കൊച്ചി: നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവം കേരള മനസാക്ഷിയെ ഒന്നടങ്കം നടുക്കിയതാണ്. ഇതുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെതിരെ പോലീസ് ഗൂഢാലോചനക്കുറ്റം ചുമത്തിയിരുന്നു. അതിനു പിന്നാലെയാണ് നടി ഭാമയെ വിമര്‍ശിച്ച് സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ രഞ്ജു രഞ്ജിമാര്‍ രംഗത്ത് വന്നത്.
ഭാമയെ വിമര്‍ശിച്ച് യൂട്യൂബില്‍ രഞ്ജു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. പിന്നാലെ തനിക്ക് എതിരെ ഭീഷണി കോളുകള്‍ വന്നതായും രഞ്ജു രഞ്ജിമാര്‍ പറയുന്നു. ഇപ്പോഴും താന്‍ ഭീഷണികള്‍ നേരിടുന്നുണ്ടെന്ന് രഞ്ജു രഞ്ജിമാര്‍ റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. ഒരു വ്യക്തി എന്ന നിലയ്ക്ക് തനിക്ക് തന്റെ നിലപാടുകളുണ്ട്. അത് ശരിയാണെന്ന് തോന്നിയാല്‍ താനത് പറയും. പറഞ്ഞതില്‍ തെറ്റുണ്ടെന്ന് പറഞ്ഞാല്‍ അത് തിരുത്താനും തയ്യാറാണെന്നും രഞ്ജു രഞ്ജിമാര്‍ കൂട്ടിച്ചേർത്തു.
മലയാളത്തിലെ താരസംഘടനയായ ‘അമ്മ’ തനിക്ക് ഇതുവരെ മെമ്പര്‍ഷിപ്പ് തന്നിട്ടില്ലെന്നും എന്താണ് കാരണമെന്ന് അറിയില്ലെന്നും രഞ്ജു രഞ്ജിമാര്‍ പറഞ്ഞു. മൂന്ന് സിനിമകളില്‍ അഭിനയിച്ച് കഴിഞ്ഞാല്‍ അമ്മയില്‍ അംഗത്വമെടുക്കാം,സംഘടനകളോട് ചേര്‍ന്ന് നില്‍ക്കാന്‍ താല്‍പര്യം തന്നെയാണെന്നും രഞ്ജു രഞ്ജിമാര്‍ പറയുന്നു.ഡബ്ല്യൂസിസിയിലും തനിക്ക് അംഗത്വമില്ല.നല്ല ഒരു സംഘടനയാണ് ഡബ്ല്യൂസിസി. നല്ല രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ ലോകത്ത് ശ്രദ്ധ പിടിച്ച് പറ്റാന്‍ സാധിക്കുന്ന സംഘടനയാണ്. അതങ്ങനെ തന്നെ നിലനില്‍ക്കണം എന്നാഗ്രഹിക്കുന്നുവെന്നും രഞ്ജു രഞ്ജിമാര്‍ പറഞ്ഞു.
ഭീഷണിക്ക് കാരണം നടിയുമായുളള ബന്ധം, എന്തിനാണ് ‘അമ്മ’? ഡബ്ല്യൂസിസിയിലും അംഗത്വമില്ലെന്ന് രഞ്ജു രഞ്ജിമാര്‍
ലാലേട്ടനൊപ്പം അഭിനയിക്കുമ്പോൾ അങ്ങനെയൊരു അനുഭവമായിരുന്നു. മീര ജാസ്മിന്
ലാലേട്ടനൊപ്പം അഭിനയിക്കാന്‍ സാധിച്ചത് വലിയ അനുഗ്രഹമാണ്. അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുമ്പോൾ എന്നിലും എന്തൊക്കെയോ കാര്യങ്ങള്‍ നടക്കുന്ന പോലെ തോന്നും. ഓപ്പോസിറ്റ് നില്ക്കുന്ന ആളെ കണ്ട് നമ്മളോടും നന്നായി പെര്‍ഫോമന്‍സ് ചെയ്തുപോവും. ലാലേട്ടനൊപ്പം അഭിനയിക്കുമ്പോൾ അങ്ങനെയൊരു അനുഭവമായിരുന്നു.
ഒരുപാട് നല്ല സിനിമകള്‍ ഇനിയും ലാലേട്ടനൊപ്പം ചെയ്യണമെന്ന് ആഗ്രഹമുണ്ട്. അദ്ദേഹം ഒരു ഗ്രേറ്റ് ആക്ടറാണ്. മോഹന്‍ലാല്‍ എന്ന ആക്ടര്‍ ശരിക്കും ലോകത്തിലെ തന്നെ അഞ്ച് മികച്ച നടന്മാരില് ഒരാളാണ്. നമ്മള് എപ്പോഴും ഹോളിവുഡ് ആക്ടേഴ്സിന്റെ പേരുകളാണ് പറയുക. എന്നാല്‍ അദ്ദേഹം ആ ടോപ് ഫൈവിലുണ്ട്. -മീര ജാസ്മിന്
ഹണിമൂണിനേക്കാളിഷ്ടം സോളോ ട്രിപ്പ്; ഷാലിന്‍
മിനി സ്ക്രീനിലൂടെ ബിഗ് സ്ക്രീനിലേക്കെത്തിയ താരമാണ് ഷാലിന്‍ സോയ. സോഷ്യല്‍ മീഡിയയില്‍ നിരവധി ഫോളോവേഴ്സ് ഉള്ള ഷാലിന്‍ തന്‍റെ ഇന്‍സ്റ്റയില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളുമൊക്കെ നിമിഷ നേരം കൊണ്ട് ശ്രദ്ധേയമാകാറുണ്ട്. അടുത്തിടെ 68 കിലോയുണ്ടായിരുന്ന തന്‍റെ ശരീരഭാരം 55 കിലോയാക്കി കുറച്ചെന്ന് പറഞ്ഞ് ഷാലിന്‍ പങ്കുവെച്ച ചിത്രങ്ങള്‍ വൈറലായിരുന്നു. ഇപ്പോഴിതാ മാലിദ്വീപിലെ സോളോ യാത്രയുടെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഷാലിന്‍.
ഏറെ ഇഷ്ടമുള്ള വിനോദ ഇടമാണ് മാലിദ്വീപ്. ഇവിടുത്തെ ദ്വീപുകളിലേക്ക് അവധി ആഘോഷിക്കാനിറങ്ങുന്ന നിരവധി പേരുണ്ട്. കൂടുതല്‍ ആളുകളും ഹണിമൂണ്‍ ആഘോഷത്തിനായാണ് മാലിദ്വീപ് തെരഞ്ഞെടുക്കാറുള്ളത്. ഇപ്പോഴിതാ നടി ഷാലിന്‍ സോയയുടെ മാലിദ്വീപ് യാത്രയുടെ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്. മാലിദ്വീപിലേക്കുള്ള സോളോട്രിപ്പാണ് തനിക്ക് ഹണിമൂണിനേക്കാള്‍ പ്രിയമെന്ന് ഷാലിന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് കുറിച്ചിരിക്കുകയാണ്. ഹണിമൂണിനേക്കാള്‍ പ്രിയം മാലിദ്വീപിലേക്കുള്ള സോളോ ട്രിപ്പിനോടാണെന്ന് ഷാലിന്‍ പറയുന്നു. ഏറെക്കാലം പലരോടും ഇങ്ങനെ പറഞ്ഞിരുന്നു. ഇപ്പോള്‍ ആ സ്വപ്നം യാഥാര്‍ഥ്യമായി.
ബഡ്ജറ്റ് ഹോളിഡെയ്സ് വഴിയാണത് നടന്നത്. അവരാണ് ഈ ട്രിപ്പ് ശരിയായതിന് പിന്നില്‍, ഇങ്ങനെയാണ് ഷാലിന്‍ കുറിച്ചിരിക്കുന്നത്. കൂടാതെ ഫാന്‍സി വെക്കേഷനേക്കാള്‍ അവിടുത്തെ പ്രാദേശിക ഇടങ്ങള്‍ കാണാനാണ് ഏറെ ഇഷ്ടം. സാധാരണ ഭക്ഷണം, അവിടുത്തെ തനതു ഭക്ഷണം കഴിക്കല്‍, നാട് കാണല്‍, പാരാസെയ്‌ലിംഗ്, സ്‌കൂബാ തുടങ്ങിയവ ചെയ്യുന്നതിനൊക്കെയാണിഷ്ടം.
നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ ഇവര്‍ ബെസ്റ്റാണെന്നും ഷാലിന്‍ പറഞ്ഞിരിക്കുകയാണ്. നിരവധി സീരിയലുകളിലും സിനിമകളിലും അഭിനയിച്ചിട്ടുള്ള ഷാലിന്‍ മൂന്ന് ഷോര്‍ട്ട് ഫിലിമുകള്‍ സംവിധാനം ചെയ്തിട്ടുള്ളയാളുമാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്ലിം ബ്യൂട്ടിയായുള്ള ചിത്രങ്ങളാണ് ഷാലിന്‍ പങ്കുവയ്ക്കാറുള്ളത്. വാപ്പ പണ്ട് വാങ്ങിയ സെലീന ഗോമസ് സ്കെര്‍ട്ട് തനിക്ക് ഇപ്പോഴാണ് പാകമായതെന്ന് കുറിച്ചുകൊണ്ട് അടുത്തിടെ ഏതാനും ചിത്രങ്ങളും ഷാലിന്‍ ഇന്‍സ്റ്റയില്‍ പങ്കുവെച്ചിരുന്നു
ലൊക്കേഷൻ ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്.
പ്രേഷകരുടെ പ്രിയപ്പെട്ട നടനും സംവിധായകനുമാണ് പൃഥ്വിരാജ്. തനു ബാല സംവിധാനം ചെയ്യുന്ന ‘കോൾഡ് കേസ് ‘എന്ന ചിത്രത്തിന്റെ തിരക്കിലാണ് അദ്ദേഹം ഇപ്പോൾ. വര്‍ഷങ്ങള്‍ക്ക് ശേഷം പൃഥ്വിരാജ് പോലീസ് വേഷം ചെയ്യുന്ന ചിത്രമാണ് ‘കോള്‍ഡ് കേസ്’. സത്യം, മുംബൈ പോലീസ് തുടങ്ങിയ ചിത്രങ്ങളിലെ പൃഥ്വിരാജിന്റെ പോലീസ് വേഷങ്ങള്‍ ശ്രദ്ധേയമായിരുന്നു. നീണ്ട ഇടവേളയ്‌ക്കു ശേഷമാണ് പൃഥ്വിരാജ് ഒരിക്കല്‍ക്കൂടി കാക്കി അണിയുന്നത്. ചിത്രരീകരണത്തിനിടെ പകര്‍ത്തിയ ഒരു ഫോട്ടോ പൃഥ്വിരാജ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‌തിരുന്നു. ആരാധകരൊക്കെ ചിത്രത്തിന് കമൻ്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്. സിനിമയ്ക്ക് ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ഗിരീഷ് ഗംഗാധരനും ജോമോൻ.ടി. ജോണും ചേർന്നാണ്. ആന്റോ ജോസഫും പ്ലാൻ ജെ സ്റ്റുഡിയോയുടെ ബാനറിൽ ജോമോൻ.ടി.ജോൺ, ഷമീർ മുഹമ്മദ് എന്നിവർ ചേർന്നാണ് ‘കോൾഡ് കേസ്’ നിർമ്മിക്കുന്നത്.
മോഹന്‍ലാല്‍ ചിത്രം ആറാട്ടില്‍ സംഘട്ടനം ഒരുക്കുന്നത് പീറ്റര്‍ ഹെയ്‌ന്‍
ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ആറാട്ട്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഉദയകൃഷ്ണയാണ്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായെത്തുന്നത് ശ്രദ്ധ ശ്രീനാഥാണ്. ആറാട്ടില്‍ സംഘട്ടനം ഒരുക്കാന്‍ പീറ്റര്‍ ഹെയ്‌ന്‍ ചിത്രത്തിന്‍റെ ലൊക്കേഷനില്‍ ജോയിന്‍ ചെയ്തു.
ദൃശ്യം 2ന് ശേഷം മോഹന്‍ലാല്‍ നായകനാവുന്ന ചിത്രമാണ്. ‘നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്’ എന്നാണ് ചിത്രത്തിന്റെ മുഴുവന്‍ പേര്. സ്വന്തം ദേശമായ നെയ്യാറ്റിന്‍കരയില്‍ നിന്ന് പാലക്കാട്ടെ ഒരു ഗ്രാമത്തിലേക്ക് പ്രത്യേക ലക്ഷ്യത്തോടെ ഗോപന്‍ എത്തുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തില്‍.
നെടുമുടി വേണു, സായ് കുമാര്‍, വിജയരാഘവന്‍, സിദ്ദിഖ്, ജോണി ആന്റണി, ഇന്ദ്രന്‍സ്, ഷീല, സ്വാസിക രചന നാരയണന്‍കുട്ടി, മാളവിക എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍. രാഹുല്‍ രാജ് സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത് സമീര്‍ മുഹമ്മദും .
ക്ലാസിക് ലുക്കില്‍ തിളങ്ങി സാമന്ത; ഏറ്റെടുത്ത് ആരാധകർ
നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ താരമാണ് സാമന്ത റൂത് പ്രഭു. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ താരം തന്‍റെ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. തന്‍റേതായ ‘ഫാഷന്‍ സ്റ്റേറ്റ്മെന്‍റ്’ സമ്മാനിക്കാന്‍ സാമന്ത എപ്പോഴും ശ്രമിക്കാറുണ്ട്. സാമന്തയുടെ പുത്തന്‍ ചിത്രങ്ങളും അതിന് തെളിവാണ്. ബ്ലൂ സ്യൂട്ടിലാണ് ഇത്തവണ താരം തിളങ്ങിയത്. ഇളം നീല നിറത്തിലുള്ള ജാക്കറ്റും ട്രൌസറും വൈറ്റ് ടോപ്പുമാണ് താരത്തിന്‍റെ വേഷം. സാമന്ത തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
ബുറേവി; തെക്കന്‍ കേരളം, തമിഴ്‌നാട് തീരങ്ങള്‍ക്ക് ചുഴലിക്കാറ്റ് മുന്നറിയിപ്പ്; കാറ്റിന്റെ വേഗത 90 കിലോമീറ്റര്‍ വരെ
തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ‘ബുറേവി’ചുഴലിക്കാറ്റ് ശ്രീലങ്കന്‍ തീരം തൊട്ടു. കഴിഞ്ഞ 6 മണിക്കൂറായി മണിക്കൂറില്‍ 11 കിലോമീറ്റര്‍ വേഗതയില്‍ പടിഞ്ഞാറ് ദിശയിലാണ് ചുഴലിക്കാറ്റ് സഞ്ചരിക്കുന്നത്.ഇതോടെ തെക്കന്‍ കേരളം, തമിഴ്‌നാട് തീരങ്ങള്‍ക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് ചുഴലിക്കാറ്റ് സാധ്യത മുന്നറിയിപ്പ് പ്രഖ്യാപിച്ചു. നിലവില്‍ കന്യാകുമാരിയില്‍ നിന്ന് ഏകദേശം 320 കിലോമീറ്റര്‍ ദൂരത്തിലാണ് ചുഴലിക്കാറ്റുള്ളത്. ഇന്ന് ഉച്ചയോടുകൂടിയോ നാളെ പുലര്‍ച്ചയോടുകൂടിയോ പാമ്പന്‍ തീരത്തെത്തുമ്പോള്‍ ചുഴലിക്കുള്ളിലെ കാറ്റിന്റെ പരമാവധി വേഗത മണിക്കൂറില്‍ ഏകദേശം 70 മുതല്‍ 80 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 90 കിലോമീറ്റര്‍ വരെയും ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാല്‍ അതീവ ജാഗ്രത പാലിക്കേണ്ടതാണ്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കേരള തീരത്ത് നിന്ന് കടലില്‍ പോകുന്നത് പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്.നിലവില്‍ മത്സ്യബന്ധനത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍ എത്രയും പെട്ടെന്ന് തന്നെ ഏറ്റവും അടുത്തുള്ള സുരക്ഷിത തീരത്ത് എത്തിച്ചേരേണ്ടതാണ്. ഇന്നും നാളെയും കേരളത്തില്‍ പലയിടത്തും അതിശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ അതിതീവ്ര മഴ ലഭിക്കാനുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിരിക്കുന്നു. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ആവശ്യമായ തയാറെടുപ്പുകള്‍ പൂര്‍ത്തീകരിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസും ഒന്നിക്കുന്ന പുതിയ ചിത്രത്തില്‍ നായികയായി തന്‍വി റാം
ധ്യാൻ ശ്രീനിവാസനും അജു വർഗീസും ഒന്നിക്കുന്ന പുതിയ ചിത്രത്തിൽ നായികയായി തൻവി റാം. ‘ഖാലി പേഴ്‌സ് ഓഫ് ദി ബില്യനേഴ്‌സ്’ എന്ന ചിത്രത്തിൽ കാരട്ടെ ബ്ലാക്ക് ബെൽറ്റ് നേടിയ കഥാപാത്രമായാണ് തൻവി വേഷമിടുക. ധ്യാൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ കാമുകിയാണ് ഈ കഥാപാത്രം എന്നും തൻവി പറഞ്ഞു.
ലിജോ ജോസ് പെല്ലിശ്ശേരി, വി.എം വിനു എന്നിവരുടെ സംവിധാന സഹായിയും പരസ്യമേഖലയിലും പ്രവർത്തിച്ച മാക്സ് വെൽ ജോസ് ആണ് ഖാലി പേഴ്‌സ് ഓഫ് ദി ബില്യനേഴ്‌സ് തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്നത്. ചിത്രത്തിനായി കരാട്ടെ അഭ്യസിക്കുകയാണ് താനെന്നും തൻവി വ്യക്തമാക്കി. കൊച്ചിയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്.
അമ്പിളി എന്ന ആദ്യ ചിത്രത്തിലൂടെ ശ്രദ്ധേയായ തൻവി കപ്പേള എന്ന സിനിമയിലും വേഷമിട്ടിട്ടുണ്ട്. ബിബിൻദാസ്, ബിബിൻ വിജയ് എന്ന കഥാപാത്രങ്ങളായാണ് ധ്യാനും അജുവും ചിത്രത്തിൽ വേഷമിടുന്നത്. സ്‌കൂളിൽ വെച്ച് ഇവരെ കൂട്ടുകാർ ദാസനും വിജയനുമെന്ന പേരു വിളിക്കുന്നതോടെ ഇവർ വലിയ ചങ്ങാതിമാരായി.
ഐ.ടി.പ്രൊഫഷണലുകളായി മാറിയ ഇവർ സ്വന്തമായി ഒരു ബിസിനസ് ആരംഭിക്കുകയും ചെയ്യുന്നു. ഇതിനിടയിൽ നോട്ടു നിരോധനം, ഓഖി ദുരന്തം, പ്രളയം, കൊറോണ തുടങ്ങിയ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ഇവരുടെ ജീവിതമാണ് സിനിമയുടെ പ്രമേയം.
ബീഫ് കറി, മീൻ പൊള്ളിച്ചത്… ഉച്ചയൂണിനു അമ്മയെ മിസ് ചെയ്തെന്ന് താരസുന്ദരി
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അഹാന. താരം കുറച്ചു ദിവസങ്ങളായി ഷൂട്ടിംഗ് ലൊക്കേഷനിലും അവിടുത്തെ താമസ സ്ഥലത്തുമാണ്. വീട്ടിൽ നിന്നും മാറി നിൽക്കുന്നതിന്റെ ഗൃഹാതുരത ഓർമ്മകൾ അഹാന ഇടയ്ക്ക് പോസ്റ്റ് ചെയ്യാറുണ്ട്. നല്ല ഭക്ഷണം കാണുമ്പോൾ അമ്മ മകളെപ്പറ്റിയും, നല്ല ഭക്ഷണം കണ്ടാൽ താൻ അമ്മയെപ്പറ്റിയും ചിന്തിക്കുമെന്ന് അഹാന കുറിക്കുന്നു.
മീൻ പൊള്ളിച്ചത്, ബീഫ് കറി, ഞണ്ടു റോസ്റ്റ്, മീൻ കറി ഒക്കെയാണ് വിഭവങ്ങൾ. എന്തിനാ തന്നെയിങ്ങനെ നിറയെ ഭക്ഷണം തന്നു വഷളാക്കുന്നു എന്നും അഹാന പ്രൊഡക്ഷൻ ടീമിനോട് ചോദിക്കുന്നു.
അടുത്തിടെയാണ് താരം ഇരുപത്തിയഞ്ചാം ജന്മദിനം ആഘോഷിച്ചത്.2014ൽ രാജീവ് രവി ചിത്രം ഞാൻ സ്റ്റീവ് ലോപ്പസിലൂടെയായിരുന്നു അഹാന സിനിമയിലെത്തുന്നത്.ഇന്ന് മലയാളത്തിലെ യുവനടിമാരിൽ ഭാവി താരമായാണ് അഹാനയെ വിലയിരുത്തുന്നത്പോയ വർഷം ലൂക്കയിലെ പ്രകടനത്തിലൂടെ താരം കെെയ്യടി നേടിയിരുന്നു.അഹാനയുടെ പാത പിന്തുടർന്ന് സഹോദരി ഇഷാനി സിനിമയിലേക്ക് എത്തുകയാണ്