Home Blog Page 1302

ആ സന്തോഷ ദിനത്തിനായി കാത്തിരിക്കുന്നു; അവസാനം സമ്മതം മൂളി, കാജൽ അഗർവാൾ വിവാഹിതയാകുന്നു

0
Spread the love

തെന്നിന്ത്യൻ നടി കാജൽ അഗർവാൾ വിവാഹിതയാകുന്നു. വിവാഹം സംബന്ധിച്ച്‌ പുറത്തുവന്ന വാർത്തകൾ സ്ഥിരീകരിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് നടി. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിസിനസ്മാൻ ഗൗതം കിച്ച്‌ലു ആണ് വരൻ. അതേസമയം ഈ മാസം 30ന് മുംബൈയിൽ വച്ചാണ് വിവാഹ ചടങ്ങുകൾ. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച്‌ അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങായിരിക്കുമെന്ന് നടി അറിയിച്ചു.

തുടർന്നും അഭിനയത്തിൽ തുടരും എന്ന് സുചന നൽകികൊണ്ടാണ് നടി വിവാഹക്കാര്യം പ്രഖ്യാപിച്ചുകൊണ്ട് രംഗത്ത് എത്തിയത്.ഞാൻ യെസ് പറഞ്ഞു!സന്തോഷത്തോടെ അറിയിക്കട്ടെ 2020ഒക്ടോബർ 30ന് മുംബയിൽവച്ച്‌ ഞാനും ഗൗതം കിച്ച്‌ലും വിവാഹിതരാകുന്നു.കൊവിഡിന്റെ പശ്ചാത്തലത്തിൽ ഞങ്ങളുടെ അടുത്ത ബന്ധുക്കൾ മാത്രമേ ചടങ്ങിൽ പങ്കെടുക്കുകയുള്ളു.എല്ലാവരുടെയും പ്രാർഥന ഉണ്ടാകണമെന്ന് കാജൽ സോഷ്യൽ മീഡിയയിൽ കുറിച്ചു

ഓഗസ്റ്റ് മുതൽ കാജൽ അഗർവാൾ വിവാഹിതയാകുന്നു എന്നതരത്തിൽ വാർത്തകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ ഇതിൽ നടി പ്രതികരണമൊന്നും നടത്തിയിരുന്നില്ല. കഴിഞ്ഞ ദിവസമാണ് വിവാഹം സംബന്ധിച്ച വാർത്തകൾ നടി തന്നെ വെളിപ്പെടുത്തിയത്. ഓൺലൈനായി ഇന്റീരിയർ ഡിസൈനിങ്ങും ഹോം ഡെക്കറേഷനും നടത്തുന്ന വ്യക്തിയാണ് ഗൗതം എന്നാണ് റിപ്പോർട്ടുകൾ.

2004ൽ പുറത്തിറങ്ങിയ ക്യൂൻ..!ഹോ ഗയാ നാ എന്ന ഹിന്ദി സിനിമയിലൂടെ ചലച്ചിത്രരംഗത്തേയ്ക്ക് കാലെടുത്തുവെച്ച കാജൽ,ഒട്ടനവധി തെലുങ്ക്,തമിഴ് എന്നീ ഭാഷകളിലെ ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.മുംബൈ നഗരത്തിൽ സുമൻ അഗർവാളിന്റേയും വിനയ് അഗർവാളിന്റേയും മകളായാണ് കാജൽ ജനിച്ചത്.സഹോദരി നിഷ അഗർവാൾ തെലുഗു ചലച്ചിത്രങ്ങളിൽ അഭിനയിക്കുന്നുണ്ട്.മുംബൈയിൽ പഠനം പൂർത്തിയാക്കിയ കാജൽ മോഡലിങ്ങ് രംഗത്തേയ്ക്ക് കടന്നു

പാട്ടുകാരന്‍ മാത്രമല്ല ഇനി വിജയ് യേശുദാസ് ബിസിനസുകാരനും

0
Spread the love

യേശുദാസിന്റെ മകനെന്ന നിലയില്‍ മലയാള സിനിമയിലെ പിന്നണി ഗാനരംഗത്തിലേക്ക് എത്തിയ ഗായകനാണ് വിജയ് യേശുദാസ്. 20 വര്‍ഷമായി വിജയ് സംഗീതലോകത്ത് നിറഞ്ഞുനില്‍ക്കുകയാണ്. ഇതിനിടയില്‍ ഗായകന്‍ എന്നതിലുപരി നടനായെത്തിയും വിജയ് ആരാധകരെ ഞെട്ടിച്ചിരുന്നു. ഇപ്പോള്‍ അദ്ദേഹം തന്റെ പുതിയ ബിസിനസ് സംരഭവുമായിട്ടാണ് ആരാധകര്‍ക്ക് മുന്നിലേക്ക് എത്തിയിരുന്നത്. പല നടീ നടന്‍മാരും അഭിനയത്തിനൊപ്പം ബിസിനസിലും സജീവമാണ്. ഇവരുടെ ചുവടു പിടിച്ചാണ് വിജയും സംരംഭകന്റെ വേഷമണിയുന്നത്. പുരുഷന്‍മാര്‍ക്കായുള്ള ബ്യൂട്ടി സലൂണ്‍ ആരംഭിച്ചിരിക്കുകയാണ് വിജയ്. ചോപ് ഷോപ്പ് കൊച്ചി എന്നാണ് പേരു നല്‍കിയിരിക്കുന്നത്.

അടുത്ത സുഹൃത്തുക്കളായ വിജയ്, അനസ് നസിര്‍ തുടങ്ങിയവര്‍ക്ക് ഒപ്പമാണ് വിജയ് യേശുദാസ് പുതിയ സംരഭം തുടങ്ങുന്നത്. കൊച്ചിയിലായിരിക്കും ഇതിന് ഔപചാരിക തുടക്കം കുറിക്കുക. ഇപ്പോള്‍ കൊച്ചിയില്‍ പനമ്ബള്ളി നഗറില്‍ ആദ്യ ശാഖയുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യയില്‍ പല ബ്രാഞ്ചുകള് തുടങ്ങാനുമാണ് തീരുമാനം.

കോവിഡിന്റെ സാഹചര്യത്തില്‍ എല്ലാ മുന്‍കരുതലും സ്വീകരിച്ചുകൊണ്ടാണ് ഷോപ്പിന്റെ പ്രവര്‍ത്തനം. പുരുഷ സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്ക് വേണ്ടതെല്ലാം ഒരു കുടക്കീഴില്‍ എന്നതാണ് വിജയ് യേശുദാസ് ലക്ഷ്യമിടുന്നത്. ഹെയര്‍ സ്‌റ്റൈല്‍, വരന്റെ എല്ലാവിധ മേയ്ക്കപ്പ്, മസാജ്, ഫേഷ്യല്‍ തുടങ്ങിയ സേവനകളും കൊച്ചിയില്‍ തുടങ്ങുന്ന ഷോപ്പില്‍ ലഭ്യമാകും.

സീ യൂ സൂണിന്റെ വരുമാനത്തില്‍ നിന്നും പത്തുലക്ഷം രൂപ സിനിമ മേഖലയില്‍ അതിജീവനത്തിനായി പോരാടുന്നവര്‍ക്ക്

0
Spread the love

ലോക്ഡൗണ്‍ പ്രതിസന്ധികള്‍ക്ക് ഇടയിലും മലയാള സിനിമ പ്രേമികള്‍ക്ക് മുന്നിലേക്ക് എത്തിയ ചിത്രം സി യൂ സൂണ്‍ മികച്ച പ്രതികരണമാണ് നേടിയത്.പൂര്‍ണമായും ഐഫോണില്‍ ചിത്രീകരിച്ച ചിത്രം സംവിധാനം ചെയ്തത് മഹേഷ് നാരായണന്‍ ആയിരുന്നു.ഫഹദ് ഫാസില്‍,റോഷന്‍ മാത്യു,ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്.ഇപ്പോള്‍ ഈ പ്രതിസന്ധി സമയം സഹജീവികളായ ചലച്ചിത്ര പ്രവര്‍ത്തകരോട് ഫഹദ് ഫാസിലും മഹേഷ് നാരായണനും കാട്ടിയ സ്‌നേഹത്തിന് നന്ദി അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ സംവിധായകനും നിര്‍മ്മാതാവുമായ ബി ഉണ്ണികൃഷ്ണന്‍.

ചിത്രത്തിന്റെ വരുമാനത്തുകയില്‍ നിന്ന് പത്ത് ലക്ഷം രൂപ ഫെഫ്കയ്ക്ക് കൈമാറിയിരിക്കുകയാണ് ഫഹദും മഹേഷ് നാരായണനും.ബി ഉണ്ണികൃഷ്ണനാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.ഫഹദില്‍ നിന്നും മഹേഷ് നാരായണനില്‍ നിന്നും തുക കൈപ്പറ്റുന്നതിന്റെ ചിത്രം പുറത്ത് വിട്ടുകൊണ്ടാണ് ഉണ്ണിക്കൃഷ്ണന്‍ ഈ വിവരം മലയാള സിനിമ ആരാധകരോട് പങ്കുവെച്ചത്.ചിത്രം പങ്കുവെച്ച് ഉണ്ണികൃഷ്ണന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചതിങ്ങനെ,’സീ യു സൂണ്‍’എന്ന സിനിമയില്‍ നിന്ന് ലഭിച്ച വരുമാനത്തില്‍ നിന്ന് പത്ത് ലക്ഷം രൂപ ഫെഫ്കയ്ക്ക് കൈമാറി പ്രിയപ്പെട്ട ഫഹദും മഹേഷ് നാരായണനും മാതൃകയായി.വറുതിയുടെ,അതിജീവനത്തിന്റെ ഈ കാലത്ത്,സഹജീവികളായ ചലച്ചിത്ര പ്രവര്‍ത്തകരോട് കാട്ടിയ സ്‌നേഹത്തിനും ഐക്യദാര്‍ഡ്യത്തിനും നന്ദി,സ്‌നേഹം,സാഹോദര്യം.’മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത സി യൂ സൂണ്‍ മികച്ച പ്രേക്ഷക നിരൂപക പ്രശംസയാണ് നേടിയത്.ലോക്ക്ഡൗണ്‍ സമയം സിനിമ ചിത്രീകരണം മുടങ്ങിയിരുന്ന സമയത്താണ് പുതിയ ആശയത്തിലൂടെ മഹേഷ് നാരായണന്‍ ചിത്രം പൂര്‍ത്തിയാക്കിയത്.പൂര്‍ണമായും ഐഫോണില്‍ ആയിരുന്നു ചിത്രം ഷൂട്ട് ചെയ്തത്.ചിത്രത്തിലെ ഫഹദിന്റെയും റോഷന്റെയും ദര്‍ശനയുടെയും പ്രകടനത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ പുറത്തിറക്കിയ ചിത്രം വിജയമായിരുന്നു.

നിര്‍ധനര്‍ക്കായി ജയസൂര്യയുടെ സ്‌നേഹക്കൂട്, രണ്ടാം വീടിന് തറക്കല്ലിട്ടു

0
Spread the love

നിര്‍ധന കുടുംബങ്ങള്‍ക്ക് വീട് വെച്ചു നല്‍കാനുള്ള നടന്‍ ജയസൂര്യയുടെ സ്‌നേഹക്കൂട് പദ്ധതിയുടെ രണ്ടാമത്തെ വീടിനും തറക്കല്ലിട്ടു.കൊച്ചി മുളന്തുരുത്തിയിലെ കാരിക്കോടുള്ള കണ്ണന്‍-സരസ്വതി ദമ്പതികള്‍ക്കാണ് ഇക്കുറി ജയസൂര്യയുടെ നേതൃത്വത്തില്‍ വീട് ഉയരുന്നത്.രാമമംഗലം സ്വദേശിക്ക് ആയിരുന്നു ജയസൂര്യയുടെ സ്‌നേഹക്കൂട് പദ്ധതിയുടെ ഭാഗമായി പണിത ആദ്യ വീട് ലഭിച്ചത്.ഭര്‍ത്താവ് മരിച്ച് സ്ത്രീയും അവരുടെ ഭിന്നശേഷിക്കാരനായ മകനുമാണ് കുടുംബത്തിലുള്ളത്.മുപ്പത് ദിവസമെടുത്തായിരുന്നു ആദ്യ വീടിന്റെ നിര്‍മാണം പൂര്‍ത്തിയായത്.ജയസൂര്യയ്ക്ക് വേണ്ടി നടന്‍ റോണി ആയിരുന്നു താക്കോല്‍ കൈമാറിയത്.

പ്രളയകാലത്ത് വീട് നഷ്ടപ്പെട്ടവര്‍ക്ക് കുറഞ്ഞ ചിലവില്‍ വീട് നിര്‍മിച്ച് നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ന്യൂറ പാനല്‍ എന്ന കമ്പനിയുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്.കനം കുറഞ്ഞ കോണ്‍ക്രീറ്റ് പാനലുകള്‍ ഉപയോഗിച്ചാണ് വീട് നിര്‍മ്മിക്കുന്നത്.ഓരോ വര്‍ഷവും അഞ്ച് വീടുകള്‍ നിര്‍മ്മിച്ച് നല്‍കാനാണ് ജയസൂര്യയുടെ തീരുമാനം.ഇപ്പോള്‍ സ്വന്തമായി ഭൂമിയുള്ളവര്‍ക്കാണ് വീട് നിര്‍മ്മിച്ച് നല്‍കുന്നത്.മാത്രമല്ല ഇത്തരക്കാര്‍ക്ക് സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയില്‍ ആനുകൂല്യം ലഭിക്കാതെയും വേണം.രണ്ട് ബെഡ്‌റൂമും അടുക്കളയും ഹാളും ബാത്‌റൂമും ഉള്‍പ്പെടുന്നതാണ് വീട്.

ഒരു സിനിമാക്കാരൻ പോലും എന്നെ വിളിച്ചില്ല, പാർട്ടിക്കാരും വിളിച്ചില്ല; ശാന്തിവിള ദിനേശ്

0
Spread the love

ഭാഗ്യലക്ഷ്മി നൽകിയ പരാതിയുമായി ബന്ധപ്പെട്ട കേസിൽ സംവിധായകൻ ശാന്തിവിള ദിനേശിനെതിരെ ജാമ്യമില്ലാ കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ്. ഒരാളെയും പരിഹസിച്ചിട്ടില്ലെന്നും കേസുമായി സുപ്രീംകോടതി വരെ പോകാനും തയ്യാറാണ്.ഞാനൊരു പെണ്ണുപിടിയനോ, കള്ളപ്പണം ഉണ്ടാക്കുന്നവനോ ആണെങ്കിൽ എന്നെ വിളിക്കണ്ട. ഇതൊന്നും ചെയ്യുന്നവനല്ല, ജീവിതത്തിൽ സത്യസന്ധമായി ജീവിക്കുന്നവൻ. ആ എന്നെയാണ് ഇവർ ജാമ്യമില്ലാ വകുപ്പിട്ട് കേസ് എടുത്തത്. വിവാദവുമായി ബന്ധപ്പെട്ട് സിനിമാക്കാരോ പാർട്ടി പ്രവർത്തികരോ തന്നെ വിളിക്കാത്തതിൽ വേദന ഉണ്ടെന്നും ദിനേശ് പറഞ്ഞു.

ശാന്തിവിള ദിനേശിന്റെ വാക്കുകൾ:

മലയാളികൾ ഉള്ളിടത്ത് എല്ലാവരും ഈ സംഭവം അറിഞ്ഞു കാണും. ഞാനൊരാളെ തല്ലുകയോ എന്നെ ഒരാൾ തല്ലുകയോ ഈ പ്രായം വരെ ഉണ്ടായിട്ടില്ല. ജയിൽ വാർഡൻ പരമേശ്വരൻ പിള്ള എന്ന ആളാണ് എന്റെ അച്ഛൻ. നല്ല ചങ്കൂറ്റവും ആത്മാഭിമാനവും ഉള്ള മനുഷ്യൻ. തിരുവനന്തപുരത്ത് വലിയശാലയിലാണ് ഞാൻ ജനിച്ചത്. എന്റെ അമ്മ ജഗദമ്മയെ നാട്ടുകാർവിളിച്ചിരുന്നത് തങ്കം എന്നാണ്. തങ്കം പോലത്തെ മനസ്സുളള അമ്മ. എനിക്ക് മൂന്നര വയസ്സുള്ളപ്പോൾ ഇടിവെട്ടേറ്റാണ് അച്ഛൻ മരിക്കുന്നത്.

പിന്നീട് എൺപത്തിയാറാം വയസ്സിൽ അമ്മ മരിക്കുന്നതുവരെ ഞാൻ നിമിത്തം അമ്മ കരയാൻ അവസരം ഉണ്ടാക്കിയിട്ടില്ല. എനിക്ക് ഇപ്പോൾ സന്തോഷമുണ്ട്. അമ്മ മരിച്ച്‌ മൂന്നാം വർഷമായപ്പോഴാണ് ഈ കേസിൽ അകപ്പെടുന്നത്. ഇന്നുവരെ ഒരാളെ തല്ലുകയോ തിരിച്ചു തല്ലുകയോ ചെയ്യാതെ ഒരാളുടെ പേരിൽ വാദിയായോ പ്രതിയായോ കോടതിയിൽപോലും കയറാതെ, ആ ഞാൻ ജാമ്യമില്ലാ വകുപ്പിൽ കേസിൽ പെട്ടിരിക്കുകയാണ്. ആ കേസ് എന്തുകൊണ്ടുവന്നു എന്നൊക്കെ നിങ്ങൾക്ക് അറിയാമായിരിക്കും.

ഞാൻ കള്ളം പറയില്ല. ഈ പറയുന്നതൊക്കെ സത്യമാണ്. ഞാനൊരാളെയും പരിഹസിച്ചിട്ടില്ല. ജീവിക്കാൻ വേണ്ടിയല്ല യുട്യൂബ് ചാനലുമായി നടക്കുന്നത്. പട്ടിണിയായാൽ പോലും പണിയെടുത്ത് ജീവിക്കും. ആരുടെ മുന്നിലും മുട്ടുമടക്കില്ല. കേസിലെ വകുപ്പുകൾ ഇങ്ങനെ, ലൈംഗികചുവയുള്ള വർത്തമാനം പറഞ്ഞതായാണ് പരാതി. ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല. കാരണം, എംബിഎക്കാരനായ എന്റെ മകനും ഭാര്യയ്ക്കും ഒപ്പമിരുന്നാണ് ഈ വിഡിയോ ഞാൻ കാണുന്നത്. എന്റെ സിനിമാ ജീവിതത്തിൽ ആരോടും പോലും ദ്വയാർഥത്തിൽ സംസാരിച്ചിട്ടില്ല

ഇതിനിടെ ഫെഫ്കയിൽ നിന്നും എന്നെ പുറത്താക്കാൻ നീക്കം നടക്കുന്നതായി അറിയാൻ കഴിഞ്ഞു. ഫെഫ്കയും മാക്ടയും എന്നെ പുറത്താക്കട്ടെ. ഇതിലൊക്കെ ആത്മാർഥമായി പ്രവർത്തിച്ച ആളാണ് ഞാൻ. എന്നെ ചതിക്കുന്നുവെന്ന് കണ്ടപ്പോൾ ഫെഫ്കയിൽ നിന്നും ഇറങ്ങിപ്പോയ ആളാണ് ഞാൻ. ഒരു സിനിമാക്കാരൻ പോലും എന്നെ വിളിച്ചില്ല, പാർട്ടിക്കാരും വിളിച്ചില്ല. അതിൽ വേദനയുണ്ട്.

ഞാനൊരു പെണ്ണുപിടിയനോ, കള്ളപ്പണം ഉണ്ടാക്കുന്നവനോ ആണെങ്കിൽ എന്നെ വിളിക്കണ്ട. ഇതൊന്നും ചെയ്യുന്നവനല്ല, ജീവിതത്തിൽ സത്യസന്ധമായി ജീവിക്കുന്നവൻ. ആ എന്നെയാണ് ഇവർ ജാമ്യമില്ലാ വകുപ്പിട്ട് കേസ് എടുത്തത്. ജാമ്യം കിട്ടിയതിന്റെ അരിശം തീർക്കാൻ ദിവസവും അവർ ഡിജിപിക്ക് പരാതികൊടുത്തുകൊണ്ടിരിക്കുകയാണ്. അഞ്ച് പേജുള്ള പരാതിൽ ഞാൻ ഇന്നലെ ഡിജിപിക്ക് കൊടുത്തിട്ടുണ്ട്. അത് വായിച്ച്‌ അദ്ദേഹം അതിൽ നടപടി എടുക്കട്ടെ. ഇനി എന്റെ പേരിൽ കേസെടുക്കാനാണ് തീരുമാനമെങ്കിൽ ഏതറ്റം വരെയും പോകാൻ തയാറാണ്.

കുറെ കഥകൾ മനസ്സിലുണ്ട്,ഒരു സംവിധായക ആകണമെന്നാണ് ഇപ്പോഴത്തെ ആഗ്രഹം-ഹണി റോസ്

0
Spread the love

മോഡേൻ വേഷവും നാടൻ വേഷത്തിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട താരമാണ് നടി ഹണി റോസ്.ടൈപ്പ് കാസ്റ്റിങ്ങിൽ ഒതുങ്ങാനെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യിൽ ഭഭ്രമാണെന്ന് വളരെ ചുരിങ്ങിയ സമയം കൊണ്ട് ഈ താരം തെളിച്ചിരുന്നു.2005 ൽ വിനിയൻ ചിത്രമായ ബോയ്ഫ്രണ്ടിലൂടെയാണ് ഹണി റോസ് വെള്ളിത്തിരയിൽ ചുവട് വെച്ചത്.തുടർന്ന് തമിഴ്,തെലുങ്ക്,കന്നടഎന്നീ ചിത്രങ്ങളിലും ഭാഗമായിരുന്നു.വിനിയൻ സംവിധാനം ചെയ്ത് ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി സിനിമയിൽ എത്തിയതെങ്കിലും ട്രിവാൻഡ്രം ലോഡ്ജിലെ ധ്വനി നമ്പ്യാർ എന്ന കഥാപാത്രം സിനിമയിലെ തിരിച്ചു വരവിന് കളമൊരുക്കിയിരുന്നു

അഭിനയം മാത്രമല്ല മറ്റൊരു ആഗ്രഹം കൂടി തനിക്കുണ്ടെന്ന് വെളിപ്പെടുത്തുകയാണ് താരം.കഥ എഴുതാറില്ലെങ്കിലും മനസ്സിൽ കുറെ കഥകളുണ്ടെന്ന് ഹണി റോസ് പറയുന്നു.കൂടാതെ തനിക്ക് ഒരു സിനിമ സംവിധാനം ചെയ്യണമെന്നുള്ള ആഗ്രഹവും നടി വ്യക്തമാക്കുന്നുണ്ട്.സംവിധാനമെന്നത് വലിയ ഉത്തരവാദിത്വമാണ്.ഒരുപാട് പേരെ ഒരുമിച്ച് നിയന്ത്രിക്കേണ്ട വലിയ ജോലിയാണ്.അഭിനയിച്ച് തുടങ്ങിയ കാലം മുതലേ ഞാൻ സംവിധായകര നിരീക്ഷിക്കാറുണ്ട്.താൻ ചെയ്യുന്ന ചിത്രം തീർച്ചയായു ഒരു റിയലിസ്റ്റ് സിനിമയാകുമെന്നും അതാണ ആഗ്രഹമെന്നും ഹണി പറഞ്ഞു

കമന്റുകൾ സാധാരണ ഗതിയിൽ അവഗണിക്കുകയാണ് ചെയ്യാറുള്ളത്.വ്യാജ ഐഡികളിലൂടെയാകും ഇത്തരത്തിലുള്ള കമന്റുകൾ എത്തുക.അവരുടെ ഭാഷയും വാക്കുകളും കേട്ടാൽ അറയ്ക്കുന്നാതാണ്.ഒരാളൊരു ചീത്തവാക്ക് ഉപയോഗിച്ചാൽ അടുത്തയാൾ അതേ വാക്ക് ആവേശത്തോടെ ഏറ്റെടുക്കുകയാണ്.നിയമപരമായി അവർക്കെതിരെ നടപടികളെടുക്കുന്നത് അത്ര ഫലപ്രദമല്ലെന്നാണ്  തോന്നുന്നത്.അവരുടെ അക്കൗണ്ട് റിപ്പോർട്ട് ചെയ്‌ത് പൂട്ടിക്കുന്നതോടൊപ്പം അത്തരക്കാർക്കെതിരെ ശക്തമായ ഫലപ്രദമായ നിയമ നടപടികളും സ്വീകരിക്കണമെന്നും താരം കൂട്ടിച്ചേർത്തു

ഇട്ടിമാണി മെയ്ഡ് ഇൻ ചൈന,ബിഗ് ബ്രദർ എന്നീ സിനിമകളാണ് ഹണി അഭിനയിച്ച് ഒടുവിലായി പുറത്തിറങ്ങിയത്.കഴിഞ്ഞ വർഷം തൻറെ പേരിൽ തന്നെ രാമച്ചം ബ്രാൻഡുകളും ഹണി പുറത്തിറക്കി ബിസിനസ് രംഗത്തേക്ക് ചുവടുവച്ചിട്ടുണ്ട്

കടുവാക്കുന്നേല്‍ കുറുവച്ചനായി പൃഥ്വിരാജ്: ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും

0
Spread the love

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവയുടെ ഏറ്റവും പുതിയ പോസ്റ്റര്‍ പുറത്ത്. സംവിധായകന്‍ ഷാജി കൈലാസാണ് പോസ്റ്റര്‍ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്. ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും എന്നാണ് പോസ്റ്റിന്റെ ഒപ്പം കുറിച്ചിരിക്കുന്നത്. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന ക്യാരക്ടര്‍ നെയിമോട് കൂടിയാണ് പോസ്റ്റ‌ര്‍ പുറത്ത് വിട്ടിരിക്കുന്നത്.

2019 ഒക്ടോബറില്‍ അനൗണ്‍സ് ചെയ്ത ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും. ജൂലായില്‍ തീരുമാനിച്ചിരുന്ന ചിത്രീകരണം കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവയ്ക്കുകയായിരുന്നു. ഷാജി കൈലാസ് എട്ട് വര്‍ഷത്തിന് ശേഷം സംവിധാന രംഗത്തേയ്ക്ക് മടങ്ങിയെത്തുന്ന ചിത്രത്തിന് തിരക്കഥ എഴുതിയിരിക്കുന്നത് ജിനു എബ്രഹാമാണ്. ‘മാസ്റ്റേഴ്സ്’, ‘ലണ്ടന്‍ ബ്രിഡ്ജ്” എന്നീ സിനിമകളുടെ രചയിതാവും ആദം എന്ന സിനിമയുടെ സംവിധായകനുമാണ് ജിനു.

സുരേഷ് ഗോപിയുടെ 250ാമത് ചിത്രമായി പ്രഖ്യാപിച്ച സിനിമ ‘കടുവ’യുടെ നായക കഥാപാത്രത്തിന്റെ പേരും പ്രമേയവും പകര്‍ത്തിയതാണെന്ന വിവാദം നേരത്തെ ഉണ്ടായിരുന്നു. കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന പേരില്‍ സിനിമയുടെ തിരക്കഥയും കോപ്പിറൈറ്റ് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തതാണെന്ന് കാണിച്ച്‌ തിരക്കഥാകൃത്ത് ജിനു എബ്രഹാം കോടതിയെ സമീപിച്ചതോടെ കടുവാ സിനിമകള്‍ തമ്മിലുള്ള തര്‍ക്കമായി ഇത് മാറി.

നടി തമന്നയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു

0
Spread the love

തെന്നിന്ത്യന്‍ താരം തമന്ന ഭാട്ടിയയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. താരം ബംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്നാണ് റിപ്പോർട്ടുകൾ. ഇക്കഴിഞ്ഞ ആഗസ്റ്റിൽ അച്ഛനും അമ്മയും കോവിഡ് പോസിറ്റീവായ വിവരം തമന്ന തന്നെ സോഷ്യൽ മീഡിയയില്‍ പങ്കുവെച്ചിരുന്നു. അച്ഛനും അമ്മയ്ക്കും വളരെ ചെറിയ ലക്ഷണങ്ങൾ കണ്ടപ്പോൾ തന്നെ അവരെ ടെസ്റ്റിന് വിധേയരാക്കിയിരുന്നു. അന്ന് താൻ സുരക്ഷിതയാണെന്നും തമന്ന പോസ്റ്റിൽ പറഞ്ഞിരുന്നു.

ഇന്ത്യൻ സിനിമാ താരങ്ങളിൽ ഏറ്റവുമൊടുവിലായി കോവിഡ് ബാധിക്കുന്ന നടിയാണ് തമന്ന. അച്ഛനും അമ്മയ്ക്കും വളരെ ചെറിയ ലക്ഷണങ്ങൾ കണ്ടപ്പോൾ തന്നെ അവരെ ടെസ്റ്റിന് വിധേയരാക്കിയിരുന്നു. അന്ന് താൻ സുരക്ഷിതയാണെന്നും തമന്ന പോസ്റ്റിൽ പറഞ്ഞിരുന്നു.

സിനിമാ കുടുംബാംങ്ങളിൽ കൂടുതൽ പേർ കോവിഡ് ബാധിതരായത് ബോളിവുഡിലെ ബച്ചൻ കുടുംബത്തിലായിരുന്നു. അമിതാഭ് ബച്ചൻ, മകൻ അഭിഷേക് ബച്ചൻ, മരുമകൾ ഐശ്വര്യ റായ്, കൊച്ചുമകൾ ആരാധ്യ ബച്ചൻ എന്നിവർക്കാണ് അന്ന് കോവിഡ് സ്ഥിരീകരിച്ചത്. നാല് പേരും ആശുപത്രി വാസത്തിനു ശേഷം കോവിഡ് മുക്തരായി മാറിയിരുന്നു. പരിശോധനയിൽ ജയാ ബച്ചൻ കോവിഡ് നെഗറ്റീവായിരുന്നു.

കരൺ ജോഹർ, ബോണി കപൂർ എന്നിവരുടെ തൊഴിലാളികൾക്ക് കോവിഡ് ബാധയേറ്റത്‌ ആശങ്കയ്‌ക്കു വക നൽകിയിരുന്നു. എന്നിരുന്നാലും താരങ്ങളും കുടുംബങ്ങളും സുരക്ഷിതരായി തന്നെ തുടർന്നു. തെന്നിന്ത്യൻ താരം വിജയ്കാന്തിനും കോവിഡ് ബാധയേറ്റിട്ടുണ്ട്.

ആ സത്യം പുറത്ത് വന്നത് അഞ്ചു വർഷങ്ങൾക്ക് ശേഷം ചതിയിൽപെട്ടുപോയി, ആദിത്യൻ ജയൻ

0
Spread the love

മണിച്ചിത്രത്താഴ് എന്ന ചിത്രത്തിന് ഇന്നും ആരാധകർനിരവധിയാണ്. ശോഭനയുടെ കരിയറിലെ തന്നെ മികച്ച പ്രകടനമാണ് നാഗവല്ലി എന്ന കഥാപാത്രം. ഈ ചിത്രത്തിൽ നാഗവല്ലിയായി എത്തിയ ശോഭനയ്ക്ക് ശബ്ദം നൽകിയത് ഭാഗ്യലക്ഷ്മി അല്ലന്നു വർഷങ്ങൾക്ക് ശേഷമാണ് പുറത്ത് വന്നത്.സംവിധായകനായ ഫാസിൽ തന്നെയായിരുന്നു നാഗവല്ലിക്ക് ശബ്ദം നൽകിയ ആളെക്കുറിച്ച്‌ പറഞ്ഞത്. തമിഴ് ഡയലോഗായതിനാൽ ഡബ്ബിംഗിനായി തമിഴകത്തുനിന്നുമുള്ള ആളെ പരിഗണിക്കുകയായിരുന്നു.

സാങ്കേതിക പ്രശ്‌നങ്ങൾ കാരണമാണ് ആ പേര് ചേർക്കാൻ കഴിയാതെ പോയതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. നാഗവല്ലിക്ക് ശബ്ദം കൊടുത്തയാളെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായിക്കൊണ്ടിരിക്കുകയാണ് ഇപ്പോൾ.
ബിഗ് ബോസിലൂടെ ശ്രദ്ധിക്കപ്പെട്ട ദയ അശ്വതി ദുർഗയെക്കുറിച്ച്‌ ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു. സീരിയൽ താരമായ ജയനും ഇതേക്കുറിച്ചുള്ള കുറിപ്പുമായെത്തിയിരുന്നു.

ഇതുപോലെ എത്ര നല്ല കലാകാരൻമാർ ആയിരിക്കും അറിയപ്പെടാതെ അല്ലേൽ ചതിയിൽപെട്ടുപോയി ഇരിക്കുന്നത്. ഇതിൽ കുറ്റം പറയേണ്ടത് വേറെ ആരെയുമല്ല ആ സിനിമയുടെ സംവിധായകനെ മാത്രമാണ്.

ആ സിനിമയിൽ അത്ര പ്രധാനപ്പെട്ട അത്ര ശ്രദ്ധിക്കപ്പെട്ട ഒരു സീൻ ആണ് അത് . ടൈറ്റിൽ പോലും വെച്ചില്ലായെങ്കിൽ അത് വേറെയാരുടെയും കുറ്റമല്ല. ഒരു സത്യസന്ധമായ ന്യൂസ് പുറത്തു കൊണ്ട് വന്നു ഒരു നല്ല കലാകാരിയെ ഞങ്ങൾക്ക് പരിചയപ്പെടുത്തിയ ഈ ചാനലിനും ദുർഗ എന്ന നല്ല കലാകാരിക്കും നന്ദിയും സ്നേഹവുമെന്നായിരുന്നു ജയൻ കുറിച്ചത്.

കലാഭവൻ മണിയുടെ സഹോദരൻ ആർ.എൽ.വി. രാമകൃഷ്ണൻ വിഷം ഉള്ളിൽ ചെന്ന് ഗുരുതരാവസ്ഥയിൽ

0
Spread the love

തൃശൂർ: കലാഭവൻ മണിയുടെ സഹോദരൻ ആർ.എൽ.വി. രാമകൃഷ്ണനെ വിഷം ഉള്ളിൽ ചെന്ന നിലയിൽ ചാലക്കുടി താലൂക്ക് ആശുപത്രിയിലാക്കി. ഓൺലൈൻ മോഹിനിയാട്ടം അവതരിപ്പിക്കാൻ സംഗീത നാടക അക്കാദമി അവസരം നൽകിയില്ലെന്നാരോപിച്ച് രാമകൃഷ്ണൻ കഴിഞ്ഞ ദിവസം അക്കാദമിക്കു മുൻപിൽ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. ജാതി അധിക്ഷേപമെന്ന് ആരോപിച്ച് വിവിധ സംഘടനകളും അക്കാദമിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. ഇതിലുള്ള മാനസിക സംഘർത്തെ തുടർന്നാകാം ഇങ്ങനെ ഒരു സാഹചര്യത്തിലേക്ക് രാമക്യഷ്ണനെ നയിച്ചതെന്നാണ് റിപ്പോർട്ട്.

മണിയുടെ മരണം ഇദ്ദേഹത്തേ തകർത്തിരുന്നു. മണിയുടെ മരണത്തിൽ നീതിക്കായി രാമകൃഷ്ണൻ നടത്തിയ പോരാട്ടങ്ങൾ എല്ലാം ഇപ്പോഴും പാതി വഴിയിൽ നില്ക്കവേയാണ്‌ വിഷം കഴിച്ചത്.കേരള സംഗീത നാടക അക്കാദമിയുടെ ഓൺലൈൻ നൃത്തോത്സവം പരിപാടിയിൽ മോഹിനിയാട്ടം അവതരിപ്പിക്കാനായി ഡോ. ആർ എൽ വി രാമകൃഷ്ണന് അവസം നിഷേധിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമായിരിന്നു.

സംഗീത നാടക അക്കാദമി സെക്രട്ടറി രാധാകൃഷ്ണൻ നായർ തനിക്ക് അവസരം നിഷേധിച്ച കാര്യം കഴിഞ്ഞ ദിവസമാണ് ആർഎൽവി രാമകൃഷ്ണൻ അറിയിച്ചതെന്നുമുള്ള റിപ്പോർട്ട് പുറത്തുവന്നിരുന്നു.’രാമകൃഷ്ണന് നൃത്തം അവതരിപ്പിക്കാൻ അവസരം തരികയാണെങ്കിൽ ധാരാളം വിമർശനങ്ങൾ ഉണ്ടാകും.

ഞങ്ങൾ അന്തി വരെ വെള്ളം കോരിയിട്ട് അവസാനം കുടം ഉടയ്ക്കണ്ടല്ലോ.അവസരം തരികയാണെങ്കിൽ സംഗീത നാടക അക്കാദമിയുടെ ഇമേജ് നഷ്ടപ്പെടും’എന്ന് അക്കാദമി സെക്രട്ടറി രാധാകൃഷ്ണൻ നായർ തന്നോട് പറഞ്ഞത് എന്ന് രാമകൃഷ്ണൻ പറഞ്ഞിരുന്നു.അതേസമയം അക്കാദമിയുടെ നടപടിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നിരുന്നത്.അക്കാദമി സെക്രട്ടറിയുടെ നിലപാട് ലിംഗ,ജാതി വിവേചനമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ രംഗത്തുവന്നു

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts