Home Blog Page 1258

ശിക്ഷ ഏറ്റുവാങ്ങാനായാണ് പ്രതികള്‍ക്ക് ദൈവം ആയുസ്സ് കൊടുത്തത്; അഭയ കേസ് ഭാവി തലമുറയ്ക്കും പാഠമാണെന്ന് കൃഷ്ണകുമാര്‍

0
Spread the love

തിരുവനന്തപുരം: സത്യമേ ജയിക്കൂ എന്നതിന്റെ ഉദാഹരണമാണ് അഭയ കേസ് എന്ന് നടൻ കൃഷ്ണകുമാർ. അഭയ കേസ് ഇപ്പോൾ മാത്രമല്ല ഭാവി തലമുറയ്ക്കും പാഠമാണെന്നും എന്തെല്ലാം സംഭവിച്ചാലും ദൈവത്തിന്റെ ഒരു മൂന്നാം കണ്ണ് പ്രവർത്തിക്കുമെന്നും കൃഷ്ണകുമാർ പറഞ്ഞു.

സത്യമേ ജയിക്കൂ എന്നതിന്റെ ഉദാഹരണമാണ് അഭയ കേസ്. കേസ് തെളിയിക്കുവാനായി പരിശ്രമിച്ച ജോമോൻ പുത്തൻപുരയ്ക്കലും സിബിഐ ഉദ്യോഗസ്ഥൻ വർഗീസ് പി തോമസും പ്രത്യേകം അഭിനന്ദനം അർഹിയ്ക്കുന്നു. കേസുമായി ബന്ധപ്പെട്ടു സമ്മർദ്ദം സഹിയ്ക്കുവാൻ വയ്യാതെ വർഗസ്സ് സാറിന് വോളണ്ടറി റിട്ടയർമെന്റ് എടുക്കേണ്ടി വന്നു. ദൈവം നേരിട്ട് വന്നാൽ പോലും പ്രതികളെ ശിക്ഷിക്കില്ലെന്ന രാഷ്ട്രീയ നേതാവിന്റെ വാക്കുകൾ ജോമോൻ പുത്തൻ പുരയ്ക്കൽ സൂചിപ്പിച്ചിരുന്നു. എന്നാൽ ദൈവം തന്നെ ഇറങ്ങിവന്ന് ദൈവമായി തന്നെയാണ് അഭയ്ക്ക് നീതി നൽകിയതെന്ന് ജോമോൻ പുത്തൻപുരയ്ക്കൽ പറഞ്ഞിരുന്നു.

നിയമത്തിനു പിടികൊടുക്കാതെ പ്രതികൾ 28 വര്ഷം പിടിച്ചുനിന്നിരിക്കാം. എന്നാൽ നേരത്തെ ശിക്ഷിയ്ക്കപ്പെട്ടിരുന്നെങ്കിൽ ഇപ്പോൾ ജീവപര്യന്തം കഴിഞ്ഞു ജയിൽ മോചിതരാകുമായിരുന്നു. കുറ്റം ചെയ്തവർക്ക് ഒരു ദിവസം പോലും ഉറങ്ങുവാൻ സാധിയ്ക്കില്ല. സിനിമയുടെ സെറ്റിൽ വെച്ച്‌ മോശമായി പെരുമാറിയാൽ അവരോടു ക്ഷമ ചോദിക്കുന്നത് വരെ ഉറങ്ങുവാൻ സാധിക്കില്ല. അവരെ തോൽപ്പിച്ചു എന്നൊക്കെ തോന്നുമായിരിക്കും. എന്നാൽ നമ്മൾ തന്നെയാണ് തോറ്റതെന്നു നമ്മുടെ മനസ്സ് പറഞ്ഞുകൊണ്ടേയിരിക്കും.

ഇപ്പോൾ ഇരട്ട ജീവപര്യന്തമാണ് പ്രതികൾക്ക് കിട്ടിയത്. ഇനിയും അവർ അനുഭവിയ്ക്കും . ടെക്‌നൊളജിയൊന്നും ഇല്ലാത്ത കാലത്താണ് സിബിഐ ഉദ്യോഗസ്ഥർ പ്രതികളെ കണ്ടു പിടിച്ചത് . കുറ്റം തെളിയിക്കുന്നതിന് പിന്നിൽ പ്രവർത്തിച്ചവരെല്ലാം അഭിനന്ദനം അർഹിക്കുന്നുണ്ട് . ശിക്ഷ ഏറ്റുവാങ്ങാനായാണ് പ്രതികൾക്ക് ദൈവം ആയുസ്സ് കൊടുത്തത്.

നടി അഹാന കൃഷ്ണക്ക് കോവിഡ്; അച്ഛന്‍ കൃഷ്ണകുമാര്‍ അടക്കമുള്ള കുടുംബം സുരക്ഷിതര്‍

0
Spread the love

‘കുറച്ചുദിവസം മുന്‍പ് കോവിഡ് പോസിറ്റീവ് ആയി. അതിനുശേഷം ഏകാന്തതയില്‍, എന്‍റെ തന്നെ സാന്നിധ്യം ആസ്വദിച്ച്‌ ഇരിക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് നല്ല ആരോഗ്യനിലയിലാണ്. വൈകാതെ നെഗറ്റീവ് ആവുമെന്ന് കരുതുന്നു. ആവുമ്പോൾ അറിയിക്കാം’; അഹാന ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ കുറിച്ചു.

അച്ഛനും ചലച്ചിത്ര നടനുമായ കൃഷ്ണകുമാര്‍ അടക്കമുള്ള കുടുംബാംഗങ്ങള്‍ സുരക്ഷിതരാണെന്നും കഴിഞ്ഞ ഒരു മാസമായി കുടുംബവുമായി നേരിട്ട് ബന്ധപ്പെട്ടിട്ടില്ലെന്നും അഹാന കൃഷ്ണ വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.

ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിച്ച്‌ പ്രശോഭ് വിജയന്‍ സംവിധാനം ചെയ്ത സിനിമയിലാണ് അഹാന അവസാനമായി അഭിനയിച്ചത്. ഇതിന്‍റെ ചിത്രീകരണം കൊച്ചിയില്‍ പൂര്‍ത്തിയായിരുന്നു. 50 ദിവസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ചിത്രീകരണം പൂര്‍ത്തിയായ വിശേഷം അഹാന തന്നെ സമൂഹ മാധ്യമത്തിലൂടെ അറിയിച്ചിരുന്നു.

പേളി മാണിക്ക് പുരസ്കാരം; അമ്മയാവുന്ന സന്തോഷത്തിന് ഇരട്ടി മധുരം

0
Spread the love

ഏറെ ആരാധകരുള്ള താരദമ്പതികളാണ് പേളിയും ശ്രീനിഷും.നടിയും അവതാരകയുമാണ് പേളി മാണി. ബിഗ്‌ബോസ് മലയാളം സീസൺ ഒന്നിലെ മത്സരാർത്ഥിയുമായിരുന്നു നടി. ഇതേ ഷോയിലെ മറ്റൊരു മത്സരാർത്ഥിയായ ശ്രീനിഷ് അരവിന്ദുമായി ഷോയ്ക്ക് ഇടെ പേളി പ്രണയത്തിലായി. ഷോ അവസാനിച്ച ശേഷം ഇരുവരും വിവാഹിതർ ആവുകയും ചെയ്തു. ഇപ്പോൾ ജീവിതത്തിലേക്ക് പുതിയ അതിഥിക്കായുള്ള കാത്തിരിപ്പിലാണ് പേളിയും ശ്രീനിഷും.അമ്മയാകാൻ തയ്യാറെടുക്കുന്ന പേളിയുടെ ചെറിയ വിശേഷങ്ങൾ പോലും പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ച വിഷയമാണ്.

പേളിയുടെ ആദ്യ ബോളിവുഡ് ചിത്രം അടുത്തിടെയാണ് റിലീസ് ചെയ്തത്. ലൂഡോ എന്ന ചിത്രത്തിലെ നടിയപുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളി പ്രേക്ഷകർ മാത്രമല്ല ബോളിവുഡ് പ്രേക്ഷകകരും നടിയുടെ കഥാപാത്രത്തെ ഇരു കൈകളും നീട്ടിയാണ് സ്വീകരിച്ചത്. അഭിഷേക് ബച്ചൻ, ആദിത്യ റോയ് കപൂർ, പങ്കജ് ത്രിപാഠി,രാജ് കുമാർ റാവൂ, സാനിയ മൽഹോത്ര, ഫാത്തിമ സന തുടങ്ങിയ മുൻനിര താരങ്ങൾക്കൊപ്പമായിരുന്നു പേളിയുട ബോളിവുഡ് അരങ്ങേറ്റം.

ഒരു മലയാളി നേഴ്‌സിന്റെ വേഷമായിരുന്നു പേളി അവതരിപ്പിച്ചത്. പേളിയുടെ ആ പ്രകടനത്തിന് ഇപ്പോഴിതാ അംഗീകാരം ലഭിച്ചിരിക്കുന്നു. ഈ വർഷത്തെ മികച്ച നവാഗത താരത്തിനുള്ള ‘നെറ്ഫ്ലിക്സ്-തുടുംസ് പീപ്പിൾസ് ചോയ്സ് പുരസ്കാരമാണ്’ പേളി മാണിക്ക് ലഭിച്ചിരിക്കുന്നത്. ഒട്ടേറെ ചിത്രങ്ങൾ ഡിജിറ്റൽ റിലീസ് ചെയ്യപ്പെട്ട വർഷം കൂടിയാണിത്.ഈ സന്തോഷ വാർത്ത പേളി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കിടുകയാണ്. സിനിമാ മേഖലയിൽ നിന്നുമുള്ള ഒട്ടേറെപ്പേർ പേളിയെ അഭിനന്ദിച്ച് മുന്നോട്ടു വന്നിട്ടുമുണ്ട്

നിറവയറുമായി അനുഷ്ക ശര്‍മ്മ,​ വോഗ് മാസികയുടെ പുതുവര്‍ഷ പതിപ്പില്‍ തിളങ്ങി താരം

0
Spread the love

ഗര്‍ഭകാലത്തെ ഫോട്ടോഷൂട്ടുമായി അനുഷ്ക ശര്‍മ്മ. വോഗ് മാസികയുടെ പുതിയ ലക്കത്തിന്റെ മുഖചിത്രത്തിലാണ് നിറവയറുമായി അനുഷ്ക എത്തിയത്. ചിത്രങ്ങള്‍ താരം ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവച്ചു. . ബ്രാലറ്റും പാന്റ്സും ക്രീം നിറത്തിലുള്ള കോട്ടുമാണ് മുഖചിത്രത്തില്‍ അനുഷ്കയുടെ വേഷം. വെള്ള ഷര്‍ട്ടണിഞ്ഞുള്ള മറ്റൊരു ചിത്രം വേഗിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിട്ടുണ്ട്.

2021 ജനുവരി എഡിഷന് വേണ്ടിയാണ് അനുഷ്‌ക ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്കായി പോസ് ചെയ്തത്. ഇതേ മാസം തന്നെയാണ് അനുഷ്‌കയും വിരാടും അവരുടെ കടിഞ്ഞൂല്‍ കണ്‍മണിയെ വരവേല്‍ക്കുന്നത്.

കിംകിംകിം മോഷണമെന്ന ആരോപണത്തിന് മറുപടിയുമായി സംഗീതസംവിധായകന്‍

0
Spread the love

സന്തോഷ് ശിവന്‍ ചിത്രം ജാക്ക് ആന്‍ഡ് ജില്ലിലെ കിംകിംകിം ഗാനം മോഷണമാണെന്ന ആരോപണത്തിന് മറുപടിയുമായി സംഗീത സംവിധായകന്‍ രാം സുരേന്ദര്‍.പാട്ടില്‍ ക്രെഡിറ്റ് നല്‍കിയത് കാണാത്തവരാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

‘ അത് ആ പാട്ടിന്റെ ക്രെഡിറ്റ് കാണാത്തതുകൊണ്ട് ആരോപിക്കുന്നതാണ്. ഈ പാട്ട് പഴയ കാന്താ പാട്ടില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ട് തയ്യാറാക്കിയതാണെന്ന് ക്രെഡിറ്റില്‍ വ്യക്തമായി കൊടുത്തിട്ടുണ്ട്. പാരിജാത പുഷ്പാഹരണം എന്ന പഴയ കാല നൃത്തസംഗീത നാടകത്തില്‍ വക്കം മണി എന്ന കലാകാരന്‍ പാടി അഭിനയിച്ച പാട്ടിലുണ്ട് ഈ കിംകിംകിം, കാന്താ എന്നുള്ള വിളിയും. പഴയ പാട്ടിലെ ഈ വരികള്‍ക്ക് ശേഷം ബാക്കിയുള്ളതെല്ലാം ഹരിനാരായണന്‍ എഴുതി മനോഹരമാക്കിയതാണ്. ‘ അദ്ദേഹം വ്യക്തമാക്കി.

‘ജാക്ക് ആന്‍ഡ് ജില്‍’ഒരു ത്രില്ലര്‍ ചിത്രമാണ്. മഞ്ജുവിന് പുറമെ കാളിദാസ് ജയറാം, സൗബിന്‍ ഷാഹിര്‍, അജു വര്‍ഗ്ഗീസ്, നെടുമുടി വേണു, ഇന്ദ്രന്‍സ്, രമേഷ് പിഷാരടി, എസ്ത്തര്‍ അനില്‍, സേതു ലക്ഷ്മി എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ്.

നവ്യ നായര്‍ നീണ്ട ഇടവേളയ്ക്കു ശേഷം വെള്ളിത്തിരയിലേക്ക്; ഒപ്പം വിനായകന്‍; ‘ഒരുത്തീ’ക്ക് യു സര്‍ട്ടിഫിക്കറ്റ്

0
Spread the love

നവ്യ നായര്‍ നീണ്ട ഇടവേളയ്ക്കു ശേഷം വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ‘ഒരുത്തീ’. വി കെ പ്രകാശിന്‍റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തിന്‍റെ സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയായി. ക്ലീന്‍ ‘യു’ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് എസ് സുരേഷ് ബാബുവാണ്. നവ്യയ്ക്കൊപ്പം പ്രാധാന്യമുള്ള ഒരു പൊലീസ് കഥാപാത്രമായ വിനായകനും എത്തുന്നു.

നേരത്തെ പുറത്തെത്തിയ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. 2012ല്‍ പ്രദര്‍ശനത്തിനെത്തിയ ‘സീന്‍ ഒന്ന് നമ്മുടെ വീട്’ ആണ് നവ്യയുടേതായി ഇതിനുമുന്‍പ് മലയാളത്തില്‍ പുറത്തെത്തിയ ചിത്രം. ജിംഷി ഖാലിദാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം.എഡിറ്റിംഗ് ലിജോ പോള്‍. ഗോപി സുന്ദറും തകര ബാന്‍ഡുമാണ് സംഗീത വിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്. ഡോ: മധു വാസുദേവനും ആലങ്കോട് ലീലാകൃഷ്ണനും ഗാനരചന നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ ജ്യോതിഷ് ശങ്കറാണ്.

ഇരുപത്തി രണ്ടാം വയസ്സിൽ അച്ഛന്റെ പ്രായമുള്ളയാളുടെ അമ്മയായി അഭിനയിച്ചു- കവിയൂർ പൊന്നമ്മ

0
Spread the love

മലയാളത്തിന്റെ പ്രിയനടിയാണ് കവിയൂർ പൊന്നമ്മ. അമ്മ കഥാപാത്രങ്ങളിലൂടെയാണ് ഇപ്പോൾ സിനമയിൽ സജീവമായിരിക്കുന്നത്. അഭിനയിച്ച സിനിമകളിലധികവും മോഹൻലാലിന്റെ അമ്മയായിട്ടാണ് അഭിനയിച്ചിരിക്കുന്നത്. അതിനാൽ തന്നെ പലർക്കും ഞങ്ങൾ യഥാർത്ഥത്തിൽ അമ്മയും മകനുമാണോയെന്ന് പലർക്കും സംശയമുണ്ടായിരുന്നതായി കവിയൂർ പൊന്നമ്മ നേരത്തെ പറഞ്ഞിരുന്നു. സിനിമ ജീവിതം വിജയമായിരുന്നെങ്കിലും സ്വകാര്യ ജീവിതം അങ്ങനെ അല്ല എന്ന് പലപ്പോഴും കവിയൂർ പൊന്നമ്മ തുറന്ന് പറഞ്ഞിട്ടുണ്ട്.

ഇരുപത്തി രണ്ടാം വയസ്സിൽ ചെയ്ത സിനിമയിലെ അമ്മ വേഷത്തെക്കുറിച്ച് തുറന്നു പറയുകയാണ് ഇപ്പോൾ.‘ഞാൻ ഇരുപത്തി രണ്ടാം വയസ്സിൽ തന്നെ അമ്മ വേഷം ചെയ്തു, അതും എന്റെ അച്ഛന്റെ പ്രായമുള്ള സത്യൻ മാഷിന്റെ അമ്മയായിട്ട് തൊമ്മന്റെ മക്കൾ എന്ന സിനിമയിൽ മധു സാറിന്റെയും സത്യൻ മാഷിന്റെയും അമ്മയായിട്ടാണ് ഞാൻ അഭിനയിച്ചത്. സംവിധായകൻ സേതു മാധവനായിരുന്നു. അദ്ദേഹം എന്നോട് ചോദിച്ചു പൊന്നമ്മച്ചിക്ക് അമ്മയായി അഭിനയിക്കുന്നതിന് കുഴപ്പമുണ്ടോ? എന്ന്. ഞാൻ പറഞ്ഞു എന്ത് കുഴപ്പം എല്ലാത്തിനും ഞാൻ റെഡിയായിരുന്നു. നായിക എന്നതൊന്നും എന്റെ മനസ്സിൽ പോലുമില്ലായിരുന്നു. കിട്ടുന്ന വേഷങ്ങൾ ചെയ്യുക എന്നതായിരുന്നു.

‘തൊമ്മന്റെ മക്കൾ’ എന്ന സിനിമയിൽ സത്യൻ മാഷിന്റെയും മധു സാറിന്റെയും അമ്മയായി അഭിനയിക്കാമോ എന്ന് ചോദിച്ചു ഞാൻ സമ്മതിച്ചു. പിന്നീട് നസീർ സാറിന്റെ എത്രയോ സിനിമകളിൽ ഞാൻ അദ്ദേഹത്തിന്റെ അമ്മ വേഷം ചെയ്തു. പിന്നീട് ലാലിന്റെ അമ്മയായിട്ടാണ് ഞാൻ കൂടുതലും അഭിനയിച്ചത്

തിയേറ്ററുകള്‍ തുറന്നാല്‍ തിരഞ്ഞെടുപ്പില്‍ വോട്ട് എല്‍ഡിഎഫിന്: ആരോഗ്യമന്ത്രിയോട് വിജയ് ആരാധകര്‍

0
Spread the love

ഇളയ ദളപതി വിജയുടെ മാസ്റ്റര്‍ റിലീസ് തീയ്യതി പ്രഖ്യാപിച്ചതിന് പിന്നാലെ കേരളത്തിലെ തിയേറ്ററുകളും തുറക്കണമെന്ന ആവശ്യവുമായി വിജയ് ആരാധകര്‍. ആരോഗ്യമന്ത്രി കെകെ ശൈലജയുടെ ഫെയ്‌സ്‌ബുക്ക് പേജിലാണ് കമന്റുകളുമായി വിജയ് ആരാധകര്‍ എത്തിയത്. ഇപ്പോള്‍ തിയേറ്ററുകള്‍ തുറക്കുകയാണെങ്കില്‍ കേരളത്തില്‍ എന്നും എല്‍ഡിഎഫ് തന്നെ ജയിക്കും എന്നിങ്ങനെ വാഗ്‌ദാനങ്ങളും വിജയ് ആരാധകരില്‍ നിന്നുണ്ട്.

ജനുവരി 13ന് ആണ് വിജയ് നായകനാകുന്ന ലോകേഷ് കനകരാജ് ചിത്രം മാസ്റ്റര്‍ തിയേറ്ററില്‍ റിലീസിനെത്തുന്നത്. ഈ വര്‍ഷം ഏപ്രിലില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രം കൊവിഡ് ലോക്ക്ഡൗണിനെ തുടര്‍ന്ന് നീട്ടിവെക്കുകയായിരുന്നു.കഴിഞ്ഞ ദിവസമാണ് മാസ്റ്റര്‍ ജനുവരിയില്‍ തിയേറ്ററില്‍ റിലീസിനെത്തുന്ന വിവരം നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടത്.

അതേസമയം തിയേറ്ററുകളില്‍ നിന്ന് മാത്രം എങ്ങനെ കൊറോണ പിടിക്കും എന്ന് ഉള്ള ലോജിക് മനസിലാകുന്നില്ലെന്നും കൊവിഡ് സാഹചര്യമായതിനാല്‍ തമിഴ്‌നാട്ടില്‍ പോയി ചിത്രം കാണാന്‍ സാധിക്കാത്ത അവസ്ഥയാണെന്നും ആരാധകര്‍ കമന്റുകളില്‍ പറയുന്നു.

താരങ്ങളുടെ കാലു പിടിക്കാൻ വയ്യ; പൃഥ്വിരാജും നിവിൻ പോളിയും തനിയ്ക്ക് ഡേറ്റ് തരില്ലെന്ന് ശ്രീകുമാരൻ തമ്പി

0
Spread the love

അപമാനം സഹിച്ച് സദ്യ ഉണ്ണുന്നതിനേക്കാൾ അഭിമാനത്തോടെ കഞ്ഞി കുടിക്കുന്നതാണ് നല്ലതെന്നു സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി. ഗൃഹലക്ഷ്മിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സിനിമ മേഖലയിലെ താരാധിപത്യത്തെ കുറിച്ച് അദ്ദേഹം തുറന്നടിച്ചത്.

സിനിമ പിടിക്കാനായി താരങ്ങളുടെ കാലു പിടിക്കാൻ വയ്യ. മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും വഴിയിൽ തന്നെയാണ് പുതിയ താരങ്ങളും. ഇവരൊക്കെ സിനിമയിൽ സംവിധായകരേക്കാൾ മുകളിൽ നിൽക്കുവാൻ താത്പര്യപ്പെടുന്നവരാണ്. ക്യാമറ ആംഗിളുകൾ തീരുമാനിക്കുന്നത് പലപ്പോഴും താരങ്ങളാണ്. അതുകൊണ്ടു തന്നെ ഇപ്പോഴത്തെ സൂപ്പർ താരങ്ങളായ നിവിൻ പോളിയും പൃഥ്വിരാജും എനിയ്ക്കു തീയതി തരില്ല. അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഞാൻ പുതിയ ഒരു സിനിമ എടുക്കുമ്പോൾ ഇപ്പോഴത്തെ താരങ്ങൾ ഒന്നും തീയതി തരില്ലെന്ന് ഉറപ്പാണ് . അതിനു വേണ്ടി മെനക്കെടുന്നുമില്ല. പുതിയ ഒരു ആളെ വെച്ച് സിനിമ ചെയ്യും. താരമൂല്യം തിയറ്റർ സിനിമയ്ക്ക് മാത്രമല്ല ഓൺലൈൻ പ്ലാറ്റ്‌ഫോമിനും ഉണ്ട്. ഒടിടിയിൽ പടം വിൽക്കണമെങ്കിൽ താരം വേണ്ടേ. ഫഹദ് ഉണ്ടായത് കൊണ്ടല്ലേ സിയൂസൂൺ വിറ്റുപോയത്. അപ്പോൾ വെല്ലുവിളികളും ഉണ്ടാകും. എങ്കിലും സിനിമ ചെയ്യും’.

‘അച്ഛനുമമ്മയും വെന്തു മരിച്ചിട്ട് മക്കളുടെ തുടര്‍ ജീവിതം ഏറ്റെടുക്കുന്നു എന്ന് പറയുന്നത് ഒരു സൗജന്യ കിറ്റ് കൊടുക്കുന്നത് പോലെ നിസ്സാരമല്ല

0
Spread the love

നെയ്യാറ്റിന്‍ കരയില്‍ വീട് ഒഴിപ്പിക്കാന്‍ എത്തിയപ്പോള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച ദമ്പതികൾ മരണത്തിന് കീഴടങ്ങി. രാജനും ഭാര്യയും മരിച്ചതോടെ അനാഥരായത് രണ്ട് ആണ്‍മക്കളാണ്. സംഭവത്തില്‍ പോലീസിനെതിരെ രോഷം ഉയരുകയാണ്. പലരും പോലീസ് നടപടിക്ക് എതിരെ രംഗത്തെത്തി. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ച്‌ രംഗത്ത് എത്തിയിരിക്കുന്നത് നടനും സംവിധായകനുമായ ജോയ് മാത്യു ആണ്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് ജോയ് മാത്യുവിന്റെ പ്രതികരണം.

ജോയ് മാത്യുവിന്റെ കുറിപ്പ്

കിടപ്പാടങ്ങള്‍ ശവമാടങ്ങള്‍ ആക്കരുത്, ‘നെയ്യാറ്റിന്‍കര വീണ്ടും കേരളത്തെ കരയിക്കുന്നു .മൂന്നു സെന്റ് കിടപ്പാടത്തിനു വേണ്ടിയുള്ള നിര്‍ദ്ദാക്ഷിണ്യ നിയമത്തില്‍ വെന്ത് പോയത് രാജനും അമ്ബിളിയും ;അനാഥരായതോ രണ്ടുമക്കളും !കോടതിവിധി നടപ്പാക്കാന്‍ പോലീസിന്നധികാരമുണ്ട് ,പ്രത്യേകിച്ചും വിപ്ലവ ഗവര്‍മെന്റിന്റെ പൊലീസിന് .അതുകൊണ്ടാണ് സ്റ്റേ ഓര്‍ഡര്‍ വരുന്നതുവരെ കാത്തുനില്‍ക്കാന്‍ പൊലീസിന് സമയമില്ലാതെപോയത് !ശരീരത്തില്‍ മണ്ണെണ്ണയൊഴിച്ചു ഭീഷണി മുഴക്കിയപ്പോഴേക്കും പൊലീസിന് അവരെ അനുനയിപ്പിക്കാനോ തിരിച്ചുപോകാനോ സാധിക്കാത്തത്ര ധൃതിയായിരുന്നു.

അതുകൊണ്ടാണ് തീയുളള ലൈറ്റര്‍ തട്ടിത്തെറിപ്പിക്കാന്‍ ശ്രമിച്ചതും അത് ദുരന്തമായി മാറിയതും .പൊലീസുകാരന്‍ ബോധപൂര്‍വ്വം അവരെ അഗ്‌നിക്കിരയാക്കി എന്ന് ഞാന്‍ കരുതുന്നില്ല, അബദ്ധത്തില്‍ സംഭവിച്ചതായിരിക്കാം.പക്ഷെ ഒരു നിമിഷം പൊലീസുകാരനും മനുഷ്യനാകാമായിരുന്നു. കുടിയിറക്ക് എന്ന ദുഷ്ടതയുടെ കാവലാള്‍ ആകുന്ന പൊലീസ് സേനയുടെ ശുഷ്‌കാന്തിയെയാണ് ആദ്യം ഇല്ലാതെയാക്കേണ്ടത് . മരടിലെ ഫ്‌ളാറ്റിലെ ‘ദരിദ്രരായ’ അന്തേവാസികളെ ഒഴിപ്പിക്കുവാന്‍ സുപ്രീം കോടതിയുടെ അന്തിമവിധി വരെ കാത്തുനില്‍ക്കാന്‍ കഴിയുന്നത്ര സഹനശേഷിയുള്ള പൊലീസിന് ഇപ്പോഴെന്തുപറ്റി ?(സുപ്രീം കോടതി പക്ഷെ ബോംബുമായാണ് വന്നത് .അന്ന് മരടില്‍ നിന്നും ഓടി രക്ഷപ്പെട്ടതാണ് മരട് സംരക്ഷണ വിപ്ലവകാരികളും പൊലീസും ).

പള്ളിത്തര്‍ക്കത്തില്‍ കണ്ട തമാശകളില്‍ ഒന്നാണല്ലോ ഒരുവന്‍ പെട്രോള്‍ ആണെന്ന് പറഞ്ഞു പച്ചവെള്ളംനിറച്ച ടിന്‍ ദേഹത്തേക്ക് ഒഴിക്കുകയും തീകൊളുത്തി ചാടും എന്ന് ആക്രോശിച്ചാടിയതുമായ നാടകം ! ഒരു ആത്മഹത്യാ ശ്രമത്തിനുള്ള കേസോ അവന്റെ ചന്തിക്ക് നാലുപെടയോ നല്കാനാവാത്ത പൊലീസിനു മൂന്നു സെന്റുകാരന്റെ ചട്ടിയും കലവും എറിഞ്ഞുടക്കാനാണ് ഇപ്പോള്‍ വീര്യം !.പൊലീസ് ജോലിചെയ്യുന്ന വ്യക്തികളെ കുറ്റപ്പെടുത്തുകയല്ല ,പൊലീസിനെ നിയന്ത്രിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നവരുടെ ചെയ്തികളാണ് ഇവിടെയും വില്ലന്‍ എന്ന് പറയുകയാണ് .

പൊലീസുകാരില്‍ത്തന്നെ മനുഷ്യത്വമുള്ളവരുമുണ്ട് എന്ന് നമുക്ക് കാണിച്ചുതന്ന ഒരു പോലീസുകാരനെ ഞാനിപ്പോള്‍ ഓര്‍ക്കുകയാണ്.
കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെ അന്‍സല്‍. രോഗിയായ അമ്മയേയും സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ മകളേയും ഒറ്റ മുറി വീട്ടില്‍ നിന്നും 2017 ല്‍കോടതി വിധി നടപ്പാക്കാനായി മനസില്ലാ മനസോടെ ഒഴിപ്പിച്ചിട്ടും അവര്‍ക്ക് പുതിയൊരു അഭയം കണ്ടെത്തി നല്‍കിയ എസ് ഐ അന്‍സല്‍ കേരളാപൊലീസ് സേനയുടെ അഭിമാനമാണ് .

കിടപ്പാടം നഷ്ടപ്പെട്ട കാഞ്ഞിരപ്പള്ളി സ്വദേശിയായ ബബിതയ്ക്കും മകള്‍ സൈബയ്ക്കും അന്‍സല്‍ അഭയം നല്‍കിയത് എങ്ങനെയാണെന്നോ ?അയാള്‍ മുന്‍കൈയെടുത്ത് സ്വരൂപിച്ച പണം കൊണ്ടുണ്ടാക്കിയ വീട്ടിലേക്ക് ബബിതയെയും മകള്‍ സൈബയെയും മാറ്റിപാര്‍പ്പിച്ചിട്ടാണ്.അത്തരം മഹത് കര്‍മ്മങ്ങള്‍ ഏറ്റെടുക്കുന്ന പൊലീസ് ഉദ്യോഗസ്ഥരും നമുക്കുണ്ട് എന്നതും മറക്കാന്‍ പാടില്ല . എന്നാല്‍ അച്ഛനുമമ്മയും വെന്തു മരിച്ചിട്ട് മക്കളുടെ തുടര്‍ ജീവിതം ഏറ്റെടുക്കുന്നു എന്ന് പറയുന്നത് ഒരു സൗജന്യ കിറ്റ് കൊടുക്കുന്നത് പോലെ നിസ്സാരമല്ല എന്ന് പോലീസ് മുതലാളിമാര്‍ ഇനിയെങ്കിലും മനസ്സിലാക്കുക. ദയവായി കിടപ്പാടങ്ങള്‍ ഇനിയെങ്കിലും ശവമാടങ്ങള്‍ ആക്കാതിരിക്കുക. നിയമത്തിനു കണ്ണില്ല പക്ഷെ നിയമം നടപ്പാക്കുന്നവര്‍ക്ക് കണ്ണുവേണം’.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts