Home Blog Page 12

രംഭയും സിനിമയിലേക്ക് തിരിച്ചു വരുന്നു; ശക്തമായ കഥാപാത്രങ്ങൾ ചെയ്യുമെന്ന് വാഗ്ദാനം

0
Spread the love

അനായാസമായ അഭിനയ പ്രതിഭ കൊണ്ടും സൗന്ദര്യം കൊണ്ടും തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി, കന്നഡ പ്രേക്ഷകരെ ഒരു കാലത്ത് ത്രസിപ്പിച്ച നടിയാണ് രംഭ. തൊണ്ണൂറുകളിൽ തിളങ്ങി നിന്ന തെന്നിന്ത്യൻ സൂപ്പർ നായിക ഇടക്കാലത്ത് അഭിനയത്തിൽ നിന്ന് ഇടവേളയെടുകാണുകയായിരുന്നു. ഇപ്പോഴിതാ താരം വമ്പൻ തിരിച്ചു വരവിനൊരുങ്ങുകയാണെന്നാണ് വിവരം. ഒരു അഭിനേത്രി എന്ന നിലയിൽ ശക്തമായ കഥാപാത്രങ്ങൾ അവതരിപ്പിക്കണമെന്ന ലക്ഷ്യത്തോടെയാണ് താരത്തിന്റെ തിരിച്ചു വരവ് എന്നാണ് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

‘എല്ലായ്പ്പോഴും ആദ്യ പ്രണയം സിനിമയോടാണ്. ഒരു നടിയെന്ന നിലയിൽ ശരിക്കും വെല്ലുവിളി ഉയർത്തുന്ന വേഷങ്ങൾ ചെയ്യാനുള്ള ശരിയായ സമയമാണിതെന്ന് തോന്നുന്നു . പുതിയ മാനങ്ങൾ പര്യവേക്ഷണം ചെയ്യാനും പ്രേക്ഷകരുമായി അർത്ഥവത്തായ രീതിയിൽ സംവദിക്കാനും നല്ല കഥാപാത്രങ്ങൾക്കായി കാത്തിരിക്കുകയാണ് എന്നാണ് തന്റെ തിരിച്ചുവരവിനെ കുറിച്ച് താരം പറഞ്ഞത്.

അതേസമയം ഏതു ഭാഷയലെ ഏത് ചിത്രത്തിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ് എന്നത് വ്യക്തത ഇനിയും വന്നിട്ടില്ല.

ഒരു ജാതി ജാതകവും ഒടിടിയിലേക്ക്; സ്ട്രീമിംഗ് ഡേറ്റ് അറിയാം..

0
Spread the love

മറ്റൊരു മലയാള ചിത്രം കൂടി ആഫ്റ്റര്‍ തിയറ്റര്‍ റിലീസ് ആയി ഒടിടിയിലേക്ക്. വിനീത് ശ്രീനിവാസൻ, നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം മോഹനൻ സംവിധാനം ചെയ്ത ഒരു ജാതി ജാതകം എന്ന ചിത്രമാണ് ഒടിടിയിലേക്ക് എത്തുന്നത്. ജനുവരി 31 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണിത്. മനോരമ മാക്സിലൂടെ മാര്‍ച്ച് 14 ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കും.

കോമഡിക്ക് പ്രാധാന്യമുള്ള ചിത്രം വിവാഹം ആലോചിക്കുന്ന ഒരു യുവാവിന്‍റെ കഥയാണ് പറയുന്നത്. വിനീത് ശ്രീനിവാസന്‍റെ വേറിട്ട പ്രകടനമാണ് ചിത്രത്തിലേത്. ബാബു ആന്റണി, പി പി കുഞ്ഞികൃഷ്ണൻ, മൃദുൽ നായർ, ഇഷ തൽവാർ, വിധു പ്രതാപ്, സയനോര ഫിലിപ്പ്, കയാദു ലോഹർ, രഞ്ജി കങ്കോൽ, അമൽ താഹ, ഇന്ദു തമ്പി, രഞ്ജിത മധു, ചിപ്പി ദേവസ്യ, വർഷ രമേശ്, പൂജ മോഹൻരാജ്, ഹരിത പറക്കോട്, ഷോൺ റോമി, ശരത്ത് ശഭ, നിർമൽ പാലാഴി, വിജയകൃഷ്ണൻ, ഐശ്വര്യ മിഥുൻ കൊറോത്ത്, അനുശ്രീ അജിതൻ, അരവിന്ദ് രഘു തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

വർണച്ചിത്രയുടെ ബാനറിൽ മഹാസുബൈർ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത് ഒടുക്കത്തിൽ നിർവ്വഹിക്കുന്നു. രാകേഷ് മണ്ടോടി തിരക്കഥ, സംഭാഷണം എഴുതുന്നു. എഡിറ്റർ രഞ്ജൻ എബ്രഹാം, ഗാനരചന മനു മഞ്ജിത്ത്, സംഗീതം ഗുണ ബാലസുബ്രഹ്‍മണ്യം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സൈനുദ്ദീൻ, കല ജോസഫ് നെല്ലിക്കൽ, മേക്കപ്പ് ഷാജി പുൽപള്ളി, വസ്ത്രാലങ്കാരം റാഫി കണ്ണാടിപ്പറമ്പ്, കോ റൈറ്റർ സരേഷ് മലയൻകണ്ടി, പ്രൊഡക്ഷൻ കൺട്രോളർ ഷമീജ് കൊയിലാണ്ടി, ക്രിയേറ്റീവ് ഡയറക്ടർ മനു സെബാസ്റ്റ്യൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ അനിൽ എബ്രാഹം, ഫിനാൻസ് കൺട്രോളർ ഉദയൻ കപ്രശ്ശേരി, കാസ്റ്റിംഗ് ഡയറക്ടർ പ്രശാന്ത് പാട്യം, അസോസിയേറ്റ് ഡയറക്ടർ ജയപ്രകാശ് തവനൂർ, ഷമീം അഹമ്മദ്.

പോലീസിനെ കണ്ട ഭയത്തിൽ കയ്യിലിരുന്ന എംഡിഎംഎ പാക്കറ്റുകൾ വിഴുങ്ങിയ യുവാവ് മരിച്ചു

0
Spread the love

പൊലീസിനെ കണ്ടു കൈയിൽ ഉണ്ടായിരുന്ന എംഡിഎംഎ വിഴുങ്ങിയ യുവാവ് മരിച്ചു. കോഴിക്കോട് മൈക്കാവ് സ്വദേശി ഇയ്യാടൻ ഷാനിദാണ് മരിച്ചത്. എംഡിഎംഎ വിഴുങ്ങിയതിനെ തുടർന്ന് യുവാവ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് മരണം സംഭവിക്കുകയായിരുന്നു .

ഇന്നലെയാണ് കോഴിക്കോട് താമരശ്ശേരിയിൽ സംഭവം ഉണ്ടായത്. താമരശ്ശേരിയിൽ വെച്ച് പൊലീസ് ഷാനിദിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലീസിനെ കണ്ടതോടെ ഷാനിദ് കൈയിൽ ഉണ്ടായിരുന്ന പൊതി വിഴുങ്ങി ഓടാൻ ശ്രമിക്കുകയായിരുന്നു. പിന്നീട് പൊലീസ് ഇയാളെ പിടിച്ചു. എംഡിഎംഎയാണ് വിഴുങ്ങിയതെന്ന് പറഞ്ഞതോടെ പൊലീസ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവാവിനെ പ്രവേശിപ്പിക്കുകയും ചെയ്തു. എൻഡോസ്കോപ്പി പരിശോധനയിൽ വയറ്റിൽ വെളുത്ത തരികൾ അടങ്ങിയ കവറുകൾ കണ്ടെത്തിയിരുന്നു.

അതേസമയം, ഇയാൾക്കെതിരെ പൊലീസ് എൻഡിപിഎസ് ആക്ട് പ്രകാരം കേസ് എടുത്തിട്ടുണ്ട്. ഷാനിദ് മുമ്പും ലഹരി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. താമരശ്ശേരി, കോടഞ്ചേരി പൊലീസ് സ്റ്റേഷനുകളിൽ മുമ്പ് ലഹരി കേസുകൾ ഉണ്ടെന്നും പൊലീസ് പറയുന്നു.

രേഖാചിത്രത്തിലെ എഐ മമ്മൂട്ടിക്ക് പിന്നിൽ ഈ മനുഷ്യനാണ്! യഥാര്‍ഥ ‘മമ്മൂട്ടി ചേട്ടനെ’ പരിചയപ്പെടുത്തി സംവിധായകന്‍

0
Spread the love

മലയാളത്തില്‍ ഈ വര്‍ഷത്തെ മികച്ച വിജയങ്ങളിലൊന്നാണ് ആസിഫ് അലിയെ നായകനാക്കി ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത രേഖാചിത്രം. എഐ ടെക്നോളജി ഉപയോഗിച്ച് ചെറുപ്പകാലത്തെ മമ്മൂട്ടിയെ സ്ക്രീനില്‍ എത്തിച്ചതുള്‍പ്പെടെ പല കൗതുകങ്ങളുമുള്ള ചിത്രമാണ് ഇത്. ഇപ്പോഴിതാ ചിത്രം ഒടിടിയിലും പ്രദര്‍ശനം ആരംഭിച്ചിരിക്കുകയാണ്. സ്ട്രീമിംഗിലും പ്രേക്ഷകരുടെ പ്രശംസ നേടുന്നുണ്ട് ചിത്രം. ഇപ്പോഴിതാ ചിത്രത്തിലെ കൗതുകകരമായ ഒരു കാര്യം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ജോഫിന്‍ ടി ചാക്കോ.

ചിത്രത്തിലെ എഐ മമ്മൂട്ടിക്ക് പിന്നിലെ യഥാര്‍ഥ നടനെ പരിചയപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. ഒപ്പം അത് യാഥാര്‍ഥ്യമാക്കിയ മറ്റുള്ളവരെയും പരിചയപ്പെടുത്തുന്നുണ്ട് സംവിധായകന്‍.ട്വിങ്കിള്‍ സൂര്യയാണ് മമ്മൂട്ടിയെ സ്ക്രീനില്‍ എത്തിക്കാനായി അഭിനയിച്ചിരിക്കുന്നത്. എണ്‍പതുകളിലെ മമ്മൂട്ടിയുടെ ശരീരഭാഷയും ചലനങ്ങളുമൊക്കെ ഏറെ വിശ്വസനീയമായാണ് ട്വിങ്കിള്‍ അവതരിപ്പിച്ചത്. ഇതിന് അദ്ദേഹത്തെ സഹായിച്ച ഒരാള്‍ ആര്‍ട്ടിസ്റ്റ് ട്രെയ്‍നര്‍ ആയ അരുണ്‍ ആണ്. റെട്രോ സിനിമകളിലെ ബോഡി ലാംഗ്വേജിലും മറ്റ് കാര്യങ്ങളിലുമൊക്കെ സ്പെഷലൈസ് ചെയ്തിരിക്കുന്ന ആളാണ് അരുണ്‍. അവസാനമായി എഐ ഭാഗം കൈകാര്യം ചെയ്തിരിക്കുന്നത് ആന്‍ഡ്രുവും ദി മൈന്‍ഡ്‍സ്റ്റീന്‍ ടീമും ചേര്‍ന്നാണ്. എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നുണ്ട് ഇത് സംബന്ധിച്ച സോഷ്യല്‍ മീഡിയ പോസ്റ്റില്‍ സംവിധായകന്‍. ട്വിങ്കിള്‍ സൂര്യയുടെ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.

ആസിഫ് അലി വീണ്ടും പൊലീസ് വേഷത്തിലെത്തിയ ചിത്രത്തില്‍ അനശ്വര രാജനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 1985 ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം കാതോട് കാതോരത്തിന്‍റെ ചിത്രീകരണഘട്ടത്തിന് രേഖാചിത്രത്തിന്‍റെ കഥാഗതിയില്‍ ഏറെ പ്രാധാന്യമുണ്ട്. മലയാള സിനിമയില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള പ്ലോട്ട് ആണ് രേഖാചിത്രത്തിന്‍റേത്. ജോണ്‍ മന്ത്രിക്കലും രാമു സുനിലും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മനോജ് കെ ജയന്‍, സറിന്‍ ഷിഹാബ്, സിദ്ദിഖ്, ഭാമ അരുണ്‍, മേഘ തോമസ്, ജഗദീഷ്, നിഷാന്ത് സാഗര്‍, ഇന്ദ്രന്‍സ്, ഹരിശ്രീ അശോകന്‍, പ്രിയങ്ക, നന്ദു, ഉണ്ണി ലാലു, ഷഹീന്‍ സിദ്ദിഖ്, ടി ജി രവി, ശ്രീജിത്ത് രവി തുടങ്ങി വലിയ താരനിര അണിനിരന്ന ചിത്രം കൂടിയാണ് ഇത്

18 വയസ് മുതൽ ഇതുപോലുളള സംഭവങ്ങൾ ആരംഭിച്ചിട്ടുണ്ട്; സോഷ്യൽ മീഡിയയിലെ മോശം പരാമർശങ്ങളും ബാധിച്ചു; തുറന്നു പറഞ്ഞ് നടി പ്രിയാ വാര്യർ

0
Spread the love

ഒരു അഡാർ ലൗ എന്ന ചിത്രത്തിലെ ഒരൊറ്റ കണ്ണിറുക്കൽ കൊണ്ട് ജീവിതം മാറി മറിഞ്ഞ താരമാണ് പ്രിയാ വാര്യർ. ഒമർ ലുലു ചിത്രത്തിലെ വൈറൽ സീനിലൂടെ നടി കേരളവും ഇന്ത്യയും കടന്ന് പ്രശസ്തയാവുകയായിരുന്നു. പിന്നീടങ്ങോട്ട് മലയാളത്തിലും ഹിന്ദിയിലും മറ്റു ഭാഷകളിലുമായി ചെറുതും വലുതുമായ വേഷങ്ങൾ പലതും ചെയ്തെങ്കിലും എടുത്ത് പറയത്തക്ക വിധത്തിൽ കഥാ പാത്രങ്ങൾ ഒന്നും തന്നെ താരം ചെയ്തില്ലെന്ന് വേണം പറയാൻ. ഇതിനിടയിൽ താരത്തിനെതിരെ സോഷ്യൽ മീഡിയയിലും മറ്റും ചിലർ യാതൊരു കാരണവുമില്ലാതെ വിദ്വേഷം പ്രചരിപ്പിക്കുന്ന രീതിയുമുണ്ടായി. അതിരു വിടുന്ന വിമർശനവും സൈബർ ആക്രമണങ്ങളും പ്രിയ പലപ്പോഴും നേരിടേണ്ടിയും വന്നു. ഇപ്പോഴിതാ മലയാള സിനിമയിൽ അവസരങ്ങൾ കുറഞ്ഞതിനെക്കുറിച്ചും തന്നെ കുറിച്ചുള്ള മറ്റുള്ളവരുടെ മുൻ വിധികളെ കുറിച്ചും പറയുകയാണ് താരം.

മലയാളത്തിൽ എനിക്ക് ചെയ്യാൻ ഇഷ്ടപ്പെടുന്ന കഥാപാത്രങ്ങൾ വന്നിട്ടില്ല. മലയാളത്തിൽ അവസരം ലഭിക്കാത്തതിന് കാരണം അറിയില്ല. അവസരങ്ങൾ കൂടുതലും ലഭിക്കുന്നത് തമിഴ്,ഹിന്ദി,കന്നഡ എന്നീ ഭാഷകളിൽ നിന്നാണ്. ഞാൻ അഭിനയിച്ച സിനിമകൾ കാണാത്തത് കൊണ്ടാണോയെന്നറിയില്ല. നല്ല കഥാപാത്രങ്ങൾ ലഭിക്കുന്നില്ല. അല്ലതെ മനഃപൂർവം അഭിനയിക്കാതിരിക്കുന്നതല്ല എന്നും പ്രിയ പറയുന്നു.

ഞാനൊരു ഓഡീഷൻ വഴിയല്ല സിനിമയിൽ എത്തിച്ചേർന്നത്. പെട്ടെന്നാണ് സിനിമയിൽ വളർന്നത്. അതുകൊണ്ടു സോഷ്യൽ മീഡിയയിൽ പല തരത്തിലുളള ടാഗും എനിക്ക് വന്നു. വിന്റ് ഗേൾ, ഓവർ നൈ​റ്റ് എന്നിങ്ങനെ. ഇത്തരം മോശം പരാമർശങ്ങളും എനിക്ക് ലഭിക്കുന്ന അവസരത്തെ ബാധിച്ചിട്ടുണ്ട്. എനിക്കറിയാവുന്ന മിക്ക സംവിധായകരോടും അവസരം ചോദിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷവും ഓഡീഷന് പോയിട്ടുണ്ട് എന്നും പ്രിയ പറയുന്നു. അതുകൊണ്ട് സംവിധായകർ റിസ്‌ക് എടുത്ത് കാസ്​റ്റ് ചെയ്ത് വിളിച്ചാലല്ലേ തെളിയിക്കാൻ സാധിക്കുളളൂ. ചിലപ്പോൾ റിസ്‌ക് എടുക്കാൻ ആരും തയ്യറാകുന്നില്ല.

നമ്മളെക്കുറിച്ച് ചില മുൻവിധികൾ ഉണ്ടാകുകയാണ്. ജാഡയാണെന്ന് പറയുന്നുണ്ട്. ചിലപ്പോൾ ഞാൻ അഭിനയിച്ചാൽ ശരിയാകില്ലെന്ന തോന്നൽ പലർക്കും ഉണ്ടാകാം. എന്റെ 18 വയസ് മുതൽ ഇതുപോലുളള സംഭവങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഞാൻ ചെയ്യുന്ന ഫോട്ടോ ഷൂട്ടുകൾക്ക് വിമർശനങ്ങൾ വന്നിട്ടുണ്ട്. എന്നെ എത്രമാത്രം പ്രസന്റ് ചെയ്യാൻ പ​റ്റുമോ അങ്ങനെയാണ് ഫോട്ടോ ഷൂട്ട് ചെയ്യുന്നത്. അല്ലാതെ അവസരം കിട്ടാനോ ആരെയും ആകർഷിപ്പിക്കാനോ അല്ല ചെയ്യുന്നത്’- പ്രിയാ വാര്യർ പറഞ്ഞു.

കാവ്യയെ വേണ്ട രീതിയില്‍ ഉപയോഗിക്കാന്‍ കഴിഞ്ഞില്ല; തരംതാഴ്ത്തപ്പെട്ട നടി, പൃഥ്വിരാജിന്റെ തുറന്നുപറച്ചിലിന് പിന്നിലെ കാരണം ഇത്

0
Spread the love

ഒരുകാലത്ത് മലയാളികൾക്ക് സൗന്ദര്യം എന്നു പറഞ്ഞാൽ കാവ്യ മാധവൻ ആയിരുന്നു. ഉണ്ടക്കണ്ണും പനങ്കുല മുടിയും മുല്ലപ്പൂ മൊട്ടു പോലുള്ള പല്ലുകളും ഒക്കെ ആയുള്ള മലയാള സിനിമയുടെ നായിക സങ്കല്പത്തിന് ഇണങ്ങുന്ന രൂപമായിരുന്നു കാവ്യയ്ക്ക്. താരം അഭിനയിച്ച മിക്ക പടങ്ങൾ ഹിറ്റായതോടുകൂടി മലയാളികൾക്കിടയിൽ അക്കാലത്ത് വലിയൊരു വിഭാഗവും താരത്തിന്റെ ആരാധകരായി മാറുകയായിരുന്നു.

ദിലീപുമായുള്ള വിവാഹത്തിനുശേഷം പൂർണമായും സിനിമയിൽ നിന്നും അതെന്ന് താരം കുടുംബത്തിനായി ചിലവഴിക്കുകയാണെങ്കിലും സോഷ്യൽ മീഡിയയിലൂടെയും മറ്റും താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ആരാധകർ ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ താരത്തിന്റെ കഴിവിനെയും പ്രതിഭയെയും കുറിച്ച് മുൻപ് ഒരിക്കൽ ഒരു അഭിമുഖത്തിൽ പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്.

മലയാളത്തിനപ്പുറം ഇന്ത്യ കണ്ടതിൽ വച്ച് ഏറ്റവും നല്ല നടിമാരിൽ ഒരാളാണ് കാവ്യ എന്ന് വിശേഷിപ്പിച്ച പൃഥ്വിരാജ് നടിയെ വേണ്ട രീതിയിൽ ഉപയോഗിക്കാൻ ചുരുക്കം ചില സിനിമകൾക്കു മാത്രമേ സാധിച്ചിട്ടുള്ളൂ എന്നും വ്യക്തമാക്കി. വളരെ തരംതാഴ്ത്തപ്പെട്ട നടിയാണ് കാവ്യ. കാവ്യയെ ഒരു സീരിയസ് നടിയായി വേണ്ടത്ര ഉപയോഗിക്കപ്പെട്ടിട്ടുണ്ട് എന്ന് തനിക്ക് തോന്നുന്നില്ല. എന്നാൽ ഇത്തരത്തിൽ കാവ്യയിലെ അഭിനേത്രിയെ നന്നായി ഉപയോഗിച്ച ഒരു സിനിമയായിരുന്നു താനും കൂടി ഭാഗമായ വാസ്തവം എന്നും താരം പറയുന്നു. അതില്‍ കാവ്യയുടെ വേഷം, സ്‌ക്രീന്‍ ടൈം വളരെ ചെറുതായിരിക്കാം. പക്ഷേ എനിക്ക് കാവ്യ മാധവന്‍ എന്ന അഭിനേത്രിയെ നോക്കുമ്പോള്‍ അതൊരു ഐ ഓപ്പണിങ് പെര്‍ഫോമന്‍സ് ആയിരുന്നു.

കാവ്യ പൊതുവേ മലയാളികൾ പരിഗണിച്ചത് അയൽവക്കത്തെ കുട്ടി, നാടൻ കുട്ടി തുടങ്ങിയ രീതിയിലാണെന്നും ഇതുമാറി കൂടുതൽ സീരിയസ് കഥാപാത്രങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുമായിരുന്ന നടിയായിരുന്നു കാവ്യ എന്നും താരം വ്യക്തമാക്കി.

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം; പ്രതി അഫാന്റെ വക്കീൽ വക്കാലത്തൊഴിഞ്ഞു

0
Spread the love

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസ് പ്രതി അഫാന്റെ വക്കാലത്തിൽ നിന്ന് ഒഴി‍ഞ്ഞ് അഡ്വക്കേറ്റ് കെ ഉവൈസ് ഖാൻ. ആര്യനാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റായ ഉവൈസ് ഖാൻ കേസ് ഏറ്റെടുത്തതിനെതിരെ കെപിസിസിക്ക് പരാതി കിട്ടിയിരുന്നു. ഇത് കോൺഗ്രസിന് അവമതിപ്പുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് കെപിസിസി പ്രസിഡന്റിന് പരാതി നൽകിയത്. കേസിൽ ഹാജരാകുന്നതിൽ നിന്ന് ഉവൈസിനെ വിലക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം വൈസ് പ്രസിഡന്റ് സൈതലിയാണ് പരാതി നൽകിയത്.

അതേ സമയം, രാവിലെ ആറരയോടെ അഫാൻ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ തല കറങ്ങി വീണു. രക്തസമ്മര്‍ദത്തിലെ വ്യതിയാനമാണ് കുഴഞ്ഞുവീഴാനുള്ള കാരണമെന്ന് പൊലീസ് അറിയിച്ചു. കാര്യമായ ആരോഗ്യ പ്രശ്നമില്ലെന്നാണ് ഡോക്ടര്‍ പറഞ്ഞത്. കല്ലറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം അഫാനെ പാങ്ങോട് സ്റ്റേഷനിലേക്ക് തിരിച്ചെത്തിച്ചു.

ഇന്ന് അഫാനുമായി തെളിവെടുപ്പ് നടത്താനിരിക്കെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. മുത്തശ്ശി സൽമാബീവിയുടെ കുടുംബവീട്ടിലും ആഭരണം വിറ്റ ധനകാര്യ സ്ഥാപനത്തിലും ആയുധം വാങ്ങിയ കടയിൽ ഉൾപ്പടെ എത്തിച്ചാവും ആദ്യം തെളിവെടുപ്പ് നടത്തുക. പൂജപ്പുര സെൻട്രൽ ജയിലിലായിരുന്ന പ്രതിയെ മൂന്ന് ദിവസത്തേക്ക് ഇന്നലെ പാങ്ങോട് പൊലീസ്‌ കസ്റ്റഡിയിൽ വാങ്ങിയിരുന്നു. ഇന്നലെ രാത്രി നടത്തിയ ചോദ്യം ചെയ്യലിലും കൊലപാതകത്തിലേക്ക് നയിച്ചത് കടബാധ്യതയെന്ന മൊഴി അഫാൻ ആവർത്തിച്ചു. സൽമാ ബീവിയോട് പലതവണ സഹായം ചോദിച്ചിരുന്നു. മാലയടക്കം നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. അത് നല്‍കാത്തതിനാലാണ്‌ കൊലപ്പെടുത്തിയതന്നാണ് അഫാന്‍ പറഞ്ഞത്‌.

‘കൽപന ഒരു ലൊക്കേഷനിൽ വച്ച് അങ്ങനെ ചോദിക്കുകയായിരുന്നു; എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഷോക്കായിപ്പോയി അത്’; മുൻ ഭർത്താവ്

0
Spread the love

അനുഗ്രഹീത കലാകാരി കൽപനയുടെ മുൻഭർത്താവും സംവിധായകനുമായ അനിൽ നടിയുമായുള്ള തന്റെ വിവാഹം എങ്ങനെ നടന്നുവെന്ന് പറഞ്ഞതാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായ കണ്ടെന്റുകളിൽ ഇപ്പോൾ ഒന്ന്. താനും കൽപനയും തമ്മിൽ വേർപിരിയാൻ കാരണം ചുറ്റുമുള്ളവരായിരുന്നെന്നും ഒരു വലിയ പ്രശ്‌നത്തിന്റെ പേരിലല്ല തങ്ങള്‍ വേർപിരിഞ്ഞതെന്നും നേരത്തെ അനിൽ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ വളരെയധികം അപകർഷതാ ബോധം ഒക്കെ ഉണ്ടായിരുന്ന തന്നെ കല്പന ആയിരുന്നു വിവാഹ ജീവിതത്തിലേക്ക് ക്ഷണിച്ചത് എന്നും അനിൽ പറയുന്നു.

‘ലൊക്കേഷനിൽവച്ചാണ് കൽപന വിവാഹ അഭ്യർത്ഥന നടത്തിയത്. അമ്മയുടെ നിർബന്ധപ്രകാരം പെണ്ണ് കാണാൻ പോയി. എന്നാൽ എനിക്ക് ഒട്ടും മാച്ചാകാത്ത ആളായിരുന്നു അത്. തിരിച്ച് ലൊക്കേഷനിൽ വന്നു. കൽപന ലൊക്കേഷനിലുണ്ട്. ഞാൻ കൽപനയുമായിട്ടൊന്നും അങ്ങനെ മിണ്ടുന്നയാളല്ല. കൈ കഴുകിക്കൊണ്ടിരുന്നപ്പോൾ ഇന്നലെ ഉച്ചവരെ എന്തായിരുന്നു ഷൂട്ടിംഗ് ഇല്ലാതിരുന്നതെന്ന് കൽപന ചോദിച്ചു. പെണ്ണ് കാണാൻ പോയിരിക്കുകയാണെന്ന് ഞാൻ പറഞ്ഞു. കല്യാണം ആലോചിക്കുകയാണോയെന്ന് കൽപന ചോദിച്ചു. അതേയെന്ന് പറഞ്ഞു. കൽപനയങ്ങ് പോയി.അന്ന് മൊബൈൽ ഫോണൊന്നുമില്ല. കമ്മ്യൂണിക്കേഷനും എളുപ്പമല്ല, അവർ വേറെ ഹോട്ടലിലാണ് താമസിക്കുന്നത്. അടുത്ത ദിവസം കാഷ്വലായി സംസാരിച്ചുകൊണ്ടിരുന്നപ്പോൾ എനിക്കും വീട്ടിൽ കല്യാണം നോക്കുന്നുണ്ടെന്ന് കൽപന പറഞ്ഞു. ഞാനത് കേട്ട്, വിട്ടു.

പിന്നീട് കൈ കഴുകാൻ ചെന്നപ്പോൾ എന്നെ കല്യാണം കഴിക്കാമോയെന്ന് കൽപന ചോദിച്ചു. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഷോക്കായിപ്പോയി അത്. അതുവരെ എന്റെ ജീവിതത്തിൽ ഒരു പെണ്ണും ഇങ്ങനെ ചോദിച്ചിട്ടില്ല.സാധാരണ എന്നെ പെൺപിള്ളേരൊന്നും നോക്കാറില്ല. കോളേജിൽ പഠിക്കുമ്പോഴൊക്കെ എന്താ ഒരു പെണ്ണും എന്നെ നോക്കാത്തതെന്ന് ആലോചിക്കാറുണ്ടായിരുന്നു. ആദ്യമായിട്ടാണ് എന്നെ കല്യാണം കഴിക്കാമോയെന്ന് ഒരാൾ ചോദിക്കുന്നത്. അതിനകത്ത് മൊത്തത്തിൽ ഞാൻ വീണുപോയി.’- അനിൽ പറഞ്ഞു.

ചൂട് തുടങ്ങിയതോടെ ചർമം കരുവാളിക്കാൻ തുടങ്ങിയോ? ഇക്കാര്യങ്ങൾ ഭക്ഷണത്തിൽ ശ്രദ്ധിച്ചോളൂ..

0
hot summer,bright sun with sun ray and flare light with clouds in orange red sky
Spread the love

ചൂടുകാലത്ത് ചര്‍മത്തിന്റെ ആരോഗ്യം സംരംക്ഷിക്കേണ്ടത് പ്രധാനപ്പെട്ടൊരു കാര്യമാണ്. ചര്‍മത്തിന്റെ ആരോഗ്യത്തിനായി പഴങ്ങള്‍ കഴിക്കുന്നത് വളരെ നല്ലതാണ്. വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റുകളും ശരീരത്തിന് അത്യാവശ്യമാണ്. ചര്‍മത്തിന്റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പഴങ്ങളെ അറിഞ്ഞിരിക്കാം.

ചൂടുകാലത്ത് ശരീരത്തില്‍ നിന്നും ജലാംശം കൂടുതലായി നഷ്ടപ്പെടും. തണ്ണിമത്തനില്‍ ഭൂരിഭാരം വെള്ളമാണ് അടങ്ങിയിരിക്കുന്നത്. വിറ്റാമിന്‍ സി അടങ്ങിയ തണ്ണിമത്തന്‍ കഴിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നതിനൊപ്പം ചര്‍മത്തിന്റെ ആരോഗ്യത്തെയും സംരക്ഷിക്കും.

പപ്പായ കഴിക്കുന്നത് ചര്‍മത്തിന്റെ ആരോഗ്യത്തിന് വളരെയേറെ ഗുണങ്ങളുള്ള ഒന്നാണ്. വിറ്റാമിനുകളായ എ, സി, ഇ എന്നിവയുടെ നല്ല സ്രോതസുകൂടിയാണ്. ഇവ ചര്‍മത്തിന്റെ ആരോഗ്യത്തിന്‌ വളരെ ഗുണം ചെയ്യുന്ന ഒന്നാണ്. കൂടാതെ പപ്പായയില്‍ അടങ്ങിയിരിക്കുന്ന പപ്പൈന്‍ ദഹനത്തെ എളുപ്പമാക്കാനും മലബന്ധത്തെ തടയാനും ഗുണം ചെയ്യും.

ഓറഞ്ച് കഴിക്കുന്നതും ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സിയാണ് ഇതിന് സഹായിക്കുന്നത്. ഇത് പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഗുണം ചെയ്യും. വിറ്റാമിന്‍ സി, ഇ തുടങ്ങിയവ അടങ്ങിയ കിവി കഴിക്കുന്നതും ചര്‍മത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും ചുളിവുകളെ തടയാനും സഹായിക്കും.

ബെറിപ്പഴങ്ങളും ഡയറ്റില്‍ പതിവാക്കാം. ബ്ലൂബെറി, സ്‌ട്രോബെറി, ബ്ലാക്ക്‌ബെറി, റാസ്‌ബെറി തുടങ്ങിയവയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി, ആന്റി ഓക്‌സിഡന്റുകള്‍ എന്നിവ ചര്‍മത്തിന്റെ ആരോഗ്യം നല്ലതാക്കും.

മാമ്പഴം കഴിക്കുന്നത് തിളക്കമുള്ള ചര്‍മം പ്രദാനം ചെയ്യും. ഇതില്‍ വിറ്റാമിനുകളായ എ,സി അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സിയും മറ്റ് ആന്റി ഓക്‌സിഡന്റുകളും ചര്‍മം തിളങ്ങാന്‍ സഹായിക്കും.മാതളത്തിലെ ആന്റി ഓക്‌സിഡന്റുകളും ചര്‍മത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. പൈനാപ്പിളില്‍ അടങ്ങിയ വിറ്റാമിന്‍ സി ചര്‍മത്തിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. ഇത് ദഹനത്തിന് ഏറെ ഗുണം ചെയ്യും.

ലഹരിയിൽ നിന്ന് നാടിനെ രക്ഷിക്കാൻ തന്റെ സിനിമ ഒടിടിയിൽ ഇറക്കുമെന്ന് ഒമർ ലുലു; ഇത്ര വലിയ ക്രൂരത മലയാളികളോട് വേണോയെന്ന് ആരാധകർ

0
Spread the love

സിനിമയും സോഷ്യൽ മീഡിയയും സിലിബ്രിറ്റികളുടെ പ്രവർത്തികളും പൊതുജനത്തെ സ്വാധീനിക്കുന്നുണ്ടോ? എന്ന വിഷയത്തിൽ വലിയ ചർച്ച നടന്നുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. ഇതിൽ തന്നെ ഏറ്റവും പ്രാഥമികമായി സിനിമയും അതിലെ ഉള്ളടക്കങ്ങളും പ്രേക്ഷകരുടെ ദൈനംദിന ജീവിതത്തെ പോലും സ്വാധീനിക്കുന്നു എന്നും തങ്ങളുടെ ഇഷ്ട താരങ്ങളുടെ ചെയ്തികൾ ആരാധകരെയും സ്വാധീനിച്ചേക്കാം തുടങ്ങിയ വസ്തുതകളിലാണ് ചർച്ചകൾ പുരോഗമിക്കുന്നത്. ഇത്തരത്തിൽ നാട്ടിൽ നാട്ടിൽ ലഹരിയെ തുടർന്നുള്ള ആക്രമണങ്ങളും കാെലപാതകങ്ങളും വർദ്ധിക്കുന്ന സാഹചര്യത്തിൽ ഒരു നാടിനെ ലഹരിമുക്തമാക്കിയ തന്റെ ചിത്രം ഒടിടി വഴി റിലീസ് ചെയ്യുമെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ഒമർ ലുലു.

തിയേറ്ററിൽ വലിയ പരാജയം ഏറ്റുവാങ്ങിയ ബാഡ് ബോയ്സ് എന്ന സിനിമയാണ് ഒടിടിയിലൂടെ ഇറക്കുമെന്ന് സംവിധായകൻ വ്യക്തമാക്കിയത്. 2024 സെപ്റ്റംബറിൽ പുറത്തിറങ്ങിയ ചിത്രമാണ് മാസങ്ങൾക്കൊടുവിൽ ഒടിടിയിലെത്തുന്നത്.

അതേസമയം ഒമർ ലുലുവിന്റെ പോസ്റ്റിനു താഴെ രസകരമായ ചില കമന്റുകളും നിറയുന്നത് കാണാം. ഇത്രയും വലിയ ക്രൂരത ഈ സാഹചര്യത്തിൽ മലയാളികളോട് വേണോ?,അതിന്റെ ഇടയിൽ കൂടെ പ്രൊമോഷൻ?, പടത്തിന്റെ പേര് ഗുഡ് ബോയ്സ് എന്നാണെങ്കിൽ കാണാമായിരുന്നു, നിങ്ങളെ അല്ലെ കഞ്ചാവ് കേസിൽ പൊക്കിയത്, ആ നിങ്ങൾ ലഹരിക്കെതിരെ പടം ഇറക്കുന്നു, ഇയാളുടെ പടം കണ്ടാൽ ലഹരി ഉപയോഗിക്കാത്തവരും ഉപയോഗിക്കും എന്ന് തുടങ്ങി നീളുന്നു നെഗറ്റീവ് കമെന്റുകൾ.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts