Home Blog Page 1289

ലോകേഷ് കനകരാജ് – കമല്‍ഹാസന്‍ ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്ത്: വീഡിയോ

0
Spread the love

ഉലകനായകന്‍ കമല്‍ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ടൈറ്റില്‍ പുറത്തുവിട്ടു. വിക്രം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ടീസറായിട്ടാണ് പുറത്തുവിട്ടത്.

കമലഹാസന്റെ 66ാം പിറന്നാളോടനുബന്ധിച്ചാണ് ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപനം. കമലിന്റെ 232ാം ചിത്രമായിട്ടാണ് ലോകേഷ് പുതിയ സിനിമ പ്രഖ്യാപിച്ചത്.കമലിനെ നായകനാക്കി ലോകേഷിന്റെ ഗ്യാംങ്സ്റ്റര്‍ മൂവിയായിരിക്കും വിക്രം എന്നാണ് വിലയിരുത്തുന്നത്. അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

കമല്‍ഹാസന്റെ നിര്‍മ്മാണ കമ്പനിയായ രാജ്കമല്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം അടുത്ത വര്‍ഷം റിലീസ് ചെയ്യുമെന്നാണ് സൂചന. നേരത്തെ ഇന്ത്യന്‍ രണ്ടാം ഭാഗത്തോടെ കമല്‍ഹാസന്‍ അഭിനയം നിര്‍ത്തുമെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.മാസ്റ്ററാണ് ലോകേഷ് സംവിധാനം ചെയ്ത അവസാന ചിത്രം. ചിത്രം കഴിഞ്ഞ മാര്‍ച്ചില്‍ റിലീസ് ചെയ്യേണ്ടതായിരുന്നു. എന്നാല്‍ കൊവിഡിനെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ റിലീസ് മാറ്റുകയായിരുന്നു.

18 മണിക്കൂർ ജോലിചെയ്യുമ്പോൾ കിട്ടിയിരുന്ന കൂലി 736 രൂപയായിരുന്നെന്ന് സൂര്യ

0
Spread the love

സിനിമ മേഖലയിലേയ്ക്ക് തിരിയാൻ തനിയ്ക്ക് തീരെ താൽപ്പര്യമുണ്ടായിരുന്നില്ല എന്ന് തമിഴ്നടൻ സൂര്യ. പകരം വസ്ത്രം കയറ്റുമതി ചെയ്യുന്ന ഒരു കമ്പനിയിൽ ജോലിക്ക് പോയെന്നും അതിന് മാസവേതനമായി കിട്ടിയിരുന്നത് വെറും 736 രൂപയായിരുന്നെന്നും സൂര്യ പറഞ്ഞു. പുതിയ സിനിമ സുരൈ പോട്ര് തന്റെ ജീവിതവുമായി വളരെ സാമ്യമുള്ളതാണെന്നും അത് തന്റെ യൗവ്വന കാലഘട്ടത്തെ ഓർമ്മിപ്പിക്കുന്നതാണെന്നും പറഞ്ഞു.

‘പതിനെട്ട് വയസ്സ് തികഞ്ഞ സമയത്ത് ഇനി എന്ത് എന്ന ചിന്ത എല്ലാവരേയും പോലെ എന്നെയും വല്ലാതെ അലട്ടിയിരുന്നു. എന്താണ് ചെയ്യാൻ കഴിയുക, മുന്നോട്ട് എന്ത് വേണം തുടങ്ങിയ നിരവധി ചോദ്യങ്ങൾ ആയിരുന്നു എന്റെ മനസ്സിൽ. അച്ഛന്റെ പാത പിൻതുടർന്ന് സിനിമ മേഖലയിലേയ്ക്ക് തിരിയാൻ അക്കാലത്ത് എനിയ്ക്ക് തീരെ താൽപ്പര്യമുണ്ടായിരുന്നില്ല.

ആ സമയത്താണ് വസ്ത്രം കയറ്റുമതിചെയ്യുന്ന ഒരു കമ്പനിയിൽ ജോലിക്കുപോകുന്നത്. ദിവസവും 18 മണിക്കൂർ ജോലി, എന്നാൽ മാസ വേതനമായി ലഭിച്ചത് 736 രൂപയും. അന്ന് തനിക്കൊപ്പം നിന്നത് തന്റെ മാതാപിതാക്കളാണ്. ഇന്ന് കുട്ടികൾക്ക് നഷ്ടമാകുന്നതും ഈ കൈത്താങ്ങാണ്. മാതാപിതാക്കൾ കുട്ടികളുടെ സുഹൃത്തുക്കളാവണം. കുട്ടികളും അച്ഛനമ്മമാരും തമ്മിൽ വളരെ മനോഹരമായ ബന്ധമാണ് ഉണ്ടാവേണ്ടത്. ഇന്ന് എല്ലാവരും ഫോണിലും കംപ്യൂട്ടറിലുമൊക്കെയാണ്. അങ്ങനെ അതിൽ മാത്രമായി ചുരുങ്ങാൻ പാടില്ല എന്നും സൂര്യ പറയുന്നു.

സൂരൈ പോട്രിലൂടെ ഞാൻ വീണ്ടും ആ കാലത്തിലൂടെ കടന്നുപോകുകയായിരുന്നു.’ എന്നും താരം പറയുന്നു. പുതിയ സിനിമ ‘സുരൈ പോട്ര്’ നവംബർ 12 ന് ആമസോൺ റിലീസിനൊരുങ്ങുകയാണ്. അതിനിടയിലാണ് താരം വിശേഷം പങ്കുവെച്ചത്. ക്യാപ്റ്റൻ ഗോപിനാഥിന്റെ കഥയാണ് സുരൈ പോട്ര്. ഈ ചിത്രം തനിയ്ക്ക് പുത്തൻ ഉണർവ്വ് നൽകി. മലയാളി താരം അപർണ്ണാ ബാലമുരളിയാണ് ചിത്രത്തിൽ സൂര്യയുടെ നായികയായ് എത്തുന്നത്

ആരാധകര്‍ക്കായി ആനക്കാട്ടില്‍ ചാക്കോച്ചിയുടെ രണ്ടാം വരവ്; ലേലം രണ്ടാം ഭാഗം സ്ഥിരീകരിച്ച്‌ സുരേഷ് ഗോപി

0
Spread the love

മലയാള സിനിമ കണ്ട സുരേഷ് ഗോപിയുടെ എക്കാലത്തേയും മികച്ച ആക്ഷന്‍ ചിത്രമായ ‘ലേലം’ സിനിമയുടെ രണ്ടാം ഭാഗം എത്തുന്നു. ഇതുമായിബന്ധപ്പെട്ട വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലൂടെ സുരേഷ്‌ഗോപി തന്നെയാണ് സ്ഥിരീകരിച്ചത്. 1997ല്‍ പ്രദര്‍ശനത്തിന് വന്ന ലേലം സംവിധാനം ചെയ്‌തത് ജോഷിയായിരുന്നു.

അപ്പോള്‍ തിരക്കഥ എഴുതിയ രഞ്ജി പണിക്കര്‍ തന്നെയായിരിക്കും ലേലത്തിന്റെ രണ്ടാം ഭാഗത്തിന്റേയും രചന എന്നാണ്ലഭ്യമാകുന്ന വിവരം. അതേസമയംരഞ്ജി പണിക്കരുടെ മകന്‍ നിതിന്‍ രഞ്ജി പണിക്കര്‍ ചിത്രം സംവിധാനം ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ട്.

നിതിന്‍ ആദ്യം സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ കസബക്ക് മുമ്ബ് ഈ ചിത്രം സംവിധാനം ചെയ്യാന്‍ പ്ലാന്‍ ചെയ്ത കാര്യം തന്നോട് പറഞ്ഞതായി സുരേഷ് ഗോപി വ്യക്തമാക്കി. 23 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ലേലത്തിന്റെ രണ്ടാം ഭാഗം എത്തുന്നത് എന്ന പ്രത്യേകതയും ഉണ്ട്.

ബോളിവുഡ് ചിത്രത്തിൽ നിന്നും കീർത്തി സുരേഷ് പിന്മാറി; തനിക്ക് പറ്റുന്ന വേഷമല്ല എന്ന് താരം

0
Spread the love

അജയ് ദേവ്ഗൺ നായകനായി എത്തുന്ന പുതിയ സിനിമയാണ് മൈദാൻ. ചിത്രത്തിൽ കീർത്തി സുരേഷ് ആണ് നായികയായി അഭിനയിക്കുന്നതെന്നാണ് ആദ്യം വാർത്തകൾ വന്നിരുന്നത്. അജയ് ദേവ്ഗൺ ഇന്ത്യൻ ഫുട്ബോൾ പരിശീലകൻ സെയ്‍ദ് അബ്‍ദുൾ റഹിം ആയി അഭിനയിക്കുന്ന ചിത്രവുമാണ് മൈദാൻ. എന്നാൽ ചിത്രത്തിൽ നിന്ന് കീർത്തി സുരേഷ് പിൻമാറിയെന്നാണ് പുതിയ വാർത്ത. ചിത്രത്തിൽ പ്രിയാമണിയാണ് അജയ് ദേവ്ഗണിന്റെ നായികയാകുക

തന്റെ പ്രായത്തിന് പറ്റിയ വേഷമല്ല എന്ന കാരണത്താലാണത്രെ കീർത്തി സിനിമയിൽ നിന്നും പിന്മാറിയതെന്നു സൂചന. അജയ് ദേവഗണിന്റെ നായികാ വേഷം എന്നൊക്കെ പറഞ്ഞാൽ അല്പം പ്രായക്കൂടുതൽ വേണം. അതിനാലാണ് ചിത്രം താരം ഉപേക്ഷിച്ചതെന്നൂ റിപ്പോർട്ട്. കീർത്തിയ്ക്ക് പകരം ആര് ചിത്രത്തിലെ നായികയാവും എന്ന കാര്യത്തിൽ ഇതുവരെ തീരുമാനം ആയിട്ടില്ല.

സത്യനേക്കാളും പ്രേം നസീറിനെക്കാളും മമ്മൂട്ടി ഇഷ്ടപ്പെട്ടിരുന്നത് മധുവിനെ

0
Spread the love

മലയാളത്തിന്റെ മെ​ഗാസ്റ്റാർ ആണ് മമ്മൂട്ടി. ഇപ്പോളിതാ താൻ തന്റെ കൗമാരകാലത്ത് ആരാധിച്ചിരുന്ന താരത്തെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ്. സിനിമ ഹരമായിരുന്ന കൗമാരകാലത്ത് പ്രേംനസീറിനേക്കാളും, സത്യനേക്കാളും തനിക്ക് ആരാധന തോന്നിയത് മധുവിനോടാണെന്നും മമ്മൂട്ടി പറയുന്നു.

വാക്കുകൾ ഇങ്ങനെ

‘ഞാൻ മധു സാറുമായി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. എന്റെ കൗമാര കാലത്ത് ഞാൻ പ്രേം നസീറിനേക്കാളും സത്യനേക്കാളും ഇഷ്ടപ്പെട്ടിരുന്നത് മധു സാറിനെയാണ്. ഞാൻ അദ്ദേഹത്തിന്റെ വലിയ ആരാധകനായിരുന്നു. ഒന്നിച്ച് അഭിനയിക്കുന്നതിന് മുൻപേ ഞാൻ അദ്ദേഹത്തിന്റെ ആരാധകനായിരിക്കുമ്പോൾ തന്നെ നേരിൽ കണ്ടിട്ടുണ്ട്. അത് എന്റെ ഏറ്റവും വലിയ ഭാഗ്യമായി കാണുന്നു. അദ്ദേഹം എന്നെ ഇഷ്ടപ്പെടുന്നതിനേക്കാൾ എത്രയോ ഇരട്ടിയിലേറേ ഞാൻ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു. അത് ഏറ്റവും നന്നായി അറിയാവുന്നത് മധു സാറിന് തന്നെയാണ്. മധു സാർ എപ്പോഴും അത് പറയാറുണ്ട്’.

ഹോളിവുഡിൽ അരങ്ങേറാനൊരുങ്ങി ഋത്വിക് റോഷൻ

0
Spread the love

ബോളിവുഡ് സൂപ്പർ താരം ഋത്വിക് റോഷൻ ഹോളിവുഡിൽ തന്റെ അരങ്ങേറ്റം കുറിക്കുന്നു.മൾട്ടി മില്യൺ ബജറ്റിൽ നിർമിക്കുന്ന ഒരു സ്പൈ ത്രില്ലറിൽ നായകതുല്യ കഥാപാത്രാമായായിരിക്കും താരം ഹോളിവുഡിലെ ആദ്യ ചിത്രത്തിൽ എത്തുക.കഥാപാത്രത്തിന് അനുയോജ്യരായ അഭിനേതാക്കളെ കണ്ടെത്താൻ അണിയറ പ്രവർത്തകർ ഓഡിഷൻ നടത്തിയിരുന്നു. അങ്ങനെ നടന്ന ഓഡിഷനിലൂടെയാണ് ഋത്വിക് റോഷന് ഹോളിവുഡിലേക്ക് ക്ഷണമൊരുങ്ങിയത്.

‘സിനിമയിലെ കഥാപാത്രത്തെയും രംഗങ്ങളെയും സംബന്ധിച്ച് അണിയറപ്രവർത്തകർ പറഞ്ഞിരുന്നു. അതിനനുസരിച്ചുളള ചില രം​ഗങ്ങൾ ഓഡിഷനുവേണ്ടി അവർക്ക് അയച്ചു നൽകുകയായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണ്. എല്ലാം ശരിയായാൽ കരിയറിലെ ആദ്യ ഹോളിവുഡ് സിനിമയിലേയ്ക്ക് കാൽവെക്കും’ ഋത്വിക് റോഷനെ ഉദ്ധരിച്ച് ‘മിഡ് ​ഡേയ്’ റിപ്പോർട്ട് ചെയ്തു. നിലവിൽ

‘ക്രിഷ് 4’ ന്റെ ചിത്രീകരണം നടന്നു കൊണ്ടിരിക്കുകയാണ്, അത് പൂർത്തിയായതിന് ശേഷമായിരിക്കും ഋത്വിക് റോഷൻ ഹോളിവുഡിലെ ആദ്യ സിനിമയിലേക്ക് കടക്കുക.

‘ആശ’ എന്ന ചിത്രത്തിലൂടെ ബാലതാരമായ് സിനിമയിലെത്തിയ ഋത്വിക് ആദ്യമായ് പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ‘കഹോനാ പ്യാര് ഹെയ്’. 2000ത്തില്‍ പുറത്തിറങ്ങിയ ചിത്രം ബോളിവുഡില്‍ ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല. ഏറ്റവും അധികം കളക്ഷന്‍ നേടിയ ചിത്രം മുതൽ ഏറ്റവുമധികം അവാര്‍ഡ് വാങ്ങിയ ചിത്രത്തിനുള്ള ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സ് വരെ ഷോക്കേസില്‍ എത്തിച്ച ഋത്വിക്കിന്റെ ഭാഗ്യ ചിത്രം കൂടിയായിരുന്നു ‘കഹോനാ പ്യാര് ഹെയ്’. ആദ്യ ചിത്രത്തിന്‍റെ വരവോടെ തന്നെ വലിയൊരു ആരാധകവൃദ്ധത്തെയും ഋത്വിക് സൃഷ്ടിച്ചിരുന്നു

വിദേശത്തേക്ക് പോയ സണ്ണി ലിയോൺ മാസങ്ങൾക്ക് ശേഷം സാഹസികമായി തിരിച്ചെത്തി

0
Spread the love

നിരവധി ആരാധകരുള്ള നടിയാണ് സണ്ണി ലിയോൺ.ലോക്ക് ഡൗൺ വിശേഷങ്ങൾ ആരാധകരായി നിരന്തരം താരം പങ്കുവയ്ക്കാറുണ്ട്.മക്കൾക്കും ഭർത്താവിനുമൊപ്പം സന്തോഷത്തോടെ കഴിയുകയാണ് സണ്ണി ലിയോൺ. നിഷ എന്നൊരു മകളെ ദത്തെടുത്തതിന് പിന്നാലെ വാടകഗർഭപാത്രത്തിലൂടെ രണ്ട് ഇരട്ടക്കുട്ടികളെ കൂടി ഇരുവരും സ്വന്തമാക്കിയിരുന്നു. കേരളത്തിലും നിരവധി ആരാധകരുള്ള താരത്തിന്റെ വിശേഷങ്ങൾ ക്ഷണ നേരം കൊണ്ട് വൈറലാകാറുണ്ട്.

ഇന്ത്യയിൽ ലോക്ക് ഡൗണും കൊറോണയും വന്നപ്പോൾ അമേരിക്കയിലേക്കുതിരിച്ചുപോയ സണ്ണിലിയോൺ നാട്ടിൽ തിരിച്ചെത്തി.. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.നാട്ടിൽ കൊവിഡ് പൊട്ടിപുറപ്പെട്ടതോടെ നടി ഭർത്താവിനും മക്കൾക്കുമൊപ്പം ലോസ് ഏഞ്ചലസിലേക്ക് പോയിരുന്നു. മാസങ്ങൾക്ക് ശേഷം വിദേശ വാസം അവസാനിപ്പിച്ച്‌ താരം കഴിഞ്ഞദിവസം മുംബയിലേക്ക് തിരിച്ചെത്തി. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് സണ്ണി ലിയോൺ വിവരം ആരാധകരെ അറിയിച്ചിരിക്കുന്നത്.’പുതിയ സാഹസം’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്.

ദിവസങ്ങൾക്കു മുൻപ് മുംബയിലേക്ക് തിരിച്ചുപോകുകയാണെന്ന വിവരം സണ്ണി മറ്റൊരു പോസ്റ്റിലൂടെ ആരാധകരെ അറിയിച്ചിരുന്നു. ലോസ് ഏഞ്ചലസിലെ റോസാപ്പൂ തോട്ടത്തിലെ പൂക്കളുടെ പശ്ചാത്തലത്തിൽ നിൽക്കുന്ന ചിത്രമാണ് നടി അന്ന് പോസ്റ്റ് ചെയ്തത്.

ദൃശ്യം 2 വിന്റെ ഷൂട്ടിങ് അവസാനിച്ചു; 56 ദിവസത്തെ ഷെഡ്യൂളുമായി ആരംഭിച്ച ചിത്രം 46 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കുക ആയിരുന്നു

0
Spread the love

മോഹൻലാൽ ചിത്രമായ ദൃശ്യം 2വിന്റെ ഷൂട്ടിങ് അവസാനിച്ചു. ലോക്ഡൗണിൽ 56 ദിവസത്തെ ഷെഡ്യൂളുമായി ആരംഭിച്ച ചിത്രം 46 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കുക ആയിരുന്നു. സെപ്റ്റംബർ 21നാണ് ചിത്രീകരണം ആരംഭിച്ചത്. ലോക്ഡൗണിന് ശേഷം മോഹൻലാൽ ആദ്യം അഭിനയിക്കുന്ന സിനിമയാണ് ദൃശ്യം 2. ചെന്നൈയിൽ നിന്നും മീന ഉൾപ്പെടെയുള്ള താരങ്ങൾ നേരത്തെ തന്നെ ലൊക്കേഷനിൽ എത്തിയിരുന്നു.

കർശന നിയന്ത്രണത്തോടെയായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്. ഷൂട്ടിങ് തീരുന്നത് വരെ മോഹൻലാൽ ഉൾപ്പടെയുള്ള അഭിനേതാക്കൾ താമസിക്കുന്ന ഹോട്ടലിൽ നിന്ന് ആരെയും പുറത്തേക്കോ അകത്തേയ്‌ക്കോ പോകാൻ അനവുദിച്ചിരുന്നില്ല. കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച്‌ ഷൂട്ട് ചെയ്ത ചിത്രത്തിന്റെ മുതൽ മുടക്ക് 10 കോടിയിൽ താഴെയാണെന്നാണ് അറിയുന്നത്. പ്രധാന താരങ്ങൾ ഉൾപ്പടെ എല്ലാ അണിയറപ്രവർത്തകരും പ്രതിഫലം കുറച്ചിരുന്നു.

സിദ്ദിഖ്, ആശാ ശരത്ത്, സായ്കുമാർ, മുരളി ഗോപി, ഗണേശ് കുമാർ, സുമേഷ്, ആദം അയൂബ്, അഞ്ജലി നായർ, അജിത് കൂത്താട്ടുകുളം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്ബാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.ചിത്രത്തിന്റെ ആദ്യ ഭാഗത്തിൽ ഉണ്ടായിരുന്ന തൊടുപുഴയിലെ അതേ വീട്ടിൽ തന്നെയാണ് രണ്ടാം ഭാഗവും ചിത്രീകരിച്ചിരിക്കുന്നത്.

പ്രിയപ്പെട്ട ഓർമ്മകൾ സമ്മാനിച്ചുകൊണ്ടാണ് അമ്മാമ്മ പോയത്; അമ്മാമ്മയെ ഒരുപാട് മിസ്സ് ചെയ്യുമെന്ന് പേളി

0
Spread the love

ആദ്യത്തെ കണ്മണിയെ കാത്തിരിക്കുകയാണ് പേളിയും ശ്രീനിഷും. ഈ സന്തോഷത്തിനിടയിൽ അമ്മാമ്മ വേര്പിരിഞ്ഞതിന്റെ സങ്കടത്തിലാണ് താര കുടുംബം.കഴിഞ്ഞ ദിവസമാണ് തന്റെ അമ്മാമ്മ ഞങ്ങളെ വിട്ടുപോയി എന്ന് പേളി ആരാധകരെ അറിയിച്ചത്. ഞങ്ങളുടെ പ്രിയപ്പെട്ട അമ്മാമ്മ ഞങ്ങളെ വിട്ടുപോയി. ഇപ്പോൾ അവർ സുരക്ഷിതമായ ഒരു സ്ഥലത്താണ്. എന്ന് പറഞ്ഞു തുടങ്ങുന്ന പോസ്റ്റിൽ തനിക്ക് എത്ര പ്രിയപ്പെട്ടതായിരുന്നു അമ്മാമ്മ എന്ന് പേളി പറയുന്നു

തന്റെ അമ്മാമ്മ ഏറ്റവും സുന്ദരിയും ബോൾഡും ആയിരുന്നു, ഒപ്പം ഏറ്റവും സ്നേഹവതിയും. വളരെയധികം പ്രിയപ്പെട്ട ഓർമ്മകൾ സമ്മാനിച്ചുകൊണ്ടാണ് അമ്മാമ്മ പോയത്. അമ്മാമ്മയുടെ ആത്മാവ് സമാധാനത്തോടെ വിശ്രമിക്കട്ടെ. ഈ ഒരു ഘട്ടം അതിജീവിക്കുക എന്നത് അത്ര എളുപ്പമല്ല. കാരണം ഇനിയുള്ള നാളുകൾ നേരിട്ട് അമ്മാമ്മയെ കാണാൻ കഴിയില്ല.

ഒരു തവണയെങ്കിലും കണ്ടുമുട്ടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. പക്ഷെ കുഴപ്പമില്ല എല്ലായ്പ്പോഴും ഞങ്ങളെ അനുഗ്രഹിച്ച് കൊണ്ട് അമ്മാമ്മ ഒപ്പം തന്നെയുണ്ടാകും എന്ന് എനിക്കറിയാം. എന്നത്തേക്കാളും അടുത്ത് തന്നെ . നിങ്ങളെ മിസ് ചെയ്യും അമ്മാമ്മേ, ഐ ലവ് യൂ

ദുരിതകാലത്തില്‍ നിന്നും കരകയറ്റിയതിന് നന്ദി, ചോറ്റാനിക്കര ക്ഷേത്രത്തിന് 500 കോടി രൂപ നല്‍കാമെന്ന് സ്വര്‍ണ വ്യാപാരി

0
Spread the love

കൊച്ചി: ജീവിതത്തിന്റെ കയ്പു നിറഞ്ഞ ദിവസങ്ങളില്‍ നിന്നും കൈപിടിച്ചുയര്‍ത്തിയ ചോറ്റാനിക്കരയമ്മയോടുള്ള നന്ദി സൂചകമായി ക്ഷേത്രത്തിന് 500 കോടി രൂപ നല്കാമെന്ന വാഗ്ദാനവുമായി സ്വര്‍ണ വ്യാപാരി. ബംഗളൂരു സ്വദേശിയും സ്വാമിജി ഗ്രൂപ്പ് ഓഫ് കമ്പനീസ് എംഡിയുമായ ഗണശ്രാവനാണ് ക്ഷേത്രത്തിന് കോടിക്കണക്കിന് രൂപ വാഗ്ദാനം ചെയ്തത്.

വ്യാവസായ ഗ്രൂപ്പില്‍ നിന്ന് ലഭിച്ച ഓഫര്‍ സ്വീകരിക്കുന്നത് സംബന്ധിച്ച് ഹൈക്കോടതിയെ സമീപിക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ നീക്കം. ഈ പണത്തില്‍ നിന്നും 300 കോടി ക്ഷേത്ര വികസനത്തിനും 200 കോടി ക്ഷേത്ര നഗരിയുടെ വികസനത്തിനുമായാണ് വിനിയോഗിക്കുക.

സാമ്പത്തികമായി തകര്‍ന്ന് ജീവിതം അവസാനിപ്പിക്കണമെന്ന് തോന്നിയ സമയം കൈപിടിച്ച് ഉയര്‍ത്തിയത് ചോറ്റാനിക്കര അമ്മയാണെന്നാണ് ഗണശ്രാവന്‍ പറയുന്നത്. 2016 വരെ ദുരിത കാലമായിരുന്നു. അതില്‍ നിന്നും കരകയറ്റിയതിനുള്ള നന്ദിയായാണ് ചോറ്റാനിക്കരയിലെ ക്ഷേത്രനഗരം പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ 500 കോടി രൂപ സമര്‍പ്പിക്കുന്നതിന് പിന്നില്‍.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts