Home Blog Page 1300

മികച്ച താരങ്ങള്‍ ആരെന്ന് ഇന്നറിയാം; സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന്

0
Spread the love

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന്. ഉച്ചയ്ക്ക് നടക്കുന്ന ചടങ്ങില്‍ മന്ത്രി എ. കെ ബാലന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കും. 119 ഓളം ചിത്രങ്ങളാണ് മത്സര രംഗത്തുള്ളത്. കൊവിഡിനെ തുടര്‍ന്ന് തീയറ്ററുകളിലെത്താത്ത ചിത്രങ്ങളാണ് അവാര്‍ഡിനായി പരിഗണിച്ചവയില്‍ അധികവുമെന്നാണ് അറിയുന്നത്. മധു നാരായണന്റെ കുമ്പളങ്ങി നൈറ്റ്‌സ്, മനു അശോകന്റെ ഉയരെ, ലിജോ ജോസ് പെല്ലിശേരിയുടെ ജല്ലിക്കെട്ട്, ഗീതു മോഹന്‍ദാസിന്റെ മൂത്തോന്‍, സജിന്‍ ബാബുവിന്റെ ബിരിയാണി, ടികെ രാജീവ് കുമാറിന്റെ കോളാമ്ബി, മനോജ് കാന ഒരുക്കിയ കെഞ്ചിര, പി. ആര്‍ അരുണിന്റെ രംപുന്തനവരുതി, ഖാലിദ് റഹ്മാന്റെ ഉണ്ട, പ്രിയദര്‍ശന്റെ മരക്കാര്‍ അടക്കമുള്ള ചിത്രങ്ങളാണ് മികച്ച ചിത്രങ്ങള്‍ക്കായുള്ള മത്സരത്തില്‍ മുന്നിലുള്ളത്. ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്ബാട്ട് അധ്യക്ഷനായ ജൂറി സിനിമകള്‍ കണ്ടു കഴിഞ്ഞു.

കുമ്പളങ്ങി നൈറ്റ്‌സ്, അമ്പിളി തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവച്ച സൗബിന്‍ ഷാഹിര്‍, മൂത്തോനിലെ പ്രകടനത്തിലൂടെ നിവിന്‍ പോളി, ഇഷ്‌ക്കിലെ കഥാപാത്രത്തിലൂടെ ഷെയ്ന്‍ നിഗം, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, വികൃതി, ഫൈനല്‍സ് അടക്കമുള്ള ചിത്രങ്ങളിലൂടെ സുരാജ് വെഞ്ഞാറമൂടും നടന്മാരുടെ പട്ടികയില്‍ മുന്‍പന്തിയിലെത്തിയിട്ടുണ്ട്.

അതേസമയം ഉയരെയിലൂടെ വീണ്ടു പാര്‍വതി മികച്ച നടിയാകുമോ എന്നാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്. പ്രതി പൂവന്‍കോഴി എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മഞ്ജു വാര്യയും മികച്ച നടിമാരുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. കുമ്പളങ്ങി നൈറ്റ്‌സ്, ഹെലന്‍ എന്നീ ചിത്രങ്ങളിലൂടെ അന്നാ ബെന്നും സാധ്യതാ പട്ടികയില്‍ മുന്നിലെത്തിയിട്ടുണ്ട്.

പാര്‍വതിയുടെ രാജി കിട്ടിയിട്ടില്ല, ട്വന്റി 20യില്‍ ഭാവന മരിച്ചില്ലേ എന്നാണ് ഉദ്ദേശിച്ചത് – ഇടവേള ബാബു

0
Spread the love

ഭാവനയ്‌ക്കെതിരെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി താര സംഘടനയായ എ എം എം എയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു. അമ്മ മുമ്ബ് നിര്‍മ്മിച്ച മള്‍ട്ടിസ്റ്റാര്‍ ചിത്രം ട്വന്റി 20യില്‍ ഭാവനയുടെ കഥാപാത്രം മരിച്ചുപോയില്ലേ എന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് ഇടവേള ബാബു പറഞ്ഞു. നടി പാര്‍വതിയുടെ രാജി കിട്ടിയിട്ടില്ലെന്നും ഇടവേള ബാബു റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

ഭാവന സംഘടനയില്‍ അംഗമല്ലാത്തതിനാല്‍ അമ്മ നിര്‍മ്മിക്കുന്ന സിനിമയില്‍ അവര്‍ ഉണ്ടാകില്ലെന്നും മരിച്ചുപോയവര്‍ തിരിച്ചുവരാത്തത് പോലെയാണ് ഇതെന്നുമാണ് ഇന്നലെ ഇടവേള ബാബു പറഞ്ഞത്. അമ്മ നിര്‍മ്മിക്കുന്ന അടുത്ത സിനിമയില്‍ ഭാവനയ്ക്ക് റോളുണ്ടാകുമോ എന്ന ചോദ്യത്തോട് പ്രതികരിക്കവേയാണ് ഇടവേള ബാബു ഇക്കാര്യം പറഞ്ഞത്.

ഇടവേള ബാബുവിന്റെ പരാമര്‍ശം വെറുപ്പുളവാക്കുന്നതും ലജ്ജാകരവുമാണെന്നും എ എം എം എ എന്ന സംഘടനയ്ക്ക് ഒരു മാറ്റവും പ്രതീക്ഷിക്കാന്‍ കഴിയാത്തതിനാല്‍ രാജി വയ്ക്കുകയാണെന്നും നടി പാര്വതി തിരുവോത്ത് ഫേസ്ബുക്ക് പോസ്റ്റില്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍വതിയുടെ രാജി കിട്ടിയിട്ടില്ലെന്ന് ഇടവേള ബാബു പ്രതികരിച്ചത്.

ഞങ്ങള്‍ തമ്മില്‍ സംസാരിച്ച കാര്യം നാട്ടുകാര്‍ക്ക് എങ്ങനെയാണ് അറിയാന്‍ സാധിക്കുക ഞാന്‍ പറയാത്ത കാര്യങ്ങളാണ് പൊലീസ് എഴുതി വെച്ചത്- ഇടവേള ബാബു

0
Spread the love

കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ താന്‍ മൊഴിമാറ്റിയിട്ടില്ലെന്ന് അമ്മ ജനറല്‍ സെക്രട്ടറിയും നടനുമായ ഇടവേള ബാബു. പൊലീസിന് നല്‍കിയ മൊഴിയില്‍ അവര്‍ രേഖപ്പെടുത്തിയതില്‍ പലതും താന്‍ പറയാത്തത് ഉണ്ടായിരുന്നു വെന്നും പൊലീസ് പറഞ്ഞ കാര്യങ്ങള്‍ കോടതിയില്‍ തിരുത്തിയതാണെന്നും ഇടവേള ബാബു റിപ്പോര്‍ട്ടര്‍ ചാനലിന്റെ മീറ്റ് ദ എഡിറ്റേഴ്‌സ് പരിപാടിയില്‍ പങ്കു വച്ചു.

‘ആരാണ് മൊഴി മാറ്റിയെന്ന് പറയുന്നത്. എനിക്ക് മനസിലായിട്ടില്ല. കാരണം ഞാന്‍ കൊടുത്ത മൊഴി എനിക്കല്ലേ അറിയൂ. കോടതി രണ്ടാമത് നമ്മളെ വിളിക്കുന്നത് പൊലീസ് എഴുതിവെച്ചത് പൂര്‍ണമായും ശരിയല്ല എന്നത് കൊണ്ടല്ലേ? പ്രത്യേകിച്ച്‌ ഞാന്‍ കൊടുത്ത മൊഴിയില്‍ ഞാന്‍ ഒപ്പിട്ട് കൊടുത്തിട്ടില്ല. ഞാന്‍ ചോദിച്ചതാണ്, ഒപ്പിടണോ എന്ന്?. ഒപ്പിടേണ്ട എന്ന് അവര്‍ പറഞ്ഞു. ഞാന്‍ പറഞ്ഞത്, കുറെയൊക്കെ ഉണ്ട്, കുറെയൊക്കെ ഇല്ല. അവര്‍ക്ക് ആവശ്യമുളള ഭാഗങ്ങള്‍ അവര്‍ എടുത്തിട്ടുണ്ട്. ഇതാണ് അതിലുളളത്.

പിന്നെ കോടതി എന്നോട് ചോദിച്ചതിന് മാത്രം ഉത്തരം പറഞ്ഞാല്‍ പോരെ, ഞാന്‍. കോടതി എന്നോട് രണ്ട് മൂന്ന് കാര്യങ്ങള്‍ ചോദിച്ചു. എന്തെങ്കിലും രേഖകള്‍ സൂക്ഷിക്കുന്നുണ്ടോ?, രേഖാപരമായി കംപ്ലെയിന്റ് ചെയ്തിട്ടുണ്ടോ?, ഇല്ല. ചോദിക്കാത്ത ചോദ്യത്തിന് അങ്ങോട്ട് ഞാന്‍ കേറി ഉത്തരം പറയണോ? പിന്നെ വ്യക്തിപരമായ പല കാര്യങ്ങളും ഞങ്ങള്‍ പറഞ്ഞിട്ടുണ്ടാകും. ഇത് മുഴുവന്‍ എനിക്ക് കോടതിയില്‍ പറയാന്‍ പറ്റുമോ?

നടിക്ക് അവസരങ്ങള്‍ നിഷേധിക്കാന്‍ ദിലീപ് കാരണമായോ എന്ന ചോദ്യത്തിന് രേഖാമൂലമായ പരാതി എനിക്ക് ലഭിച്ചിട്ടില്ല. അതാണ് കോടതിയിലും ഇപ്പോഴും തന്റെ സ്റ്റാന്‍ഡ് എന്നാണ് ഇടവേള ബാബുവിന്റെ മറുപടി. അവസരങ്ങള്‍ നിഷേധിച്ചിട്ടുണ്ട് എന്നത് വാക്കാല്‍ പറഞ്ഞോ എന്ന് ചോദിച്ചപ്പോള്‍ അതും അതിന് അപ്പുറത്തുളളതുമായ കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടാകും. ആ വാക്ക് അല്ലായിരിക്കാം ഉപയോഗിച്ചത്. അതെല്ലാം എനിക്ക് കോടതിയില്‍ പറയാന്‍ പറ്റുമോ?

ഞങ്ങള്‍ തമ്മില്‍ സംസാരിച്ച കാര്യം നാട്ടുകാര്‍ക്ക് എങ്ങനെയാണ് അറിയാന്‍ സാധിക്കുക. ഞാന്‍ പറയാത്ത കാര്യങ്ങളാണ് പൊലീസ് എഴുതി വെച്ചത്. ഞാന്‍ പറയാത്ത ഒരുപാട് കാര്യങ്ങളാണ് എഴുതി വെച്ചത്. ഞാന്‍ പറഞ്ഞ പല കാര്യങ്ങളും എഴുതിയിട്ടില്ല, ഇതാണ് ഞാന്‍ കോടതിയില്‍ വാദിച്ചത്. പൊലീസിന് ഞാന്‍ കൊടുത്ത സ്റ്റേറ്റ്‌മെന്റാണ് എഴുതിവെച്ചതെന്ന് എങ്ങനെ പറയാന്‍ കഴിയും?. പൊലീസ് മൊഴി വായിച്ച്‌ കേള്‍പ്പിച്ചില്ല. എന്റെ മുന്നില്‍ എഴുതിയിട്ട് പോലുമില്ല. ഞാന്‍ അറിയുന്ന ദിലീപ് അത് ചെയ്യില്ല, എനിക്ക് അത്രയേ പറയാന്‍ കഴിയൂ.’ ഇടവേള ബാബു പറഞ്ഞു.

ജയലളിതയായി തിളങ്ങി കങ്കണ റണൗത്ത്; ഷൂട്ടിംഗ് ചിത്രങ്ങൾ പുറത്തുവിട്ട് താരം

0
Spread the love

തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം ആസ്പദമാക്കിയുള്ള ‘തലൈവി’എന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് ഒരിടവേളയ്ക്ക് ശേഷം വീണ്ടും ആരംഭിച്ചിരുന്നു. കോവിഡ് പശ്ചാത്തലത്തിലുള്ള ഇടവേളയ്ക്ക് ശേഷം ഈയടുത്താണ് ചിത്രീകരണം പുനഃരാരംഭിച്ചത്. തമിഴ്നാട്ടുകാരുടെ ‘അമ്മ’ ജയലളിതയ്ക്ക് അരങ്ങിൽ ജീവൻ പകരുന്നത് ബോളിവുഡ് താരം കങ്കണ റണൗത്താണ്. താൻ വളരെയെറേ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത് കങ്കണ പലതവണ ആവർത്തിച്ച് പറഞ്ഞിട്ടുമുണ്ട്.

ചിത്രത്തിൻറെ ഷൂട്ടിംഗ് ആരംഭിച്ചത് മുതൽ തന്നെ ഇതുമായി ബന്ധപ്പെട്ട ഓരോവിവരങ്ങളും കങ്കണ തന്നെ ആരാധകരുമായി പങ്കു വയ്ക്കുകയും ചെയ്തിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ നീങ്ങി ചിത്രീകരണം ആരംഭിക്കാൻ പോകുന്ന വിവരവും ഇത്തരത്തിൽ അറിയിച്ചിരുന്നു. ഇപ്പോൾ ചിത്രത്തിൻറെ അടുത്ത ഷെഡ്യൂളും പൂർത്തിയായെന്ന സന്തോഷം പങ്കിട്ടെത്തിയിരിക്കുകയാണ് താരം. ലൊക്കോഷനിൽ നിന്നുള്ള ചിത്രങ്ങൾക്കൊപ്പമാണ് വിവരം അറിയിച്ചിരിക്കുന്നത്. ഒറ്റനോട്ടത്തിൽ ജയലളിത എന്നു തന്നെ തോന്നിപ്പോകുന്ന സമാനതകളാണ് ചിത്രത്തിൽ കങ്കണയ്ക്കുള്ളത്.

‘ജയ അമ്മയുടെ അനുഗ്രഹത്തോടെ തലൈവി-ദി റവല്യൂഷണറി ലീഡറിൻറെ ഒരു ഷെഡ്യൂൾ കൂടി പൂർത്തിയായി. കൊറോണയ്ക്ക് ശേഷം പല കാര്യങ്ങളിലും മാറ്റം വന്നെങ്കിലും ആക്ഷനും കട്ടിനും ഇടയ്ക്കുള്ള കാര്യങ്ങളിൽ മാത്രം മാറ്റമൊന്നുമുണ്ടായിട്ടില്ല’ ടീമഗംങ്ങൾക്ക് നന്ദി അറിയിച്ച് കങ്കണ ട്വിറ്ററിൽ കുറിച്ചു.

മോഹൻലാലിന്റെ രാജകീയ വരവ്, ആരാധകരുടെ കണ്ണുടക്കിയത് ലാലേട്ടനിൽ മാത്രമല്ല, ആ ഷർട്ടിലും കൂടിയാണ്,വില കേട്ട് അമ്പരന്ന് ആരാധകർ

0
Spread the love

ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് മോഹൻലാലിപ്പോൾ. കഴിഞ്ഞ ദിവസം ലൊക്കേഷനിലേക്ക് എത്തുന്ന താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നടൻ ഫാൻസ് ക്ലബാണ് വീഡിയോയും ചിത്രങ്ങളും പുറത്തുവിട്ടത്.

വെള്ള നിറത്തിലുള്ള ഷർട്ടണിഞ്ഞ്, കാറിൽ നിന്നിറങ്ങുന്ന ‘ലാലേട്ടന്റെ’ ചിത്രം മിനിറ്റുകൾക്കുള്ളിൽ വൈറലായി. ചിലർ ചിത്രത്തിൽ മോഹൻലാൽ മാസ്‌ക് വച്ചിട്ടില്ല എന്ന് പരാതി പറഞ്ഞു. എന്നാൽ മറ്റ് ചിലരുടെ കണ്ണ് ആ ഷർട്ടിലായിരുന്നു. വളരെപ്പെട്ടെന്ന് തന്നെ ഷർട്ടിന്റെ വിലയും, ബ്രാൻഡുമൊക്കെ ആരാധകർ കണ്ടെത്തി. പോൾ ആൻഡ് ഷാർക്കിന്റെ ഈ ഷർട്ടിന് വിവിധ മോഡലുകളുണ്ട്. ഏകദേശം 250 യു.എസ് ഡോളർ, അതായത് 18,300 രൂപയാണ് ഷർട്ടിന്റെ വില.

കണ്ണൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥി കടലില്‍ കുളിക്കവെ മുങ്ങി മരിച്ചു

0
Spread the love

കണ്ണൂർ: കുവൈത്തിൽ കടലിൽ കുളിക്കുന്നതിനിടെ കണ്ണൂർ സ്വദേശിയായ വിദ്യാർത്ഥി മുങ്ങിമരിച്ചു. കണ്ണൂർ സ്വദേശി ഇംതിയാസിന്റെയും നസീമയുടെയും മകൻ മുഹമ്മദ് ഇർഫാൻ (14) ആണ് മരിച്ചത്.വെള്ളിയാഴ്ച വൈകുന്നേരം മഹബൂലയി ബീച്ചിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെയായിരുന്നു അപകടം.

കോസ്റ്റ് ഗാർഡിന്റെ നേതൃത്വത്തിൽ തെരച്ചിൽ നടത്തിയെങ്കിലും രക്ഷിക്കാനായില്ല. മംഗഫ് ഇന്ത്യ ഇന്റർനാഷണൽ സ്‌കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. സഹോദരങ്ങൾ: ഇംറാൻ അലി, ഇഹ്സാൻ, ഇസ്ന, അർഷ്.

ചീരുവിനെപ്പോലെ ചിരിച്ചുകൊണ്ടേയിരിക്കൂ, ധ്രുവിനുള്ള മേഘ്നയുടെ പിറന്നാളാശംസ വൈറൽ

0
Spread the love

തെന്നിന്ത്യൻ ചലച്ചിത്ര താരം മേഘ്‌ന രാജിന്റെ സീമന്ത ചടങ്ങിന്റെ ചിത്രങ്ങൾ ആരാധകർ ഒരേ സമയം സന്തോഷത്തോടെയും സങ്കടത്തോടെയും ആണ് കണ്ടത്. ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ കുഞ്ഞതിഥിയെ വരവേൽക്കാൻ ഒരുങ്ങുകയാണ് ഈ കുടുംബം. ഈ ചടങ്ങിൽ ചീരുവിന്റെ ഒരു വലിയ കട്ടൗട്ടും വച്ചിരുന്നു. ഇപ്പോഴിതാ ചിരഞ്ജീവി സർജയുടെ സഹോദരൻ ധ്രുവ് സർജയ്ക്ക് ഹൃദയത്തിൽ തൊടുന്ന പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ് മേഘ്ന രാജ്.‘എന്റെ ബർത്ഡേ ബോയി, എല്ലാ ആശംസകളും. സന്തോഷം മാത്രം ഉണ്ടാകട്ടെ. നമ്മുടെ ചീരു ചെയ്യുന്നതുപോലെ ചിരിച്ചുകൊണ്ടേയിരിക്കൂ.’–മേഘ്ന കുറിച്ചു.

സഹോദരങ്ങളെപ്പോലെയല്ല സുഹൃത്തുക്കളെപ്പോലെയായിരുന്നു ധ്രുവയും ചിരുവും ഇടപെട്ടിരുന്നത്. കുടുംബത്തിലെ സമപ്രായക്കാരെല്ലാമായി അടുത്ത ബന്ധമായിരുന്നു ചിരുവിന്. കസിൻസിനൊപ്പമുള്ള മനോഹരനിമിഷങ്ങളെക്കുറിച്ചായിരുന്നു അദ്ദേഹം ഒടുവിലായി വാചാലനായത്.ചിരഞ്ജീവി സർജ ഈ വർഷം ജൂലൈയിലാണ് മരിച്ചത്. കുടുംബത്തിലേക്ക് പുതിയ അതിഥിയെയും പ്രതീക്ഷിച്ചിരിക്ക വെയായിരുന്നു ചിരുവിന്റെ വിയോഗം.

സഹോദരങ്ങളെപ്പോലെയല്ല സുഹൃത്തുക്കളെപ്പോലെയായിരുന്നു ധ്രുവയും ചിരുവും ഇടപെട്ടിരുന്നത്. കസിൻസിനൊപ്പമുള്ള മനോഹരനിമിഷങ്ങളെക്കുറിച്ചായിരുന്നു അദ്ദേഹം ഒടുവിലായി വാചാലനായത്. നീയില്ലാതെ പറ്റുന്നില്ലെന്നും തിരിച്ച് വന്നേ തീരൂയെന്നും പറഞ്ഞ് ധ്രുവ എത്തിയിരുന്നു.

ചിരുവിന്റെ ഫോട്ടോ കാണുമ്പോഴെല്ലാം ധ്രുവ വികാരധീനനാവാറുണ്ട്. ചേട്ടന്റെ സിനിമയ്ക്ക് ശബ്ദം നൽകാൻ പോയപ്പോഴും താരം വികാരഭരിതനായിരുന്നു.

കാനായി കുഞ്ഞിരാമന്റെ മലമ്പുഴയിലെ യക്ഷിക്ക് മോഡലായ നഫീസ ഓർമ്മയായി

0
Spread the love

വിഖ്യാത ശില്‍പി കാനായി കുഞ്ഞിരാമന്‍ മലമ്പുഴയില്‍ തീര്‍ത്ത ശില്‍പം ‘യക്ഷി’ക്ക് മോഡലായ നബീസുമ്മ വിടവാങ്ങി, ലോകപ്രശസ്ത ശില്‍പത്തിന് മോഡലായെങ്കിലും അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാതെയാണ് നഫീസ ഓര്‍മയാകുന്നത്.

2019 ൽ ഫെബ്രുവരി-മാര്‍ച്ച്‌ മാസത്തിലാണ് യക്ഷിഗാനം എന്ന പേരില്‍ 12 ദിവസത്തെ പരിപാടി സര്‍ക്കാര്‍ സംഘടിപ്പിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി കലാകാരന്മാരെ കൊണ്ടുവന്നപ്പോഴും കാനായിക്കൊപ്പം രണ്ടുവര്‍ഷം ശില്‍പ നിര്‍മാണത്തില്‍ സഹായിച്ച അഞ്ചുപേരെ സര്‍ക്കാര്‍ അവഗണിച്ചു. ആഘോഷങ്ങള്‍ നടക്കുമ്പോള്‍ ആശുപത്രിയിലായിരുന്ന നഫീസയെ കാനായി കാണാനെത്തിയത് വലിയ വാര്‍ത്തയായിരുന്നു. സര്‍ക്കാര്‍ മറന്നെങ്കിലും അന്ന് സാംസ്‌കാരിക സംഘടനകള്‍ നഫീസയെ ആദരിക്കാന്‍ മുന്നോട്ടുവന്നിരുന്നു.

പ്രശസ്തമായ മലമ്പുഴ ഡാമിലെ ഉദ്യാനത്തിലാണ് യക്ഷി സ്ഥിതി ചെയ്യുന്നത്. 30 അടി ഉയരത്തില്‍ നഗ്നയായ യക്ഷി ഇരിക്കുന്നതാണ് ശില്‍പം. വലുപ്പവും ആകാരഭംഗിയും സൗന്ദര്യവുംകൊണ്ട് യക്ഷി ഏറെ പ്രശസ്തമായി. 1967ല്‍ നിര്‍മാണം തുടങ്ങിയ ശില്‍പം രണ്ടുവര്‍ഷംകൊണ്ടാണ് കാനായി പൂര്‍ത്തിയാക്കിയത്. കാനായിയെ സഹായിക്കാന്‍ ജലസേചന വകുപ്പ് നിയോഗിച്ച അഞ്ച് ജോലിക്കാരില്‍ ഒരാളായിരുന്നു വിടവാങ്ങിയ നഫീസ.

രണ്ടാമത് വിവാഹം കഴിക്കാൻ ഈ ഒരൊറ്റ നിബന്ധന മാത്രം: ബാല

0
Spread the love

അൻപ് എന്ന തമിഴ് ചിത്രത്തിലൂടെ സിനിമാ രംഗത്തേക്ക് അരങ്ങേറിയ യുവ താരമാണ് ബാല. തമിഴനാട് സ്വദേശിയാണെങ്കിലും ബാല കൂടുതലും മലയാള സിനിമകളിലാണ് അഭിനയിക്കുന്നത്. കളഭം എന്ന സിനിമയാണ് ആണ് ബാലയുടെ ആദ്യ മലയാള ചിത്രം.

മലയാള സിനിമാ ലോകം ആഘോഷമാക്കി മാറ്റിയ ഒരു വിവാഹവും വിവാഹമോചനവും ആയിരുന്നു ബാലയുടെയും അമൃതാ സുരേഷിന്റെയും. വിവാഹമോചന ശേഷവും ഇരുവരെയും സംബന്ധിച്ച് ഗോസിപ്പുകൾക്ക് ഒന്നും അറുതിയില്ലായിരുന്നു.

അമൃത സുരേഷ് രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നതായും ബാല രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നതായും നിരവധി തവണ വാർത്തകൾ വന്നിട്ടുണ്ട്. അടുത്തിടെ ഒരു അഭിമുഖത്തിൽ സംസാരിക്കാവെ ബാല തന്റെ രണ്ടാം വിവാഹത്തിനുള്ള സാധ്യതകളെക്കുറിച്ച് സംസാരിക്കുകയുണ്ടായി. മറ്റൊരു വിവാഹത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ അൽപം പേടി ഉണ്ടെന്നാണ് താരം പറയുന്നത്.

എന്നാൽ എല്ലാം ശരിയായി വന്നാൽ ചിലപ്പോൾ ഒന്നുകൂടി വിവാഹം ചെയ്‌തേക്കാം എന്ന താല്പര്യം ഉണ്ടെന്നും ബാല പറയുന്നു. ഇനി വിവാഹം ചെയ്യാൻ പോകുന്ന പെൺകുട്ടി താൻ കാരണം സന്തോഷ പെടുന്നവൾ ആയിരിക്കണമെന്നും ബാല പറയുന്നു.

രണ്ടാം വിവാഹത്തിൽ ബാല ഇതു മാത്രമാണ് നിബന്ധനയായി വയ്ക്കുന്നത് അവളെ സന്തോഷിപ്പിക്കാൻ എനിക്ക് കഴിയണം എന്ന ഒറ്റ നിബന്ധന. ദൈവം അനുഗ്രഹിച്ച് അങ്ങനെ ഒരാൾ വന്നാൽ വിവാഹം ഉണ്ടാകും എന്നാണ് നവ്യാ നായരുമായി നടത്തിയ അഭിമുഖത്തിൽ ബാല പറഞ്ഞത്. ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിൽ വിധികർത്താവായി എത്തിയ സമയത്താണ് ഷോയിലെ മത്സരാർത്ഥിയായ അമൃതാ സുരേഷുമായി ബാലാ പ്രണയത്തിലായത്.

മോഹൻലാൽ തിരിച്ച് ഇടിക്കുന്നു; സുകുമാരനെപ്പോലും ഞെട്ടിച്ച സംഘട്ടന രംഗം

0
Spread the love

പ്രതിനായകനായി മലയാളത്തിലെത്തിയ സൂപ്പർ താരം മോഹൻലാൽ തന്റെ തുടക്കകാലങ്ങളിൽ വില്ലൻ വേഷങ്ങളിലൂടെയാണ് പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുന്നത്. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലെ നരേന്ദ്രൻ അന്നത്തെ കാലത്തെ ട്രെൻസ് സെറ്ററായി യുവത്വം ആഘോഷിച്ച കഥാപാത്രങ്ങളിൽ ഒന്നാണ്.

ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ സുകുമാരനുയുള്ള ഒരു സംഘട്ടന രംഗത്തിനിടെ മോഹൻലാലിനും സുകുമാരനെ ഒപ്പത്തിനൊപ്പം ഇടിയ്ക്കാൻ സംവിധായകൻ അവസരം നൽകിയിരുന്നു, എന്നാൽ മോഹൻലാൽ ഷൂട്ടിങ്ങിനു വരാൻ വൈകിയതോടെ ഡ്യൂപ്പിനെ വച്ച് ആ രംഗം ചിത്രീകരിക്കുകയായിരുന്നു, അത് കൊണ്ട് തന്നെ സുകുമാരൻ വില്ലനെ ഇടിച്ചു മുന്നേറുന്ന രംഗമാണ് ചിത്രീകരിച്ചത്, എന്നാൽ മോഹൻലാൽ പിന്നീടു ചിത്രീകരണത്തിനു വന്നപ്പോൾ ആ രംഗം പോലും സംവിധായകൻ മാറ്റിയെടുക്കാൻ തയ്യാറായി. മോഹൻലാലിൻറെ പ്രതിനായക കഥാപാത്രത്തെ മാക്സിമം സ്ക്രീനിൽ പ്രയോജനപ്പെടുത്താനായി സുകുമാരന്റെ ഡ്യൂപ്പിട്ടു ആ രംഗം മോഹൻലാലിലെ പ്രതിനായക കഥാപാത്രത്തിന് വേണ്ടി മാറ്റി ചിത്രീകരിച്ചു, മോഹൻലാൽ തന്നെ ഇടിയ്ക്കുന്നത് കണ്ടു തിയേറ്ററിലിരുന്നു സുകുമാരൻ പോലും അന്തവിട്ടു, താനറിയാതെ എടുത്ത ആ സംഘട്ടന രംഗം സിനിമയിൽ മനോഹരമായി വന്നപ്പോൾ സംവിധായകർ ഉൾപ്പടെയുള്ളവരെ അദ്ദേഹം അഭിനന്ദിക്കാനും മറന്നില്ല.

നിരവധി പ്രമുഖ സംവിധായകരുടെ ചിത്രങ്ങളിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച മോഹൻലാൽ മലയാളി സിനിമാ പ്രേക്ഷകരുടെ മനസ്സിലുള്ള തനത് വില്ലൻ രൂപങ്ങൾ അക്ഷരാർത്ഥത്തിൽ പൊളിച്ചെഴുതുകയായിരുന്നു.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts