അച്ഛന്റെ ഒൻപതാം ചരമദിനത്തിൽ ഹൃദയം തൊടുന്ന കുറിപ്പുമായി നടി ഭാവന. കാലം മുറിവുകളെ ഉണക്കുമെന്ന് പറയുമെന്നാണ് എല്ലാവരും പറയാറുണ്ടെന്നും പക്ഷേ യാഥാർത്ഥ്യം അങ്ങനെ ആകില്ലെന്നും ഭാവന കുറിക്കുന്നു. അച്ഛനൊപ്പമുള്ള ഫോട്ടോകളും ഭാവന ഷെയർ ചെയ്തിട്ടുണ്ട്.
‘നിങ്ങൾ എന്താണോ നൽകുന്നത് അത് തിരിച്ചു കിട്ടും’; സിദ്ധിഖിന്റെ ജാമ്യാപേക്ഷ തള്ളിയതിൽ പ്രതികരണവുമായി അതിജീവിത
സിദ്ദിഖിനെതിരായ ബലാത്സംഗ കേസിൽ നടന്റെ മുൻകൂർ ജാമ്യ തള്ളിയ സാഹചര്യത്തിൽ പ്രതികരണവുമായി അതിജീവിത രംഗത്ത്. ജീവിതം ഒരു ബൂമറാങ് ആണ്, നിങ്ങൾ എന്താണോ നൽകുന്നത് അത് തിരിച്ചു കിട്ടുമെന്ന് അതിജീവിത ഫേസ്ബുക്കിൽ കുറിച്ചു.
സിദ്ദിഖിന്റെ അറസ്റ്റിലേക്ക് അന്വേഷണസംഘം കടക്കുന്നതായും വിവിധ വിമാനത്താവളങ്ങളിൽ പുറ പുറപ്പെടുവിച്ചതായും വാർത്ത വന്നിരുന്നു. ജാമ്യം നൽകാത്തതിൽ സന്തോഷമുണ്ടെന്നും കേസ് നടക്കുന്നതിനാൽ കൂടുതൽ പ്രതികരിക്കാനില്ലെന്ന് നടി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
അത് കണ്ടപ്പോൾ ടൊവിനോയ്ക്ക് ശെരിക്കും അമാനുഷിക ശക്തിയുണ്ടോയെന്ന് തോന്നി പോയി; കുറുക്കൻമൂലയിൽ കണ്ടത് വിവരിച്ച് ബേസിൽ
കോമഡിയും മാസ്സ് ഇമോഷനും ചേർത്ത് ഒരുക്കിയ ‘മിന്നൽ മുരളി’ എന്ന സൂപ്പർ ഹീറോ ചിത്രം മലയാളികൾക്ക് വളരെ പ്രിയപ്പെട്ട ഒരു ചിത്രം കൂടിയാണ്. മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രം എന്ന തരത്തിലും കണ്ടു ശീലിച്ച സൂപ്പർ ഹീറോ സിനിമകളിൽ നിന്നും വ്യത്യസ്തമായ അവതരണം എന്ന നിലയിലും കുറുക്കൻ മൂല എന്ന ഗ്രാമവും രക്ഷകനായ മിന്നൽ മുരളിയും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. മലയാളത്തിന് പുറമെ ഒ.ടി.ടി പ്ലാറ്റ്ഫോമായ നെറ്റ്‌ഫ്ലിക്സിലൂടെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട ഭാഷകളിലും പുറത്തിറങ്ങിയ ചിത്രം പാൻ ഇന്ത്യൻ ലെവലിൽ വരെ വലിയ ശ്രദ്ധ നേടിയിരുന്നു.
സംവിധായകൻ ബേസിൽ ജോസഫിന്റെ കരിയറിലെ ബിഗ് ബഡ്ജറ്റ് ചിത്രം കൂടിയായിരുന്ന മിന്നൽ മുരളിയുടെ ഷൂട്ടിംഗ് വേളയിലെ ചില സംഭവങ്ങളെ വിവരിക്കുകയാണ് സംവിധായകൻ ഇപ്പോൾ. ചിത്രത്തിൽ ടോവിനോ ഉത്സവപ്പറമ്പിൽ വളയമെറിയുന്ന സീൻ ഒറിജിനൽ ആയിരുന്നു എന്ന് പറയുകയാണ് ബേസിൽ ഇപ്പോൾ.
ആ സീനിൽ ടോവിനോ വേറൊരാളുടെ മുഖത്ത് നോക്കിയാണ് വളയം എറിയുന്നത്. കറക്റ്റ് ആയി വളയം വന്നു വീണില്ലെങ്കിൽ വി.എഫ്.എക്സ് ചെയ്യാമെന്ന് കരുതിയിരുന്നു. എന്നാൽ പൊസിഷനൊക്കെ നോക്കിയശേഷം ആക്ഷൻ പറഞ്ഞപ്പോൾ ടോവി എറിഞ്ഞ വളയം കൃത്യമായി പുട്ടുകുറ്റിയിൽ വന്നു വീണു. അത് കണ്ടപ്പോൾ ടോവിക്ക് ശെരിക്കും സൂപ്പർ പവർ ഉണ്ടോ എന്ന് തോന്നിപ്പോയെന്നും ബേസിൽ പറയുന്നു.
അന്ന് ആ സെറ്റിൽ ഞാനും റിമയും അങ്ങനെ ചെയ്തത് നിഷാന് വേണ്ടി! അന്നത്തെ ലുക്ക് കണ്ടപ്പോൾ എല്ലാരും അങ്ങനെ കരുതി: ആസിഫ് അലി
ഒരുകാലത്ത് ആസിഫ് അലിയോളം പഴികേട്ട മറ്റൊരു മലയാള നടനില്ലെന്നു തന്നെ പറയാം. ഇടയ്ക്ക് ചില വിജയങ്ങൾ സംഭവിക്കുമെങ്കിലും തുടരെത്തുടരെയുള്ള വീഴ്ചകൾ ആയിരുന്നു ആസിഫലിയുടെ സിനിമ ചരിത്രം. സ്ക്രിപ്റ്റ് സെലക്ഷന്റെ പേരിൽ വലിയ കുറ്റപ്പെടുത്തലുകൾ നേരിട്ടുള്ള നടൻ. സമപ്രായക്കാരായ അഭിനേതാക്കൾ വലിയ വിജയങ്ങൾ കൈവരിക്കുമ്പോൾ ‘ ഇനിയെങ്കിലും നന്നായി അഭിനയിച്ചു കൂടെ എന്ന’ കൂട്ട കുറ്റപ്പെടുത്തലുകൾ കേട്ട നടനാണ് ഇപ്പോൾ ‘മലയാളത്തിലെ ഏറ്റവും ബാങ്ക് ആയ നടൻ’ എന്ന വിശേഷണം തന്റെ അധ്വാനത്തിലൂടെയും തിരിച്ചുവരവിലൂടെയും നേടിയെടുത്തിരിക്കുന്നത്.
ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ തന്റെ സിനിമ ജീവിതം ആരംഭിച്ച നടനാണ് ആസിഫ് അലി. ആസിഫ് അലിക്ക് പുറമെ അന്നത്തെ പുതുമുഖ താരങ്ങളായിരുന്ന നിഷാൻ, റിമ കല്ലിങ്കൽ എന്നിവരുടെയും അരങ്ങേറ്റ ചിത്രം ആയിരുന്നു ഋതു. ഈ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോൾ ആസിഫലി.
ചിത്രത്തിൽ തനിക്കൊപ്പം പ്രധാന കഥാപാത്രങ്ങളെ അഭിനയിച്ചിരുന്ന നിഷാന് മലയാളം വശമില്ലാത്തതിനാൽ താനും റിമയും സെറ്റിൽ ഇംഗ്ലീഷിൽ ആയിരുന്നു സംസാരിച്ചിരുന്നത്. ലൊക്കേഷനിൽ ഇത്തരത്തിൽ സംസാരം തുടർന്നതോടെ എല്ലാവരും താൻ നോർത്തിന്ത്യൻ ആണെന്ന് കരുതി എന്നും അന്നത്തെ തന്റെ ലുക്ക് കൂടി കണ്ടപ്പോൾ തോന്നിയതാകാം എന്നും നടൻ പറയുന്നു. എന്നാൽ മലയാളം അറിയാത്ത നിഷാന് ഒരു മലയാളി പയ്യന്റെ ലുക്ക് ആയിരുന്നു എന്നും ആസിഫലി രസകരമായി പറയുന്നു.
തങ്ങളുടെ കൂട്ടത്തിൽ ആർക്കോ മലയാളം അറിയില്ലെന്ന് ലൊക്കേഷനിൽ എല്ലാവർക്കും അറിയാം. പക്ഷേ ആർക്കാണെന്ന് കൃത്യമായി അറിയില്ല. ഇതോടെ തന്റെ അടുത്ത് വന്ന് ഇംഗ്ലീഷിൽ ഒരുപാട് കാര്യങ്ങൾ പലരും ചോദിച്ചിട്ടുണ്ട്. അതേസമയം ശരത് എന്ന പേര് നിഷാന് നന്നായി ചേരുന്നുണ്ടായിരുന്നുവെന്നും ശരിക്കും നമ്മുടെ വീട്ടിൽ വളർന്ന ഒരു പയ്യൻ ഇമേജ് തന്നെയായിരുന്നു ഇഷാൻ എന്നും ആസിഫ് അലി പറഞ്ഞു.
ഇപ്പോഴുള്ളതിനേക്കാൾ കൂടുതൽ ആഘോഷിക്കപ്പെടേണ്ട സിനിമയാണ് അത്; കുറിപ്പുമായ് നടൻ നീരജ് മാധവ്
സംവിധായകൻ ബേസിൽ ജോസഫിന്റെ അസിസ്റ്റന്റ് ആയിരുന്ന ജിതിൻലാലിന്റെ സംവിധായക അരങ്ങേറ്റം ആയിരുന്നു ടോവിനോ തോമസ് നായകനായ അജയന്റെ രണ്ടാം മോഷണം. ഓണം റിലീസായി എത്തിയ ചിത്രം ബോക്സ് ഓഫീസിൽ 87 കോടിക്ക് മുകളിൽ കളക്ഷൻ സ്വന്തമാക്കി ഇപ്പോൾ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ആദ്യ സിനിമയുടെ പിഴവുകൾ ഏതും പ്രകടമാകാത്ത ചിത്രത്തിന്റെ പ്രൊഡക്ഷൻ ക്വാളിറ്റിയേയും ക്രാഫ്റ്റിനേയും അഭിനന്ദിച്ച് രംഗത്തെത്തിരിക്കുകയാണ് നടൻ നീരജ് മാധവൻ. ചിത്രത്തിന് ഇപ്പോൾ ലഭിക്കുന്നതിലും കൂടുതൽ അഭിനന്ദനങ്ങൾ അത് അർഹിക്കുന്നുണ്ടെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ നീരജ് മാധവൻ വ്യക്തമാക്കി.
‘ജിതിൻ, എനിക്ക് നിന്നെ കുഞ്ഞിരാമായണം മുതൽ പരിചയമുള്ളതാണ്. ബേസിലിന്റെ അസിസ്റ്റന്റ് ആയിരിക്കുമ്പോൾ തന്നെ ആദ്യം സ്വതന്ത്ര സംവിധായകനാകുന്നത് നീ ആയിരിക്കുമെന്ന് എനിക്കറിയാമായിരുന്നു. ഒരു നീണ്ട യാത്രയായിരുന്നു എന്നാൽ ഒടുവിലത്തിന് ഫലമുണ്ടായിരിക്കുന്നു. എആർഎമ്മിലൂടെ നീ ഞങ്ങളുടെ പ്രതീക്ഷകൾക്ക് അപ്പുറം പോകുകയും ചിത്രത്തിനെ വേറെയൊരു ഘട്ടത്തിലേക്ക് ഉയർത്തുകയും ചെയ്തിരിക്കുന്നു. നിനക്ക് കൂടുതൽ വിജയങ്ങൾ നേരുന്നു’ നീരജ് മാധവ് കുറിച്ചു.
ഇപ്പോഴുള്ളതിനേക്കാൾ കൂടുതൽ ആഘോഷിക്കപ്പെടേണ്ടതും സംസാരിക്കപ്പെടേണ്ടതും ആയ സിനിമയാണ് അജയന്റെ രണ്ടാം മോഷണമെന്നും ആദ്യ സിനിമയെന്ന് തോന്നിപ്പിക്കാത്ത തരത്തിൽ ഉള്ള പ്രൊഡക്ഷൻ ക്വാളിറ്റിയും ക്രാഫ്റ്റുമാണ് സിനിമയുടേതെന്നും നീരജ് കുറിച്ചു.
ബലാത്സംഗക്കേസില്‍ മുകേഷിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി; ജാമ്യത്തില്‍ വിട്ടു
ബലാത്സംഗക്കേസിൽ നടനും എംഎൽഎയുമായ എം മുകേഷിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചിയിൽ പ്രത്യേക അന്വേഷണസംഘമാണ് ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തിയത്. രാവിലെ 9.45 നാണ് മുകേഷ് ചോദ്യം ചെയ്യലിന് ഹാജരായത്. പിന്നാലെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി മുകേഷിന് മുൻകൂർ ജാമ്യം നൽകിയിരുന്നു. 3 മണിക്കൂര്‍ നേരം മുകേഷിനെ ചോദ്യം ചെയ്തു. വൈദ്യപരിശോധന കൂടി പൂര്‍ത്തിയാക്കിയതിന് ശേഷമാണ് മുകേഷിനെ വിട്ടയച്ചത്.
ഭാര്യാ -ഭർത്താക്കന്മാരായിട്ടും കിഷ്കിന്ധാ കാണ്ഡത്തിൽ ഒരുപ്രാവശ്യം പോലും ആസിഫും അപർണ്ണയും പരസ്പരം തൊടാതിരുന്നത് ശ്രദ്ധിച്ചോ? കാരണമിതായിരുന്നു!
മലയാളികള്‍ അല്ലാത്തവരും മലയാള സിനിമകള്‍ കാണാന്‍ തിയറ്ററുകളിലേക്ക് എത്തുന്നു എന്നത് മോളിവുഡ് അടുത്തിടെ കൈവരിച്ച വലിയ നേട്ടമാണ്. മഞ്ഞുമ്മല്‍ ബോയ്സും പ്രേമലുവുമാണ് അത്തരത്തില്‍ മറുഭാഷാ പ്രേക്ഷകര്‍ക്കിടയില്‍ സമീപകാലത്ത് വലിയ ചര്‍ച്ചയായി മാറിയ ചിത്രങ്ങള്‍. ഇപ്പോഴിതാ ആസിഫ് അലി ചിത്രം കിഷ്കിന്ധാ കാണ്ഡവും കേരളത്തിന് പുറമെ മറ്റ് സ്ഥലങ്ങളിലും വലിയ വിജയ് കുതിപ്പ് തുടരുകയാണ്.
അച്ഛൻ മകൻ തമ്മിലുള്ള ബന്ധത്തെ കുറിച്ചും, മറവി രോഗത്തെക്കുറിച്ചും വളരെ ദുരൂഹത കലർന്ന ലയറുകളിൽ പൊതിഞ്ഞ് പരാമർശിച്ചുപോയ കിഷ്കിന്ധാ കാണ്ഡം എന്ന ഫാമിലി ഡ്രാമയിലെ പ്രേക്ഷകരിലേക്ക് എത്താതെ പോയ ആസിഫും അപർണ്ണയും തമ്മിലുള്ള ഇൻഡിമേറ്റ് സീനുകളെ കുറിച്ച് തുറന്നു പറയുകയാണ് തിരക്കഥാകൃത്ത് ബാഹുൽ രമേശ്.
അപർണ ബാലമുരളി- ആസിഫ് അലി കൂട്ടുകെട്ടിൽ എത്തുന്ന നാലാമത്തെ സിനിമയായ കിഷ്കിന്ധാ കാണ്ഡത്തിൽ ഇരുവരും തമ്മിലുള്ള ഇൻഡിമേറ്റ് സീനുകൾ ഒഴിവാക്കാൻ കാരണമുണ്ട്. ഭാര്യ ഭർത്താക്കന്മാർ ആയി അഭിനയിച്ചിട്ടും പരസ്പരമുള്ള ഇന്റിമിറ്റഡ് സീനുകൾ കുറയാൻ സിനിമയിൽ മനപൂർവ്വം ശ്രമിക്കുകയായിരുന്നു. ആസിഫ് അവതരിപ്പിച്ച അജയനും അപർണയും എങ്ങനെ പരിചയപ്പെടുന്നു? കണ്ടുമുട്ടുന്നു? എന്നതിന്റെ ബാക്ക് സ്റ്റോറി ചിത്രത്തിലില്ല. അത് കാണിക്കണമെന്ന് തനിക്ക് തോന്നിയിട്ടില്ല. ഇരുവരും തമ്മിലുള്ള അണ്ടർസ്റ്റാൻഡിങ് വരുന്നത് സിനിമയുടെ അവസാനമാണ്. സിനിമയുടെ ക്ലൈമാക്സിനു ശേഷമുള്ള അവരുടെ ജീവിതം കുറച്ചുകൂടി ഇന്റിമേറ്റ് ആയിരിക്കാം. സിനിമ ചെയ്യുമ്പോൾ മനഃപൂർവം ശ്രദ്ധിച്ച കാര്യം ഇരുവരും തമ്മിലുള്ള അടുപ്പം കുറയ്ക്കാനാണ്.
പ്രേക്ഷകർക്ക് ശ്രദ്ധിച്ചാൽ അറിയാം സിനിമയിൽ എവിടെയും ഇരുവരും തമ്മിൽ ഒരു ചെറിയ രീതിയിൽ പോലും ടച്ച് വന്നിട്ടില്ല. രണ്ടുപേരും പരസ്പരം കയ്യിൽ പിടിക്കുകയോ ഇന്റിമേറ്റ് ആവുകയോ ചെയ്യാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അത്തരത്തിലൊരു ടച്ച് വരുന്നത് സിനിമയുടെ അവസാനത്തിലാണ്. അതായത് സിനിമയുടെ എല്ലാ കാര്യങ്ങളും കൺക്ലൂഡ് ആയി വരുന്ന ഒരു സ്റ്റേജിൽ. അത് ക്ലൈമാക്സിൽ അപർണ ആസിഫലിയുടെ തോളത്ത് കൈപിടിച്ചു നിൽക്കുന്ന ഒരു മൊമെന്റാണ്. ഇനി താൻ കൂടെയുണ്ടെന്ന് കാണിക്കാൻ വേണ്ടിയുള്ളതായിരുന്നു ആ രംഗം എന്നും ബഹുൽ പറയുന്നു.
നടൻ സിദ്ദിഖിനായി വിമാനത്താവളങ്ങളില്‍ ലുക്ക് ഔട്ട് നോട്ടീസ്; എല്ലാ നമ്പറുകളും സ്വിച്ച് ഓഫ് ?
ബലാത്സംഗ കേസിൽ നടൻ സിദ്ദിഖിനെ പൂട്ടാൻ അപ്രതീക്ഷിത നീക്കവുമായി പ്രത്യേക അന്വേഷണസംഘം. നടനായി വിമാനത്താവളങ്ങളിൽ ഉൾപ്പെടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. നിലവിൽ നടനെ അറസ്റ്റ് ചെയ്തതിൽ തടസ്സമൊന്നുമില്ലെന്നും വിദേശത്ത് കടക്കാതിരിക്കാനാണ് ഇപ്പോഴത്തെ നീക്കം എന്നും പോലീസ് വ്യക്തമാക്കി. അതേസമയം സിദ്ദിഖിന്റെ എല്ലാ നമ്പറുകളും സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ് എന്നാണ് വിവരം.
സിദ്ദിഖിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്‌ത കേസില്‍ നല്‍കിയ മുൻകൂർ ജാമ്യപേക്ഷയാണ് ഹൈക്കോടതി തള്ളിയത്. തനിക്കെതിരെയുളള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു സിദ്ദിഖിന്‍റെ ആവശ്യം.
എന്നാല്‍, ഇക്കാര്യങ്ങള്‍ തള്ളിക്കളഞ്ഞാണ് ഹൈക്കോടതി മുൻകൂര്‍ ജാമ്യം നിഷേധിച്ചിരിക്കുന്നത്. മുൻകൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെ കേസിൽ അറസ്റ്റ് നടപടിയുള്‍പ്പെടെ സിദ്ദിഖ് നേരിടേണ്ടി വന്നേക്കാം. ജസ്റ്റിസ് സിഎസ് ഡയസ് ആണ് ജാമ്യാപേക്ഷ തള്ളിയത്.
നിങ്ങൾ ലൈക് അടിച്ചിരി, ഞാൻ ഇപ്പൊ വരാം!; റിയാസ് ഖാൻ അരങ്ങൊഴിഞ്ഞു ഇനി സുരേഷ് കൃഷ്ണയുടെ കാലം
മലയാളികൾ ഈയടുത്ത് വളരെയധികം കൊണ്ടാടിയ ഒരു സിനിമ ഡയലോഗ് ആയിരുന്നു 2004ൽ പുറത്തിറങ്ങിയ ജലോത്സവം എന്ന ചിത്രത്തിലെ റിയാസ് ഖാന്റെ ‘അടിച്ച് കേറി വാ’ എന്ന ഡയലോഗ്. കുട്ടനാട്ടിലെ വള്ളംകളിയുടെ പശ്ചാത്തലത്തിൽ കഥ പറഞ്ഞ ചിത്രത്തിൽ ചീങ്കണ്ണി ജോസ് വിളിപ്പേരുള്ള കഥാപാത്രം ആയിരുന്നു താരം അവതരിപ്പിച്ചത്. എന്നാൽ സിനിമയിറങ്ങി 20 വർഷം പൂർത്തിയാകുമ്പോൾ ദുബായ് ജോസ് സോഷ്യൽ മീഡിയയിൽ തരംഗമാകുമെന്ന് ആരും നിനച്ചിരുന്നില്ല. പെട്ടെന്നൊരു സമയം മുതൽ മീമുകളായും എഡിറ്റ് ചെയ്ത വീഡിയോകളായും ദുബായ് ജോസ് വൈറലാവുകയായിരുന്നു.
ഈ ഡയലോഗ് ഏറ്റെടുത്തത് പോലെ ഇപ്പോൾ മറ്റൊരു ഡയലോഗും, താരത്തിന്റെ കഥാപാത്രങ്ങളും ട്രെൻഡിങ് ആവുന്ന കാഴ്ചയ്ക്കാണ് സോഷ്യൽ മീഡിയ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. നടൻ സുരേഷ് സുരേഷ് കൃഷ്ണയാണ് വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഇപ്പോൾ ആറാടുന്നത്. താരത്തിന്റെ ഒരു ഡയലോഗും ഒരു സിനിമയും മാത്രമല്ല ചെയ്ത കഥാപാത്രങ്ങൾ ആകെ വിശകലനം ചെയ്താണ് ട്രോളുകളും ചർച്ചകളും സോഷ്യൽ മീഡിയയിൽ പൊടിക്കുന്നത്. കൺവിൻസിംഗ് സ്റ്റാർ എന്നാണ് സോഷ്യൽ മീഡിയ സുരേഷ് കൃഷ്ണയെ ഇപ്പോൾ വിളിക്കുന്നത്.
ഇത്തരം ചർച്ചകൾക്ക് പിന്നാലെ പുതിയ പോസ്റ്റുമായി എത്തിയിരിക്കുകയാണ് സുരേഷ് കൃഷ്ണ. സിനിമയിലെ ‘കൺവിൻസിങ്’ ഡയലോഗിനെ ഓർമിപ്പിക്കുന്ന തരത്തിൽ ‘നിങ്ങൾ ലൈക്ക് അടിച്ചിരി, ഞാൻ ഇപ്പൊ വരാം’ എന്ന അടിക്കുറിപ്പോടെ തന്റെ തന്നെ ചിത്രമാണ് സുരേഷ് കൃഷ്ണ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഇതിന് മറുപടിയായി ‘ഒകെ ഞാൻ കൺവിൻസിങ് ആയി!’ എന്ന് നടനും സംവിധായകനുമായ ബേസിൽ ജോസഫ് മറുപടി നൽകുകയും ചെയ്തിട്ടുണ്ട്. ടൊവിനോ തോമസ് നിർമിച്ച് ബേസിൽ ജോസഫ് നായകനാവുന്ന മരണമാസ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് സുരേഷ് കൃഷ്ണയുള്ളത്.
ഇതിനിടെ സുരേഷ് കൃഷ്ണയ്‌ക്കൊപ്പമുള്ള മരണമാസിലെ താരങ്ങളുടെ പുതിയ റീലും പുറത്തുവന്നിട്ടുണ്ട്. നടൻ സിജു സണ്ണിയാണ് പുതിയ റീലുമായി എത്തിയിരിക്കുന്നത്. സുരേഷ് കൃഷ്ണയെ ‘കൺവിൻസ്’ ചെയ്യുന്ന സിജുവും കൂട്ടരുമാണ് റീൽ വീഡിയോയിൽ ഉള്ളത്.
മത്സര ബുദ്ധിയോ, അസൂയയോ ഇല്ല; ആദ്യ ഭാര്യ ആയതുകൊണ്ട് മുൻസീറ്റ് വേണം എന്നുമില്ല, കുറിപ്പുമായി ബഷീർ ബഷിയുടെ മഷൂറ
ബിഗ് ബോസ് മുൻ താരവും വ്ലോഗറുമായ ബഷീർ ബഷീയെയും കുടുംബത്തെയും മലയാളി പ്രേക്ഷകർക്ക് നന്നായി അറിയാം. രണ്ടു ഭാര്യമാരും കുട്ടികളുമൊക്കെയായി ബഷീർ ബഷി ഉള്ള മിക്ക സോഷ്യൽ മീഡിയ കണ്ടെടുകളും വലിയ വൈറലും ആകാറുണ്ട്. യാത്രകളും വീട്ടുകാഴ്ചകളും ഔട്ടിങ്ങുമൊക്കെയായി രസകരമായ കണ്ടന്റുകളാണ് മിക്കപ്പോഴും ഇവരുടെ സോഷ്യൽ മീഡിയ പേജുകളിൽ നിന്നും പുറത്തു വരാറ്.
ഒരാൾക്ക് രണ്ടു ഭാര്യമാർ ഉണ്ടാകും എന്നത് ഇക്കാലത്ത് വളരെ അപൂർവമാണ്. എന്നാൽ രണ്ടു ഭാര്യമാരും പരസ്പരം യാതൊരുവിധ പ്രശ്നങ്ങളും ഇല്ലാതെ ഇത്രയധികം അടുപ്പത്തിൽ തുടരുന്നത് ബഷീർ ബഷിയുടെ ഭാര്യമാർക്കിടയിൽ മാത്രം നടക്കുന്ന അപൂർവ സൗഹൃദമാണെന്ന് വേണമെങ്കിൽ പറയാം. ബഷീർ ബഷി തന്റെ രണ്ടാം ഭാര്യ മഷൂറയോട് ഇഷ്ടം തോന്നിയപ്പോൾ ആദ്യം പോയി പറഞ്ഞത് തന്റെ ഭാര്യ സുഹാനയോടായിരുന്നു. സുഹാനയുടെ സമ്മതത്തോടെ ആയിരുന്നു ബഷീ മഷൂറയെ ജീവിതത്തിലേക്ക് ക്ഷണിച്ചത്. കല്യാണത്തിനു ശേഷം തങ്ങൾ പരസ്പരം ഏറ്റവും നല്ല സുഹൃത്തുക്കൾ ആയി മാറിയെന്ന് സുഹാനയും മഷുറയും പല വേദികളിൽ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ ഇതാ ഇരുവരുടെയും സൗഹൃദത്തിന്റെ ആഴം മനസ്സിലാക്കുന്ന തരത്തിലുള്ള മഷൂറയുടെ കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.
”നമ്മള്‍ അമേസിംഗാണെന്ന് കരുതുന്നൊരു സുഹൃത്ത് നമുക്ക് ആവശ്യമാണ്. മത്സര ബുദ്ധിയോ, അസൂയയോ ഇല്ലാത്തൊരു ഫ്രണ്ട്. ഞാന്‍ നിനക്കായി ഇവിടെയുണ്ട് എന്നെപ്പോഴും പറയുന്നൊരാള്‍. അത് നീയാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. നിനക്ക് അതുപോലെയൊരു എനര്‍ജിയുണ്ട്. എന്റെ കാര്യത്തില്‍ ഈ പറഞ്ഞതെല്ലാം നീയാണെന്നു”മായിരുന്നു മഷൂറ കുറിച്ചത്.
സമാനമായി പലതവണ സുഹാനയും മഷുറയെ പറ്റി സംസാരിച്ചിട്ടുണ്ട്. തങ്ങൾ തമ്മിൽ ഇതുവരെയും യാതൊരുവിധ പ്രശ്നങ്ങളും ഇല്ലെന്നും അവരവർക്ക് ഇഷ്ടമുള്ള കാര്യങ്ങളാണ് ഓരോരുത്തരും ചെയ്യുന്നതെന്നും സുഹാന പറഞ്ഞിരുന്നു. ആദ്യം വന്ന ആളാണെന്ന് കരുതി ഫ്രണ്ട് സീറ്റ് വേണമെന്ന നിർബന്ധം ഒന്നും തനിക്കില്ലെന്നും സുഹാന രസകരമായി പറഞ്ഞിരുന്നു.
ആദ്യഭാര്യ, രണ്ടാം ഭാര്യ എന്നൊന്നും ഞങ്ങളുടെ വീട്ടിലില്ല. സൗഹൃദത്തോടെ പരസ്പരം മനസിലാക്കിയാണ് ഞങ്ങള്‍ കഴിയുന്നത്. മ്യൂച്വല്‍ അണ്ടര്‍സ്റ്റാന്‍ഡിംഗ് ഇല്ലെങ്കില്‍ കുടുംബജീവിതം ശരിയായി പോവില്ല. ഇവിടെ എല്ലാവരും പരസ്പരം മനസിലാക്കിയാണ് മുന്നോട്ട് പോവുന്നത്. ഒരു വീട്ടില്‍ ഒന്നിച്ച് ജീവിക്കണമെന്നുണ്ടെങ്കില്‍ പരസ്പരം മനസിലാക്കി അഡ്ജസ്റ്റ് ചെയ്ത് പോയേ പറ്റൂ. അതാണ് തന്റെ കുടുംബജീവിതം സന്തോഷകരമായി മുന്നേറുന്നതിന്റെ കാരണമെന്നും ബഷീര്‍ പറഞ്ഞിരുന്നു.