‍മത്തിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. ഇത് ദഹനത്തിന് ഏറെ ഗുണം ചെയ്യും.

ലഹരിയിൽ നിന്ന് നാടിനെ രക്ഷിക്കാൻ തന്റെ സിനിമ ഒടിടിയിൽ ഇറക്കുമെന്ന് ഒമർ ലുലു; ഇത്ര വലിയ ക്രൂരത മലയാളികളോട് വേണോയെന്ന് ആരാധകർ

0
Spread the love

സിനിമയും സോഷ്യൽ മീഡിയയും സിലിബ്രിറ്റികളുടെ പ്രവർത്തികളും പൊതുജനത്തെ സ്വാധീനിക്കുന്നുണ്ടോ? എന്ന വിഷയത്തിൽ വലിയ ചർച്ച നടന്നുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. ഇതിൽ തന്നെ ഏറ്റവും പ്രാഥമികമായി സിനിമയും അതിലെ ഉള്ളടക്കങ്ങളും പ്രേക്ഷകരുടെ ദൈനംദിന ജീവിതത്തെ പോലും സ്വാധീനിക്കുന്നു എന്നും തങ്ങളുടെ ഇഷ്ട താരങ്ങളുടെ ചെയ്തികൾ ആരാധകരെയും സ്വാധീനിച്ചേക്കാം തുടങ്ങിയ വസ്തുതകളിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്. ഇത്തരത്തിൽ നാട്ടിൽ നാട്ടിൽ ലഹരിയെ തുടർന്നുള്ള ആക്രമണങ്ങളും കാെലപാതകങ്ങളും വർദ്ധിക്കുന്ന സാഹചര്യത്തിൽ ഒരു നാടിനെ ലഹരിമുക്തമാക്കിയ തന്റെ ചിത്രം ഒടിടി വഴി റിലീസ് ചെയ്യുമെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ഒമർ ലുലു.

തിയേറ്ററിൽ വലിയ പരാജയം ഏറ്റുവാങ്ങിയ ബാഡ് ബോയ്സ് എന്ന സിനിമയാണ് ഒടിടിയിലൂടെ ഇറക്കുമെന്ന് സംവിധായകൻ വ്യക്തമാക്കിയത്. 2024 സെപ്റ്റംബറിൽ പുറത്തിറങ്ങിയ ചിത്രമാണ് മാസങ്ങൾക്കൊടുവിൽ ഒടിടിയിലെത്തുന്നത്.

അതേസമയം ഒമർ ലുലുവിന്റെ പോസ്റ്റിനു താഴെ രസകരമായ ചില കമന്റുകളും നിറയുന്നത് കാണാം. ഇത്രയും വലിയ ക്രൂരത ഈ സാഹചര്യത്തിൽ മലയാളികളോട് വേണോ?,അതിന്റെ ഇടയിൽ കൂടെ പ്രൊമോഷൻ?, പടത്തിന്റെ പേര് ഗുഡ് ബോയ്സ് എന്നാണെങ്കിൽ കാണാമായിരുന്നു, നിങ്ങളെ അല്ലെ കഞ്ചാവ് കേസിൽ പൊക്കിയത്, ആ നിങ്ങൾ ലഹരിക്കെതിരെ പടം ഇറക്കുന്നു, ഇയാളുടെ പടം കണ്ടാൽ ലഹരി ഉപയോഗിക്കാത്തവരും ഉപയോഗിക്കും എന്ന് തുടങ്ങി നീളുന്നു നെഗറ്റീവ് കമെന്റുകൾ.

30 ഓളം തവണ ദുബായ് ട്രിപ്പ്‌, മുഖത്ത് ചതവുകൾ; സ്വർണ്ണ കടത്ത് കേസിൽ നടിയുടെ ലാപ്ടോപ്പ് വിവരങ്ങൾ നിർണായകം

0
Spread the love

ബെംഗളൂരു വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്തിന് പിടിയിലായ കന്നഡ നടി രന്യ റാവുവിന്റെ ലാപ്‌ടേപ്പിലേയും മൊബൈല്‍ ഫോണിലേയും വിവരങ്ങള്‍ കേസില്‍ നിര്‍ണായകമാകും. കുറഞ്ഞ കാലയളവില്‍ 30 ഓളം തവണ ദുബായ് സന്ദര്‍ശനം നടത്തിയിട്ടുള്ള രന്യ വന്‍ സ്വര്‍ണക്കടത്ത് റാക്കറ്റിന്റെ ഭാഗമായതായാണ് ഡി.ആര്‍.ഐ സംശയിക്കുന്നത്. രന്യയില്‍ നിന്ന് പിടിച്ചെടുത്ത ലാപ്‌ടോപ്പ് ലോക്കായതിനാല്‍ തുറന്ന് പരിശോധിക്കാന്‍ ഡി.ആര്‍.ഐക്ക് ആയിട്ടില്ല. ഇത് തുറന്ന് പരിശോധിച്ചാല്‍ സ്വര്‍ണക്കടത്തിന്റെ വിവരങ്ങള്‍ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇതിനിടെ രന്യയുടെ മുഖത്തുള്ള ക്ഷതവും സംശയങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്താണ് സ്വര്‍ണക്കടത്തിന് നിയോഗിച്ചതെന്നായിരുന്നു രന്യ ഡിആര്‍ഐക്ക് ആദ്യം നല്‍കിയ മൊഴി. ഇത് സംബന്ധിച്ചുള്ള അന്വേഷണങ്ങളും നടക്കും.ദുബായില്‍ ശക്തമായ ബന്ധം രന്യക്കുണ്ടെന്ന് തന്നെയാണ് അന്വേഷണ സംഘം സംശയിക്കുന്നത്. ദുബായില്‍നിന്ന് എത്തിക്കുന്ന സ്വര്‍ണം ഒരു സംഘത്തിനാണ് കൈമാറുന്നതെന്ന് രന്യ വ്യക്തമാക്കിയിട്ടുണ്ട്.ദുബായ് വിമാനത്താവളത്തില്‍വെച്ചാണ് രന്യ തുടയിലും അരക്കെട്ടിലും വെച്ച് സ്വര്‍ണക്കെട്ടികള്‍ ടേപ്പും ക്രേപ്പ് ബാന്‍ഡേജും ഉപയോഗിച്ച് പൊതിഞ്ഞതെന്നും ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പറയുന്നു.ദുബായിയില്‍നിന്ന് ബെംഗളൂരു വിമാനത്താവളത്തിലെത്തുന്ന രന്യയെ ഒരു പോലീസ് ഉദ്യോഗസ്ഥനാണ് പ്രോട്ടോക്കോള്‍ സംരക്ഷണം നല്‍കി പരിശോധനകളില്ലാതെ പുറത്തേക്ക് കൊണ്ടുപോയിരുന്നത്.

നടിയുടെ മൊഴി മൂന്നുതവണ രേഖപ്പെടുത്തിയതിലും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുറ്റങ്ങളൊന്നും അവര്‍ നിഷേധിച്ചിട്ടില്ലെന്നും കേസില്‍ മറ്റുള്ളവരും ഉള്‍പ്പെട്ടിട്ടുണ്ടെന്നും അതിനെക്കുറിച്ച് കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഡിആര്‍ഐ കൂട്ടിച്ചേര്‍ത്തു.ഇതിനിടെ രന്യയുടെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റിവെച്ചിട്ടുണ്ട്. പ്രോട്ടോക്കോള്‍ ലംഘനങ്ങള്‍ നടന്നത് സംബന്ധിച്ചും കള്ളക്കടത്തിന്റെ കൂടുതല്‍ വിവരങ്ങളറിയുന്നതിനും രന്യയുടെ കസ്റ്റഡി ആവശ്യമാണെന്നും ഡിആര്‍ഐ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരിക്കുന്നത്.

മോഡേണായി നടക്കണമെന്ന ആഗ്രഹം രക്ഷിതാക്കൾ സമ്മതിച്ചിരുന്നില്ല; നാടുവിട്ട വിദ്യാർത്ഥിനികൾ മുംബൈയിലെത്തി ആദ്യം ചെയ്തത് മുടി സ്ട്രൈറ്റനിങ്

0
Spread the love

മലപ്പുറം: താനൂരില്‍ നിന്നും കാണാതായ പ്ലസ്ടു വിദ്യാര്‍ഥിനികളെ മുപ്പത്തിയാറ് മണിക്കൂറിനുശേഷം മഹാരാഷ്ട്രയിൽ കണ്ടെത്തിയതോടെ ആശ്വാസത്തിൽ രാവും പകലും ഇല്ലാതെ സ്റ്റേഷനിൽ കാത്തിരുന്ന രക്ഷിതാക്കൾ. കുട്ടികളെ കണ്ടെത്തിയ ഉടന്‍ തന്നെ അധികൃതര്‍ രക്ഷിതാക്കളുമായി വീഡിയോകോള്‍ ചെയ്ത് മക്കള്‍ സുരക്ഷിതരാണെന്ന് അറിയിച്ചിട്ടുണ്ട്. ഒന്നും പേടിക്കണ്ട, വേഗം തന്നെ തിരികെ വരൂ എന്ന പിതാവിന്റെ സങ്കടത്തോടെയുള്ള അഭ്യര്‍ഥന കേട്ടതോടെ കുട്ടികളിലൊരാള്‍ മുഖം പൊത്തിക്കരഞ്ഞു

കുട്ടികള്‍ പരീക്ഷ എഴുതാന്‍ പോയതാണ്. വീട്ടില്‍ നിന്നും ഇറങ്ങിപ്പോകാന്‍ തക്ക കാരണങ്ങള്‍ ഒന്നും തന്നെയില്ല. അവള്‍ക്ക് മോഡേണായി നടക്കാന്‍ വലിയ ഇഷ്ടമാണ്. മുടി സ്‌ട്രെയ്റ്റന്‍ ചെയ്യാന്‍ നിര്‍ബന്ധം പിടിച്ചിരുന്നു. പുരികം ത്രഡ് ചെയ്യണമെന്ന് പറയാറുണ്ടായിരുന്നു. പാന്റ്‌സ് ഇടണമെന്ന് വാശി പിടിച്ചിരുന്നു. ഞങ്ങള്‍ സമ്മതം കൊടുത്തിരുന്നില്ല. എനിക്കതൊന്നും ഇഷ്ടമുള്ള കാര്യമല്ല എന്നുപറഞ്ഞിരുന്നു. മോഡേണായി നടക്കണമെന്നാണ് അവളുടെ ആഗ്രഹം. അവിടെ പോയി ആദ്യം ചെയ്തതും മുടി സ്‌ട്രെയ്റ്റൻ ചെയ്യുകയാണ്. ഞങ്ങളെയൊക്കെ ബേജാറാക്കിക്കൊണ്ട് അവര്‍ രണ്ടുപേരും ഒരു ടൂര്‍ പോയി എന്നു കരുതുകയാണ് ഞങ്ങള്‍ ഇപ്പോള്‍. കണ്ടെത്തിയതില്‍ ആശ്വാസമുണ്ട്. ഒരു സി.സി ടിവി ദൃശ്യം മാത്രമേ ആകെയൊരു തുമ്പായി ഉണ്ടായിരുന്നുള്ളൂ. അതില്‍ നിന്നും ഇത്രയെത്തിച്ചതില്‍ എല്ലാവര്‍ക്കും വളരെയധികം നന്ദിയുണ്ട്. വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ട് എന്ന് കുട്ടികള്‍ പറഞ്ഞതായി അറിഞ്ഞു. അവര്‍ക്കുവേണ്ടിയാണ് ഞങ്ങള്‍ കഷ്ടപ്പെടുന്നത്. അത് പ്രശ്‌നങ്ങളാണ് എന്നത് അവരുടെ തെറ്റിദ്ധാരണയായിരിക്കും. അവര്‍ തിരികെ വരണം. ഞങ്ങള്‍ സ്‌നേഹത്തോടെ ചേര്‍ത്തുനിര്‍ത്തും. തിരികെ വീട്ടിലെത്തിയാല്‍ എന്താണ് സംഭവിക്കുക എന്ന് അവര്‍ക്ക് പേടിയുണ്ടാവും. രാത്രി മകളോട് സംസാരിച്ച് പരമാവധി ഹാപ്പിയാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. മലയാള സമാജക്കാരാണ് ഭക്ഷണം കൊടുത്തതും കൂടെ നിര്‍ത്തിയതും. അവരോടും നന്ദി പറയുകയാണ്.എടവണ്ണയിലുള്ള ഒരു സുഹൃത്ത് ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ടു എന്നു അറിയുന്നത് പോലീസ് പറഞ്ഞപ്പോഴാണ്. ടെക്‌സ്റ്റയില്‍ മേഖലയിലുള്ള അയാള്‍ പര്‍ച്ചേസിനുപോയപ്പോള്‍ അവരും കൂടെപ്പോയി എന്നാണ് കേള്‍ക്കുന്നത്. അതേപ്പറ്റി അന്വേഷിക്കട്ടെ. ഞങ്ങള്‍ക്ക് അങ്ങനെയൊരു സൗഹൃദം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. രണ്ടു സ്‌നേഹിതരാണല്ലോ പോയത്. തിരികെ വന്നിട്ട് കൂടുതല്‍ ചോദിച്ചറിയണം.

യൂണിഫോമില്‍ വീട്ടില്‍ നിന്നിറങ്ങിയവര്‍ വഴിയില്‍ നിന്നും ഡ്രസ് മാറിയാണ് വണ്ടി കയറിയത് എന്നറിഞ്ഞു. ഡ്രസ് മാറിയതുകൊണ്ടാണ് കണ്ടെത്താന്‍ ബുദ്ധിമുട്ടായത്. ഡ്രസ് വാങ്ങാനും മുടി സ്ട്രെയ്റ്റൻ ചെയ്യാനുമൊക്കെ പണം കണ്ടെത്തിയത് കൈയിലുള്ള ആഭരണങ്ങള്‍ വിറ്റിട്ടായിരിക്കാം. വീട്ടില്‍ നിന്നും പണമൊന്നും കൊണ്ടുപോവാന്‍ സാധ്യതയില്ല. കുഴപ്പമില്ലാത്ത രീതിയില്‍ പഠിക്കുന്ന കുട്ടിയാണ്. തുടര്‍ന്നും പഠിക്കണമെന്നൊക്കെ പറഞ്ഞിരുന്നു. മകള്‍ വീട്ടിലെത്തുക എന്നതാണ് ആദ്യത്തെ ആശ്വാസം.’- വിദ്യാര്‍ഥിനികളില്‍ ഒരാളുടെ രക്ഷിതാവ്മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം താനൂര്‍ ദേവധാര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്ക് പരീക്ഷ എഴുതാനായി ഇറങ്ങിയ രണ്ടു പേരെയും ബുധനാഴ്ച്ച 11 മണിയോടെയാണ് കാണാതായത്. റഹീമിനൊപ്പം കോഴിക്കോട്ടുനിന്ന് ബുധനാഴ്ച ഉച്ചയ്ക്ക് ഇവര്‍ പന്‍വേലിലേക്ക് പോയതായാണ് പോലീസിന് വിവരം ലഭിച്ചത്. അന്വേഷണത്തിനൊടുവിൽ മഹാരാഷ്ട്രയിലെ ലോണാവാല സ്റ്റേഷനില്‍നിന്നാണ് കുട്ടികളെ കണ്ടെത്തിയത്. ചെന്നൈ-എഗ്മോര്‍ എക്‌സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടികളെ കേരള പോലീസ് കൈമാറിയ ഫോട്ടോയില്‍ നിന്നാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞത്. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് കേരള പോലീസും റെയില്‍വേ പോലീസും നടത്തിയ അന്വേഷണമാണ് പെണ്‍കുട്ടികളെ വേഗത്തില്‍ കണ്ടെത്താന്‍ സഹായിച്ചത്. നിലവില്‍ റെയില്‍വേ പോലീസിന്റെ കസ്റ്റഡിയിലുള്ള പെണ്‍കുട്ടികളെ തിരികെ കൊണ്ടുവരാനായി താനൂര്‍ പോലീസ് ഇന്ന് രാവിലെ ആറുമണിക്ക് പൂനെയിലേക്ക് തിരിച്ചു. പുണെയിൽവച്ച് ആര്‍.പി.എഫ്. ഇവരെ പോലീസിന് കൈമാറും. കുട്ടികളുടെ മാനസികാരോഗ്യം പരിഗണിച്ച് അവര്‍ക്ക് കൗണ്‍സലിങ് നല്‍കും. തിരിച്ചുവന്നാലുള്ള അവസ്ഥ ഓര്‍ത്തുള്ള പേടി അവര്‍ പോലീസുമായി പങ്കുവെച്ചിരുന്നു.സോഷ്യല്‍ മീഡിയ വഴി പെണ്‍കുട്ടികള്‍ പരിചയപ്പെട്ട എടവണ്ണ സ്വദേശി റഹീം അസ്‌ലമിനെ പോലീസ് കണ്ടെത്തിയതും പിന്തുടർന്നതുമാണ് പെൺകുട്ടികളെ കണ്ടെത്തുന്നതിൽ നിർണായകമായത്. ഇവരുടെ രണ്ടു പേരുടേയും ഫോണിലേക്ക് അവസാനമായി വിളിച്ചത് റഹീമാണ്. ഇയാളുടെ വീട്ടിലെത്തി പോലീസ് വിവരങ്ങള്‍ അന്വേഷിച്ചു. രണ്ടുപേരേയും പരിചയപ്പെട്ടത് സോഷ്യല്‍ മീഡിയ വഴിയാണെന്നും യാത്ര ചെയ്യാന്‍ താത്പര്യമുണ്ടെന്ന് ഇരുവരും തന്നോട് പറഞ്ഞുവെന്നും റഹീം അറിയിച്ചു.

കോഴിക്കോട്ടുനിന്ന് ഇവര്‍ക്കൊപ്പം ചേര്‍ന്ന റഹീം മുംബൈയിലേക്ക് കൂടെ പോയി. അവിടെനിന്ന് രണ്ടുപേരെയും പന്‍വേലില്‍ മലയാളി യുവതി നടത്തുന്ന ബ്യൂട്ടി പാര്‍ലറില്‍ എത്തിച്ചുവെന്നും റഹീം പോലീസിനോട് പറഞ്ഞു. പോലീസിന്റെ അന്വേഷണ പരിധിയില്‍തന്നെ റഹീം അസ്ലമുണ്ടായത് പെണ്‍കുട്ടികളിലേക്ക് എത്തുന്നത് വേഗത്തിലാക്കി.വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് പെണ്‍കുട്ടികള്‍ ബ്യൂട്ടി പാര്‍ലറിലെത്തിയത്. മാസ്‌ക് ധരിച്ചിരുന്നു. സുഹൃത്തിന്റെ വിവാഹത്തിനായാണ് മുംബൈയില്‍ എത്തിയതെന്നാണ് പെണ്‍കുട്ടികള്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയോട് പറഞ്ഞത്. സുഹൃത്ത് കൂട്ടാന്‍ വരുമെന്നു പറഞ്ഞെങ്കിലും ഇയാള്‍ വരുന്നതിനുമുമ്പ് പെണ്‍കുട്ടികള്‍ പാര്‍ലറില്‍നിന്ന് പോകുകയായിരുന്നു. കുട്ടികള്‍ പാര്‍ലറില്‍ എത്തിയ വിവരം മഹാരാഷ്ട്ര പോലീസിനും മലയാളി സമാജത്തിനും കേരള പോലീസ് കൈമാറിയിരുന്നു. പോലീസും സമാജം പ്രവര്‍ത്തകരും എത്തിയപ്പോഴേക്കും പെണ്‍കുട്ടികള്‍ രക്ഷപ്പെട്ടു. അതിനുശേഷമാണ് ചെന്നൈ-എഗ്മോര്‍ എക്‌സ്പ്രസില്‍ കയറിയത്.

ലാന്‍ഡിംഗിനിടെ അഥീന ലാന്‍ഡര്‍ മറ‍ിഞ്ഞുവീണോ? ചന്ദ്രനിൽ എത്തിയ പേടകത്തിന് പിന്നെന്ത് സംഭവിച്ചു

0
Spread the love

ശാസ്ത്രലോകത്തിന് ആകാംക്ഷ നിറച്ച് ചന്ദ്രനിൽ ഇറങ്ങാൻ ശ്രമിച്ച അമേരിക്കൻ സ്വകാര്യ കമ്പനി ഇന്‍റ്യൂറ്റീവ് മെഷീൻസിന്‍റെ അഥീന ലാൻഡർ പ്രതിസന്ധിയിൽ. പേടകം ലാൻഡ് ചെയ്തെങ്കിലും ഇപ്പോൾ നേരെ നിൽക്കുകയല്ല എന്നാണ് വിവരം. ഇന്ത്യൻ സമയം രാത്രി 11:01-നാണ് പേടകം ചന്ദ്രനിൽ ഇറങ്ങിയത്. പേടകത്തിൽ നിന്ന് സിഗ്നൽ ലഭിക്കുന്നുണ്ടെങ്കിലും ആവശ്യത്തിന് ഊർജ്ജം സോളാർ പാനലുകളിൽ നിന്ന് ഉത്പാദിപ്പിക്കാനാകുന്നില്ല. പേടകവുമായി ആശയവിനിമയത്തിലും ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ലാന്‍ഡിംഗിനിടെ അഥീന ലാന്‍ഡര്‍ മറ‍ിഞ്ഞുവീണോ അതോ മറ്റെന്തെങ്കിലും സാങ്കേതിക പ്രശ്നങ്ങള്‍ സംഭവിച്ചോ എന്നത് വ്യക്തമല്ല.

ഇന്‍റ്യൂറ്റീവ് മെഷീൻസിന്‍റെ തന്നെ ആദ്യ ചാന്ദ്ര ലാൻഡറായ ഒഡീസിയസ് കഴിഞ്ഞ വര്‍ഷം സമാന പ്രതിസന്ധിൽ പെട്ടിരുന്നു. ചന്ദ്രനിൽ ഇറങ്ങിയ ആദ്യ സ്വകാര്യ ലാൻഡർ എന്ന നേട്ടം സ്വന്തമാക്കിയെങ്കിലും പേടകം കാലൊടിഞ്ഞ് അന്ന് മറിഞ്ഞു വീഴുകയായിരുന്നു. അഥീനയുടെ കാര്യത്തിൽ വിവരശേഖരണം നാസയും ഇന്‍റ്യൂറ്റീവ് മെഷീൻസും തുടരുകയാണ്. ഭാവിയില്‍ മനുഷ്യനെ ഇറക്കാന്‍ പദ്ധതിയിടുന്ന ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിലാണ് അഥീന പേടകം ഇറങ്ങിയിരിക്കുന്നത്.

ആറ് കാലുകളാണ് ഇന്‍റ്യൂറ്റീവ് മെഷീൻസിന്‍റെ രണ്ടാമത്തെ ചാന്ദ്ര ലാന്‍ഡറായ അഥീനയ്ക്കുള്ളത്. ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിൽ നിന്ന് 160 കി.മീ ദൂരത്തായിരുന്നു ലാന്‍ഡിംഗ് സ്ഥലം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇവിടുത്തെ സങ്കീര്‍ണമായ ഉപരിതലം അഥീനയുടെ സോഫ്റ്റ് ലാന്‍ഡിംഗ് ദുര്‍ഘടമാക്കിയോ എന്ന് സംശയിക്കുന്നു. ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിലെ ജലസാന്നിധ്യം കണ്ടെത്തുന്നതിനടക്കം 11 പേലോഡുകളും ശാസ്ത്രീയ ഉപകരണങ്ങളുമാണ് അഥീനയിലുള്ളത്. ചന്ദ്രോപരിതലം തുരന്ന് ജലസാന്നിധ്യം അഥീനയിലെ പ്രൈം-1 എന്ന ഉപകരണം പരിശോധിക്കും. ചന്ദ്രോപരിതലത്തില്‍ നിന്ന് മൂന്നടി താഴേക്ക് കുഴിക്കാനും സാംപിള്‍ ശേഖരിക്കാനും ഈ ഉപകരണത്തിനാകും. ആകെ മൂന്ന് ലാന്‍ഡറുകളും ഒരു ഹോപ്പറും അഥീനയിലുണ്ട്.

മാർച്ച് രണ്ടാം തീയതി മറ്റൊരു സ്വകാര്യ അമേരിക്കൻ കമ്പനിയായ ഫയർഫ്ലൈ എയ്‌റോസ്പേസിന്‍റെ ബ്ലൂ ഗോസ്റ്റ് ലാൻഡർ ചന്ദ്രനിൽ വിജയകരമായി ഇറങ്ങിയിരുന്നു. കേവലം നാല് ദിവസത്തെ ഇടവേളയിൽ രണ്ടാമതൊരു പേടകം കൂടി ചന്ദ്രനിൽ ഇറങ്ങുന്നതിൽ വിജയിച്ചാൽ അത് നാസയ്ക്കും ബഹിരാകാശ രംഗത്തെ സ്വകാര്യ കമ്പനികള്‍ക്കും ചരിത്ര നേട്ടമാകും എന്നാണ് കരുതപ്പെട്ടിരുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി 26ന് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററില്‍ നിന്ന് സ്പേസ് എക്‌സിന്‍റെ ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് ഇന്‍റ്യൂറ്റീവ് മെഷീന്‍സിന്‍റെ അഥീന ലാന്‍ഡറിനെ നാസ ചന്ദ്രനിലേക്ക് അയച്ചത്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts