Home Blog Page 1282

എന്റെ സ്വപ്‌നങ്ങളെ റഹീം തകർത്തു, മലയാളികൾക്ക് പരിചിതരായ ഗേ ദമ്പതികളായ നിവേദും റഹീമും വേർപിരിഞ്ഞു

0
Spread the love

സുപരിചിതമായ ഗേ ദമ്പതികള്‍ നിവേദും റഹീമും വേര്‍പിരിഞ്ഞു. ഒരു കാലത്ത് സോഷ്യല്‍മീഡിയയിലടക്കം വലിയ ശ്രദ്ധ പിടിച്ച്‌ പറ്റിയ കപ്പിളായിരുന്നു നിവേദും റഹീും.അതേസമയം ജീവിതത്തില്‍ സംഭവിച്ചത് തുറന്ന് പറഞ്ഞിരിക്കുകയാണ് നിവേദ്. റഹീമിനെ നഷ്ട്ടപ്പെട്ട മരണത്തിന് തുല്യമായിരുന്നുവെന്നും വിഷാദത്തിന് അടിമപ്പെട്ട് പോയിരുന്നുവെന്നും നിവേദ് പറയുന്നു.

എന്റെ പേരില്‍ നിന്നും ജീവിതത്തില്‍ നിന്നും റഹീം ഉണ്ടാകില്ല എന്നത് എനിക്കേറെ വിഷമം തന്നുവെന്നും നിവേദ്.ഉള്ളില്‍ വീര്‍പ്പുമുട്ടിയിരുന്ന സത്വത്തെ തിരിച്ചറിഞ്ഞ് ഇരുവരും ഒന്നിച്ചപ്പോള്‍ ആ പാത പിന്തുടരാന്‍ ധൈര്യം കിട്ടിയതും ഏറെ പേര്‍ക്കായിരുന്നു.നീണ്ട 6 വര്‍ഷത്തോളം പ്രണയിച്ചു, ഒന്നായി ജീവിച്ചു. അന്നൊക്കെ എന്റെ സ്വപ്നങ്ങള്‍ക്ക് കൂട്ടായിരുന്ന റഹീം വിവാഹശേഷം എന്റെ സ്വപ്നങ്ങളെ തകര്‍ത്തുവെന്നും നിവേദ് .

ആ തകര്‍ച്ചയെ തുടര്‍ന്ന് ലൈംഗിക ജീവിതവും , കുടുംബ ജീവിതവും തകര്‍ന്നു, എന്നാല്‍ തങ്ങളെ കണ്ട് ഒരുമിച്ചവര്‍ക്ക് ഇതൊന്നും ഒരു പ്രശ്‌നമാകരുതെന്നും നിവേദ്.ഒരു കുഞ്ഞ് വേണമെന്നും അഡോപ്റ്റ് ചെയ്യാമെന്നുമുള്ള എന്റെ ആഗ്രഹത്തെ റഹീം അതിശക്തിയായി എതിര്‍ത്തു , എന്റെ സ്വപ്നങ്ങളെ തകര്‍ത്തെന്നും നിവേദ് വേദനയോടെ പറയുന്നു.

ചികില്‍സയ്‌ക്കൊടുവില്‍ നടന്‍ തവസി വിടവാങ്ങി, ആദരാഞ്ജലികളുമായി തമിഴ് സിനിമാ ലോകം

0
Spread the love

ക്യാന്‍സര്‍ ബാധിച്ച്‌ ചികില്‍സയില്‍ കഴിയുകയായിരുന്ന തമിഴ് താരം തവസി അന്തരിച്ചു. മധുരൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു നടന്റെ അന്ത്യം. കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു ചികില്‍സയ്ക്ക് സാമ്ബത്തിക സഹായം തേടികൊണ്ടുളള നടന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നത്. തുടര്‍ന്ന് നടന് ചികില്‍സാ സഹായവുമായി രജനീകാന്ത്, വിജയ് സേതുപതി,ശിവകാര്‍ത്തികേയന്‍ ഉള്‍പ്പെടെയുളള താരങ്ങളെല്ലാം എത്തിയിരുന്നു. രോഗം മൂര്‍ച്ഛിച്ച അവസ്ഥയിലായിരുന്നു നേരത്തെ സഹായം അഭ്യര്‍ത്ഥിച്ച്‌ നടന്‍ സമൂഹ മാധ്യമങ്ങളില്‍ എത്തിയിരുന്നത്.

രജനീകാന്തിന്റെ അണ്ണാത്തെ എന്ന ചിത്രത്തിലായിരുന്നു നടന്‍ എറ്റവുമൊടുവിലായി അഭിനയിച്ചത്. കൂടാതെ ശിവകാര്‍ത്തികേയന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ വരുത്തപെടാത വാലിബര്‍ സംഘത്തില്‍ തവസിയും ഒരു ചെറിയ വേഷം അവതരിപ്പിച്ചിരുന്നു. മുപ്പത് വര്‍ഷത്തിലധികമായി തമിഴ് സിനിമയുടെ ഭാഗമായിരുന്ന താരം കൂടിയാണ് തവസി. നടന് സഹായം നല്‍കണമെന്ന് സെലിബ്രിറ്റികളോട് അഭ്യര്‍ത്ഥിച്ച്‌ ആരാധകരും രംഗത്തെത്തിയിരുന്നു.

തമിഴില്‍ നിരവധി സിനിമകളില്‍ ഹാസ്യ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരം കൂടിയാണ് തവസി. സാമ്ബത്തിക പ്രശ്‌നങ്ങള്‍ രൂക്ഷമായതിനെ തുടര്‍ന്ന് നടന് ചികില്‍സയ്ക്ക് നിവൃത്തിയില്ലായിരുന്നു. തുടര്‍ന്ന് സിനിമാപ്രവര്‍ത്തകരോട് സഹായം അഭ്യര്‍ത്ഥിച്ച്‌ രംഗത്തെത്തുകയായിരുന്നു നടന്റെ മകന്‍ ആറുമുഖം

സൗബിന്‍ ഷാഹിറിന്റെ അമ്മയായി ശ്രദ്ധ നേടിയ നടി ഗ്രേസി അന്തരിച്ചു

0
Spread the love

സൗബിന്‍ ഷാഹിറും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളായി എത്തിയ വികൃതി എന്ന സിനിമയില്‍ സൗബിന്‍ ഷാഹിറിന്റെ അമ്മ വേഷത്തില്‍ എത്തിയ നടി ഗ്രേസി അന്തരിച്ചു. കൊച്ചിയുടെ കടലോര മേഖലയായ ‘സൗദി’ എന്ന പ്രദേശത്ത് ജനിച്ച ഗ്രേസി സൗദി ഗ്രേസി എന്നാണു അറിയപ്പെട്ടിരുന്നത്. ഇവര്‍ക്ക് 65 വയസ് ആയിരുന്നു.

ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു അന്ത്യം. കോവിഡ് ബാധിച്ച്‌ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരുന്നു. കോവിഡ് നെഗറ്റീവ് ആയിരുന്നെങ്കിലും കോവിഡിന്റെ തുടര്‍ച്ചയായി ന്യൂമോണിയ എത്തിയത് ആരോഗ്യം മോശമാക്കുകയായിരുന്നു.

സുരാജ് വെഞ്ഞാറമൂട് പ്രധാന കഥാപാത്രമായി എത്തുന്ന ‘റോയ്’ എന്ന സിനിമയിലും ഒരു കഥാപാത്രത്തെ ഗ്രേസി അവതരിപ്പിച്ചിരുന്നു. എന്നാല്‍, ഈ ചിത്രം ഇതുവരെ റിലീസ് ആയിട്ടില്ല.

നയൻതാര ക്ഷേത്രങ്ങൾ മുഴുവനും കയറിയിറങ്ങിയത് വിഘനേഷിനെ കല്യാണം കഴിക്കാനല്ല: ഉർവശി

0
Spread the love

ആരാധകരുടെ പ്രിയപ്പെട്ട താരമാണ് തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ എന്നറിയപ്പെടുന്ന നയൻതാര. വിഘ്നേഷ് ശിവനുമായി താരം പ്രണയത്തിലാണ്. വിവാഹത്തെക്കുറിച്ച്‌ ചോദിക്കുമ്പോഴെല്ലാം ഓരോന്നും പറഞ്ഞ് ഒഴിയുകയാണ് രണ്ടുപേരും. കുറച്ചു നാളുകളായി കേൾക്കുന്ന ഒരു കാര്യമാണ് ജാതക പ്രകാരം വിഘ്‌നേശിനെ വിവാഹം ചെയ്യാൻ നയൻതാര ചില ക്ഷേത്ര ദർശനങ്ങൾ നടത്താനുണ്ട് അതുകൊണ്ട് ഇരുവരും അത് നടത്തുകയാണ് എന്നാണ്. ഇരുവരും ക്ഷേത്രങ്ങളായ ക്ഷേത്രങ്ങൾ മുഴുവൻ കയറി ഇറങ്ങുന്ന വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ സ്ഥിരം വന്നുകൊണ്ടിരിന്നപ്പോൾ കേട്ട വാർത്തകൾ ആളുകൾ വിശ്വസിക്കാൻ തുടങ്ങി.

ഇപ്പോഴിതാ നയൻതാര ക്ഷേത്രങ്ങളായ ക്ഷേത്രങ്ങൾ മുഴുവനും ദർശനം നടത്തിയതിന്റെ യഥാർത്ഥ കാരണം വെളിപ്പെടുത്തിയിരിയ്ക്കുകയാണ്.
സിനിമയിൽ ദേവിയായിട്ടാണ് നയൻസ് എത്തുന്നത്. സിനിമയ്ക്ക് വേണ്ടി അതിന്റെ ചിത്രീകരണം ആരംഭിച്ച മുതൽ മത്സ്യ-മാംസാദികൾ ഉപേക്ഷിച്ച്‌ നയൻസ് വ്രതം ആരംഭിച്ചിരുന്നുവെന്നും ഉർവശി പറഞ്ഞു.

ചില ചിത്രങ്ങളിൽ ഗ്ലാമർ റോളുകൾ ചെയ്തതിനാൽ ദേവിയായി അഭിനയിക്കുമ്ബോൾ ആളുകൾ തന്നെ വിമർശിക്കുമോയെന്ന ഭയം നയൻതാരയ്ക്കുണ്ടായിരുന്നുവെന്നും ആയതിനാൽ ദേവിയുടെ വേഷം ധരിയ്ക്കുന്നതിന് മുന്നേ തന്നെ മൂക്കുത്തി അമ്മന്റെ ക്ഷേത്രത്തിൽ ഉൾപ്പടെ ഇന്ത്യയിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും നയൻതാര ദർശനം നടത്തിയിട്ടുണ്ടെന്നുമാണ് ഉർവശി വെളിപ്പെടുത്തിയിരിക്കുന്നത് കൂടാതെ ഒരു കൂട്ടിന് കൂടെപ്പോയതാണ് വിഘനേഷ് എന്നും ഉർവശി പറഞ്ഞു.

നെയ്യാറ്റിന്‍കര ഗോപനായി മോഹന്‍ലാല്‍ എത്തി; പാലക്കാട് ആറാട്ടിന് ആരംഭമായി

0
Spread the love

മോഹന്‍ലാല്‍ നായകനായി എത്തുന്ന ‘ആറാട്ട്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പാലക്കാട് ആരംഭിച്ചു. ആദ്യഘട്ടം ചിത്രീകരണം പാലക്കാട് കിഴക്കഞ്ചേരിയില്‍ ആരംഭിച്ചു. മോഹന്‍ലാല്‍ ഫേസ്ബുക്കിലൂടെ ആറാട്ടിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തെ യാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്.

ബി ഉണ്ണികൃഷ്‌ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ആറാട്ട്’. ഉദയകൃഷ്ണയാണ് ഈ സിനിമയുടെ തിരക്കഥ രചിച്ചത്. . ‘പുലിമുരുകന്’ ശേഷം ഉദയകൃഷ്ണയുടെ തിരക്കഥയില്‍ മോഹന്‍ലാല്‍ നായകനാകുന്ന ചിത്രമാണ് ആറാട്ട്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഉദയകൃഷ്ണയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നത്. ഗ്രാമീണാന്തരീക്ഷത്തിലുള്ള ചിത്രമായിരിക്കും ഇത്. നര്‍മരംഗങ്ങള്‍ക്ക് പ്രാധാന്യമുള്ള ഒരു മാസ് എന്റര്‍ടെയ്‍നറായിട്ടാവും ചിത്രം സ്‌ക്രീനിലെത്തുക. 30 കോടി എന്ന ബിഗ് ബജറ്റിലാണ് ഈ ചിത്രം ഒരുങ്ങുന്നത്.

ശ്രദ്ധ ശ്രീനാഥാണ് ചിത്രത്തിലെ നായിക. നെടുമുടി വേണു, സിദ്ധിഖ്, സായ് കുമാര്‍, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി എന്നിവരാണ് ആറാട്ടിലെ മറ്റ് അഭിനേതാക്കള്‍.

ഡാഡ് വാങ്ങിത്തന്ന പാവാട ഇപ്പോഴാണ് ധരിക്കാന്‍ കഴിഞ്ഞത് അന്ന് തടി കൂടുതലായിരുന്നു; ശാലിന്‍ സോയ

0
Spread the love

തന്റെ അച്ഛന്‍ പണ്ട് വാങ്ങിത്തന്ന പാവാട തനിക്ക് ഇപ്പോഴാണ് ധരിക്കാന്‍ സാധിച്ചതെന്ന് നടി ശാലിന്‍ സോയ. തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വഴിയാണ് താരം ഇക്കാര്യം തന്റെ ആരാധകരെ അറിയിച്ചത്. പണ്ട് താന്‍ ഹോളിവുഡ് ഗായികയും നടിയുമായ സെലീന ഗോമസിന്റെ ഒരു വലിയ ആരാധികയായിരുന്ന തനിക്ക് അവര്‍ ധരിച്ചിരുന്നത് പോലെയുള്ള ഒരു സ്കേര്‍ട്ട് തനിക്ക് വേണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും ശാലിന്‍ തന്റെ കുറിപ്പിലൂടെ പറയുന്നു.

സെലീനയോടുള്ള തന്റെ ഇഷ്ടം അറിയാമായിരുന്ന തന്റെ അച്ഛന്‍ ഈ സ്കേര്‍ട്ട് തനിക്ക് സമ്മാനിച്ചതെന്നും അന്ന് തടി കൂടുതലായിരുന്നതിനാല്‍ അത് ധരിക്കാന്‍ സാധിച്ചിരുന്നില്ലെന്നും ശാലിന്‍ വിശദീകരിക്കുന്നു.

എന്നാല്‍ ഏറെ കഷ്ടപ്പാടുകള്‍ സഹിച്ച്‌ തടി കുറയ്ക്കാന്‍ സാധിച്ചതിനാല്‍ ഇപ്പോള്‍ വസ്ത്രം തനിക്ക് പാകമാണെന്നും നടി സന്തോഷത്തോടെ വ്യക്തമാക്കുന്നുണ്ട്. ഒപ്പം ഈ മൈക്രോ സ്കേര്‍ട്ട് ധരിച്ച്‌ നില്‍ക്കുന്നതിന്റെ ചിത്രങ്ങളും ശാലിന്‍ സോയ തന്റെ ആരാധകര്‍ക്കായി പങ്കുവച്ചിട്ടുണ്ട്. ശാലിന്റെ ചിത്രങ്ങള്‍ക്ക് ‘സൂപ്പര്‍’ എന്നും ‘അഡോറബിള്‍’ എന്നും മറ്റുമാണ് ആരാധകര്‍ കമന്റിടുന്നത്.

ടിവി താരം ലീന ആചാര്യ അന്തരിച്ചു, വൃക്ക സംബന്ധമായ രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു

0
Spread the love

വൃക്ക സംബന്ധമായ രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന നടി ലീന ആചാര്യ അന്തരിച്ചു. ക്ലാസ് ഓഫ് 2020, സേത് ജി എന്നീ ടിവിപരിപാടികളിലെ അഭിനേതാവായിരുന്നു.

കഴിഞ്ഞ ദിവസമാണ് നടിയുടെ സഹോദരന്‍ അസുഖത്തെക്കുറിച്ച്‌ വെളിപ്പെടുത്തിയത്. കുറച്ചു വര്‍ഷങ്ങളായി അസുഖം അലട്ടുന്നുണ്ടായിരുന്നു. അമ്മ ദാനം നല്‍കിയ ഒരു വൃക്കയുമായാണ് ജീവിച്ചിരുന്നതെന്ന് നടന്‍ ആയുഷ് പറഞ്ഞു.

ലീന രോഗബാധിതയായിരുന്നുവെന്ന് അറിഞ്ഞിരുന്നില്ലെന്ന് ആയുഷ് ആനന്ദ് പറഞ്ഞു. എപ്പോഴും ഉത്സാഹത്തോടെ മാത്രം കണ്ടിരുന്ന അവരുടെ വിയോഗം കനത്ത നഷ്ടമാണെന്നും ആയുഷ് പറഞ്ഞു. വിവിധ മേഖലയിലുള്ളവര്‍ അനുശോചനം രേഖപ്പെടുത്തി.

എല്ലാത്തിനും സമയമുണ്ട് ദാസാ എന്ന് അമ്മ പറഞ്ഞതിന്റെ അര്‍ത്ഥം ഇപ്പോള്‍ മനസ്സിലായി: ഉത്തര ശരത്ത്

0
Spread the love

മലയാളത്തിലെ പ്രശസ്ത അഭിനേത്രിയും നര്ത്തകിയുമായ ആശാ ശരത്തിന്റെ മകള് ഉത്തര ശരത്തും അഭിനയരംഗത്തേക്ക്. അമ്മയ്ക്കൊപ്പം മകളായി തന്നെ സിനിമയില് അരങ്ങേറ്റം കുറിച്ചു. മികച്ച കഥയ്ക്കും മികച്ച രണ്ടാമത്തെ ചിത്രത്തിനുമുള്ള സംസ്ഥാന പുരസ്ക്കാരം നേടിയ ‘കെഞ്ചിര’ യ്ക്കു ശേഷം സംവിധായകന് മനോജ് കാന ഒരുക്കുന്ന ‘ഖെദ്ദ’ എന്ന ചിത്രത്തിലൂടെയാണ് ഉത്തര ശരത്ത് സിനിമയിലേക്ക് ചുവടു വെയ്ക്കുന്നത്. ബെന്സി പ്രൊഡക്ഷന്സിന്റെ ബാനറില് ബെന്സി നാസര് നിര്മ്മിക്കുന്ന ‘ഖെദ്ദ’ യുടെ ചിത്രീകരണം ആലപ്പുഴ എഴുപുന്നയില് തുടങ്ങി.

അമ്മയ്ക്കൊപ്പം അഭിനയരംഗത്തേക്കുള്ള തന്റെ വരവിനെക്കുറിച്ച്‌ ഉത്തര അമ്മ ആശാ ശരത്തിനൊപ്പം വിശേഷങ്ങള് പങ്കിടുന്നു. ‘ അമ്മയുടെ സിനിമകള് കാണുമ്ബോഴൊക്കെ എനിക്ക് സിനിമയില് അഭിനയിക്കാന് വലിയ ആഗ്രഹമായിരുന്നു. പലപ്പോഴും അക്കാര്യം പറയുമ്ബോഴെല്ലാം അമ്മയാണ് എതിര്ത്തിരുന്നത്. പഠനം കഴിഞ്ഞിട്ട് മതി അഭിനയമെന്നായിരുന്നു അമ്മയുടെ അഭിപ്രായം. ഉത്തര പറയുന്നു. ഇപ്പോള് വളരെ യാദൃശ്ചികമായിട്ടാണ് ‘ഖെദ്ദ’യില് അഭിനയിക്കാന് അവസരം കിട്ടിയത്. ലോക്ഡൗണിന് മുന്പ് നാട്ടിലെത്തിയതാണ്. പിന്നെ കൊറോണ വ്യാപകമായതോടെ ദുബായിലേക്കുള്ള തിരിച്ചുപോക്ക് മുടങ്ങി.

അങ്ങനെ ലോക്ഡൗണില് ഇവിടെ പെട്ടുപോയതുകൊണ്ടാണ് സിനിമയിലേക്ക് എനിക്ക് വഴി തുറന്നത്. മുഴുവന് സമയം പഠനത്തിലായിരുന്നു ശ്രദ്ധ. ഇപ്പോള് മെക്കാനിക്കല് എഞ്ചിനീയറിംഗ് കഴിഞ്ഞതുകൊണ്ട് കുറെ ഫ്രീടൈം കിട്ടി. അതുകൊണ്ടുതന്നെ അഭിനയിക്കാനും കഴിഞ്ഞു. അമ്മയും അച്ഛനും ഇടപെട്ടിട്ടേയില്ല. തീരുമാനം എന്റേത് മാത്രം. ‘എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ’എന്ന് അമ്മ പലപ്പോഴും പറയുമായിരുന്നു. ഇപ്പോഴാണ് ആ പ്രയോഗത്തിന്റെ അര്ത്ഥം എനിക്ക് മനസ്സിലായത്. വളരെ നല്ല ക്യാരക്ടറാണ് ഈ ചിത്രത്തില് എനിക്കുള്ളത്. അമ്മ എനിക്ക് ആര്ട്ടിസ്റ്റ് മാത്രമാണ് .അമ്മയോടൊപ്പം ഒത്തിരി തവണ വേദികളില് നൃത്തം ചെയ്തിട്ടുണ്ടെങ്കിലും ക്യാമറയ്ക്ക് മുന്നില് അഭിനയിക്കുന്നത് ആദ്യമാണ്’. പ്രേക്ഷകരുടെ മനസ്സില് നിറഞ്ഞുനില്ക്കുന്ന നല്ല കഥാപാത്രങ്ങള് ചെയ്യാനാഗ്രഹമുണ്ടെന്നും ഉത്തര ശരത്ത് പറഞ്ഞു.

വിവാഹത്തിനും ഹണിമൂണിനുംശേഷം കാജൽ അഗർവാൾ വീണ്ടും ഷൂട്ടിംഗ് തിരക്കുകളിലേക്ക്

0
Spread the love

വിവാഹശേഷം കാജൽ അഗർവാൾ വീണ്ടും ഷൂട്ടിംഗ് തിരക്കുകളിലേക്ക്. മെഗാസ്റ്റാർ ചിരഞ്ജീവി പ്രധാന വേഷത്തിലെത്തുന്ന ആചാര്യയുടെ ചിത്രീകരണ സംഘത്തിനൊപ്പം നടി അടുത്താഴ്ച ചേരും. ഇപ്പോൾ മുംബൈയിലുള്ള കാജൽ ചിത്രത്തിന്റെ ഷൂട്ടിംഗിനായി ഹൈദരാബാദിലേക്ക് എത്തും. രണ്ടാഴ്ച മുമ്പ് ചിത്രീകരണം പുനരാരംഭിക്കാൻ തീരുമാനിച്ചിരുന്നു. അതിന് മുന്നോടിയായി പരിശോധന നടത്തിയ ചിരഞ്ജീവി പോസിറ്റീവായിരുന്നു. എന്നാൽ ടെസ്റ്റിൽ പിഴവ് പറ്റിയെന്ന് പിന്നീട് കണ്ടെത്തി.

കോടല ശിവ സംവിധാനം ചെയ്യുന്ന ചിത്രം കോനിഡെല പ്രൊഡക്ഷൻ കമ്ബനിയും മാറ്റിനി എന്റർടെയിൻമെന്റ്‌സും ചേർന്നാണ് നിർമ്മിക്കുന്നത്. മണി ശർമ്മയാണ് സംഗീത സംവിധാനം. കാജൽ അഗർവാൾ ഒക്ടോബർ 30ന് ആയിരുന്നു വിവാഹിതയായത്. മാലിയിലെ ആഢംബര റിസോർട്ടിലാണ് ഹണിമൂൺ കാലത്ത് ഇരുവരും തങ്ങിയത്. അതിന്റെ ഫോട്ടോസ് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

കോവിഡ് കാരണം വിവാഹത്തിന്റെയും നിശ്ചയത്തിന്റെയും ചടങ്ങുകൾ ലളിതമാക്കിയിരുന്നു. മാലിയിൽ നിന്ന് മുംബയിലേക്ക് പറന്നിറങ്ങിയ ദീപാവലിയും ആഘോഷിച്ചിരുന്നു.ആചാര്യയിൽ തൃഷയെയാണ് ആദ്യം നായികയായി തീരുമാനിച്ചിരുന്നത്. എന്നാൽ അഭിപ്രായ ഭിന്നതകളെ തുടർന്ന് തൃഷ പിൻമാറി. അങ്ങനെയാണ് കാജലിന് നറുക്ക് വീണത്.

ജീവിച്ചിരുന്നപ്പോള്‍ എന്തുചെയ്തെന്നും മരിച്ചപ്പോള്‍ എന്ത് ചെയ്തെന്നും അക്കമിട്ടു പറയാനും ബോധ്യപ്പെടുത്താനും മനസില്ല; സനല്‍കുമാര്‍ ശശിധരന്‍

0
Spread the love

ആശുപത്രികൾ കേന്ദ്രീകരിച്ചുളള അവയവകച്ചവടത്തിൽ അടുത്ത ബന്ധു സന്ധ്യയുടെ മരണത്തിനു പിന്നാലെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സംവിധായകൻ സനൽകുമാർ ശശിധരൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തൻറെ അടുത്ത ബന്ധു കൊവിഡ് ബാധിതയായിരുന്നു എങ്കിലും സുഖം പ്രാപിച്ചെങ്കിലും പിന്നീട് പെട്ടെന്നുണ്ടായ മരണം സംശയാസ്പദമാണെന്നു ആവർത്തിച്ച സംവിധായകൻ സന്ധ്യയുടെ മരണത്തെക്കുറിച്ച്‌ സംസാരിക്കുമ്പോൾ എന്തുകൊണ്ട് ജീവിച്ചിരുന്നപ്പോൾ സഹായിച്ചില്ല എന്ന ചോദ്യങ്ങൾ ചോദിച്ചവർക്ക് തക്കതായ മറുപടി നൽകുകയാണ്.

തീരെ പരിതാപകരമായ കുടുംബപശ്ചാത്തലങ്ങളിൽ നിന്നും വന്നവരാണ്‌ ഞങ്ങൾ. എങ്ങനെ പിന്നെ ഞാൻ ഇതുവരെ എത്തി എന്ന് ചോദിച്ചാൽ നടന്നു തേഞ്ഞുപോയ ചെരുപ്പുകളും മുറുകെ പിടിച്ച മുള്ളുകളുമാണ്‌ മറുപടി പറയേണ്ടത്. സന്ധ്യയുടെ മരണത്തെക്കുറിച്ച്‌ സംസാരിക്കുമ്ബോൾ എന്തുകൊണ്ട് ജീവിച്ചിരുന്നപ്പോൾ സഹായിച്ചില്ല എന്ന ചോദ്യങ്ങൾ കാണുന്നുണ്ട്. സിനിമാക്കാരെല്ലാം വായിൽ വെള്ളിക്കരണ്ടിയുമായി പിറന്നവരാണെന്ന് മിഥ്യാബോധം കൊണ്ട് അൽപബുദ്ധികളായ ചിലർ അങ്ങനെ പറയുന്നത് മനസിലാക്കാൻ കഴിയും. ജീവിച്ചിരുന്നപ്പോൾ എന്തുചെയ്തെന്നും മരിച്ചപ്പോൾ എന്ത് ചെയ്തെന്നും അക്കമിട്ടു പറയാനും ബോധ്യപ്പെടുത്താനും മനസുമില്ല.

മരിച്ചവളുടെ ബന്ധുക്കൾക്ക് പ്രശ്നമില്ലെങ്കിൽ പിന്നെ നിങ്ങൾക്കെന്ത് എന്ന ചോദ്യം പല കോണുകളിൽ നിന്നും ഉയരുന്നു. ആ ചോദ്യം ചോദിച്ചവരിൽ നിങ്ങളാരെങ്കിലും ഉണ്ടെങ്കിൽ സുഹൃത്തേ, നിങ്ങൾ തിരുത്താൻ സമയമായിട്ടുണ്ട് എന്ന് മനസിലാക്കണം. ബന്ധുക്കളില്ലാത്തവരെയും ചോദിക്കാൻ ആരുമില്ലാത്തവരെയുമാണ്‌ പണവും സ്വാധീനവും അധികാരവും ആവോളമുള്ളവർ എന്നും ലക്ഷ്യമിടുന്നത്. ചോദിക്കാൻ വരുന്ന ബന്ധുക്കളെ എങ്ങനെ കാണേണ്ട രീതിയിൽ കാണണമെന്നും അവർക്കറിയാം. അതിനു പണമെങ്കിൽ പണം ഭീഷണിയെങ്കിൽ ഭീഷണി.

സന്ധ്യയുടെ ജീവിതത്തിൽ നടന്ന ദൌർഭാഗ്യകരമായ ഒരു സംഭവമാണ്‌ അവളുടെ മരണം വരെ ഞാൻ അറിയാതെ പോയിരുന്ന അവയവക്കച്ചവടം. അവൾ സ്വന്തം ഇഷ്ടപ്രകാരം കൊടുത്തെങ്കിൽ പിന്നെ നിങ്ങൾക്ക് എന്ത്? എന്ന് ചോദിക്കുന്നവരിൽ സുഹൃത്തായ ഒരു പത്രപ്രവർത്തകനും കവിയുമുണ്ട് എന്നത് എന്നെ കൂടുതൽ അമ്ബരപ്പിച്ചു. തനിക്ക് സങ്കൽപിക്കാൻ കഴിയാത്ത അളവിലുള്ള ഒരു തുക പറഞ്ഞുകേൾക്കുമ്ബോൾ വരും വരായ്കകൾ ചിന്തിക്കാതെ കരളെങ്കിൽ കരൾ വൃക്കയെങ്കിൽ വൃക്ക എന്ന് എടുത്തു ചാടുന്ന പാവം പിടിച്ച മനുഷ്യരുടെ പ്രതിനിധിയായിരുന്നു അവൾ.

ഉള്ളവന്‌ വിലയില്ലാത്തതും ഇല്ലാത്തവന്‌ സങ്കൽപാതീതമായ വിലയുള്ളതുമായ വസ്തുവാണ്‌ പണം. പണം കൊടുത്ത് ബ്രോയിലർ ചിക്കൻറെ കരളും കാലിൻറെ കഷണവും വാങ്ങുന്നപോലെ പണമില്ലാത്തവൻറെ കിഡ്‍നിയും ലിവറുമൊക്കെ വാങ്ങാൻ പണമുള്ളവർക്ക് ഒരു പ്രയാസവുമില്ല. ഈ ചൂഷണം തടയുന്നതിനാണ്‌ നമ്മുടെ നാട്ടിൽ അവയവ കൈമാറ്റം ശക്തമായ നിയമം കൊണ്ട് നിയന്ത്രിച്ചിരിക്കുന്നത്. പണം കാണിച്ച്‌ പ്രലോഭിപ്പിച്ചോ മറ്റേതെങ്കിലും രീതിയിൽ വഞ്ചിച്ചോ ഇങ്ങനെയൊരു തീരുമാനത്തിലേക്ക് കൃത്യമായ ധാരണയില്ലാതെ ആളുകളെ ചാടിക്കാതിരിക്കാനാണത്. അതിലൊന്നാണ്‌ അവയവ ദാനം ചെയ്യാൻ തയ്യാറെന്ന് മുന്നോട്ട് വരുന്ന ആളുകളുടെ സ്ഥലത്തെ പോലീസ് സ്റ്റേഷൻ മുഖാന്തിരം കൃത്യമായ അന്വേഷണം നടത്തി റിപ്പോർട്ട് കൊടുത്തിരിക്കണം എന്നുള്ള വ്യവസ്ഥ. സന്ധ്യയുടെ കാര്യത്തിൽ അത്തരം ഒരു അന്വേഷണം അട്ടിമറിക്കപ്പെട്ടു എന്നതാണ്‌ ഏറ്റവും ആദ്യത്തെ ക്രമക്കേട്. സ്ത്രീകളാണ്‌ ദാതാവ് എങ്കിൽ അക്കാര്യത്തിൽ കൂടുതൽ കഠിനമാണ്‌ നിയമം. പക്ഷേ ചോദിക്കാൻ ആരുമില്ലാത്തവരുടെ കാര്യത്തിൽ എത്ര കഠിനമായ നിയമവും വളയും.

ഇന്ന് സുഹൃത്തായ Niranjan TG യുടെ ഒരു പോസ്റ്റ് വായിച്ചു കരൾ മാറ്റ ശസ്ത്രക്രിയ കാത്തുകിടന്നിരുന്ന തൻറെ ഉറ്റ സുഹൃത്ത് മാനസ മോഹൻറെ മരണവും സ്വന്തം ഇഷ്ടപ്രകാരം കരൾ പകുത്തുകൊടുത്ത സന്ധ്യയുടെ മരണവും കൂട്ടിച്ചേർത്ത് വെച്ചുകൊണ്ടാണ്‌ ആ പോസ്റ്റ്. എങ്ങനെയാണ്‌ നമ്മുടെ നാട്ടിലെ നിരാലംബരായ സ്ത്രീകൾക്ക്, അശരണർക്ക് സ്വന്തം ഇഷ്ടമുണ്ടാകുന്നത്? കന്നുകാലികൾക്ക് സ്വന്തം പാലും ഇറച്ചിയും എന്ത് ചെയ്യണമെന്ന് സ്വന്തം ഇഷ്ടം ഉണ്ടാകുന്നതിനെക്കാൾ കഷ്ടമാണ് പാവങ്ങളുടെ അവസ്ഥ. ഈ അവസ്ഥ അറിയാവുന്നതുകൊണ്ടാണ്‌ പഴുതുകളില്ലാത്ത നിയമം ഉണ്ടാക്കാനുള്ള ശ്രമങ്ങളുണ്ടാവുന്നത്. എന്നാൽ പണത്തിനു മുകളിൽ പരുന്തും പറക്കാത്ത നാട്ടിൽ റിപ്പോർട്ടുകൾ മുങ്ങും.

പാവങ്ങളുടെ കരളും കിഡ്നിയും പാൻക്രിയാസുമൊക്കെ ഇറച്ചിക്കഷണങ്ങൾ പോലെ പണമുള്ളവർ കൈക്കലാക്കും. അത് മഹത്തായ അവയവ ദാനമെന്ന് വാഴ്ത്തപ്പെടും. സ്വന്തം ഇഷ്ടപ്രകാരം എന്ന് പറയുന്നതിനുമുൻപ് പണത്തോടുള്ള നിവൃത്തികേടുകൊണ്ടുള്ള ഇഷ്ടമല്ല എന്ന് ഉറപ്പാക്കേണ്ടതുണ്ട്. അതല്ലെങ്കിൽ അവൾ പണം വാങ്ങി വിറ്റാൽ നിനക്കതിലെന്ത് എന്ന വരട്ട് ചോദ്യമുണ്ടാകും. (നിരഞ്ജൻ അങ്ങനെ ചോദിച്ചു എന്നല്ല. എന്റെ ഇതുമായി ബന്ധപ്പെട്ട മറ്റു പോസ്റ്റുകളിൽ വന്ന കമെന്റുകൾ ആണ് വിവക്ഷ)

എൻറെ അന്വേഷണങ്ങളിൽ നിന്ന് മനസിലാകുന്നത് സന്ധ്യ കരൾ കൊടുത്തയാൾ മൂന്നു മാസത്തിനുള്ളിൽ മരിച്ചെന്നാണ്‌. ‌പ്രത്യക്ഷമോ പരോക്ഷമോ ആയ കാരണങ്ങളാൽ രണ്ടു വർഷങ്ങൾക്കിപ്പുറം അവളും മരിച്ചു. അപ്പോൾ ഈ കൈമാറ്റം കൊണ്ട് തടിച്ചു കൊഴുത്തത് ആരാണെന്ന് ഞാൻ പറയാതെ നിങ്ങൾക്ക് മനസിലാവുമല്ലോ. അവർക്ക് സമൂഹത്തിൻറെ പൊതുബോധത്തെയും പൊലീസിനേയും ആരോഗ്യരക്ഷാ സംവിധാനങ്ങളെയും നിയമത്തെപ്പോലും വിലയ്ക്ക് വാങ്ങാൻ കഴിയും. എനിക്കിപ്പോൾ മനസിലാകുന്നത് ഞാൻ നിൽക്കുന്നത് ഇരുട്ടു വായ് പിളർന്ന പോലെ ഒരു വലിയ ഗുഹാ മുഖത്താണ്‌ എന്നാണ്‌. ഉള്ളിലേക്ക് കയറിയാൽ തിരിച്ചിറങ്ങാൻ ആവുമോ എന്ന് തന്നെ അറിയില്ല.. കയറാൻ കാലു തരിച്ചാലും വേണ്ട എന്ന് എന്നെ ആശ്രയിച്ച്‌ ജീവിക്കുന്നവർ തിരികെ വിളിക്കുന്നു.

ഒന്നു ഞാൻ പറയാം. നാം വലിയ അപകടത്തിലേക്ക് പോവുകയാണ്‌. തിരിച്ചുവരാൻ കഴിയാത്ത രീതിയിൽ നമ്മുടെ മൌനം നമ്മെ ആ ഇരുട്ടു നിറഞ്ഞ ഗുഹയിലേക്ക് ഇന്നല്ലെങ്കിൽ നാളെ കൊണ്ടുചെന്ന് തള്ളും. ഈ കേസെന്നല്ല ഇതുമായി ബന്ധപ്പെട്ട ഒരു കേസും തെളിയുമെന്ന് എനിക്ക് ഒരു തോന്നലുമില്ല. അവയവദാനം എന്ന മഹത്തായ കർമത്തെ അട്ടിമറിക്കാനുള്ള ശ്രമമായി കേസുകൾ തെളിയിക്കാനുള്ള ശ്രമങ്ങളെപ്പോലും ഒതുക്കിത്തീർക്കാൻ അതിനു കഴിയും.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts