Home Blog Page 1250

സിനിമയോടുള്ള താല്‍പ്പര്യം കൊണ്ടല്ല അഭിനയത്തിലേക്ക് എത്തിയത്; എന്നെ കാണാന്‍ കൊള്ളില്ല എന്ന് പറഞ്ഞതു കൊണ്ട് വാശിതീര്‍ക്കാന്‍; ഗൗതമി

0
Spread the love

ദുൽഖർ സൽമാന്റെ നായികയായി എത്തി മലയാളികളുടെ മനസു കവർന്ന നായികയാണ് ​ഗൗതമി. പിന്നീട് ഫഹദ് ഫാസിലിനൊപ്പമുള്ള ഡയമണ്ട് നെക്ലസിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാൽ സിനിമയോടുള്ള താൽപ്പര്യം കൊണ്ടല്ല അഭിനയത്തിലേക്ക് എത്തിയത് എന്നാണ് താരം പറയുന്നത്.ചിലരോടുള്ള വാശി തീർക്കാനായിരുന്നു താരത്തിന്റെ അരങ്ങേറ്റം. ‘2011 ലായിരുന്നു ആ ഓഡിഷൻ നടന്നത്. പുതിയ ഡയറക്ടറുടെ സിനിമയായിരുന്നു. വലിയ താരങ്ങളൊക്കെയുണ്ടെന്നാണ് പറഞ്ഞത്.

അവർ എന്റെ കുറേ ഫോട്ടോസൊക്കെ എടുത്തു. മൂന്നാല് ആഴ്ചകൾക്ക് ശേഷം അതിൽ വർക്ക് ചെയ്യുന്നൊരു ചേട്ടൻ എന്നോട് പറഞ്ഞു, എല്ലാവർക്കും ഇഷ്ടപ്പെട്ടു. പക്ഷേ എന്നെ കാണാൻ കൊള്ളില്ലാത്തത് കൊണ്ട് അവരെന്നെ ആ പടത്തിൽ എടുക്കുന്നില്ലെന്നാണെന്നോ എന്തോ ആണ് കേട്ടതെന്ന്. അതെനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല.പിന്നെയെനിക്ക് വാശിയായിരുന്നു. ആ സമയത്ത് എന്റെ കസിന്റെ സുഹൃത്ത് സെക്കൻഡ് ഷോ എന്നൊരു സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടറാണെന്ന് അറിഞ്ഞു. അവരും ഓഡിഷൻ നടത്തുന്നുണ്ടായിരുന്നു.ഫോട്ടോ അയച്ച്‌ കൊടുത്തപ്പോൾ ഇഷ്ടപ്പെട്ട് അവർ ഓഡിഷന് വിളിച്ചു. ആ വാശിപ്പുറത്താണ് ഞാൻ സെക്കൻഡ് ഷോ യിൽ അഭിനയിക്കുന്നത്’- ​ഗൗതമി പറഞ്ഞു.

ആ സംഭവം നടന്ന ഒരു മാസത്തിന് ശേഷമാണ് സെക്കൻഡ് ഷോയിലെ നായികയായി തന്നെ പ്രഖ്യാപിക്കുന്നത്. അതോടെ തന്റെ വാശിയും പോയെന്നും താരം കൂട്ടിച്ചേർത്തു.ഇപ്പോൾ സംവിധാന രം​ഗത്തേക്ക് ചുവടുവെക്കാൻ ഒരുങ്ങുകയാണ് താരം. വൃത്തം എന്ന ചിത്രത്തിലൂടെയാണ് താരം സംവിധായികയായി അരങ്ങേറുന്നത്.

പ്രേംനസീറിന്റെ നായികയാവാന്‍ ക്ഷണമുണ്ടായിരുന്നു; പോയില്ല, ഇന്നതില്‍ ഖേദം: കോഴിക്കോട് മേയര്‍

0
Spread the love

കോഴിക്കോട്: പ്രേംനസീറിന്റെ വനദേവത എന്ന സിനിമയില്‍ നായികയാവാന്‍ ക്ഷണമുണ്ടായിരുന്നു എന്നും അതു നിരസിച്ചുവെന്നും കോഴിക്കോട് മേയര്‍ ഡോ. ബീനാ ഫിലിപ്പ്. കോഴിക്കോട്ട് പ്രേംനസീര്‍ സാംസ്‌കാരിക സമിതി നടത്തിയ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മേയര്‍.

യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ നാടകത്തില്‍ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അന്ന് നാടകം കണ്ട് കവി യൂസഫലി കേച്ചേരിയാണ് വീട്ടുകാരെ വന്നുകണ്ട് സംസാരിച്ചത്. എന്നാല്‍ ആ കാലത്ത് സിനിമയെക്കുറിച്ച്‌ ഒന്നും അറിയില്ലായിരുന്നു. എന്തോ മോശം കാര്യമാണെന്നായിരുന്നു ധാരണ. അതിനാല്‍ വേണ്ടെന്നുവെച്ചു. പക്ഷേ, ഇന്നതില്‍ ഖേദിക്കുന്നു- മേയര്‍ പറഞ്ഞു.

പ്രേംനസീര്‍, മധുബാല, കെപിഎസി ലളിത, അടൂര്‍ ഭാസി എന്നിവര്‍ പ്രധാന വേഷത്തില്‍ അഭിനയിച്ച ചിത്രമാണ് വനദേവത. യൂസഫലി കേച്ചേരിയായിരുന്നു സംവിധാനം. വിഖ്യാത ബംഗാളി സംവിധായകന്‍ ഋത്വിക് ഘട്ടകുമായി ചേര്‍ന്നാണ് യൂസഫലി കേച്ചേരി ചിത്രത്തിലെ സംഭാഷണങ്ങള്‍ തയ്യാറാക്കിയിരുന്നത്. 1976ലാണ് ചിത്രം പുറത്തിറങ്ങിയത്.

നടക്കാവ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പലായിരുന്നു ഡോ. ബീന ഫിലിപ്പ്. പൊറ്റമ്മല്‍ വാര്‍ഡില്‍ നിന്ന് 652 വോട്ടിന് ജയിച്ചാണ് ഇവര്‍ കോര്‍പറേഷനിലെത്തിയത്.

തെലുങ്ക് ലൂസിഫറില്‍ നായിക നയന്‍‌താര

0
Spread the love

മലയാളത്തിലെ ഹിറ്റ്‌ ചിത്രമായ ലൂസിഫറിന്റെ തെലുങ്ക് റീ മേക്കില്‍ നായികയായി നയന്‍‌താര. ചിരഞ്ജീവി നായകനാകുന്ന സിനിമയില്‍ ആര് നായികയാകും എന്ന് ഇത് വേറെ കൃത്യമായ ഒരു വാര്‍ത്ത പുറത്ത് വന്നിരുന്നില്ല. മോഹന്‍ രാജയാണ് ലൂസിഫര്‍ റീമേക്ക് സംവിധാനം ചെയ്യുന്നത്. മലയാളത്തില്‍ മോഹന്‍ലാലിന്റെ സഹോദരി തുല്യമായ കഥാപാത്രമായിട്ടായിരുന്നു മഞ്‍ജു വാര്യര്‍ അഭിനയിച്ചത്.

അതേ കഥാപാത്രമായിട്ടാണ് തെലുങ്കില്‍ നയന്‍താര എത്തുക. സെയ് റാ നരസിംഹ റെഡ്ഡി എന്ന ചിത്രത്തില്‍ നയന്‍താര ചിരഞ്‍ജീവിയുടെ നായികയായി അഭിനയിച്ചിരുന്നു. സിനിമയിലെ മറ്റ് കഥാപാത്രങ്ങളുടെ കാര്യത്തില്‍ തീരുമാനമാകുന്നതേയുള്ളൂ.

സണ്ണി വെയിന്‍ നായകനാവുന്ന അനുഗ്രഹീതന്‍ ആന്റണിയുടെ ട്രെയിലര്‍ പുറത്ത് വിട്ട് മമ്മൂട്ടി

0
Spread the love

സണ്ണി വെയിന്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം അനുഗ്രഹീതന്‍ ആന്റണിയുടെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തിറക്കി. അണിയറ പ്രവര്‍ത്തകര്‍ക്ക് ആശംസകള്‍ നേര്‍ന്ന് കൊണ്ട് മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ട്രെിയലര്‍ പുറത്ത് വിടുന്നത്. കേരളത്തില്‍ തീയറ്ററുകള്‍ തുറന്നപ്പോള്‍ പലയിടങ്ങളിലും ട്രെയിലര്‍ പ്രദര്‍ശനത്തിന് എത്തിയിരുന്നു. വളരെ കുറച്ച്‌ സമയത്തിനുള്ളില്‍ സോഷ്യല്‍ മീഡിയ പേജുകളിലും ട്രെലിയര്‍ ശ്രദ്ധേയമായിരിക്കുകയാണ്.

ലക്ഷ്യ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ എം ഷിജിത്ത് നിര്‍മ്മിക്കുന്ന ചിത്രം നവാഗതനായ പ്രിന്‍സ് ജോയ് ആണ് സംവിധാനം ചെയ്യുന്നത്. ചിത്രീകരണം നേരത്തെ പൂര്‍ത്തിയാക്കിയെങ്കിലും തിയറ്ററുകള്‍ അടച്ചതോടെ റിലീസ് ചെയ്യാന്‍ പറ്റിയിരുന്നില്ല. ജനുവരിയില്‍ തിയറ്ററുകള്‍ തുറന്നതോടെ അനുഗ്രഹീതന്‍ ആന്റണി ഉടന്‍ റിലീസിനൊരുങ്ങുകയാണ്.

ദൃശ്യം 2 തിയറ്ററില്‍ റിലീസ് ചെയ്യാത്തതില്‍ സങ്കടമുണ്ടെന്ന് അന്‍സിബ

0
Spread the love

പ്രേക്ഷക മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന ചിത്രമാണ് ദൃശ്യം. അടുത്തിടയിലാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്. തിയറ്ററുകളില്‍ റിലീസ് ചെയ്യാതെ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചതിനെതിരെ നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അന്‍സിബ തന്റെ സിനിമ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ്. ചിത്രം തിയറ്ററില്‍ റിലീസ് ചെയ്യാത്തതില്‍ തനിക്കും വിഷമമുണ്ടെന്ന് അന്‍സിബ പറയുന്നു. മീഡിയവണിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്.

ദൃശ്യം വണിന്‍റെ ഓഡിഷന് ഏറ്റവും അവസാനമെത്തിയ ആളായിരുന്നു ഞാന്‍. പക്ഷെ എന്നെ സെലക്‌ട് ചെയ്തു, പടം ഹിറ്റായി. ഹിറ്റാകുമെന്ന് അറിയാമായിരുന്നു. ഇത്ര ഹിറ്റാകുമെന്ന് കരുതിയിരുന്നില്ല. എല്ലാം അപ്രതീക്ഷിതമായിരുന്നു. ദൃശ്യം 2വും അങ്ങിനെയാണ് സംഭവിച്ചത്.

സിനിമ തിയറ്ററില്‍ റിലീസാകാത്തതില്‍ നല്ല വിഷമമുണ്ട്. തിയറ്റര്‍ എക്സ്പീരിയന്‍സ് വേറൊരു അനുഭവം തന്നെയാണ്. പ്രത്യേകിച്ച്‌ ലാലേട്ടന്‍റെ സിനിമ മലയാളികള്‍ ആഘോഷിക്കുന്ന ഒരു സിനിമ തന്നെയാണ്. തിയറ്ററില്‍ പോയി സിനിമ കാണാന്‍ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാന്‍. ഇപ്പോള്‍ ഒരു സിനിമയും ചെയ്യാന്‍ തീരുമാനിച്ചിട്ടില്ല. ദൃശ്യം 2 ഇറങ്ങാനുള്ള കാത്തിരിപ്പിലാണ് അന്‍സിബ പറഞ്ഞു.

ബര്‍ത്ത്‌ഡേ കേക്ക് വാളുകൊണ്ട് മുറിച്ച്‌ വിജയ് സേതുപതി, അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം; ക്ഷമാപണവുമായി താരം

0
Spread the love

തെന്നിന്ത്യയുടെ ഇഷ്ടതാരം വിജയ് സേതുപതിയുടെ ജന്മദിനമാണിന്ന്. താരത്തിന് ആശംസകളുമായി നിരവധി ആരാധകരും താരങ്ങളുമാണ് എത്തുന്നത്. പിറന്നാളാഘോഷം വിവാദമായിരിക്കുകയാണ്. വാളുകൊണ്ട് കേക്ക് മുറിച്ച്‌ പിറന്നാൾ ആഘോഷിക്കുന്നതാണ് വിവാദമായത്. വിമർശനം ഉയർന്ന സാഹചര്യത്തിൽ ക്ഷമാപണവുമായി എത്തിയിരിക്കുകയാണ് വിജയ് സേതുപതി.ന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം മാപ്പപേക്ഷ നടത്തിയത്. തനിക്ക് പിറന്നാൾ ആശംസിച്ച എല്ലാവർക്കും വിജയ് സേതുപതി നന്ദി അറിയിച്ചിട്ടുമുണ്ട്.

ഇപ്പോൾ അഭിനയിക്കുന്ന ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമാണ് ഒരു വാൾ. അതിനാലാണ് ആ വാളുപയോഗിച്ച്‌ കേക്ക് മുറിച്ചത്. ഇത് തെറ്റിദ്ധാരണയ്ക്ക് കാരണമായി. ഇനി ഇത്തരം കാര്യങ്ങളിൽ ഞാൻ ശ്രദ്ധ ചിലത്താം. ഈ സംഭവം ആരെയെങ്കിലും വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ എനിക്ക് ഖേദമുണ്ട്’, വിജയ് സേതുപതി പറയുന്നു.

വിജയ് സേതുപതിയുടെ പോസ്റ്റിന്റെ പൂർണ്ണ രൂപം

എന്റെ ജന്മദിനത്തിൽ എന്നെ ആശംസിച്ച സിനിമാ മേഖലയിലെ എല്ലാ താരങ്ങൾക്കും ആരാധകർക്കും നന്ദി. ഈ അവസരത്തിൽ, ജന്മദിനാഘോഷ വേളയിൽ എന്റെ ഓഫീസിൽ മൂന്ന് ദിവസം മുമ്പ് എടുത്ത ഫോട്ടോ ചർച്ചചെയ്യപ്പെട്ടു. പിറന്നാൾ കേക്ക് അതിൽ വാളുപയോഗിച്ച്‌ ഉപയോഗിച്ച്‌ മുറിക്കുമായിരുന്നു. പോൺ റാം സർ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇപ്പോൾ ഞാൻ അഭിനയിക്കാൻ പോകുന്നത്. ചിത്രത്തിന്റെ കഥ അനുസരിച്ച്‌ പട്ടാക്ക് വാൾ പ്രധാന കഥാപാത്രമായിരിക്കും. അതിനാൽ എന്റെ ജന്മദിനം ക്രൂവിനൊപ്പം ആഘോഷിക്കുന്നതിനിടെ ഞാൻ അതേ വാൾ ഉപയോഗിച്ച്‌ കേക്ക് മുറിച്ചു. ഇത് തെറ്റിദ്ധാരണയ്ക്ക് ഇടം വെച്ചു. ഇനിമുതൽ അത്തരം കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുമെന്ന് ഞാൻ നിങ്ങളെ അറിയിക്കുന്നു. ഈ സംഭവം ആരെയെങ്കിലും വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ എനിക്ക് ഖേദമുണ്ട്.

സഹായം ചെയ്തതിന് അധിക്ഷേപിച്ച്‌ കമന്റ്, ചുട്ട മറുപടി നല്‍കി മീനാക്ഷി

0
Spread the love

സിനിമ മേഖലയില്‍ ദിവസ കൂലിക്ക് ജോലി ചെയ്യുന്ന ജീവനക്കാരന്റെ കുഞ്ഞിനായി സഹായം തേടി മീനാക്ഷി കഴിഞ്ഞ ദിവസം ഒരു പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റില്‍ മോശമായി കമന്റ് ചെയ്ത യുവാവിന് തക്ക മറുപടി നല്‍കിയിരിക്കുകായണ് താരം.

‘കോടികള്‍ പ്രതിഫലം പറ്റുന്നവര്‍ നിറഞ്ഞു വിലസുന്ന സിനിമാ മേഖലയില്‍ ഉള്ളവര്‍ വിചാരിച്ചാല്‍ പോരെ? അതോ മലയാളികള്‍ ചാരിറ്റിയിലൂടെ മാത്രം ചികിത്സിക്കുകയൊള്ളുയെന്നുണ്ടോ? ജനങ്ങളുടെ മുന്നില്‍ ഇങ്ങനെ പോസ്റ്റിടാന്‍ അത്യാവശ്യത്തിലധികം തൊലിക്കട്ടി വേണം?’ എന്നാണ് ഒരാളുടെ കമന്റ്. ഇതിന് താഴെ മീനാക്ഷി കുറിച്ച മറുപടി ഇങ്ങനെ.

‘അങ്കിളേ, എന്നെ കൊണ്ട് കഴിയുന്ന ഒരു കുഞ്ഞു സഹായമാണെങ്കിലും ഞാന്‍ ചെയ്തിട്ടുണ്ട്..വലിയ വലിയ സിനിമക്കാരുടെ മുന്‍പിലൊക്കെ എത്തിക്കാന്‍ കാത്തിരുന്നാല്‍ സമയം കടന്ന് പോകുമെന്ന് ഉള്ളതു കൊണ്ടാണ് ഇങ്ങനെയൊരു പോസ്റ്റിട്ടത്..അങ്കിളിനു പറ്റുമെങ്കില്‍ മാത്രം സഹായിച്ചാല്‍ മതി. ഇങ്ങനെയൊരു സാഹചര്യത്തില്‍ ഇത് പോലെയൊരു കമന്റിടാന്‍ കഴിഞ്ഞെങ്കില്‍ അങ്കിളിന്റെ തൊലിക്കട്ടിയും മോശമാണെന്നു ഞാന്‍ കരുതുന്നില്ല.’ മീനാക്ഷി മറുപടി നല്‍കി.

വിജയ് – വിജയ് സേതുപതി ചിത്രം ‘മാസ്റ്റര്‍’ ഇനി ഹിന്ദിയിലേക്ക്

0
Spread the love

കോവിഡ് ലോക്ക്ടൗണിനു ശേഷം തിയേറ്ററുകളിലേക്ക് ആദ്യം എത്തിയ സിനിമയാണ് മാസ്റ്റർ. വിജയ് – വിജയ് സേതുപതി കൂട്ടുക്കെട്ടിലെത്തിയ ചിത്രം തിയേറ്ററുകളിൽ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്. ഇപ്പോഴിതാ ചിത്രം ഹിന്ദിയിലേക്ക് എത്തുകയാണെന്നാണ് പുതിയ വാർത്ത. എൻഡെമോൾ ഷൈൻ ഇന്ത്യ, സിനി 1 സ്റ്റുഡിയോ, 7 സ്‌ക്രീൻസ് എന്നിവർ ചിത്രം ഹിന്ദിയിലേക്ക് റിമേക്ക് ചെയ്യാനുള്ള അവകാശം നേടിയിരിക്കുന്നു എന്നാണ് വിവരം.

ഈ വർഷം തന്നെ റീമേക്കിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് സൂചന. വിജയ് അവതരിപ്പിച്ച നായക കഥാപാത്രത്തെയും വിജയ് സേതുപതിയുടെ പ്രതിനായക കഥാപാത്രത്തെയും ഹിന്ദിയിൽ ആര് കൈകാര്യം ചെയ്യുമെന്ന് ഉടൻ തന്നെ വെളിപ്പെടുത്തിയേക്കും. വൻ തുകയ്ക്കാണ് മാസ്റ്ററിന്റെ റീമേക്ക് അവകാശം വിറ്റതെന്നാണ് വിവരം.

മുഴുക്കുടിയനായി ജയസൂര്യ; വെള്ളത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി; ചിത്രം 22ന് തിയേറ്ററുകളിലെത്തും

0
Spread the love

കൊറോണ പ്രതിസന്ധി സിനിമ മേഖലയെയും തളര്‍ത്തിയപ്പോള്‍ ഒരു കൈത്തങ്ങായി നിന്ന നിരവധി സിനിമ പ്രവര്‍ത്തകര്‍ ഉണ്ട്. സിനിമ ജീവിതവും സ്വപ്നവുമാക്കിയ ഓരോ മനസിനെയും കൊറോണ തളര്‍ത്തിയെങ്കിലും തിരിച്ചു വരവിന്റെ ഉണര്‍വിലാണ് എല്ലാവരും. ഈ ജനുവരി 22ന് “വെള്ളം” എന്ന ജയസൂര്യ ചിത്രം വരുന്നതോടെ മലയാള സിനിമയും കരകയറാനുള്ള ആദ്യ പടി കീഴടക്കും. ഒരു മഹാമാരിയ്ക്കും തങ്ങളെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്നുള്ള വാക്കുമായി മുന്നോട്ടു വരുകയാണ് “വെള്ളം” സിനിമയുടെ നിര്‍മ്മാതാക്കള്‍.

ജോസ്കുട്ടി മഠത്തില്‍, യദുകൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് “വെള്ളം” നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രം തിയേറ്ററില്‍ തന്നെ പ്രദര്‍ശിപ്പിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. പ്രതിസന്ധികള്‍ ഏറെ ഉണ്ടായിട്ടും തിയേറ്റര്‍ സജീവമാകുന്ന വരെ കാത്തിരിക്കുകയായിരുന്നു. തിയേറ്ററില്‍ എത്തുന്നതിനുള്ള ആളുകളുടെ ഭയവും ആശങ്കയും “വെള്ളം”റിലീസ് ചെയ്യുന്നതോടെ മാറികിട്ടുന്നമെന്ന പ്രതീക്ഷയിലാണ് ഞങ്ങള്‍. ജന ജീവിതം സാധാരണ നിലയിലാകാന്‍ ഇതുപകരിക്കുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അത് കൊണ്ട് തന്നെയാണ് ഞങ്ങളുടെ ചിത്രം “വെള്ളം” ആദ്യ റിലീസ് ചിത്രമായി തന്നെ തിയേറ്ററില്‍ എത്തിക്കുന്ന ഒരു ചലഞ്ച് ഞങ്ങള്‍ ഏറ്റെടുത്തത്. വിജയ് ചിത്രം മാസ്റ്ററിന് കാണികള്‍ നല്‍കിയ ആവേശകരമായ സ്വീകരണം “വെള്ളം” എന്ന ചിത്രത്തിനും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഞങ്ങള്‍. ചിത്രത്തിന്റെ ട്രെയിലറിന് ലഭിച്ച സ്വീകാര്യത ഞങ്ങള്‍ക്ക് ആത്മ വിശ്വാസം നല്‍കുന്നു.

കലാഭവന്‍ മണിയെപ്പറ്റി വ്ളോഗര്‍മാര്‍ അവര്‍ക്ക് തോന്നിയത് വിളിച്ചു പറയുന്നു; സഹോദരന്‍

0
Spread the love

അന്തരിച്ച നടന്‍ കലാഭവന്‍ മണിയെപ്പറ്റി യൂട്യൂബ് വ്ളോഗര്‍മാര്‍ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പറയുന്നുവെന്നാരോപിച്ച്‌ സഹോദരന്‍. ‘നിരവധി ആളുകള്‍ മണിച്ചേട്ടന്റെ വീട് കാണാനും കാര്യങ്ങള്‍ അവതരിപ്പിക്കാനുമായി ചാലക്കുടിയിലേക്ക് എത്താറുണ്ട്. ഇത് സന്തോഷമുണ്ടാക്കുന്ന കാര്യമാണെങ്കിലും കള്ളങ്ങളാണ് അവതരിപ്പിക്കുന്നത്. ഇത് സഹിക്കാന്‍ പറ്റാതായിരിക്കുന്നു.’ സഹോദരനും നര്‍ത്തകനുമായ ആര്‍ എല്‍ വി രാമകൃഷ്ണന്‍ പറഞ്ഞു.

വ്ളോഗര്‍മാര്‍ അവര്‍ക്ക് തോന്നിയ കാര്യങ്ങളാണ് മണിച്ചേട്ടനെപ്പറ്റി ചാനലിലൂടെ ജനങ്ങളിലേക്ക് എത്തിക്കുന്നതെന്നും മണിച്ചേട്ടന്റെ ഓട്ടോറിക്ഷയെപ്പറ്റി പ്രചരിക്കുന്ന കാര്യങ്ങള്‍ സത്യമല്ല. ആ ഓട്ടോ മണിച്ചേട്ടന്റെയല്ല, ഞങ്ങളുടെ മൂത്ത സഹോദരന്‍ വേലായുധന്‍ ചേട്ടന്റെ മകനുവേണ്ടി വാങ്ങിക്കൊടുത്ത വണ്ടിയാണ് അത്.’ രാമകൃഷ്ണന്‍ വ്യക്തമാക്കി. കാരവനെപ്പറ്റി പ്രചരിപ്പിക്കുന്ന കാര്യങ്ങളും ഞങ്ങളെ മാനസികമായി വേദനിപ്പിക്കുന്നുവെന്നും രാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

മണിച്ചേട്ടന്റെ വീടിനു മുമ്പിൽ നിന്നുകൊണ്ട് അദൃശ്യനായ ഒരാള്‍ നോക്കുന്നു എന്ന രീതിയിലുള്ള കുപ്രചരണങ്ങളും നടക്കുന്നുണ്ട്. മണിച്ചേട്ടന്‍ ആരുടെ അടുത്തുനിന്നും നാടന്‍ പാട്ടുകള്‍ പഠിച്ചിട്ടില്ലെന്നും വ്ളോഗര്‍മാര്‍ കാഴ്ചക്കാരെ കൂട്ടാന്‍ വേണ്ടിയാണ് ഇത്തരം അസത്യങ്ങള്‍ സൃഷ്ടിക്കുന്നതെന്നും വ്ളോഗര്‍മാര്‍ ദയവു ചെയ്ത് അസത്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts