Home Blog Page 1303

ഐ പി എല്ലിൽ വീണ്ടും ഒത്തുകളിക്ക് ശ്രമം;ബി സി സി ഐ അന്വേഷണം തുടങ്ങി

0
Spread the love

ദുബായ്: ഐപിഎല്ലില്‍ വീണ്ടും ഒത്തുകളിക്ക് ശ്രമം. ഐപിഎല്‍ ടീം അംഗങ്ങളിലൊരാളെയാണ് വാതുവെപ്പുകാര്‍ സമീപിച്ചത്. ഈ കളിക്കാരന്‍ ബിസിസിഐ അഴിമതിവരുദ്ധ സമിതിയെ വിവരം അറിയിക്കുകയായിരുന്നുവെന്ന് സമിതി അധ്യക്ഷന്‍ അജിത് സിംഗ് പിടിഐയോട് പറഞ്ഞു.

വാതുവെപ്പിന് സമീപച്ചയാളെക്കുറിച്ച് അന്വേഷണം നടത്തുകയാണെന്നും രാജസ്ഥാന്‍ പോലീസിലെ മുന്‍ ഡിജിപി കൂടിയായ അജിത് സിംഗ് അറിയിച്ചു. ഏത് ടീമിലെ കളിക്കാരനെയാണ് വാതുവെപ്പുകാര്‍ സമീപിച്ചത് എന്ന് വ്യക്തമല്ല. വാതുവെപ്പുകാര്‍ സമീപിച്ച കളിക്കാരന്‍റെയോ ടീമിന്‍റെയോ വിവരങ്ങള്‍ അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ പരസ്യമാക്കരുതെന്നാണ് ചട്ടം.

കൊവി‍ഡ് പ്രോട്ടോക്കോള്‍ പാലിച്ച് യുഎഇയില്‍ നടക്കുന്ന ഐപിഎല്ലില്‍ കളിക്കാരെല്ലാം പ്രത്യേകം സജ്ജീകരിച്ച ബയോ സെക്യുര്‍ ബബ്ബിളുകളിലാണ് കഴിയുന്നത്. പുറത്തുനിന്നാര്‍ക്കും ഇവിടേക്ക് പ്രവേശനമില്ല. ഇതിനിടെ എങ്ങനെയാണ് വാതുവെപ്പുകാര്‍ കളിക്കാരനെ സമീപിച്ചത് എന്നത് വ്യക്തമല്ല.

കളിക്കാരരെല്ലാം, പ്രത്യേകിച്ചും യുവതാരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ സജീവമാണെന്നതിനാല്‍ ഇതുവഴിയായിരിക്കാം വാതുവെപ്പുകാര്‍ കളിക്കാരനെ സമീപിച്ചത് എന്നാണ് സൂചന.

അ‍ഞ്ചാം പാതിരയിലെ വില്ലൻ അച്ഛനായി, സന്തോഷം പങ്കുവെച്ച് ജിനു ജോസഫ്

0
Spread the love

സ്റ്റൈലിഷ് വില്ലനായി മലയാള സിനിമയിൽ അരങ്ങേറിയ നടനാണ് ജിനു ജോസഫ്. ബിഗ് ബിയിൽ സീരിയൽ കില്ലറായി എത്തിയ താരം പിന്നീട് കേരള കഫെ, അൻവർ, സാഗർ ഏലിയാസ് ജാക്കി റീലോഡഡ്, ചാപ്പാകുരിശ്, ബാച്ച്‌ലർ പാർട്ടി, ഉസ്താദ് ഹോട്ടൽ, നീലാകാശം പച്ചക്കടൻ ചുവന്ന ഭൂമി, ഇയ്യോബിൻറെ പുസ്തകം തുടങ്ങി നിരവധി സിനിമകളിൽ ഭാഗമായ അദ്ദേഹം ഏറ്റവും ഒടുവിൽ ടാൻസ്, അഞ്ചാംപാതിര സിനിമകളിലാണ് ശ്രദ്ധേയ വേഷത്തിലെത്തിയത്.

വില്ലനായും സഹനടനായുമൊക്കെ നിരവധി സിനിമകളിൽ അഭിനയിച്ച അദ്ദേഹം അമൽ നീരദ് ചിത്രങ്ങളിലാണ് കൂടുതലും അഭിനയിച്ചത്. അഞ്ചാം പാതിരയിൽ എസിപി അനിൽ മാധവൻ എന്ന കഥാപാത്രമായി മിന്നും പ്രകടനമാണ് ജിനു ജോസഫ് കാഴ്ചവെച്ചത്.കുറച്ച്‌ ദിവസങ്ങൾക്ക് മുമ്ബ് ഫേസ് 2 എന്ന് കുറിച്ചുകൊണ്ട് ഗർഭിണിയായ ഭാര്യ ലിയയോടൊപ്പം നിൽക്കുന്ന ചിത്രം ജിനു പങ്കുവെച്ചിരുന്നു. 2010ലാണ് ഇരുവരും വിവാഹിതരായത്.

അവൾ അപ്പടി താൻ എന്ന പേരിൽ സിൽക്ക് സ്മിതയുടെ ജീവിതം വീണ്ടും സിനിമയാവുന്നു

0
Spread the love

തെന്നിന്ത്യൻ സിനിമാ രംഗത്തെ ഗ്ലാമർ താരമായി മാറിയ അഭിനേത്രിയായിരുന്നു സിൽക്ക് സ്മിത. വിജയലക്ഷ്മിയാണ് സിനിയമലെത്തിയത്. പിന്നീട് സിൽക്ക് സ്മിതയാകുകയാരിന്നു. 1979ലെ വണ്ടിച്ചക്രം എന്ന തമിഴ് ചിത്രത്തിലെ സിൽക്ക് എന്ന കഥാപാത്രത്തിലൂടെയാണ് സ്മിത എന്ന വ്യക്തി സിൽക്ക് സ്മിതയായി മാറിയത്. 80 കളിലും 90കളിലും മലയാളം അടക്കമുള്ള തെന്നിന്ത്യൻ ചലച്ചിത്ര ലോകത്ത് സജീവമായിരുന്ന സിൽക്ക് 1996 സെപ്തംബർ 23നാണ് അന്തരിച്ചത്.2011ൽ പുറത്തിറങ്ങിയ ‘ദ ഡെർട്ടി പിക്ചർ’ എന്ന ബോളിവുഡ് ചിത്രം സിൽക്ക് സ്മിതയുടെ ജീവിതത്തെ ആസ്പദമാക്കിയായിരുന്നു ചിത്രീകരിച്ചത്. വിദ്യാ ബാലനായിരുന്നു സിൽക്ക് സ്മിതയായി അഭിനയിച്ചത്. നിരവധി അവാർഡുകളും ആ ചിത്രം കരസ്ഥമാക്കിയിരുന്നു.

ഇപ്പോഴിതാ സിൽക് സ്മിതയുടെ ജീവിതത്തെ ആസ്പദമാക്കി വീണ്ടുമൊരു സിനിമ ഒരുങ്ങുകയാണ്. ‘അവൾ അപ്പടി താൻ’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. കെഎസ് മണികണ്ഠനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിൽക് സ്മിതയുടെ ജീവിതത്തിലെ വഴിത്തിരിവുകളും വിശദാംശങ്ങളും സിനിമയിലുണ്ടാവുമെന്ന് സംവിധായകൻ പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.

ഗായത്രി ഫിലിംസിലെ ചിത്ര ലക്ഷ്മണൻ, മുരളി സിനി ആർട്സിലെ എച്ച്‌ മുരളി എന്നിവരാണ് ചിത്രം നിർമിക്കുന്നത്. സിൽക്ക് സ്മിതയായി അഭിനയിക്കാൻ അനുയോജ്യയായ താരത്തെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തകർ.

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹം ആയിരുന്നു അത്, സംയുക്ത വര്‍മ

0
Spread the love

മലാളികളുടെ പ്രിയപ്പെട്ട നടിയാണ് സംയുക്ത വര്‍മ്മ.നടന്‍ ബിജു മേനോനുമായുള്ള വിവാഹത്തിന് ശേഷം സിനിമകളില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് നടി.യോഗയും കുടുംബവുമൊക്കെയാണ് ഇപ്പോള്‍ സംയുക്ത വര്‍മയുടെ ജീവിതം.കേവലം നാല് വര്‍ഷം മാത്രമാണ് സംയുക്ത വര്‍മ സിനിമയിലുണ്ടായിരുന്നത്. ഇപ്പോള്‍ സംയുക്ത വര്‍മ്മ തന്റെ ആദ്യ ചിത്രത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി.

ഒറ്റപ്പാലത്ത് വെച്ചാണ് സിനിമയുടെ ചിത്രീകരണം നടന്നത്.നല്ല കാറ്റ് വീശുന്ന അവിടെ നിന്നും പ്രത്യേകമായൊരു അനുഭൂതിയാണ് ലഭിച്ചിരുന്നത്.ഇപ്പോഴും ഒറ്റപ്പാലത്ത് കൂടി സഞ്ചരിക്കാന്‍ അതേ കാറ്റ് വീശിയടിക്കുന്നത് എനിക്ക് തോന്നാറുണ്ട്.സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചിരുന്നവരെല്ലാം ഒരു കുടുംബാംഗങ്ങളെ പോലെയായിരുന്നു.ഇപ്പോഴും മറക്കാന്‍ കഴിയാത്ത അനുഭവങ്ങളാണത്.ലോഹിതദാസ് രചന നിര്‍വഹിച്ച ചിത്രം എകെ സത്യന്‍ അന്തിക്കാടായിരുന്നു സംവിധാനം ചെയ്തത്.-സംയുക്ത പറയുന്നു.

999ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ജയറാമിന്റെ നായികയായിട്ട് ആയിരുന്നു സംയുക്ത വര്‍മ്മയുടെ അരങ്ങേറ്റം.ചിത്രത്തില്‍ തിലകന്‍,കെപിഎസി ലളിത,സിദ്ദിഖ്,നെടുമുടി വേണു തുടങ്ങിയവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളില്‍ എത്തി.വിതരണത്തിനെത്തിച്ചത് പിവി ഗംഗാധരന്‍ നിര്‍മ്മിച്ച ചിത്രം കല്‍പക ഫിലിംസ് ആയിരുന്നു.ആദ്യ ചിത്രത്തിലെ പ്രകടനം വിലയിരുത്തി അരങ്ങേറ്റ സിനിമ ആയിരുന്നെങ്കിലും ആ വര്‍ഷത്തെ മികച്ച നടിയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം സംയുക്തയെ തേടി എത്തിയിരുന്നു.നാല് വര്‍ഷം മാത്രമേ 1999 ല്‍ വെള്ളിത്തിരയിലെത്തിയ സംയുക്ത കേവലം അഭിനയിച്ചിരുന്നുള്ളു.2002ല്‍ പുറത്തിറങ്ങിയ തെങ്കാശി പട്ടണത്തിലാണ് അവസാനമായി സംയുക്ത വര്‍മ അഭിനയിച്ചത്.

നടൻ ബൈജു സന്തോഷ് പ്രതിഫലം കുറയ്ക്കുന്നില്ലെന്ന പരാതിയുമായി നിർമാതാവ്

0
Spread the love

കോവിഡ് പ്രതിസന്ധി വന്നതോടെ മമ്മൂട്ടിയും മോഹൻലാലുമടക്കമുള്ള താരങ്ങളെല്ലാം പ്രതിഫലം കുറച്ചിരുന്നു.നിർമ്മാതാക്കളുടെ ആവശ്യത്തെത്തുടർന്നാണ് പ്രതിഫലം കുറക്കാൻ തയ്യാറായത്.ടോവിനോയും ജോജുവും പ്രതിഫലത്തുക കുറക്കില്ലെന്ന വാർത്തകൾ വന്നിരുന്നെങ്കിലും പിന്നീട് കുറച്ചിരുന്നു.മോഹൻലാൽ പ്രതിഫലം പകുതിയാക്കിയതായാണ് സിനിമയുമായി ബന്ധപ്പെട്ടവർ അറിയിച്ചത്

ഇപ്പോളിതാ നടൻ‍ ബൈജു സന്തോഷ് പ്രതിഫലത്തുക കുറയ്ക്കാൻ‍ തയ്യാറാകുന്നില്ലെന്ന പരാതിയുമായി രം​ഗത്തെത്തിയിരിക്കുകയാണ് നിർമാതാവ്.മരട് 357എന്ന ചിത്രത്തിന്റെ നിർമ്മാതാവാണ് പരാതി നൽകിയത്.തന്റെ പ്രതിഫലം 20ലക്ഷം രൂപയാണെന്നും തുക കുറയ്ക്കാൻ തയ്യാറല്ലന്നും ബൈജു പറഞ്ഞെന്നാണ് ആരോപണം.തുക പൂർണമായി ലഭിക്കാതെ സിനിമ ഡബ്ബ് ചെയ്യില്ലെന്ന് ബൈജു നിലപാടെടുത്തെന്നും ആരോപണമുണ്ട്.നടനുമായി എട്ട് ലക്ഷം രൂപയുടെ കരാറാണുളളതെന്ന് സംഘടനയ്ക്ക് നൽകിയ പരാതിയിൽ നിർമാതാവ് അറിയിച്ചു.കരാറിന്റെ കോപ്പി ഉൾപ്പെടെ നൽകിയെന്നാണ് സുചന

മലയാളികൾക്ക് ഏറെ സുപരിചിതനായ താരമാണ് ബൈജു സന്തോഷ് കുമാർ.മലയാള ചലച്ചിത്രങ്ങളിലും ടെലിവിഷനിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിച്ചിട്ടുള്ളത്.1982ലാണ് ഒരു ബാലതാരമായിമണിയൻപിള്ള അഥവാ മണിയൻപിള്ള എന്ന ചിത്രത്തിലൂടെ ബൈജു സന്തോഷ് വെള്ളിത്തിരയിലേക്ക് ചുവട് വയ്ക്കുന്നത്.300ലധികം ചിത്രങ്ങളിൽ താരം ഇതിനോടകം തന്നെ വേഷമിട്ടിട്ടുണ്ട്

മമ്മൂട്ടി ഒരു മനുഷ്യൻ തന്നെയാണ് ദേഷ്യമൊക്കെ വരും അജയ് വാസുദേവ്

0
Spread the love

മലയാളികളുടെ പ്രിയ നടനാണ് മമ്മൂട്ടി.അടുത്തിടെയാണ് താരം ജന്മദിനം ആഘോഷിച്ചത്.നിരവധി ആരാധകരുള്ള താരത്തിന്റെ സൗന്ദര്യമാണ് പ്രധാന ആഘർഷണം.മമ്മൂട്ടിയും അജയ് വാസുദേവും അടുത്ത സുഹൃത്തുക്കളാണ്.മാസ്റ്റർ പീസ്,രാജാധിരാജ,ഷൈലോക്ക് തുടങ്ങിയ അജയിയുടെ മൂന്ന് ചിത്രത്തിലും മമ്മൂട്ടിയായിരുന്നു നായകൻ.ഇപ്പോഴിതാ പലരും ഒരു വിമർശനമായി ഉന്നയിക്കാറുളള മമ്മൂട്ടിയുടെ ദേഷ്യത്തെ കുറിച്ച്‌ തുറന്നു പറയുകയാണ് അജയ്

പലരും പറയാറുള്ളതാണ് മമ്മൂക്കയുടെ ദേഷ്യത്തെ കുറിച്ച്‌.സാധാരണ ഒരു മനുഷ്യന് ദേഷ്യം വരില്ലേ,സങ്കടം വരില്ലേ, പല തരം ഇമോഷൻസിലൂടെ അയാൾ കടന്നു പോകില്ലേ.അതുപോലെ തന്നെയാണ് മമ്മൂക്കയും.അദ്ദേഹവും ഒരു സാധാരണ മനുഷ്യൻ തന്നെയാണ്.ദേഷ്യപ്പെടേണ്ട സമയത്ത് അദ്ദേഹം ദേഷ്യപ്പെടും.ഇനി അഥവാ അങ്ങനെ ദേഷ്യപ്പെട്ടിട്ടുണ്ടെങ്കിൽ തന്നെ അത് ഏറെ സ്നേ​ഹമുള്ളവരുടെ അടുത്ത് മാത്രമേ ഉള്ളൂ എന്നതാണ്.ഇഷ്ടപ്പെടാത്ത കാര്യം കണ്ടാൽ പ്രതികരിക്കുന്ന ആളാണ് മമ്മൂക്ക.എന്നാൽ അതുപോലെ തന്നെ സ്നേഹമുള്ള ആളാണ് മമ്മൂക്ക

ഒരു സംവിധായകൻ എന്നതിലുപരി ഒരു കട്ട മമ്മൂക്ക ഫാൻ എന്ന നിലയിലാണ് സിനിമകൾ ചെയ്തിട്ടുള്ളത്.ഒരു ആരാധകനെന്ന നിലയിൽ ഞാൻ ഒരു മമ്മൂട്ടി ചിത്രം കാണുമ്പോൾ അതിലെങ്ങനെ മമ്മൂക്കയെ കാണണം,എങ്ങനെ അദ്ദേഹത്തെ അവതരിപ്പിക്കണം,ഫൈറ്റ് എങ്ങനെ വേണം,എവിടൊക്കെ കൈ അടിക്കണം എന്നുണ്ടാവുമല്ലോ.അതുപോലെ തന്നെയാണ് ഞാനെന്റെ മൂന്ന് ചിത്രങ്ങളും ഒരുക്കിയിരിക്കുന്നത്.ആരാധകനായി തന്നെയാണ് കഥകൾ കണ്ടെത്തിയതും.ഇനിയും മമ്മൂക്കയ്ക്കൊപ്പം ധാരാളം ചിത്രങ്ങൾ ചെയ്യണമെന്നും അജയ് പറയുന്നു

അമ്മയാകുന്നതിനുമുമ്പേ മറ്റൊരു സന്തോഷം കൂടി,നീയത് അർഹിക്കുന്നെന്ന് ശ്രീനിഷ്

0
Spread the love

ജീവിതത്തിലേക്കുള്ള പുതിയ അതിഥിക്കായി കാത്തിരിക്കുകയാണ് നടിയും അവതാരകയുമായ പേളി മാണിയും ഭർത്താവ് ശ്രീനിഷും.കഴിഞ്ഞ മാസം സോഷ്യൽ മീഡിയകളിലൂടെ പേളി തന്നെയാണ് താൻ ഗർഭിണിയാണെന്ന വിവരം ആരാധകരുമായി പങ്കുവെച്ചത്.ഇതോടെ നിരവധി പേർ പേളിക്കും ശ്രീനിഷിനും ആശംസകളുമായി രംഗത്ത് എത്തിയിരുന്നു.തന്റെ ഉള്ളിലെ ജീവന്റെ വളർച്ചയെണ്ണി കാത്തിരിക്കുകയാണ് ഇപ്പോൾ പേളി.ഗർഭകാലത്തെ വിശേഷങ്ങൾ ആരാധകരുമായും പേളി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോൾ തങ്ങളുടെ പുതിയ സന്തോഷത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോൾ.2020 ലെ ഏറ്റവും സ്വാധീനിച്ച വ്യക്തിത്വങ്ങളിലൊരാളായി തന്നെയും തിരഞ്ഞെടുത്തിട്ടുണ്ടെന്ന വിശേഷമായിരുന്നു പേളി പങ്കുവെച്ചത്എആർ റഹ്‌മാനും സോനു നിഗവുമുൾപ്പടെ 230 ഇന്ത്യക്കാരാണ് ഈ ലിസറ്റിലുള്ളത്.300 പേരുടെ ലിസ്റ്റാണ് പുറത്തുവന്നിട്ടുള്ളതെന്നുമായിരുന്നു താരം പറഞ്ഞത്.ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയായിരുന്നു താരം ഇതേക്കുറിച്ച് പറഞ്ഞത്.നിമിഷനേരം കൊണ്ടായിരുന്നു പോസ്റ്റ് വൈറലായി മാറിയത്.പതിവ് തെറ്റിക്കാതെ ഇത്തവണയും ആദ്യ കമന്റുമായെത്തിയത് ശ്രിനിഷ് അരവിന്ദായിരുന്നു.നീയത് അർഹിക്കുന്നുണ്ടെന്നായിരുന്നു ശ്രീനിയുടെ കമന്റ്.ആരാധകരും ഇത് ശരിവെക്കുകയായിരുന്നു.നിരവധി പേരാണ് പോസ്റ്റിന് കീഴിൽ കമന്റുകളുമായെത്തിയിട്ടുള്ളത്.അഭിനന്ദനം അറിയിച്ചവർക്ക് നന്ദി അറിയിച്ച് പേളിയും എത്തിയിരുന്നു.ഞങ്ങളെ സംബന്ധിച്ച് ഒരുപാട് സന്തോഷമുള്ള കാര്യമാണ് ഇതെന്നായിരുന്നു ആരാധകരെല്ലാം പറഞ്ഞത്.

ബിഗ് ബോസ് മലയാളം എന്ന റിയാലിറ്റി ഷോയിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും.പ്രണയം വിവാഹത്തിൽ എത്തുകയുമായിരുന്നു.2019 മെയ് 5 ആയിരുന്നു പേളി ശ്രീനീഷ് വിവാഹം നടക്കുന്നത്.ഹിന്ദു ക്രൈസ്തവ ആചാര പ്രകാരമായിരുന്നു ഇവരുടെ വിവാഹം.മെയ് 5 ന് ക്രിസ്തീയ വിധി പ്രകാരം വിവാഹം നടക്കുകയും പിന്നീട് മെയ് 8ന് ഹിന്ദു ആചാരവിധി പ്രകാരം വീണ്ടും വിവാഹിതരാവുകയായിരുന്നു.കഴിഞ്ഞ ദിവസമാണ് താരം 31-ാം ജന്മദിനം ആഘോഷിച്ചത്.

ചന്ദ്രനില്‍ വലിയ വിള്ളല്‍ കണ്ടെത്തി,ശാസ്ത്രലോകം പരിഭ്രാന്തിയില്‍

0
Spread the love

ചന്ദ്രനില്‍ പുതിയൊരു വിള്ളല്‍ രൂപാന്തരപ്പെട്ടതായി ശാസ്ത്രലോകം. ഈ അടുത്തിടെയാണ്, ശാസ്ത്രജ്ഞര്‍ ചന്ദ്രന്റെ ഉപരിതലത്തില്‍ വിചിത്രമായ വിള്ളല്‍ കണ്ടെത്തിയത്. ഇത് എന്താണെന്നതിന് സ്ഥിരീകരണമുണ്ടായിരുന്നില്ല. ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന വിള്ളല്‍ തുടര്‍ച്ചയായി വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്. അപ്പോളോ 17 ല്‍ ഇന്‍സ്റ്റാള്‍ ചെയ്ത സെന്‍സറുകള്‍ ഉപയോഗിച്ച്‌ ചന്ദ്ര ഉപരിതലത്തെക്കുറിച്ച്‌ പഠിക്കാന്‍ സ്മിത്സോണിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ ഗവേഷണമാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. സെന്‍സറുകള്‍ക്ക് ലഭിച്ച ഡാറ്റ അനുസരിച്ച്‌, ശക്തമായ ഒരു ആഘാതം കാരണം ഒരു നിഗൂഢമായ വിള്ളല്‍ പ്രത്യക്ഷപ്പെട്ടതായി ശാസ്ത്രജ്ഞര്‍ പറയുന്നു. റിക്ടര്‍ സ്‌കെയിലില്‍ ഇതിന്റെ വ്യാപ്തി 5.5 ന് അടുത്താണെന്ന് പറയപ്പെടുന്നു.

ഭാവിയില്‍ ചന്ദ്രനിയില്‍ കോളനികള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്ന മനുഷ്യര്‍ അതിന്റെ ഉപരിതലത്തിലെ ഭൂകമ്ബ പ്രവര്‍ത്തനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഗൗരവമായി ശ്രദ്ധിക്കേണ്ടതുണ്ട് എന്ന് ഇതോടെ ഗവേഷകര്‍ വ്യക്തമാക്കുനനു. കഴിഞ്ഞ വര്‍ഷം, ചന്ദ്രന്റെ ഉപരിതലത്തില്‍ വിള്ളലുകള്‍, വലിയ തോതിലുള്ള പാറക്കെട്ടുകളിലെ മാറ്റങ്ങള്‍, തടങ്ങള്‍ എന്നിവയുടെ മാറിക്കൊണ്ടിരിക്കുന്ന ചാന്ദ്രപ്രകൃതിയാണെന്ന് നാസ കണ്ടെത്തിയിരുന്നു.

12,000-ലധികം ചാന്ദ്ര ചിത്രങ്ങളുടെ വിപുലമായ സര്‍വേയില്‍ ചന്ദ്രന്റെ ഉപരിതലം നിരന്തരം വിള്ളലും സമ്മര്‍ദ്ദത്തിലുമാണെന്ന് തെളിഞ്ഞു. നാസയുടെ സര്‍വേ ചന്ദ്രന്റെ വടക്കന്‍ ഭാഗങ്ങളില്‍ മാരെ ഫ്രിഗോറിസ് എന്നറിയപ്പെടുന്ന ഒരു തടത്തില്‍ പുതിയ ലാന്‍ഡ്‌സ്‌കേപ്പ് സവിശേഷതകള്‍ കണ്ടെത്തിയിരുന്നു. ട്രെഞ്ചുകളും സ്‌കാര്‍പ്പുകളും ഉള്‍പ്പെടുന്ന ഈ സവിശേഷതകള്‍, ചന്ദ്രന്റെ പുറംതോട് മാറുന്നതിനും സ്വയം പൊടിക്കുന്നതിനും കാരണമാകുന്നു.

കൊവിഡിനെ ഭയപ്പെട്ടിരുന്നില്ല,ന്യൂമോണിയയും ഷുഗറും സ്ഥിതി ദുരിതത്തിലാക്കി-സീമ ജി നായർ

0
Spread the love

വാനമ്പാടി എന്ന പരമ്പരയിലെ അനുമോളുടെ ഭദ്രാ മാമി എന്ന കഥാപാത്രമായെത്തിയ താരമാണ് സീമ ജി നായർ.

ജീവിതത്തിൽ ഏറെ പ്രയാസപ്പെട്ട രോഗകാലത്തിന്റെയും ആശുപത്രിവാസത്തിന്റെയും അനുഭവങ്ങൾ കുറിച്ച് നടി സീമ ജി നായർ.കോവിഡും ഞാനും എന്ന പേരിൽ താരം ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പ് ഇതിനോടകം ശ്രദ്ധേയമാണ്.പല പ്രതിസന്ധിഘട്ടങ്ങൾ ജീവിതത്തിൽ വന്നപ്പോഴും തളർന്നില്ലെങ്കിലും രോഗം ബാധിച്ചപ്പോൾ കാലിടറുന്നത് പോലെ തോന്നി എന്നാണ് സീമ സോഷ്യൽ മീഡിയ വഴി പങ്കിട്ട കുറിപ്പിലൂടെ പറയുന്നത്

കുറിപ്പിങ്ങനെ,കോവിഡും ഞാനും ജീവിതം എന്ന മൂന്നക്ഷരം എല്ലാവരെയും പോലെ എനിക്കും വലുതായിരുന്നു.അതുകൊണ്ട് തന്നെ ഒരറിവായതിൽ പിന്നെ അതിന്റെ പിറകെയുള്ള ഓട്ടത്തിൽ ആയിരുന്നു ഞാൻ.എത്ര കൂട്ടിയാലും കൂടില്ലല്ലോ അതാണ് ജീവിതം.ഇതിനിടയിൽ ആണ് ലോകമെമ്പാടുമുള്ള ജനങ്ങൾക്കു ഒരുപോലെ കഷ്ടകാലം വന്നത്. എല്ലാവർക്കും കഷ്ടകാലം വരും.ദൈവങ്ങൾക്ക് പോലും വന്നിട്ടുണ്ട്.പക്ഷെഅതിന് സമയവും കാലവും ഉണ്ടായിരുന്നു.ഇത് സമയവും കാലവും ഒന്നുമില്ലാതെ എല്ലാം തകർത്തെറിഞ്ഞു.ചൈനയിലെ വുഹാനിൽ നിന്നും മനുഷ്യരാശിയെ കൊന്നൊടുക്കാൻ മനുഷ്യനിർമിതമായ വൈറസ്.എങ്ങും ഭീതിജനകമായ അന്തരീക്ഷം.ലോക രാഷ്ട്രങ്ങൾ ഒന്നൊന്നായി തകർന്നടിഞ്ഞു.ലക്ഷകണക്കിന്‌ മനുഷ്യർ മരിച്ചു വീഴുന്നു. അതിലുപരി രോഗ ബാധിതർ ആവുന്നു.എങ്ങും വിലാപങ്ങൾ.പ്രാർത്ഥനകൾ.ഓരോരുത്തരും പ്രാർത്ഥിക്കുന്നു നമുക്കിതു വരല്ലേയെന്ന്.അല്ലെങ്കിൽ വന്നവർ ഇതിനെ കുറിച്ച് പറയുന്നത് കേൾക്കുന്നു.ഈ വിവരണം തത്കാലം ഇവിടെ നിർത്തിയിട്ടു എന്റെ കാര്യത്തിലേക്കു വരാം.

സെപ്റ്റംബർ 4-ാംതീയതിയാണ് ഞാൻ കാലടിയിൽ ഒരു വർക്കിന്‌ വരുന്നത്.8നു ഒരു ചെറിയ ചുമ.ഞാൻ കോവിഡിന്റെ കാര്യം അറിഞ്ഞ നാൾമുതൽ മാക്സിമം മുൻകരുതൽ എടുക്കുന്നുണ്ടായിരുന്നു.ഇമ്മ്യൂണിറ്റി കൂട്ടാനുള്ളതും,വൈറ്റമിൻ സിയും അങ്ങനെ ഓരോന്നും.9നു രാത്രി തിരികെ ചെന്നൈയിലേക്ക് പോയി.10-ാം തീയതി ഷൂട്ടിൽ ജോയിൻ ചെയ്തു.11നു ശരീരത്തിനു നല്ല സുഖം ഇല്ലാത്ത അവസ്ഥ വന്നു.എന്നെ ഹോസ്പിറ്റലിൽ കൊണ്ടുപോകണം എന്ന് പ്രൊഡ്യൂസറിനോട് ഞാൻ പറഞ്ഞു.ചെന്നൈ അപ്പോളോ ഹോസ്പിറ്റലിലേക്ക് എന്നെ കൊണ്ടുപോയി.പ്രാഥമിക പരിശോധന,കുറച്ച് മെഡിസിൻ,CT സ്കാൻ.അങ്ങനെ ഓരോന്നും.എല്ലാം കഴിഞ്ഞ് തിരികെ റൂമിലേക്ക്.പക്ഷെ ആരോഗ്യ സ്ഥിതി നന്നായിരുന്നില്ല.എനിക്കെത്രയും വേഗം നാട്ടിൽ എത്തിയാൽ മതി എന്നായിരുന്നു ചിന്ത.ചെന്നൈയിൽ തങ്ങുന്തോറും ഞാൻ കൂടുതൽ കുഴപ്പത്തിലേക്കു പോകുന്നതു പോലെ തോന്നി.ആരുമില്ലാതെ ഒറ്റപെട്ടു പോവുന്നു എന്നൊരു തോന്നൽ.എത്രയും വേഗം നാട്ടിൽ എത്തണമെന്ന് ഞാൻ വാശി പിടിച്ചു

ആദ്യം ഞാൻ വിളിച്ചത് എന്റെ സുഹൃത്തും കൊച്ചിൻ ഷിപ് യാർഡിലെ സി.എസ്.ആർ ഡെപ്യൂട്ടി മാനേജറുമായ യൂസഫ് പായിപ്രയെ ആയിരുന്നു.പിന്നെ കാര്യങ്ങൾക്ക് വേഗം കണ്ടു.എറണാകുളത്തെ കോവിഡിന്റെ ചാർജ്ജു വഹിക്കുന്ന ഡോ.അതുലിനെ വിളിച്ച് സംസാരിക്കുന്നു.അങ്ങനെ ഞാൻ ചെന്നൈയിൽ നിന്ന് റോഡു മാർഗം കൊച്ചിയിലേക്ക് തിരിച്ചു.ഡോ.അതുലും,പാലിയേറ്റീവിലെ സ്റ്റാഫ് നഴ്സ് വിപിനും എനിക്കു വേണ്ടി കളമശ്ശേരി മെഡിക്കൽ കോളേജിൽ സൗകര്യങ്ങൾ ഒരുക്കിയിരുന്നു.അങ്ങനെ 14-ാംതീയതി രാത്രി 12.45നു കളമശ്ശേരി മെഡിക്കൽ കോളേജിൽ ഞാൻ അഡ്മിറ്റായി

ഒരുപാട് സ്വകാര്യ ആശുപത്രികളുടെ പേരുകൾ എന്റെ കണ്മുന്നിൽ വന്നു.ചെന്നൈ അപ്പോളോ മുതൽ അങ്ങനെ പലതും.പക്ഷെ ഒന്നിലും എന്റെ കണ്ണുകൾ ഉടക്കിയില്ല.കണ്മുന്നിൽ എറണാകുളത്തെ സർക്കാർ മെഡിക്കൽ കോളേജ് മാത്രം.പ്രതീക്ഷ തെറ്റിയില്ല.വേഗത്തിൽ ചികിത്സ തുടങ്ങി.കോവിഡിനെ ഞാൻ ഭയപ്പെട്ടിരുന്നില്ല.പക്ഷെ ന്യൂമോണിയയും ഷുഗറും ഒപ്പം വന്നു.അതാണ് എന്റെ ചികിത്സ സങ്കീർണ്ണമാക്കിയത്.ഞാൻ ഐ.സി.യുവിലാണെന്ന കാര്യം പലരും അറിഞ്ഞു തുടങ്ങി.എന്നെ കാത്ത് എന്തു ചെയ്യണമെന്നറിയാതെ മെഡിക്കൽ കോളേജിലെ കാർ പാർക്കിങ്ങിൽ കഴിഞ്ഞു കൂടിയ എന്റെ മോൻ അപ്പു(ആരോമൽ).പക്ഷെ ആർക്കും ഒന്നും ചെയ്യാൻ പറ്റില്ലല്ലോ.ഒരുപാട് പ്രതിസന്ധിയിലൂടെ ജീവിച്ച എനിക്ക്എവിടെയോ കാലിടറുന്നതു പോലെ തോന്നി

എന്നാൽ എനിക്കു വേണ്ടി കൂടെ നിന്ന ആരോഗ്യ പ്രവർത്തകർ,മെഡിക്കൽ കോളേജിലെ ആർ.എം.ഒ.ഡോ.ഗണേഷ് മോഹൻ,ഹൈബി ഈഡൻ.എം.പി എന്നിവരെ മറക്കാൻ കഴിയില്ല.എനിക്ക് വേണ്ടി കെടാവിളക്ക് വരെ വച്ച് പ്രാർത്ഥിച്ചവർ,എൻറ മോൻ അപ്പൂനെ വിളിച്ച് എന്തിനും കൂടെയുണ്ട് മോൻ ടെൻഷൻ ആകണ്ട എന്നു പറഞ്ഞവർ.ഓരോ പതിനഞ്ചു മിനിട്ടുകൂടുമ്പോഴും വിളിച്ചുകൊണ്ടിരുന്ന രാജീവ് റോഷൻ, ഇടവേള ബാബു,നന്ദു,ദിനേശ് പണിക്കർ,ബിബിൻ ജോർജ്,മായ വിശ്വനാഥ്‌,ആലപ്പുഴ ബ്രദേഴ്സ് ഹോട്ടലിന്റെ ഉടമ ബാലു..അങ്ങനെ ഒരു പാടു പേർ.ഇതറിഞ്ഞ ലോകത്തിന്റെ പല ഭാഗത്തുള്ളവർ.എന്നെ ജീവനു തുല്യം സ്നേഹിക്കുന്ന എന്റെ പ്രിയപ്പെട്ടവർ.എല്ലാവരുടെയും പേരെടുത്തു പറയാൻ പറ്റില്ലല്ലോ.അവരുടെയൊക്കെ പ്രാർത്ഥന ഒന്നു മാത്രമായിരുന്നു

എനിക്കു വന്ന മിക്ക വോയ്സ് മെസേജുകളും കരച്ചിൽ ആയിരുന്നു.എല്ലാരെയും പോലെയല്ല നിന്റെ കാര്യം, നീ ചെയ്ത നന്മകൾ ഇപ്പോൾ നിനക്ക് ഈശ്വര കടാക്ഷമായി വരും,ദൈവം കൈവിടില്ല.എന്നായിരുന്നു.എന്നെ ഓരോരുത്തരും എത്രത്തോളം സ്നേഹിക്കുന്നു എന്നറിഞ്ഞ നിമിഷങ്ങൾ.ഒരപ്പൂപ്പൻ താടി പോലെ പറന്നു നടന്നപ്പോൾ ശരീരത്തിനു ഭാരം തോന്നിയിരുന്നില്ല.പക്ഷെ ഒന്ന് കിടന്നപ്പോ ഭാരം എന്താണെന്ന് ഞാൻ അറിഞ്ഞു. മനസ്സിനും ശരീരത്തിനും കഴിഞ്ഞ കുറെ നാളുകളായി മനസ്സിൽ കൊണ്ടു നടന്നിരുന്ന എന്റെ മനസ്സിനെ തകർത്തെറിഞ്ഞ കുറെ കാര്യങ്ങൾ ജീവിതത്തിൽ ഉണ്ടായിരുന്നു.അതിൽ നിന്നും പുറത്തു കടക്കാൻ എനിക്കു പറ്റിയിരുന്നില്ല.തോൽപ്പാവക്കൂത്തു പോലെ ഞാൻ ആടിക്കൊണ്ടേ ഇരുന്നു.നെഞ്ചിൽ ആണിയടിച്ചു കയറ്റിയ പല അനുഭവങ്ങൾ ഉണ്ടായി.ഇപ്പോൾ ഞാൻ എല്ലാം കളമശ്ശേരി മെഡിക്കൽ കോളേജിലെ 13-ാംനമ്പർ മുറിയിൽ ഇറക്കി വെയ്ക്കുകയാണ്.13പലർക്കും നിർഭാഗ്യ നമ്പർ ആണെന്ന് പറയാറുണ്ട്.പക്ഷെ എനിക്കങ്ങനെ തോന്നിയില്ല.അങ്ങനെ ഞാൻ വീണ്ടും ജീവതത്തിലേക്ക് ഒരുപാടു പേർക്ക് ജീവൻ തിരിച്ചുനൽകിയ ഒരുപാടു നന്മയുള്ള ആരോഗ്യ പ്രവർത്തകർ ഉള്ള എറണാകുളം സർക്കാർ മെഡിക്കൽ കോളേജിന്ന ന്ദി നന്ദി

വിവാഹത്തിനുശേഷം ആദ്യമായൊരു ദൂരയാത്ര പോയി,വാ​ഗമണ്ണിലെ ദിനങ്ങൾ മനോഹരമായിരുന്ന-സ്വാതി നിത്യാനന്ദ്

0
Spread the love

പ്രേക്ഷക പ്രീതി കൊണ്ട് മലയാളികളുടെ പ്രീയതാരമായിമാറിയ താരമാണ് സ്വാതി.അടുത്തിടെയാണ് താരം വിവാഹിതയായത്.ചെമ്പട്ട് എന്ന സീരിയലിലൂടെ അഭിനയത്തിലേക്ക് എത്തി ഭ്രമണത്തിലെ വില്ലത്തിയായും നായികയായും മിനിസക്രീൻ പ്രേക്ഷകരുടെ മനസ്സിൽ ചേക്കേറാൻ സ്വാതിക്ക് കഴിഞ്ഞിരുന്നു.പെട്ടെന്നുളള വിവാഹവാർത്ത പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു.വീട്ടുകാർ എതിർത്ത പ്രണയവിവാഹമായിരുന്നു താരത്തിന്റേത് നിരവധി സൈബർ ആക്രമണങ്ങൾ വിവാഹത്തിനുശേഷം ഇരുവർക്കും നേരിടേണ്ടി വന്നു.ഇപ്പോളിതാ വിവാഹശേഷം നടത്തിയ ആദ്യയാത്രയെക്കുറിച്ച് മനസ്സ് തുറക്കുകയാണ്.

പ്രതീഷിനോട് ചേർന്നുനിന്നുള്ള ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.വിവാഹത്തിന് ഇതാദ്യമായാണ് ദീർഘദൂര യാത്ര പോയത.വാഗമണിലെ ദിനങ്ങൾ മനോഹരമായിരുന്നു.ഒരുപാട് ആസ്വദിച്ചു,ഏറെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നായി വാഗമൺ മാറിയെന്നും താരം കുറിച്ചിട്ടുണ്ട്.നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് കീഴിൽ കമന്റുകളുമായെത്തിയിട്ടുള്ളത്.പ്രതീഷിന്റെ ചിരി കാണാത്തതിനെക്കുറിച്ചായിരുന്നു ചിലർ ചോദിച്ചത്.ചിത്രങ്ങളിലൊന്നും ചിരിച്ച മുഖത്തോടെ പ്രതീഷിനെ കാണാത്തതിനെക്കുറിച്ച്‌ വിമർശിച്ചും ഒരുവിഭാഗമെത്തിയിരുന്നു

പ്രണയം വീട്ടിലറിഞ്ഞപ്പോൾ എല്ലാവരും പ്രശ്നമുണ്ടാക്കിയെന്ന് സ്വാതി പറഞ്ഞിരുന്നു.വീട്ടുകാരറിഞ്ഞതിനുശേഷമാണ് സീരിയലിൽ ഉള്ളവർ പോലും പ്രണയം അറിയുന്നത്.ഇനി ബന്ധം തുടരില്ല എന്ന ഉറപ്പുവാങ്ങിയിട്ടാണ് അച്ഛൻ വീണ്ടും ഭ്രമണ’ത്തിൽ അഭിനയിക്കാൻ വിട്ടത്.പക്ഷേ,അത്രമാത്രം പ്രശ്നമുണ്ടായിട്ടും ഞങ്ങളുടെ സ്നേഹത്തിന് ഒട്ടും കുറവു വരാതിരുന്നതോടെ ഒരു കാര്യം ഉറപ്പിച്ചു,ജീവിക്കുന്നെങ്കിൽ പ്രതീഷേട്ടന്റെ ഒപ്പം മാത്രം

പ്രണയം തുടങ്ങി രണ്ടരവർഷം കഴിഞ്ഞാണ് വിവാഹം നടന്നത്.അപ്പോഴേക്കും ലോക്‌ഡൗൺ വന്നു.കൊട്ടും കുരവയും ആഘോഷവുമായി കുറേ സ്വർണമൊക്കെ ഇട്ട് ആർഭാടത്തോടെ നടത്തുന്ന കല്യാണത്തോടു പണ്ടേ രണ്ടുപേർക്കും താൽപര്യം ഇല്ലായിരുന്നു.അങ്ങനെയാണ് മേയ് 29 ന് ലളിതമായി വിവാഹം നടത്തിയതെന്നും സ്വാതി പറഞ്ഞു

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts