Home Blog Page 1283

ജീവിക്കാൻ പുതിയ വഴി കണ്ടെത്തി കിന്നാരതുമ്പികളുടെ നിർമ്മാതാവ്

0
Spread the love

കിന്നാരതുമ്പികൾ ചിത്രത്തിന്റെ നിർമ്മാതാവ് ജീവിതത്തിന്റെ പ്രയാസങ്ങൾക്കിടയിൽ പുതിയ തൊഴിലിൽ ആരംഭിച്ചിരിക്കുകയാണ്. 49 രൂപയ്ക്ക് സിനിമ ബിരിയാണി എന്ന പേരിൽ കൊച്ചിയിൽ ബിരിയണി വിൽക്കുയാണ് ജാഫർ. കൊവിഡ് പ്രതിസന്ധി മൂലം സിനിമ മേഖലയുടെ പ്രവർത്തനം താൽകാലികമായി നിർത്തിവെച്ചതാണ് ഇങ്ങനെയൊരു തീരുമാനത്തിന് കാരണമെന്ന് അദ്ദേഹം അറിയിച്ചു.

35 വർഷമായി ജാഫറിന്റെ സിനിമ ജീവിതം തുടങ്ങിയിട്ട്. സിനിമ തീയറ്റർ ഓപ്പറേറ്റർ മുതൽ നിർമ്മാതാവ് വരെ നീണ്ടു നിൽക്കുന്നതാണ് സിനിമയിലെ അദ്ദേഹത്തിന്റെ യാത്ര. അതിന് പുറമെ 12 വർഷമായി ഫെഫ്ക ഫെഡറേഷന്റെ വൈസ് ചെയർമാൻ, ഫെഫ്ക മെസ് വർക്കേഴ്‌സ് യൂണിയന്റെ ജനറൽ സെക്രട്ടറി കൂടിയാണ് അദ്ദേഹം.

ഭക്ഷണം വിൽക്കുന്നത് ഉപജീവന മാർഗ്ഗമാക്കുന്നത് ജാഫറിന് പുത്തരിയല്ല. ഏകദേശം 17 വർഷത്തോളമായി സിനിമ, സീരിയൽ ലൊക്കേഷനുകളിൽ ഭക്ഷണം നൽകി വരുന്നത് ജാഫറാണ്. എന്നാൽ കൊവിഡ് പ്രതിസന്ധിയോടെ വരുമാന മാർഗ്ഗം നിൽക്കുകയായിരുന്നു. ജീവിക്കാൻ മറ്റൊരു വഴിയുമില്ലെന്ന സാഹചര്യത്തിലാണ് അദ്ദേഹം 49 രൂപയ്ക്ക് ബിരിയാണി കച്ചവടം ആരംഭിക്കുന്നതെന്ന് മനോരമക്ക് നൽകിയ അഭിമുഖത്തിൽ ജാഫർ പറയുകയുണ്ടായി.

ജാഫറും ഭാര്യയുമാണ് ആദ്യം കച്ചവടം തുടങ്ങുന്നത്. പിന്നീട് ബിരിയാണിയുടെ ഡിമാന്റ് കൂടിയതോടെ ജോലിക്കാരെ വെക്കേണ്ടതായി വരികയുണ്ടായി. എറണാകുളത്താണ് ജാഫർ കച്ചവടം നടത്തുന്നത്. തമ്മനം, വാഴക്കാല, വെണ്ണല, കലൂർ, പാലാരിവട്ടം എന്നീ പ്രദേശങ്ങളിലാണ് സിനിമ ബിരിയാണിയുടെ കച്ചവടം.

വേട്ടക്കാരെപ്പോലെ പ്രവര്‍ത്തിയ്ക്കുന്ന ഇന്നസെന്റും ഇടവേള ബാബുവും ഉള്ള ഒരു സംഘടനയില്‍ സ്ത്രീകളായ അംഗങ്ങള്‍ക്ക് ഒരിക്കലും നീതി കിട്ടില്ലെന്ന്‌ ഷമ്മി തിലകന്‍

0
Spread the love

ബിനീഷ് കോടിയേരി വിഷയത്തില്‍ താരസംഘടനയായ അമ്മയില്‍ വാക്കേറ്റം ഉണ്ടായി. ഇപ്പോള്‍ വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ ഷമ്മി തിലകന്‍. ദിലീപിനെയോ ബിനീഷിനെയോ അല്ല പുറത്താക്കേണ്ടത്, മറിച്ച്‌ സ്ഥാനത്ത് ഇരിക്കുന്ന ചിലരെയാണെന്ന് ഷമ്മി തിലകന്‍ പറഞ്ഞു.

ഷമ്മി തിലകന്റെ വാക്കുകള്‍: ബിനീഷിന്റെ വിഷയം ഇന്നലെ വന്നതല്ലേ. അതിലും വലിയ വിഷയങ്ങള്‍ വേറെയുണ്ട്. തിലകന്റെ പ്രശ്‌നം, പാര്‍വതി തിരുവോത്തിന്റെ രാജി, എന്റെ പ്രശ്‌നം അങ്ങനെ ഒരുപാട് ഉണ്ട്. ബിനീഷ് കോടിയേരിയുടെ വിഷയത്തില്‍ നിയമപരമായി എല്ലാവരോടും ചെയ്യുന്നത് എന്താണോ അത് ചെയ്യുക. കെടുകാര്യസ്ഥതയാണ് അമ്മ എന്ന സംഘടനയിലെ ഏറ്റവും വലിയ പ്രശ്‌നം.

തിലകന്‍ എന്ന നടനാണ് അമ്മയിലെ കെടുകാര്യസ്ഥതയുടെ രക്തസാക്ഷി എന്നു പറയാം. രക്തസാക്ഷികള്‍ ബഹുമാനിക്കപ്പെടും എന്നതുകൊണ്ടാണ് അമ്മയില്‍ ഓരോ പ്രശ്‌നങ്ങള്‍ ഉയര്‍ന്നു വരുമ്ബോഴും ജനങ്ങള്‍ അദ്ദേഹത്തെ ഓര്‍ക്കുന്നത്. അമ്മയിലെ പ്രഥമ അംഗം എന്ന് എന്നെ വേണമെങ്കില്‍ പറയാം. അത് അഹങ്കാരത്തോടെ തന്നെ പറയുന്ന വ്യക്തിയാണ് ഞാനും. എന്റെ കാശുകൊണ്ടാണ് അതിന്റെ ലെറ്റര്‍പാഡ് അടിച്ചത്.

ഞാന്‍ ഒരിക്കലും രാജിവയ്ക്കില്ല, പാര്‍വതി രാജി വച്ചപ്പോഴും ഞാന്‍ ഇത് തന്നെ ആണ് പറഞ്ഞത്. പാര്‍വതി രാജി വയ്‌ക്കേണ്ട ആവശ്യമില്ല. രാജി വച്ച്‌ പുറത്തുപോവേണ്ടവര്‍ വേറെ എത്രയോ ഉണ്ട്. ബിനീഷ് കോടിയേരിയെയോ ദിലീപിനെയോ പുറത്താക്കേണ്ട ആവശ്യമില്ല. കാരണം അവര്‍ കുറ്റവാളികളാണെന്ന് ആരും പറഞ്ഞിട്ടില്ലല്ലോ. കുറ്റാരോപിതര്‍ മാത്രമാണ്. നിയമപരമായി, എവിടെയാണ് ഒരാള്‍ രാജിവയ്ക്കണമെന്ന് പറയുന്നത്. കോടതി കുറ്റവാളികളെന്ന് പറയുമ്ബോള്‍ മാത്രമാണ്. ഏതെങ്കിലും നേതൃപദത്തില്‍ ഇരിക്കുന്നുണ്ടെങ്കില്‍ ആ സ്ഥാനം രാജി വയ്ക്കാം. പക്ഷേ അംഗത്വം തുടരാമല്ലോ. രാഷ്ട്രീയത്തിലൊക്കെ അങ്ങനെയല്ല?. നമ്മുടെ ഭരണഘടന പോലും ഇതാണ് വ്യക്തമാക്കുന്നത്.

ഇവരെ എങ്ങനെ പുറത്താക്കുമെന്നതാണ് അമ്മയിലെ പ്രധാന പ്രശ്‌നം. എന്തുകൊണ്ട്, എങ്ങനെ, ആരെ പുറത്താക്കണം എന്നതാണ് ഇവിടെ വിഷയം. കാരണം പുറത്താക്കാന്‍ അധികാരമില്ലാത്തവരാണ് അവിടെ സ്ഥാനത്ത് ഇരിക്കുന്നത്. അവരാണ് പുറത്താകേണ്ടത്. അത് തെളിവു സഹിതം ഞാന്‍ അമ്മയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതാണ് ഇവിടെ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാകാന്‍ കാരണം

ആശ ശരത്തിന് പിന്നാലെ മകളും സിനിമയിലേയ്ക്ക്

0
Spread the love

ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിച്ച്‌ പ്രമുഖ സംവിധായകന്‍ മനോജ് കാന സംവിധാനം ചെയ്യുന്ന ചിത്രമായ ‘ഖെദ്ദ’ എഴുപുന്നയില്‍ തുടങ്ങി. മലയാളത്തിലെ പ്രശസ്ത നടിയും നര്‍ത്തകിയുമായ ആശാ ശരത്തും മകള്‍ ഉത്തര ശരത്തുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ആശാ ശരത്തും മകളും സിനിമയില്‍ ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഈ സിനിമ. അഡ്വ. എ എം ആരിഫ് എം പി, തിരക്കഥാകൃത്ത് ജോണ്‍പോള്‍, നടന്‍ സുധീര്‍ കരമന തുടങ്ങിയ പ്രമുഖര്‍ചടങ്ങില്‍ പങ്കെടുത്തും.

മികച്ച കഥയ്ക്കും മികച്ച രണ്ടാമത്തെ ചലച്ചിത്രത്തിനുമുള്ള സംസ്ഥാന പുരസ്‌കാരം നേടിയ കെഞ്ചിരയ്ക്ക് ശേഷം സംവിധായകന്‍ മനോജ് കാന ഒരുക്കുന്ന ചിത്രത്തിലൂടെയാണ് ഉത്തര ശരത്തിന്റെ സിനിമാ പ്രവേശനം. ‘ഖെദ്ദ’ എന്നു പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. എഴുപുന്നയില്‍ വെച്ചായിരുന്നു ചിത്രത്തിന്റെ പൂജ ചടങ്ങ് നടന്നത്.

വിവാഹ വാർഷികം ആഘോഷിച്ച് ​ജ​ഗതിയുടെ മകൾ.ചിത്രങ്ങൾ വൈറൽ

0
Spread the love

മലയാളികളുടെ പ്രിയ നടൻ ജഗതി ശ്രീകുമാറിന്റെ മകളാണ് ശ്രീലക്ഷ്മി ശ്രീകുമാർ. ചില സിനിമകളിലൂടെയും ബിഗ്ബോസിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയായ ശ്രീലക്ഷ്മിയുടെ വിവാഹം കഴിഞ്ഞ വർഷമാണ് കൊച്ചി ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ നടന്നത്. അഞ്ചുവർഷം പ്രണയിച്ച ശേഷം വീട്ടുകാരുടെ സമ്മതതോടെയാണ് ജിജിൻ ജഗാംഹീർ ശ്രീലക്ഷ്മിയുടെ കഴുത്തിൽ മാല ചാർത്തി സ്വന്തമാക്കിയത്. അതേസമയം ചടങ്ങിൽ ശ്രീലക്ഷ്മിയുടെ പിതാവും നടനുമായ ജഗതിയുടെ അസാനിധ്യം എല്ലാവർക്കും നോവായിരുന്നു. പക്ഷേ ഒന്നിനും ഒരു കുറവില്ലാതെയാണ് ഏക മകളുടെ വിവാഹം അമ്മ കല ആഘോഷമാക്കി മാറ്റിയത്.

ഇപ്പോളിതാ ഒന്നാം വിവാഹവാർഷികം ആഘോഷിച്ചതിന്റെ ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ശ്രീലക്ഷ്മി.നവംബർ 17നാണ് മിസ്റ്റർ ആൻഡ് മിസ്സിസ് ആയത് എന്ന് പറഞ്ഞുകൊണ്ട് വളരെ മനോഹരമായ ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. നിമിഷനേരം കൊണ്ടാണ് ആരാധകർ ഈ ചിത്രം ഏറ്റെടുത്തത്. നിരവധി കമൻ്റുകളും ആശംസകളും ചിത്രത്തിനു താഴെ എത്തി.

ജഗതിശ്രീകുമാറിൻ്റെ മൂന്നാം ഭാര്യയായ കലയിലുണ്ടായ മകളാണ് ശ്രീലക്ഷ്മി. മലയാളികൾക്ക് ശ്രീലക്ഷ്മിയെ ഏറെ ഇഷ്ടമാണെങ്കിലും ജഗതിയുടെ കുടുംബം ഇതുവരെ ശ്രീലക്ഷ്മിയെ മകളായി അംഗീകരിച്ചിട്ടില്ല. പൊതുസമൂഹത്തിന് മുൻപിൽ ശ്രീലക്ഷ്മി തൻ്റെ മകളാണ് എന്ന് ജഗതി പറഞ്ഞിട്ടുണ്ട്.

കാത്തിരുപ്പിന് വിരാമം, ദുൽഖറിന്റെ ബിഗ് ബഡ്ജറ്റ് ചിത്രം കുറുപ്പ് ഓടിടി റിലീസിന്

0
Spread the love

സംവിധായകൻ ശ്രീനാഥ് രാജേന്ദ്രൻ വർഷങ്ങൾക്ക് ശേഷം വീണ്ടും ദുൽഖറിനെ നായകനാക്കി ഒരുക്കുന്ന പുത്തൻ ചിത്രമാണ് കുറുപ്പ്. ചിത്രം പ്രഖ്യാപിച്ചപ്പോൾ മുതൽ കുറുപ്പ് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കവേ എല്ലാ വിശേഷങ്ങളും മാധ്യമങ്ങളിലൂടെ സിനിമാപ്രേമികൾ അറിയുന്നുണ്ടായിരുന്നു. ചിത്രത്തെ സംബന്ധിച്ച പുതിയ വിശേഷമാണ് അണിയറപ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്.ദുൽഖർ സൽമാൻറെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എൻറർടൈൻമെൻറ്സും ചേർന്നാണ് കുറുപ്പ് നിർമ്മിക്കുന്നത്.

കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്ളൂർ, മൈസൂർ എന്നിവിടങ്ങളിലായി ആറു മാസത്തോളം കാലം ഷൂട്ടിങ് നീണ്ടുനിന്നിരുന്നു.ദുൽഖറിൻറെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രമാണ് ‘കുറുപ്പ്’. ചിത്രത്തിന്റെ മുടക്കുമുതൽ 40 കോടിയാണെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രം ഓടിടി റിലീസായി പ്രേക്ഷകരിലേക്ക് എത്താനൊരുങ്ങുകയാണ് എന്ന പുതിയ വിവരമാണ് അണിയറപ്രവർത്തകർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്.

കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിൻറെ ജീവിതം പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രമായതിനാൽ തന്നെ ആരാധകർ ഏറെ ആവേശത്തോടെയാണ് ചിത്രത്തിൻ്റെ വരവ് കാത്തിരിക്കുന്നത്. നാൽപ്പത് കോടി മുതൽ മുടക്കിലൊരുക്കിയിരിക്കുന്ന ചിത്രം ഓടിടി റിലീസായി എത്തുന്നത് റെക്കോർഡ് തുകയ്ക്കാണ് എന്നതാണ് ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്ന മറ്റൊരു കാര്യം.ചിത്രത്തിൻ്റേതായി ഇതിനോടകം പുറത്തിറങ്ങിയ പോസ്റ്ററുകളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

എന്റെ ഗര്‍ഭത്തെ കുറിച്ച്‌ പറയുന്നത് നിര്‍ത്തിയിട്ട് എന്റെ സിനിമയെ കുറിച്ച്‌ വാര്‍ത്ത കൊടുക്കുവെന്ന് പേളി

0
Spread the love

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള അവതാരകയാണ് പേളി മാണി. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പേളി മലയാളികളുടെ മനസില്‍ ഇടം നേടി. വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളും,ചിത്രങ്ങളും താരം ആരാധകര്‍ക്കായി പങ്ക് വക്കാറുണ്ട്.ഭര്‍ത്താവും നടനുമായ ശ്രീനിഷ് അരവിന്ദും താരത്തിന് എല്ലാവിധ സപ്പോര്‍ട്ടുമായി കൂടെ തന്നെയുണ്ട്. സോഷ്യല്‍ മീഡിയകളില്‍ വന്‍ വരവേല്‍പ്പാണ് താരത്തിന്റെ എല്ലാ ചിത്രങ്ങള്‍ക്കും കുറിപ്പുകള്‍ക്കും ലഭിയ്ക്കുന്നത്. എന്നാലും പല വിമര്‍ശനങ്ങളും പേളിമാണി പങ്കുവെക്കുന്ന ചിത്രങ്ങളുടെ പേരില്‍ നേരിടേണ്ടി വന്നിട്ടുണ്ട്.

ഇപ്പോഴിതാ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് പേളി. അനുരാഗ് ബസു സംവിധാനം ചെയ്ത ലുഡോയിലൂടെയാണ് പേളിയുടെ ബോളിവുഡ് അരങ്ങേറ്റം. എന്നാല്‍ മലയാളം മാധ്യമങ്ങള്‍ പേളിയുടെ ഗര്‍ഭകാല വാര്‍ത്തകള്‍ക്ക് പിന്നാലെയാണെന്ന് വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഇതേക്കുറിച്ച്‌ ഇപ്പോഴിതാ പേളി തന്നെ പ്രതികരണവുമായി എത്തിയിരിക്കുകയാണ്.

സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു പേളിയുടെ പ്രതികരണം. ഞാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്ന ചിത്രങ്ങള്‍ എന്റെ ഗര്‍ഭകാലത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ക്കായി ഉപയോഗിക്കുന്ന മാധ്യമങ്ങളോട്, നന്ദി. പക്ഷെ നിങ്ങള്‍ക്ക് നെറ്റ്ഫ്ലിക്സില്‍ സംപ്രേക്ഷണം ചെയ്യുന്ന എന്റെ സിനിമയായ ലുഡോയേയും പ്രെമോട്ട് ചെയ്യാനാകുമോ. ഇതെന്റെ ബോളിവുഡ് അരങ്ങേറ്റമാണ്. ഇതേ ആവേശം അവിടേയും കാണിച്ചാല്‍ വലിയ സഹായമാകും.കഴിഞ്ഞ ദിവസമായിരുന്നു പേളിയുടെ ബോളിവുഡ് ചിത്രമായ ലുഡോ നെറ്റ് ഫ്ലിക്സിലൂടെ പ്രദര്‍ശനത്തിന് എത്തിയിരുന്നത്. പങ്കജ് ത്രിപാഠി, അഭിഷേക് ബച്ചന്‍, രാജ് കുമാര്‍ റാവു, ആദിത്യ റോയ് കപൂര്‍, സാനിയ മല്‍ഹോത്ര, ഫാത്തിമ സന ഷെയ്ഖ്, രോഹിത് സുരേഷ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രത്തില്‍ ഒരു നഴ്സിന്റെ വേഷത്തില്‍ ആണ് പേളി എത്തുന്നത്.

പ്രഭുദേവ വീണ്ടും വിവാഹിതനായി, വധു ഫിസിയോ തെറാപ്പിസ്റ്റ്

0
Spread the love

ഒരു വിവാഹത്തിനും ഒരു ലിവിം​ഗ് ​ടുദറിനും ശേഷം പ്രഭുദേവ വീണ്ടും വിവാഹിതനായി. ബിഹാർ സ്വദേശിയായ ഫിസിയോതെറാപ്പിസ്റ്റ് ആയി ജോലി നോക്കുന്നു. സെപ്റ്റംബറിലായിരുന്നു വിവാഹം നടന്നത്. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്തു. പ്രഭുദേവയുടെ മുംബൈയിലുള്ള വസതിയിൽ വച്ചായിരുന്നു വിവാഹമെന്നും ഇരുവരും ഇപ്പോൾ ചെന്നൈയിലുണ്ടെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.പുറം വേദനയുമായി ബന്ധപ്പെട്ടാണ് താരം ഫിസിയോതെറാപ്പിസ്റ്റിനെ കണ്ടുമുട്ടുന്നത്. സൗഹൃദം പിന്നീട് പ്രണയത്തിലെത്തുകയും ഇരുവരും വിവാഹിതരാകുകയുമായിരുന്നു.

നൃത്തത്തിലൂടെ പരിചയപ്പെട്ട റംലത്തുമായി പ്രഭു ദേവ പ്രണയത്തിലാവുകയും വിവാഹം ചെയ്യുകയുമായിരുന്നു. ഈ ബന്ധത്തിൽ രണ്ട് ആൺകുട്ടികളും ഉണ്ട്. പിന്നീട് റം​ലത്തിനെ ഉപേക്ഷിച്ച് നയൻതാരയുമായി പ്രണയത്തിലാകുകയും ചെയ്തിരുന്നു. പിന്നീച് പ്രഭു റംലത്തുമായി വിവാഹ മോചനം നടത്തി. റംലത്ത് വിവാഹമോചനത്തിനെതിരെ പൊലീസിൽ പരാതി കൊടുത്തതും മറ്റും വാർത്താശ്രദ്ധ നേടിയ ഒന്നിയിരുന്നു.

പാലാ-കാസർഗോഡ് KSRTC മിന്നൽ ബസ് സർവീസ് പുനഃരാരംഭിച്ചു;

0
Spread the love

തൊടുപുഴ, മൂവാറ്റുപുഴ, അങ്കമാലി (റിക്വസ്റ്റ് സ്റ്റോപ്പ്), തൃശൂർ, കോഴിക്കോട്, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട് (റിക്വസ്റ്റ് സ്റ്റോപ്പ്) എന്നിവിടങ്ങളിലാണ് നിലവിൽ സ്റ്റോപ്പുകളുള്ളത്. മിന്നൽ സർവീസ് എന്ന പ്രത്യേക ഇനത്തിൽ പെട്ട സർവീസ് ആയതിനാൽ വളരെ കുറച്ച് സ്ഥലങ്ങളിൽ മാത്രമേ ബസ് നിർത്തുകയുള്ളു. തൊടുപുഴ, മൂവാറ്റുപുഴ, അങ്കമാലി (റിക്വസ്റ്റ് സ്റ്റോപ്പ്), തൃശൂർ, കോഴിക്കോട്, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട് (റിക്വസ്റ്റ് സ്റ്റോപ്പ്) എന്നിവിടങ്ങളിലാണ് നിലവിൽ സ്റ്റോപ്പുകളുള്ളത്.

മിന്നൽ സർവീസിന്‍റെ സമയക്രമം

08:30 PM പാലാ

09:10 PM തൊടുപുഴ

09:30 PM മൂവാറ്റുപുഴ

11:00 PM തൃശൂർ

01:30 AM കോഴിക്കോട്

03:15 AM കണ്ണൂർ

03:55 AM പയ്യന്നൂർ

05:00 AM കാസർഗോഡ്

തിരികെ

07:45 PM കാസറഗോഡ്

09:20 PM പയ്യന്നൂർ

10:00 PM കണ്ണൂർ

11:45 PM കോഴിക്കോട്

02:05 AM തൃശൂർ

03:35 AM മൂവാറ്റുപുഴ

03:55 AM തൊടുപുഴ

04:35 AM പാലാ

സീറ്റുകൾ മുൻകൂട്ടി റിസർവ് ചെയ്യുന്നതിനായി www.online.keralartc.com എന്ന വെബ് സൈറ്റോ ‘Ente KSRTC’ എന്ന മൊബൈൽ ആപ്പോ സന്ദർശിക്കാം. വിശദ വിവരങ്ങൾക്ക്: കെഎസ്ആർടിസി പാലാ ഫോണ്‍ നമ്പർ: 04822 212250,
email – pla@kerala.gov.inകോട്ടയം: പാലാ-കാസർഗോഡ് റൂട്ടില്‍ മിന്നല്‍ സർവ്വീസുകൾ പുനഃരാരംഭിച്ചു. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നിർത്തി വച്ച സര്‍വീസാണ് ഒരിടവേളയ്ക്ക് ശേഷം വീണ്ടും ആരംഭിച്ചിരിക്കുന്നത്. എട്ടരമണിക്കൂർ കൊണ്ടാണ് ബസ് പാലായിൽ നിന്നും കാസർഗോഡെത്തുന്നത്. പാലായിൽ നിന്നും രാത്രി എട്ടരയ്ക്ക് പുറപ്പെടുന്ന മിന്നൽ പിറ്റേന്ന് രാവിലെ അഞ്ചു മണിക്ക് കാസർഗോഡ് എത്തി ചേരും. കാസർഗോഡ് നിന്നും രാത്രി ഏഴേമുക്കാലിന് പുറപ്പെട്ടു പിറ്റേന്ന് രാവിലെ നാലരക്ക് പാലായിൽ എത്തി ചേരും.

ക്രെെം ആക്ഷന്‍ ത്രില്ലര്‍ ചിതം ‘മിഷന്‍-സി’ ഇടുക്കിയിൽ ചിത്രീകരണം ആരംഭിച്ചു

0
Spread the love

അപ്പാനി ശരത്, മീനാക്ഷി ദിനേശ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനോദ് ഗുരുവായൂര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ക്രെെം ആക്ഷന്‍ ത്രില്ലര്‍ ചിതം ‘മിഷന്‍-സി’ ഇടുക്കി രാമക്കല്‍ മേട്ടില്‍ ചിത്രീകരണം ആരംഭിച്ചു. ഈ ചിത്രത്തില്‍ മേജര്‍ രവി, ജയകൃഷ്ണന്‍, കെെലാഷ് തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നു.

സ്ക്വയര്‍ സിനിമാസിന്റെ ബാനറില്‍ മുല്ല ഷാജി ആണ് നിര്‍മ്മാണം സുശാന്ത് ശ്രീനി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു

സുനില്‍ ജി. ചെറുകടവ് എഴുതിയ വരികള്‍ക്ക് ഹണി, പാര്‍ത്ഥസാരഥി എന്നിവര്‍ സംഗീതം പകരുന്നു.

എഡിറ്റര്‍: റിയാസ് കെ ബദര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ബിനു മുരളി, കല-സഹസ് ബാല, മേക്കപ്പ്: മനോജ് അങ്കമാലി, വസ്ത്രാലങ്കാരം-സുനില്‍ റഹ്മാന്‍, സ്റ്റില്‍സ്: ഷാലു പേയാട്, ആക്ഷന്‍-കുങ്ഫ്യൂ സജിത്ത്, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്: അബിന്‍, പി.ആർ.ഒ: എ.എസ്. ദിനേശ്.

വിജയ്‍യെ കാണാൻ കൊതിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം വരുണ്‍ ചക്രവര്‍ത്തി

0
Spread the love

ഇന്ത്യൻ ക്രിക്കറ്റ് താരം വരുണ്‍ ചക്രവര്‍ത്തി സിനിമാതാരം ഇളയദളപതി വിജയ്‍യുടെ കടുത്ത ആരാധകനാണ് . വിജയ്‍യെ കാണാൻ കൊതിച്ച വരുണിന്റെ ആഗ്രഹം സഫലമായിരിക്കുയാണ് വരുണ്‍ ചക്രവര്‍ത്തി വിജയ്‍ക്കൊുപ്പമുള്ള ഫോട്ടോ ഷെയര്‍ ചെയ്‍തിട്ടുണ്ട്. ചെന്നൈയില്‍ വിജയ്‍യുടെ ഓഫീസില്‍ വെച്ചാണ് കൂടിക്കാഴ്‍ച നടന്നത്. വിജയ്‍യ കണ്ട കാര്യം വരുണ്‍ ചക്രവര്‍ത്തി തന്നെയാണ് അറിയിച്ചത്. വിജയ് അഭിനയിച്ച മാസ്റ്റര്‍ എന്ന സിനിമയ്‍ക്കായുള്ള കാത്തിരിപ്പിലാണ് താനെന്നും വരുണ്‍ ചക്രവര്‍ത്തി പാറഞ്ഞു.


വിജയ്‍യെ കാണണമെന്ന് പല അഭിമുഖങ്ങളിലും വരുണ്‍ ചക്രവര്‍ത്തി പറഞ്ഞിരുന്നു. വിജയ് കാണാൻ ആഗ്രഹിക്കുന്നതായി മാനേജറെയും വരുണ്‍ അറിയിച്ചു. അങ്ങനെയാണ് വരുണിനെ കാണാൻ വിജയ് അവസരമൊരുക്കിയത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന മാസ്റ്റര്‍ എന്ന സിനിമയ്‍ക്കായി താൻ കാത്തിരിക്കുകയാണ് എന്നും വരുണ്‍ ചക്രവര്‍ത്തി പറയുന്നു.. ചിത്രം പെട്ടെന്ന് റിലീസിന് ഇല്ലെന്ന് സംവിധായകൻ അറിയിച്ചിരുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.

മാളവിക മോഹനൻ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

ചിത്രത്തിലെ ഗാനങ്ങള്‍ എല്ലാം വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts