Home Blog Page 1305

പ്ലാറ്റ്ഫോമിലിരുന്ന് പാട്ടുപാടി വൈറലായ രാണു മൊണ്ഡാലിന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

0
Spread the love

മുഷിഞ്ഞ വസ്ത്രം ധരിച്ച് പ്ലാറ്റ്ഫോമിലിരുന്ന് ഗാനമാലപിച്ചിരുന്ന രാണു മണ്ടലിനെ ഇന്ന് അറിയാത്ത ആരും തന്നെ ഉണ്ടാവില്ല.പശ്ചിമ ബംഗാളിലെ രണാഘട്ട് സ്റ്റേഷന്റെ പ്ലാറ്റ്ഫോമിലിരുന്ന് ലോകത്തിന്റെ ഹൃദയം കവർന്ന സ്ത്രീയുടെ വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്.റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ പാട്ടുപാടിക്കൊണ്ടിരുന്ന രാണുവിന്റെ പാട്ട് ആദ്യം ശ്രദ്ധിച്ചത് ഒരു യാത്രികനാണ്.അയാൾ അവർ പാടുന്നതിന്റെ ദൃശ്യങ്ങൾ പകർത്തി ഫേസ്ബുക്കിൽ പങ്കുവച്ചതോടെയാണ് രാണുവെന്ന ഗായികയെ ലോകം അറിഞ്ഞത്.ലതാമങ്കേഷ്‌കർ പാടിയ എക് പ്യാർ കാ നഗ്മാ ഹെയ് എന്ന ഗാനമായിരുന്നു രാണു മൊണ്ടാൽ റണാഗഡ് റെയിൽവേ സ്റ്റേഷനിലിരുന്ന് പാടിയത്

പ്രശസ്തയായതിനു ശേഷം പുതിയ വീട്ടിലേക്ക് മാറിയ രാണു ഇപ്പോൾ താമസിക്കുന്നത് തൻ്റെ പഴയ വീട്ടിലാണെന്നും സാമ്പത്തിക ബുദ്ധിമുട്ടുകൾ അവരെ അലട്ടുന്നുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നുപ്രശസ്തയായ രാണു സംഗീത സംവിധായകൻ ഹിമേഷ് രെഷമ്മിയക്ക് വേണ്ടി മൂന്ന് പാട്ടുകൾ പാടി.ഇതിനിടെ തൻ്റെ പഴയ വീട്ടിൽ നിന്ന് പുതിയ വീട്ടിലേക്ക് താമസം മാറി

ലോക്ക്ഡൗൺ തുടങ്ങിയ സമയത്ത് ആളുകളെ സഹായിക്കുന്ന രാണുവിൻ്റെ ഒരു വിഡിയോ യൂട്യൂബിൽ പ്രത്യക്ഷപ്പെട്ടിരുന്നു.പണവും മറ്റ് അവശ്യ വസ്തുക്കളും ഇവർ ആളുകൾക്ക് നൽകിയിരുന്നു.എന്നാൽ ഇപ്പോൾ രാണു തൻ്റെ പഴയ വീട്ടിലേക്ക് തന്നെ മടങ്ങിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.2019നവംബറിൽ രാണു ഒരു വിവാദത്തിലും ഉൾപ്പെട്ടു.സെൽഫിയെടുക്കാനായി ഒരു ആരാധിക തട്ടിവിളിച്ചത് അവരെ ചൊടിപ്പിക്കുകയും ആരാധികയോട് അവർ ദേഷ്യപ്പെടുകയുമായിരുന്നു.ഇത് വലിയ വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു

ഒരു തരത്തിലുമുള്ള ദുശീലങ്ങളും അദ്ദേഹത്തിന് ഇല്ല; തന്നെ അത്ഭുതപ്പെടുത്തിയ നടനെക്കുറിച്ചു മേജര്‍ രവി

0
Spread the love

നടനും സംവിധായകനുമായ മേജര്‍ രവി തന്റെ ജീവിതകഥ സിനിമ ആയാല്‍ നായകന്‍ ആരാകുമെന്നു തുറന്നു ‌ പറയുകയാണ്, ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ജീവിത കഥ പറയുന്ന ചിത്രം ഉണ്ടാവുകയാണെങ്കില്‍ നായകനായി കുഞ്ചാക്കോ ബോബന്‍, പൃഥ്വിരാജ്, ജോജു, ജയസൂര്യ, ടെവിനോ എന്നിവരുടെ പേരുകളാണ് മേജര്‍ രവി പറയുന്നത്.

മേജര്‍ രവിയുടെ വാക്കുകള്‍ ഇങ്ങനെ.. ‘രണ്ട് മൂന്ന് നടന്മാര് എന്റെ മനസിലുണ്ട്. കാരണം ഇവരെയൊക്ക ഞാന്‍ അറിയുന്നതാണ്. ഒന്ന് എന്നെ അത്ഭുതപ്പെടുത്തിയ ഒരു താരം കുഞ്ചാക്കോ ബോബനാണ്. ഭയങ്കര ഡെഡിക്കേഷനും ഒരു തരത്തിലും പ്രശ്നമില്ലാത്ത ആളാണ്. ഒരു തരത്തിലുമുള്ള ദുശീലങ്ങളും അദ്ദേഹത്തിന് ഇല്ല. അതുപോലെ ഞാന്‍ കണുന്നത് പൃഥ്വിരാജിനെയാണ്. ബാക്കിയുള്ളവരെ എനിക്ക് നേരിട്ട് അറിയില്ലെങ്കില്‍ കൂടിയും, ടൊവിനോ, ജയസൂര്യ, ജോജു എന്നിവരെയാണ്. ഇവരുടെ ഡെഡിക്കഷന്‍ ലെവല്‍ നേരിട്ട് വര്‍ക്ക് ചെയ്താല്‍ മാത്രമേ അറിയാന്‍ കഴിയുള്ളു. ഇതിനകത്ത് ഡെഡിക്കേഷനുള്ള ആര്‍ട്ടിസ്റ്റാണ് വേണ്ടത്’. രാജുവിനെയൊക്കെ എനിക്ക് നല്ല കോണ്‍ഫിഡന്‍സുണ്ടെന്നും മേജര്‍ രവി കൂട്ടിച്ചേര്‍ത്തു

മുന്‍ ഭര്‍ത്താവ് മറുപടി പറയാത്തത് ഭാഗ്യലക്ഷ്മിയുടെ കുറ്റമല്ലല്ലോ, ആലപ്പി അഷ്‌റഫ്

0
Spread the love

സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ ആളെ വീട്ടില്‍ കയറി കയ്യേറ്റം ചെയ്ത സംഭവത്തില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മിയെ പിന്തുണച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ്.നിയമവും നീതിയും നോക്കുകുത്തിയായിടത്ത് ഒരു പെണ്ണ് എങ്ങനെയായിരിക്കണമെന്ന് ഭാഗ്യലക്ഷ്മി നമുക്ക് കാണിച്ചുതന്നുവെന്ന് ആലപ്പി അഷ്‌റഫ് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി.

ആലപ്പി അഷ്‌റഫിന്റെ കുറിപ്പ് വായിക്കാം,സാംസ്‌കാരിക നായകന്മാരോട് ഒരു വാക്ക്…അപമാനഭാരം കൊണ്ട് ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്ത ശേഷമല്ല നിങ്ങള്‍ മുതല കണ്ണീരൊഴുക്കേണ്ടത്…പതിറ്റാണ്ടുകള്‍ക്ക് മുന്‍പ്…ഞാന്‍ പി.ജെ. ആന്റണിക്കും ജയനുമൊക്കെ വേണ്ടി ഡബ്ബിങ് ആരംഭിച്ച കാലത്ത് ഒരു പാവടയും ഉടുപ്പും ധരിപ്പിച്ച് നല്ലത് പോലെ അണിയിച്ചൊരുക്കി കൊച്ച് മിടുക്കി പെണ്‍കുട്ടിയെ അവളുടെ വല്യമ്മ കൈപിടിച്ച് ഡബ്ബിങ് തിയറ്ററിലേക്ക് കൊണ്ടുവരുന്നത് ഞാനിന്നും ഓര്‍ക്കുന്നു.സിനിമയിലെ കുട്ടികള്‍ക്ക് ശബ്ദം നല്‍കാനായിരുന്നു അവളെ അവിടെ കൊണ്ടുവന്നിരുന്നത്.പിന്നീടവള്‍ വളര്‍ന്ന് പാവടയും ഹാഫ് സാരിയുമായി അപ്പോഴും വല്യമ്മ അവളെ ചേര്‍ത്ത് പിടിച്ചിരുന്നു.അന്നത്തെ കാലത്ത് ഒരു സിനിമയില്‍ ഡബ്ബിങ് സമയത്ത് നിരവധി കഥാപാത്രങ്ങള്‍ക്ക് ശബ്ദം കൊടുക്കാന്‍ വേണ്ടി ഒരു കൂട്ടം ആള്‍ക്കാര്‍ തിയറ്ററില്‍ ഉണ്ടാകും..സിനിമയിലെ എല്ലാ നല്ലതും ചീത്തയുമായ ന്യൂസുകളും ആ കൂട്ടം അവിടെ ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. എന്നാല്‍ അവരില്‍ നിന്നൊക്കെ ഒഴിഞ്ഞുമാറി ആ വല്യമ്മയും ആ കുട്ടിയും മാറിയിരിക്കുന്നത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു.

വളരെ അച്ചടക്കത്തോടെയും മാന്യമായ പെരുമാറ്റത്തിലൂടെയും എന്നെ അന്ന് ആകര്‍ഷിച്ച ആ പെണ്‍കുട്ടിയാണ് പിന്നീട് ഫുള്‍ സാരിയില്‍ വന്ന് ശബ്ദ കലയില്‍ വിസ്മയം തീര്‍ത്ത ഭാഗ്യലക്ഷമി. സിനിമാരംഗത്ത് വലിയ തറവാടുകളില്‍ നിന്നെത്തിയ നിരവധി പെണ്‍കുട്ടികള്‍ വഴി തെറ്റി യാത്ര ചെയ്യുന്ന കാലത്തും അനാഥയായി കഷ്ടപ്പാടിലൂടെ വളര്‍ന്ന ആ കുട്ടി വളരെ അച്ചടക്കത്തോടെയും കഠിനാദ്ധ്വാനത്തിലൂടെയും ഒരു പേരുദോഷവും കേള്‍പ്പിക്കാതെ ജിവിക്കുന്നത് നേരില്‍കണ്ടിട്ടുള്ള സത്യം ഞാനിവിടെ സാക്ഷ്യപ്പെടുത്തുന്നു.ഭാഗ്യലക്ഷമിയെക്കുറിച്ച് ഒരു മോശമായ അഭിപ്രായവും എവിടെയും കേട്ടിട്ടില്ല എന്നത് സത്യമാണ്.പിന്നീട് അവരുടെ ദാമ്പത്യം തകര്‍ന്നപ്പോള്‍…അവരില്‍ പല സ്വാഭാവിക മാറ്റങ്ങളും സംഭവിച്ചതായ് അറിഞ്ഞു,അതവരുടെ സ്വകാര്യത. കഴുത കരഞ്ഞു തീര്‍ക്കുന്നത് പോലെ ഇവിടെ സോഷ്യല്‍ മീഡിയയില്‍ ഭാഗ്യലക്ഷ്മിക്കെതിരെ രണ്ടു പേരെത്തി..സോഷ്യല്‍ മീഡിയയിലുടെ സ്ത്രീകളെ അപമാനിക്കുന്നവര്‍.ആദ്യം സഹപ്രവര്‍ത്തകയെ വാക്കുകള്‍ കൊണ്ട് വായ് മൂടിക്കെട്ടി അപമാനിക്കാന്‍ ശ്രമിക്കുന്ന ശാന്തി വിള.വ്യക്തിപരമായി ജീവിതത്തിലെ വിഴിപ്പ് പൊതുവേദിയില്‍ അലക്കാന്‍ ശ്രമിച്ചു അവരെ അപമാനിക്കാന്‍ നോക്കുന്നു..പരസ്പര ബഹുമാനമെന്നത് സംസ്‌കാരത്തിന്റെ ഭാഗമാണ്.അത് ശാന്തിവിള ദിനേശിനും എനിക്കും ഒരുപോലെ ബാധകമാണ്.ശാന്തിവിള ദിനേശ് അവരെ പറ്റി പറഞ്ഞതൊക്കെ ഒരിക്കലും ആര്‍ക്കും യോജിക്കാന്‍ പറ്റാത്ത ആരോപണങ്ങളാണ്.അദ്ദേഹത്തെ ചൊടിപ്പിച്ചത് രാമലീല എന്ന സിനിമ തിയറ്ററില്‍ പോയി കാണില്ല എന്നു ഒരു ചാനലില്‍ പറഞ്ഞതാണ്,ആ സിനിമയില്‍ രാധികക്ക് ശബ്ദം നല്‍കിയതാണ് അവര്‍ ചെയ്ത അപരാധം..അതവരുടെ തൊഴിലാണ് രാധികയുടെ സ്ഥിരമായ ശബ്ദം അവവരുടെതുമാണ്.തിയറ്ററില്‍ പോയി പടം കാണുന്നത് അവരുടെ സ്വാതന്ത്ര്യവുമാണ്.അത് പോലെ തന്നെ അവരുടെ കുടുബജിവിതവും അവരുടെ സ്വകാര്യതയാണ്.

അവര്‍ വേര്‍പിരിഞ്ഞ ഭര്‍ത്താവിനെ കുറിച്ച് ഒന്നും പറയാന്‍ പാടില്ലായിരുന്നു എഴുതാന്‍ പാടില്ലായിരുന്നു,കണ്ടു പഠിക്കാന്‍ ഉദാഹരണവും നിര്‍ദ്ദേശവും ശാന്തിവിള നല്കി. എന്നാല്‍ ആ നിര്‍ദ്ദേശത്തിലുമുണ്ട് പക്ഷപാതം. കുടുബമുള്ളവരെ പ്രേമിക്കുന്നതിനെ പറ്റിയുള്ള പരാമര്‍ശത്തില്‍ ഈ ഉദാഹരണം ഒരിക്കലും യോജിക്കില്ലല്ലോ.വിവാഹബന്ധം വേര്‍പ്പെടുത്തിയാല്‍ പിന്നെ സ്ത്രീ ശബ്ദിക്കരുത്.അവളുടെ മുന്‍ ഭര്‍ത്താവ് മറുപടി പറയാത്തത് അവളുടെ കുറ്റമല്ലല്ലോ..ഇനി അങ്ങനെയെങ്കില്‍ മുന്‍ ചലച്ചിത്ര നായിക അവതരിപ്പിക്കുന്ന കഥയല്ലിത് ജിവിതം നിരോധിക്കേണ്ടി വരുമല്ലോ സുഹൃത്തേ.ശാന്തി വിളയില്‍ നിന്നും പ്രചോദനം കൊണ്ട് ഡോസ് കൂട്ടി ഇല്ലാകഥയുമായ് മറ്റൊരുത്തന്‍..ഒരു വിധത്തിലും സഹിക്കാന്‍ പറ്റാത്ത വാക്കുകള്‍…അവിടെയും ഒരിര ഭാഗ്യലക്ഷ്മി.ഇതിങ്ങിനെ പോയാല്‍ ആര്‍ക്കും കേറിമേയാവുന്ന പേരായ് മാറിയേനെ ഭാഗ്യലക്ഷ്മി..അവിടെയാണ് പെണ്ണ് എന്താണന്ന് കാട്ടി ഭാഗ്യലഷ്മി രംഗത്ത് വന്നത്.നിയമവും നീതിയും നോക്കുകുത്തിയായിടത്ത് ഒരു പെണ്ണ് എങ്ങനെയായിരിക്കണമെന്ന് നമുക്കവള്‍ കാട്ടി തന്നു..പിന്നീട് കണ്ടത്. മനശാസ്ത്രജ്ഞന്‍ മനസ്സു തുറന്നു….കവിളില്‍ അടിയുടെ അടയാളവുമായ് കൈകൂപ്പി അവളോട് കെഞ്ചേണ്ടി വന്നു..ഇനി ഏതായാലും തമിഴ്‌നാട്ടിലെ ഡോക്ടറേറ്റിനെ കുറിച്ചും അന്വേഷണം കഴിഞ്ഞറിയാം അയാളുടെ കാര്യം കട്ടപ്പുകയാകുമോ എന്ന്.യൂട്യൂബില്‍ സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്ന ചാനലുകള്‍,മതങ്ങളെ അക്ഷേപിക്കുന്ന ചാനലുകള്‍ അസഹനീയമായ് വളര്‍ന്നു കഴിഞ്ഞിരിക്കുന്നു..ഇവിടെ നിയമം വെറും നോക്കുകുത്തി.ഒരു കര്‍ശന ശുദ്ധികരണം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ട സമയം എന്നേ കഴിഞ്ഞു.ഭാഗ്യലക്ഷ്മിയോട് ഒരു വാക്ക്,സംഭവത്തിലെ എല്ലാ രീതിയോടും നിങ്ങളോട് യോജിപ്പുണ്ടെന്നു ഞാന്‍ പറയുന്നില്ല..എന്നാല്‍ നിങ്ങള്‍ കാണിച്ച ആ തന്റേടം…നട്ടെല്ലുള്ള ഒരാണിനും വിയോജിക്കാന്‍ പറ്റില്ല…അവന് അമ്മയും സഹോദരിയും ഭാര്യയും മകളും ഉണ്ടെങ്കില്‍…ഇവിടെ ഭാഗ്യലക്ഷ്മിയുടെ സ്ഥാനത്ത്,നമ്മുടെ സ്വന്തം സഹോദരി ആണ് എന്ന് വിചാരിച്ചാല്‍ മതി…ഇതൊക്കെ തന്നെയാണ് ശരി എന്നും തോന്നും.അങ്ങനെയാകുമ്പോള്‍….സ്വന്തം സഹോദരിയോടൊപ്പം അതേ…ഭാഗ്യലക്ഷ്മിമാരോടൊപ്പം നമുക്ക്അണിചേരാം.

ലഹരി മരുന്ന് കേസ്: ദീപിക പദുകോണിനെ ആ​റ് മ​ണി​ക്കൂ​ര്‍ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു

0
Spread the love

മുംബൈ: സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരി മരുന്ന് കേസില്‍ നടി ദീപികാ പദുകോണിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ആറു മണിക്കൂര്‍ ചോദ്യം ചെയ്യലിനു ശേഷമാണ് എനസിബി(നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ) ഓഫീസില്‍ നിന്ന് ദീപിക പുറത്തിറങ്ങിയത്.

നടിമാരായ ദീപിക പദുക്കോണ്‍, ശ്രദ്ധ കപൂര്‍, സാറാ അലി ഖാന്‍ എന്നിവരെ എന്‍സിബി(നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ) എന്നിവരെയാണ് ഇന്ന് ചോദ്യം ചെയ്തത്.

മുംബൈയിലെ കോളബയിലെഎവ്‌ലിന്‍ ഗസ്റ്റ് ഹൗസിലാണ് ദീപികയെ ചോദ്യം ചെയ്യുന്നത്. സാറാ അലി ഖാനെയും ശ്രദ്ധ കപൂറിനേയും എന്‍സിബിയുടെ ബല്ലാര്‍ഡ് എസ്‌റ്റേറ്റ് ഓഫീസിലാണ് ചോദ്യം ചെയ്തത്.

നടിമാര്‍ ലഹരി മരുന്ന് ഉപയോഗിച്ചിരുന്നതായി സൂചന കിട്ടിയ സാഹചര്യത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ദീപികയെ എന്‍സിബി പ്രത്യേക അന്വേഷണ സംഘവും മറ്റുള്ളവരെ മുംബൈയിലെ ഉദ്യോഗസ്ഥരുമാണ് ചോദ്യം ചെയ്തത്.

2017 ഒക്ടോബറില്‍ ലഹരിമരുന്ന് ആവശ്യപ്പെട്ട് ദീപിക നടത്തിയ വാട്സ് ആപ്പ് ചാറ്റ് എന്‍സിബിക്ക് ലഭിച്ചിട്ടുണ്ട്. ഈ ചാറ്റില്‍ ദീപികയ്ക്ക് മറുപടി നല്‍കിയ ടാലന്‍റ് മാനേജര്‍ കരിഷ്മ പ്രകാശിനെയും ഇന്ന് ചോദ്യം ചെയ്യുന്നുണ്ട്. മറ്റൊരു ടാലന്‍റ് മാനേജരായ ജയ സഹയുമായി നടത്തിയ വാട്സ് ആപ്പ് ചാറ്റുകളാണ് ശ്രദ്ധ കപൂറിനെതിരായ തെളിവുകള്‍.

നടി സാറാ അലിഖാനും ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും. കേദാര്‍നാഥ് എന്ന ചിത്രത്തിന്‍റെ ഷൂട്ടിനിടെ സുശാന്തുമൊത്ത് സാറ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായി റിയാ ചക്രബ‍ര്‍ത്തി മൊഴി നല്‍കിയിരുന്നു.

യുട്യൂബിലൂടെ സ്ത്രീകളെ അപമാനിച്ചയാളെ കരി ഓയില്‍ പ്രയോഗം നടത്തി ഭാഗ്യലക്ഷ്മി

0
Spread the love

സ്ത്രീകളെ ലൈംഗികമായും അല്ലാതെയും സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു എന്നാരോപിച്ച്‌ വീട്ടില്‍ കയറി കായികമായി നേരിട്ട് ഡബ്ബിങ് ആര്‍ട്ടിസ്റ്റായ ഭാഗ്യലക്ഷ്മിയും സുഹൃത്തുക്കളും. സ്ത്രീകളെ വളരെ മോശമായ രീതിയില്‍ അധിക്ഷേപിച്ച്‌ സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ച യുട്യൂബര്‍ക്കെതിരെയാണ് കരി ഓയില്‍ പ്രയോഗം നടത്തി മാപ്പും പറയിച്ചത്.

റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയായ ദിയ സന പ്രതിഷേധത്തിന്റെ ലൈവ് വീഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു. വിജയ് പി നായര്‍ എന്ന വ്യക്തി നിരന്തരമായി യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിക്കുന്നെന്ന് ചൂണ്ടിക്കാട്ടി ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കല്‍ സംസ്ഥാന വനിതാ കമ്മീഷന്‍, സൈബര്‍ സെല്‍, വനിതാ ശിശുക്ഷേമവകുപ്പ്, ജെന്‍ഡര്‍ അഡൈ്വസര്‍ എന്നിവര്‍ക്ക് നേരത്തെ പരാതി നല്‍കിയിരുന്നു. ഈ അവസരത്തിലാണ് ഇത്തരത്തില്‍ ഒരു സംഘട്ടനം ഉണ്ടായത്.

ഒരു സംഗീതജ്ഞന് ഒരിക്കലും ഈഗോ പാടില്ല; എന്റെ തെറ്റ് ഏറ്റുപറഞ്ഞു ആ കാല്‍ക്കല്‍ വീണു നമസ്കരിച്ചു!!

0
Spread the love

നാല് പതിറ്റാണ്ട് നീണ്ട സംഗീത സപര്യയ്ക്ക് വിരാമമിട്ടു എസ്.പി ബാലസുബ്രഹ്‌മണ്യം ഓര്‍മ്മയായിരിക്കുകയാണ്. എസ്പിബിയുടെ മഹത്തരമായ വ്യക്തിത്വത്തിന്റെ പ്രത്യേകതകളോര്‍ത്ത് പറഞ്ഞു കൊണ്ട് ആദരാഞ്ജലികള്‍ അ‌ര്‍പ്പിക്കുകയാണ് ഗായകനും സംഗീത സംവിധായകനുമായ എം.ജയചന്ദ്രന്‍.

‘ശിക്കാര്‍’ എന്ന ചിത്രത്തിലെ തെലുങ്ക് ഗാനം എസ്.പി.ബിയെ കൊണ്ട് പാടിക്കാന്‍ ശ്രമിച്ചതും തന്റെ ഈഗോ ഇല്ലാതെ ആയതുമായ സംഭവമാണ് എം.ജയചന്ദ്രന് സമൂഹ മാധ്യമത്തില്‍ പങ്കുവച്ചത്.

എം.ജയചന്ദ്രന്റെ പോസ്‌റ്റിന്റെ പൂര്‍ണരൂപം

ശിക്കാര്‍ എന്ന സിനിമയിലെ ‘പ്രതിഘടിന്സു’ എന്ന തെലുഗു ഗാനം
spb സര്‍ പാടണം എന്നു ഞാന്‍ ആഗ്രഹിച്ചു. എന്റെ orchestra manager വിന്‍സെന്റ് ചേട്ടന്‍ അദ്ദേഹത്തിന്റെ assistant നോട് സംസാരിച്ചു.പാട്ടു റെക്കോര്‍ഡ് ചെയ്യാന്‍ ചെന്നൈയിലെ മ്യൂസിക് ലൊഞ്ച് സ്റ്റുഡിയോയില്‍ രണ്ടു ദിവസത്തിനകത്തു spb സര്‍ എത്തും എന്നു ഉറപ്പു കിട്ടി ..ആദ്യമായ് അദ്ദേഹത്തിന്റെ കൂടെ work ചെയ്യുന്നതിന്റെ ത്രില്ലിലായിരുന്നു ഞാന്‍ .
അടുത്ത ദിവസമായപ്പോള്‍ വിന്‍സെന്റ് ചേട്ടന്‍ എന്നെ വിളിച്ചിട്ടു പറഞ്ഞു -‘കുട്ടാ ,spb സാറിന് പാട്ട് കേള്‍ക്കണം;ഉടന്‍ അത് അയച്ചു കൊടുക്കണം’ എന്തിനാണ് അദ്ദേഹം എന്റെ പാട്ട് evaluate ചെയ്യുന്നത് എന്ന തോന്നല്‍ വല്ലാതെ മനസ്സിനെ അസ്വസ്ഥമാക്കികൊണ്ടേയിരുന്നു. ഇദ്ദേഹത്തെ പാടാന്‍ വിളിക്കേണ്ടായിരുന്നു എന്നൊക്കെ ചിന്തിച്ചു അനാവശ്യമായ ego എന്നില്‍ പടര്‍ന്നു കയറി .

അടുത്ത ദിവസം അദ്ദേഹം കൃത്യ സമയത്തു തന്നെ സ്റ്റുഡിയോയില്‍ എത്തി.സ്വയം കുനിഞ്ഞു തന്റെ ചെരുപ്പുകള്‍ കൈകൊണ്ടെടുത്തു shoe rack ഇലെ ഇടത്തില്‍ കൃത്യമായി വച്ചു.എന്നിട്ടു എന്റെ തോളില്‍ തട്ടീട്ടു പറഞ്ഞു ‘It’s a very nice song and i loved the orchestration’.സ്റ്റുഡിയോയുടെ അകത്തേക്ക് കടന്നപ്പോഴേക്കും അദ്ദേഹം പറഞ്ഞു -‘ക്ഷമിക്കണം ,ഞാന്‍ ഇന്നലെ പാട്ടൊന്നു കേള്‍ക്കണം എന്നു പറഞ്ഞിരുന്നു.അതിന്റെ കാരണം എനിക്ക് താങ്കളുടെ കോമ്ബോസിഷനോട് നീതി പുലര്‍ത്താന്‍ സാധിക്കുമോ എന്നറിയാനാണ്.spb എന്ന ഗായകന് ഒരുപാട് ലിമിറ്റേഷന്‍സ് ഉണ്ട് .So I didnt want your composition to suffer due to my limitations.പാട്ട് കേട്ടപ്പോള്‍ സമാധാനമായി ..എനിക്കു നന്നായി പാടാന്‍ പറ്റും എന്നു കരുതുന്നു ..ഇന്നലെ അര്‍ദ്ധരാത്രി വരെ concert ഉണ്ടായിരുന്നു . വീട്ടിലെത്തിയ ശേഷം പാട്ട് ശ്രദ്ധാപൂര്‍വം പഠിച്ചു. So I feel i am thorough with the song & will not take much of your precious time’. ഇതു കേട്ടപ്പോഴേക്കും , അദ്ദേഹത്തിന്റെ മുന്നില്‍ ഞാന്‍ വെറുമൊരു zero ആണെന്ന് എനിക്ക് മനസ്സിലായി .എന്റെ തെറ്റ് ഏറ്റുപറഞ്ഞു ആ കാല്‍ക്കല്‍ വീണു നമസ്കരിച്ചു. ഒരു സംഗീതജ്ഞന് ഒരിക്കലും ego പാടില്ല എന്നു അദ്ദേഹം എന്നെ പഠിപ്പിച്ചു . ഒരു പത്രപ്രവര്‍ത്തകന്‍ spb സാറിനോട് ചോദിച്ചു – ‘താങ്കള്‍ നാല്പത്തിനായിരത്തില്‍ പരം പാട്ടുകള്‍ പല ഭാഷകളില്‍ പാടിയിട്ടുണ്ടല്ലോ, അത് ഒരു മഹാത്ഭുതമല്ലേ ?’ അദ്ദേഹം ഉത്തരം നല്‍കി – ‘ഞാന്‍ ഒരൊറ്റ ഭാഷയിലേ പാടിയിട്ടുള്ളു & that language is music’. spb സര്‍ !! അങ്ങയുടെ പാട്ടുകള്‍ ഞങ്ങളുടെ ഹൃദയങ്ങള്‍ ഏറ്റു പാടിക്കൊണ്ടേ ഇരിക്കുന്നു . അങ്ങയ്ക്ക് മരണമില്ല ………

ശിക്കാര്‍ എന്ന സിനിമയിലെ ‘പ്രതിഘടിന്സു’ എന്ന തെലുഗു ഗാനം spb സര്‍ പാടണം എന്നു ഞാന്‍ ആഗ്രഹിച്ചു.എന്റെ orchestra manager…

എസ്പിബിക്ക് ഇന്ന് യാത്രാമൊഴിേകും, പൂര്‍ണ ഔദ്യോഗികബഹുമതികളോടെ സംസ്‌കാരം ചെന്നൈയില്‍

0
Spread the love

ചെന്നൈ: എസ് പി ബാലസുബ്രഹ്മണ്യത്തിന് സംഗീതലോകം യാത്രാമൊഴി നല്‍കും. ചെന്നൈയില്‍നിന്ന് 45 കിലോമീറ്റര്‍ അകലെ റെഡ് ഹില്‍സിലെ എസ് പി ബിയുടെ ഫാം ഹൗസില്‍ 11 മണിക്കാണ് സംസ്‌കാര ചടങ്ങുകള്‍. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച്‌ നിയന്ത്രണങ്ങളോടെയാണ് ആളുകളെ പ്രവേശിപ്പിക്കുന്നത്.

ചെന്നൈ നുങ്കമ്പക്കത്തെ വസതിയില്‍ നടന്ന പൊതുദര്‍ശന ചടങ്ങളിലേക്ക് നൂറുകണക്കിന് ആളുകളാണെത്തിയത്. പ്രിയഗായകനെ ഒരുനോക്കുകാണാനായി ആരാധകര്‍ ഒഴുകിയെത്തിയതിനെത്തുടര്‍ന്ന് ഇവിടത്തെ പൊതുദര്‍ശനം ഇടയ്ക്കുവച്ച്‌ അവസാനിപ്പിക്കുകയായിരുന്നു. പോലിസ് കുടുംബാംഗങ്ങളുമായി സംസാരിച്ചശേഷമാണ് രാത്രിയില്‍ ഭൗതികശരീരം റെഡ് ഹൗസിലേക്ക് മാറ്റിയത്.

കൊവിഡ് സുരക്ഷാചട്ടങ്ങള്‍ പാലിച്ച്‌ ഇവിടെ പൊതുദര്‍ശനം തുടരുകയാണ്. ആഗസ്ത് അഞ്ചിനാണ് കൊവിഡ് ബാധിച്ച്‌ എസ്പിബിയെ ചെന്നൈ എംജിഎം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊവിഡ് മുക്തനായിരുന്നെങ്കിലും ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങളുള്ളതിനാല്‍ ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തില്‍ ചികില്‍സയിലായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.04നായിരുന്നു അന്ത്യം.

എന്നെ കാക്കുന്നൊരു കാവല്‍ മാലാഖയുണ്ട്; ഭാവന

0
Spread the love

നമ്മളിലൂടെ സിനിമയിലേക്കെത്തി തെന്നിന്ത്യയിലെ മുന്‍നിരനായികമാരില്‍ ഒരാളായി മാറിയ ആളാണ് ഭാവന. വളരെ ചെറിയ പ്രായത്തില്‍ തന്നെ മലയാളത്തില്‍ നായികയായി അരങ്ങേറിയ താരം അഭിനയപ്രാധാന്യമുള്ള ഒട്ടെറെ സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. കന്നഡ നിര്‍മ്മാതാവ് നവീനുമായുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നില്‍ക്കുന്ന ഭാവന ഒരിടവേളയ്ക്ക് ശേഷം തെന്നിന്ത്യന്‍ സിനിമയില്‍ സജീവമായിരിക്കയാണ്. എന്നാല്‍ ഇപ്പോള്‍ കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി താരം നല്‍കിയ ഒരു പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.

തന്നെ കാക്കുന്ന ഒരു കാവല്‍ മാലാഖയെ കുറിച്ചായിരുന്നു ഭാവനയുടെ പോസ്റ്റ്. മറ്റാരുമല്ല അകാലത്തില്‍ വിട്ടുപിരിഞ്ഞ തന്റെ അച്ഛനെ കുറിച്ചായിരുന്നു ഭാവന കുറിച്ചിരുന്നതും. അച്ഛന്‍ ജീവിതത്തില്‍ നിന്നും വിട്ടുപോയിട്ട് അഞ്ച് വര്‍ഷം തികയുന്ന ദിവസമായിരുന്നു.

‘എന്നെ കാക്കുന്ന ഒരു കാവല്‍ മാലാഖയുണ്ട് അദ്ദേഹത്തെ ഞാന്‍ അച്ഛന്‍ എന്ന് വിളിക്കുന്നു. അച്ഛനൊപ്പമില്ലാത്ത അഞ്ച് വര്‍ഷം’ എന്നായിരുന്നു ഭാവന കുറിച്ചത്.
2015 സെപ്റ്റംബര്‍ 24 നാണ് ഭാവനയുടെ അച്ഛന്‍ ബാലചന്ദ്രന്‍ വിടവാങ്ങിയത്. 59 വയസുമാത്രമായിരുന്നു മരണപ്പെടുമ്ബോള്‍ അദ്ദേഹത്തിന്റെ പ്രായം. എല്ലാവരേയും പോലെ തന്നെ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണ് അച്ഛന്റെ വിയോഗമെന്ന് ഭാവന പറഞ്ഞിരുന്നു.

മക്കളുടെ വളർച്ച കാണാൻ സാധിച്ചില്ല എസ്പിബിയുടെ ജീവിതത്തിലെ ദുഃഖം

0
Spread the love

ഇന്ത്യൻ സംഗീത ലോകത്തിന് തീരാനഷ്ടമാണ് എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ വിയോഗത്തോടെ സംഭവിച്ചിരിക്കുന്നത്.പ്രി​ഗായകന്റെ വിയോ​ഗമരി‍‍ഞ്ഞതോ‌ടെ ആരാധകരും സഹപ്രവർത്തകരും ദുഖത്തിലാണ്.ഇന്ന് കറുത്ത ദിനമെന്നാണ് സംഗീത ലോകം ഒരേ സ്വരത്തിൽ പറയുന്നു.ചെ​ന്നൈ എം​ജി​എം ആ​ശു​പ​ത്രി​യി​ൽ വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 1:04നാ​ണ് എ​സ്പി​ബി മ​രി​ച്ച​ത്.എസ്പിബി അതീവ ഗുരുതരാവസ്ഥയിൽ ആണെന്ന് ആശുപത്രി വ്യാഴാഴ്ച വൈകിട്ട് മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചിരുന്നു.തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യയും മകനും അടുത്ത ബന്ധുക്കളും അടങ്ങുന്ന കുടുംബാംഗങ്ങളെല്ലാം ആശുപത്രിയിൽ എത്തിയിരുന്നുപിന്നാലെയാണ് മരണം സ്ഥിരീകരിച്ച് മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയത്.സംവിധായകൻ ഭാരതി രാജ,സഹോദരിയുടെ ഗായികയുമായ എസ്.പി.ഷൈലജ എന്നിവരുൾ‌പ്പെടെ പ്രമുഖർ മരണ സമയത്ത് ആശുപത്രിയിലുണ്ടായിരുന്നു

2015ൽ തന്റെ സംഗീത ജീവിതത്തിന്റെ 50ാം വർഷത്തിലാണ് തന്റെ വ്യക്തി ജീവിതത്തിലുണ്ടായ നഷ്ടങ്ങളെക്കുറിച്ച്‌ അദ്ദേഹം മനസ്സ് തുരന്നിരുന്നു.കഴിഞ്ഞ 55 വർഷത്തിൽ തന്റെ സംഗീതജീവിതത്തിൽ നിന്ന് ഒരിക്കൽ പോലും അദ്ദേഹം ഇടവേളയെടുത്തിരുന്നില്ല.സംഗീതത്തിന് പിന്നാലെയുള്ള ഓട്ടത്തിനിടയിൽ നഷ്ടമായത് മക്കൾക്കും കുടുംബത്തിനുമൊപ്പമുള്ള വിലപ്പെട്ട നിമിഷങ്ങളായിരുന്നു.
എന്റെ കുട്ടികൾ വളരുന്നതു കാണാൻ എനിക്കായില്ല.എന്റെ 49വർഷങ്ങളും ഞാൻ സംഗീതത്തിനാണ് നൽകിയത്.ശരാശരി ഒരു ദിവസം 11മണിക്കൂറുകൾ ഞാൻ ജോലി ചെയ്തു.അതിനാൽ എന്റെ കുട്ടികളുടെ വളർച്ച ഞാൻ നഷ്ടപ്പെടുത്തി.

ഞാൻ ഇത്രകാലം എങ്ങനെ നിലനിന്നു എന്ന് എനിക്ക് അറിയില്ല. പരിശീലനം നേടിയ ഗായകൻ അല്ല ഞാൻ.ഈ പ്രായത്തിലും എനിക്ക് ജോലി ലഭിക്കുന്നുണ്ട്.മികച്ച രീതിയിൽ പാട്ടുപാടാനും സാധിക്കുന്നുണ്ട്.പാട്ട് റെക്കോർഡ് ചെയ്യുന്നതിനായി രാവിലെ അഞ്ച് മണിക്ക് റിപ്പോർട്ട് ചെയ്യണമെങ്കിൽ എന്തിരുന്നാലും ഞാൻ നേരത്തെ എത്തും.അതിനായുള്ള തയാറെടുപ്പുകൾ നടത്തും.പാട്ടുപാടാനാവുമെന്ന് എനിക്ക് ഉറപ്പില്ലെങ്കിൽ ഒരിക്കലും ഞാൻ മൈക്രോഫോണിന് അടുത്തേക്ക് പോകില്ല.വലുതോ ചെറുതോ ആയ സംവിധായകരാവട്ടെ ഞാൻ അവരോട് നീതി കാണിക്കും

പ്രാർത്ഥനകൾ വിഫലം,എസ്പിബി യാത്രയായി

0
Spread the love

പ്രശസ്ത ഗായകൻ എസ്‌പി ബാലസുബ്രഹ്മണ്യം അന്തരിച്ചു. 74 വയസ്സായിരുന്നു. കോവിഡ് ബാധിതനായി ഭേദമായതിന് പിന്നാലെ ശേഷം തുടർചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ദിവസങ്ങളായി ചെന്നൈ എംജിഎം ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസങ്ങളിൽ ആരോഗ്യ നില അതീവ ഗുരുതരാവസ്ഥയിലിലേക്ക് നീങ്ങിയെന്നും ജീവൻ രക്ഷാഉപകരണങ്ങളുടെ സഹായത്തിലാണ് ജീവൻ നിലനിർത്തുന്നതെന്നുമുള്ള റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് മരണം സ്ഥിരീകരിക്കുന്നത്.

അരോഗ്യ നില വഷളായതിന് പിന്നാലെ അദ്ദേഹത്തിന്റെ ബന്ധുക്കളെ ഉൾപ്പെടെ ആശുപത്രി അധികൃതർ ഇന്ന് വിളിച്ച് വരുത്തിയിരുന്നു. ഇതിന് പിന്നാലെ ആശുപത്രിക്ക് മുന്നിൽ പോലീസിനെ ഉൾപ്പെടെ വിന്യസിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് മരണം സ്ഥിരീകരിച്ച് മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയത്. സംവിധായകൻ ഭാരതി രാജ, സഹോദരിയുടെ ഗായികയുമായ എസ്. പി. ഷൈലജ എന്നിവരുൾ‌പ്പെടെ പ്രമുഖർ മരണ സമയത്ത് ആശുപത്രിയിലുണ്ടായിരുന്നു.

ഓഗസ്റ്റ് 14 ഓടെയാണ് എസ്.പി ബാലസുബ്രഹ്മണ്യം എന്ന എസ്‌പിബിയുടെ ആരോഗ്യനില തീർത്തും വഷളായത്. എന്നാൽ പ്രതീക്ഷകൾ നൽകി സെപ്റ്റംബർ ഏഴിന് അദ്ദേഹം കൊവിഡ് മുക്തനായെന്ന വാർത്ത പുറത്തുവന്നിരുന്നു. സഹായത്തോടെ എഴുന്നേറ്റിരിക്കാനും മറ്റും സാധിക്കുന്നുണ്ടെന്ന് വ്യക്തമാക്കി മകൻ ചരൺ അറിയിച്ചിരുന്നു. എന്നാൽ പിന്നീട് സ്ഥിതി വഷളാവുകയായിരുന്നു.

ഇന്ത്യൻ ചലച്ചിത്ര രംഗത്ത് ഗായകൻ നടൻ, സംഗീതസംവിധായകൻ, നിർമ്മാതാവ് എന്നീ നിലകളിൽ ശ്രദ്ധേയനാണ് ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യം എന്ന എസ്. പി. ബാലസുബ്രഹ്മണ്യം. എസ്.പി.ബി എന്നും ബാലു എന്നിങ്ങനെ സുഹൃത്തുക്കൾക്കും ആരാധകർക്കും ഇടയിൽ അറിയപ്പെട്ടിരുന്ന അദ്ദേഹം ആറ് ദേശീയ അവാർഡുകൾ സ്വന്തമാക്കിയിട്ടുണ്ട്. പദ്മശ്രീയും പദ്മഭൂഷണും അടക്കമുള്ള നിരവധി പുരസ്‌കാരങ്ങൾ നൽകി രാജ്യവും എസ് പിബിയെ ആദരിച്ചിട്ടുണ്ട്.

1966 ൽ ശ്രീ ശ്രീ ശ്രീ മര്യാദ രാമണ്ണ എന്ന ചിത്രത്തിലൂടെയാണ് എസ്പിബി പിന്നണി ഗാന രംഗത്തേക്ക് കടന്ന് വരുന്നത്. അതിനു ശേഷം പതിനൊന്നോളം ഇന്ത്യൻ ഭാഷകളിലായ ഇതുവരെ 39000 ലധികം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ ചലച്ചിത്രം പിന്നണിഗാനങ്ങൾ പാടിയ ഗായകൻ എന്ന ഗിന്നസ് ലോകറെകോർഡും എസ്.പി.ബിയുടെ പേരിലാണ്.

ഗായകൻ എന്നതിന് ഉപരി ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്ന നിലയിലും ശ്രദ്ധേയനാണ് എസ്പിബി. കെ. ബാലചന്ദറിന്റെ മന്മഥ ലീല എന്ന ചിത്രത്തിലൂടെ അബദ്ധവശാൽ ഒരു ഡബ്ബിംഗ് ആർട്ടിസ്റ്റായിത്തീർന്ന ബാലസുബ്രഹ്മണ്യം ഈ ചിത്രത്തിന്റെ തെലുങ്ക് മൊഴിമാറ്റത്തിൽ കമൽ ഹാസന് ശബ്ദം നൽകി. കമൽ ഹാസന് പുറമെ രജനീകാന്ത്, വിഷ്ണുവർദ്ധൻ, സൽമാൻ ഖാൻ, കെ. ഭാഗ്യരാജ്, മോഹൻ, അനിൽ കപൂർ, ഗിരീഷ് കർണാട്, ജെമിനി ഗണേശൻ, അർജുൻ സർജ, നാഗേഷ്, കാർത്തിക്, രഘുവരൻ എന്നിങ്ങനെ വിവിധ കലാകാരന്മാർക്ക് വേണ്ടി വിവിധ ഭാഷകളിൽ അദ്ദേഹം ശബ്ദം നൽകിയിട്ടുണ്ട്.

ആന്ധ്രപ്രദേശിലെ നെല്ലൂരിനടുത്തുള്ള കൊനെട്ടമ്മപേട്ടയിൽ നാടക അഭിനേതാവും ഹരികഥാ കലാകാരനുമായ എസ്. പി. സംബമൂർത്തി ശകുന്തളാമ്മ ദമ്പതികളുടെ മകനായി 946 ജൂൺ 4 നായിരുന്നു എസ് പിബിയുടെ ജനനം. ഗായിക എസ്. പി. ഷൈലജ ഉൾപ്പെടെ രണ്ട് സഹോദരന്മാരും അഞ്ച് സഹോദരിമാണ് അദ്ദേഹത്തിനുള്ളത. സാവിത്രിയാണ് ഭാര്യ. എസ്.പി.ബി. ചരൺ , പല്ലവി എന്നിവർ മക്കളാണ്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts