Home Blog Page 1312

മമ്മൂട്ടിക്കായി മകൾ സുറുമി സമ്മാനിച്ച കേക്കിലുമുണ്ടായിരുന്നു ചില പ്രത്യേകതകൾ

0
Spread the love

മെഗാ സ്റ്റാർ മമ്മൂട്ടിക്ക് ജന്മദിന ആശംസകൾ നേരുന്ന തിരക്കിലാണ് മലയാളികൾ. വാപ്പച്ചിക്ക് സ്‍നേഹചുംബനം നൽകുന്ന ചിത്രമാണ് ദുൽഖർ സൽമാൻ ഇന്ന് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. മകൾ സുറുമിയാകട്ടെ വാപ്പച്ചിക്കായി ഒരു സ്പെഷ്യൽ കേക്ക് തന്നെ ചെയ്യിപ്പിക്കുകയായിരുന്നു.

നീല നിറത്തിലുള്ള മനോഹരമായ കേക്ക് മുറിക്കുന്ന ചിത്രം മമ്മൂട്ടി തന്നെ തൻറെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. കേക്കിലുമുണ്ട് ചില പ്രത്യേകതകൾ. മരങ്ങളും ചെടികളും നടാനും അവയിൽ പഴങ്ങൾ വരുന്നത് കാണാനും ഏറേ ഇഷ്ടമുള്ള മമ്മൂട്ടിക്ക് മകൾ സമ്മാനിച്ച ഈ കേക്കും ഇഷ്ടമാകുമെന്ന് ഉറപ്പാണ്.

മെഗാ സ്റ്റാർ മമ്മൂട്ടിക്ക് ജന്മദിന ആശംസകൾ നേരുന്ന തിരക്കിലാണ് മലയാളികൾ. വാപ്പച്ചിക്ക് സ്‍നേഹചുംബനം നൽകുന്ന ചിത്രമാണ് ദുൽഖർ സൽമാൻ ഇന്ന് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. മകൾ സുറുമിയാകട്ടെ വാപ്പച്ചിക്കായി ഒരു സ്പെഷ്യൽ കേക്ക് തന്നെ ചെയ്യിപ്പിക്കുകയായിരുന്നു.

കാരണം വാപ്പച്ചിക്കായി പിറന്നാൾ കേക്കിലും അദ്ദേഹത്തിന് ഇഷ്ടമുള്ള ചെടികളും പഴങ്ങളും പ്രത്യേകം പറഞ്ഞ് ഡിസൈൻ ചെയ്യിപ്പിക്കുകയായിരുന്നു സുറുമി.മൂന്ന് മണിക്കൂർ കൊണ്ടാണ് ഈ ഫ്രൂട്ട് കേക്ക് തയ്യാറാക്കിയത് എന്ന് കൊച്ചിയിലെ ‘indulgence’ എന്ന കേക്ക് ബേക്കേഴ്സ് പറയുന്നു. മരവും ഓറഞ്ചും സ്ട്രോബറിയുമൊക്കെ കേക്കിൽ കാണാം. സുറുമിയുടെ നിർദ്ദേശപ്രകാരമാണ് ഇത്തരത്തിലൊരു കേക്ക് ചെയ്തതെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിലൂടെ ഇവർ വ്യക്തമാക്കി.

ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യം കോവിഡ് മുക്തനായി

0
Spread the love

ചെന്നൈ: പ്രശസ്ത ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യം കോവിഡ് മുക്തനായി. ഓഗസ്റ്റ് അഞ്ചിനാണ് കോവിഡ് ബാധയെത്തുടര്‍ന്ന് ബാലസുബ്രഹ്മണ്യത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മകന്‍ എസ് പി ചരണ്‍ ആണ് ഇക്കാര്യം അറിയിച്ചത്. അദ്ദേഹം ഇപ്പോഴും വെന്റിലേറ്ററില്‍ തന്നെയാണ്. എന്നാല്‍, ആരോഗ്യനിലയില്‍ നല്ല മാറ്റമുണ്ടെന്നും ചരണ്‍ അറിയിച്ചു. വെന്റിലേറ്ററിലാണെങ്കിലും എസ്പിബി മയക്കത്തില്‍ അല്ല. അദ്ദേഹം എഴുതുന്നുണ്ട്. ഐ പാഡില്‍ ക്രിക്കറ്റും ടെന്നീസും കണ്ടെന്നും ചരണ്‍ പറഞ്ഞു.

ചെന്നൈ: പ്രശസ്ത ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യം കോവിഡ് മുക്തനായി. ഓഗസ്റ്റ് അഞ്ചിനാണ് കോവിഡ് ബാധയെത്തുടര്‍ന്ന് ബാലസുബ്രഹ്മണ്യത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മകന്‍ എസ് പി ചരണ്‍ ആണ് ഇക്കാര്യം അറിയിച്ചത്. അദ്ദേഹം ഇപ്പോഴും വെന്റിലേറ്ററില്‍ തന്നെയാണ്. എന്നാല്‍, ആരോഗ്യനിലയില്‍ നല്ല മാറ്റമുണ്ടെന്നും ചരണ്‍ അറിയിച്ചു. വെന്റിലേറ്ററിലാണെങ്കിലും എസ്പിബി മയക്കത്തില്‍ അല്ല. അദ്ദേഹം എഴുതുന്നുണ്ട്. ഐ പാഡില്‍ ക്രിക്കറ്റും ടെന്നീസും കണ്ടെന്നും ചരണ്‍ പറഞ്ഞു.

കട്ടന്‍ ചായയുടെ ഗുണങ്ങള്‍; ശരീര ഉന്മേഷത്തിന് അത്യുത്തമം

0
Spread the love

ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഇല്ലാതാക്കാന്‍ നല്ലതാണ് കട്ടന്‍ ചായ. ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ കട്ടന്‍ ചായ വളരെ നല്ലതാണ്. ഇതില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. രക്തത്തില്‍ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ കട്ടന്‍ ചായ സഹായിക്കും.

കട്ടന്‍ ചായയില്‍ അടങ്ങിയിട്ടുള്ള ടാന്നിന്‍ എന്ന പദാര്‍ത്ഥത്തിന്‌ ജലദോഷം, പനി, വയറിളക്കം, ഹെപ്പറ്റൈറ്റിസ്‌ തുടങ്ങിയവയ്‌ക്ക്‌ കാരണമാകുന്ന വൈറസുകളെ ചെറുക്കാനുള്ള കഴിവുണ്ട്‌.

കൊഴുപ്പ് ശരീരത്തില്‍ അടിഞ്ഞ് കൂടുമ്ബോള്‍ നിരവധി ആരോ​ഗ്യപ്രശ്നങ്ങള്‍ ഉണ്ടാവാം. ദിവസവും രണ്ടോ മൂന്നോ കപ്പ് കട്ടന്‍ ചായ കുടിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ അകറ്റി നല്ല കൊളസ്ട്രോള്‍ നിലനിര്‍ത്താന്‍ സഹായിക്കുന്നു.

ദിവസവും മൂന്ന് കപ്പ് കട്ടന്‍ ചായ കുടിച്ചാല്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കാനാകുമെന്ന് മിക്ക പഠനങ്ങളിലും പറയുന്നു. ദിവസവും മൂന്നോ നാലോ കപ്പ് കട്ടന്‍ ചായ കുടിച്ചാല്‍ സ്ട്രോക്ക് വളരെ എളുപ്പം നിന്ത്രിക്കാന്‍ ആകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ലോക്ക് ഡൗണ്‍കാലത്ത് ഫോണ്‍ റിംഗ് ചെയ്തു, ആ ശബ്ദം കേട്ടപ്പോഴേ വീടിന് പുറത്തേക്കോടി, മമ്മൂട്ടിയുടെ കരുതലിനെ കുറിച്ച് നിര്‍മ്മല്‍ പാലാഴി

0
Spread the love

മലയാള സിനിമയിലെ താരരാജാവ് മമ്മൂട്ടിക്ക് ഇന്ന് 69-ാം പിറന്നാളാണ്.സിനിമ പ്രേമികളും താരങ്ങളും ഒക്കെ നടന് ആശംസകളുമായി രംഗത്ത് എത്തുന്നുണ്ട്.ഇപ്പോള്‍ മമ്മൂട്ടിക്ക് ആശംസ അറിയിച്ച് നടന്‍ നിര്‍മ്മല്‍ പാലാഴി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് ഏറെ ചര്‍ച്ചയാകുന്നത്.താന്‍ തിയേറ്ററില്‍ പോയി ആദ്യം കണ്ട ചിത്രം മമ്മൂട്ടിയുടേത് ആണെന്ന് നിര്‍മ്മല്‍ പാലാഴി പറയുന്നു.ഇന്ന് പേര് പറഞ്ഞാല്‍ മനസിലാകുന്ന നിലയിലേക്ക് താന്‍ എത്താന്‍ കാരണവും അദ്ദേഹമാണെന്ന് നടന്‍ കുറിപ്പില്‍ പറയുന്നു.നിര്‍മ്മല്‍ പാലാഴി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം,

ജീവിതത്തില്‍ ആദ്യം തീയേറ്ററില്‍ പോയികണ്ട സിനിമ’കാര്‍ണിവെല്‍’പാലഴിയില്‍ പ്രീസീദ് തിയേറ്റര്‍ ഉദ്ഘാടനം ദിവസം തന്നെ അച്ഛന്റെ കൂടെ 6.30ന്റെ ഷോക്ക്.ആശാനേ…എന്ന് സിദ്ധിക്ക വിളിക്കുമ്പോ മമ്മുക്ക ഓടിന്ന് വില്ലന്മാരെ അടിച്ചു ഒതുക്കുമ്പോള്‍ പരിസരം മറന്ന് ആര്‍പ്പ് വിളിച്ചിരുന്നു’ഒരു നാലു നാളായ് എന്‍ന്റെയുള്ളില്‍ തീയാണ് ‘എന്ന പാട്ട് കേള്‍ക്കുമ്പോള്‍ ഇപ്പോഴും ആ പഴയ കാലം ഓര്‍മ്മയില്‍ വരും.മമ്മുക്ക പുതിയ പാന്റ് ഇട്ട് ജാഡയില്‍ വന്ന് ബൈക്കില്‍ കയറി പാന്റിന്റെ മൂഡ് കീറുന്നതും,മരണ കിണറില്‍ ബൈക്ക് ഓടിക്കുമ്പോള്‍ അറിയാവുന്ന ദൈവങ്ങളെ വിളിച്ചു പ്രാര്‍ത്ഥിച്ചതും എല്ലാം ഇപ്പോഴും നിറം മങ്ങാതെ ഓര്‍മ്മയില്‍ ഉണ്ട്.ഉള്ളില്‍ ഒരു മിമിക്രി കാരന്‍ തലപൊക്കി തുടങ്ങിയപ്പോള്‍ അനുകരിക്കാന്‍ ഉള്ള സാഹസികതയും ഞാന്‍ കാണിച്ചിരുന്നു’ചന്തുവിനെ തോല്‍പ്പിക്കാന്‍ ആവില്ല മക്കളെ ചന്തുവിനിപ്പോള്‍ ട്യൂഷ്യന്‍ഉണ്ട്’ മിമിക്രി കേസെറ്റില്‍ നിന്ന് കേട്ട ഡയലോഗ് ആയിരുന്നു തുടക്കത്തില്‍ ചെയ്തിരുന്നത്.പിന്നീട്’മഴയെത്തും മുന്നേ എന്ന സിനിമയിലെ പാട്ടിന്റെ ഇടയിലൂടെ ഉള്ള ഡയലോഗ് ബ്രിട്ടനിലെ ഒരു സായിപ്പ് കണ്ട് പിടിച്ച പെണ്ണുങ്ങളുടെ മനസ്സറിയാനുള്ള യന്ത്രം ഹ അതിങ് വരട്ടെ നിങ്ങളുടെയൊക്കെ ഉള്ളിലിരിപ്പ് എന്താന് അറിയാലോ’അതിന് ശേഷം പ്രിയ സുഹൃത്ത് അബ്ദുള്‍ റഹ്മാന്‍ ഒരു പേപ്പറില്‍ എഴുതി തന്ന കിംഗ് സിനിമയിലെ കുറച്ച് ഇംഗ്ലീഷ് കൂടിയ ഡയലോഗ് എഴുതി പഠിക്കേണ്ടി വന്നത്.അങ്ങനെ അനുകരിച്ചും ആരാധിച്ചും നടന്നിരുന്ന കുട്ടിക്കാലം എല്ലാ മലയാളികളെയും പോലെ ഏട്ടാ കൂട്ടി ലാലേട്ടനെയും ഇക്ക കൂട്ടി മമുക്കയെയും നമ്മുടെ സ്വന്തം എന്ന സ്വാര്‍ത്ഥതയില്‍ സ്‌നേഹിക്കുന്നു അന്നും ഇന്നും.സിനിമ സ്വപ്നം ആയി മാറിയപ്പോള്‍ വേഷം,പരുന്ത്,സിനിമകളുടെ കോഴിക്കോട് ഉള്ള ഒരു വിധം ലൊക്കേഷനില്‍ എല്ലാം പോയിട്ടുണ്ട്.മമ്മുക്കയെ ഒന്ന് നേരില്‍ കാണാന്‍ അന്നൊന്നും പറ്റിയില്ല.വിനോദ് ഏട്ടന്‍ പരുന്ത് സിനിമയില്‍ ചെറിയ വേഷം അഭിനയിച്ചപ്പോള്‍ മൂപ്പരുടെ വീട്ടില്‍ പോയി മമ്മുക്കയുടെ കൂടെ അഭിനയിച്ച വിശേഷങ്ങള്‍ കൊതിയോടെയും കുറച്ചു അസൂയയോടെയും കേട്ടു നിന്നിട്ടുണ്ട്.ഒരുപാട് ഒരുപാട് ആഗ്രഹിച്ചത് കൊണ്ടും അതിന് വേണ്ടി പരിശ്രമിച്ചത് കൊണ്ടും ദൈവത്തിന്റെ അനുഗ്രഹം കൊണ്ടും ഒരുപാട് ഒരുപാട് ദൂരെ നിന്ന് നോക്കിയ ഒരു സാധാരണക്കാരന്‍ ആയ ഈ പാലാഴികാരനെ മമ്മുക്കക്ക് ഇപ്പോള്‍ പേര് പറഞ്ഞാല്‍ മനസ്സിലാവുന്ന ഒരു ബന്ധത്തില്‍ എത്തി.

പുത്തന്‍ പണം ലൊക്കേഷനില്‍ വച്ചു ആദ്യം കണ്ടപ്പോള്‍ ഞാന്‍ അടുത്തേക്ക് പോയി മമ്മുക്ക എന്ന് വിളിച്ചപ്പോള്‍ ഹാ നീ ഉണ്ടോടാ ഇതില് എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ അതിശയ പെട്ടു കാരണം മമ്മുക്കയുടെ അറിവോടെ ആണ് ഞാനും സിറാജ്ക്കയും എല്ലാം ആ പടത്തില്‍ ചെയ്തത്.എന്തെങ്കിലും വിശേഷങ്ങള്‍ ഉണ്ടെങ്കില്‍ മെസേജ് അയക്കറുണ്ട് അവിടുന്ന് കിട്ടുന്ന റീപ്ലൈ അതിന്റെ സന്തോഷം എന്തെന്ന് പറഞ്ഞറിയിക്കാന്‍ പറ്റില്ല.കോവിഡ് കാലത്ത് വീട്ടില്‍ റൂമില്‍ കിടന്ന് ചെറിയൊരു ഉറക്കത്തിലേക്ക് പോയ് കൊണ്ടിരിക്കുമ്പോള്‍ ഫോണ്‍ ബെല്ലടിച്ചു ഉറക്കത്തിന്റെ മൂഡില്‍ ഫോണ് എടുത്ത് നോക്കിയപ്പോള്‍ മമ്മുക്ക.ഒറ്റയടിക്ക് ചാടി എണീറ്റ് പുറത്തേക്ക് ഓടി റെയ്ഞ്ച് കട്ടായി പോവാതെ ഇരിക്കാന്‍ വേണ്ടിയിട്ട്.വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു’സുഖമല്ലേ അവിടെ കുഴപ്പം ഒന്നും ഇല്ലല്ലോ വീട്ടില്‍ അടങ്ങി ഇരിക്ക് ട്ടോ ഇനി പഴയ പോലെ വണ്ടിയെടുത്ത് കറങ്ങി എവിടേലും പോയി വീഴേണ്ട’ഇല്ല മമ്മുക്ക ഇല്ല ഇല്ല…ഫോണ്‍ കട്ടാക്കി കഴിഞ്ഞപ്പോഴും ഇല്ല മമ്മുക്ക ഇല്ല ഇല്ല ഇല്ല…തുടര്‍ന്ന് പോയി.അത്രക്കും ഉണ്ടായിരുന്നു ആ സന്തോഷം പറയാനും എഴുതാനും ഒരുപാട് ഉണ്ട് പറഞ്ഞാല്‍ തീരില്ല.അതുകൊണ്ട് വന്ന കാര്യം പറയുന്നു’ഇന്‍ഡ്യന്‍ സിനിമയുടെ മഹാനടന്‍ മലയാളത്തിന്റെ അഭിമാനം പത്മശ്രീ ഡോക്ടര്‍ ഭാരത് മമുക്കക്ക് ഈ എളിയ കലാകാരന്റെ പിറന്നാള്‍ ആശംസകള്‍.

മമ്മൂക്ക 69ന്റെ നിറവിൽ,പിറന്നാൾ ആശംസകളുമായി ആരാധകലോകം

0
Spread the love

മലയാള സിനിമയുടെ നിത്യ യൗവനം പി.ഐ. മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടിക്ക് ഇന്ന് 69 വയസ്സ്. പ്രായം കൂടുന്തോറും ഗ്ലാമര്‍ കൂടുന്ന അത്ഭുത പ്രതിഭാസമെന്നാണ് പലരും അദ്ദേഹത്തെ വാഴ്ത്താറുള്ളത്. അഞ്ചു പതിറ്റാണ്ടോളമായി അഭിനയരംഗത്ത്‌ സജീവമായ അദ്ദേഹത്തിന്റെ പ്രായം തട്ടാത്ത ‘ലുക്ക്‌’ എല്ലായ്‌പ്പോഴും ആരാധകരെ ആവേശം കൊള്ളിക്കുന്നതാണ്. പതിറ്റാണ്ടുകള്‍ നീണ്ടു നില്‍ക്കുന്ന അഭിനയജീവിതത്തില്‍ മലയാള സിനിമയ്ക്ക് എന്നതിലുപരിയായി ഇന്ത്യന്‍ സിനിമയ്ക്ക് അഭിമാനകരമായ പല പ്രകടനങ്ങളും മമ്മൂട്ടിയില്‍ നിന്ന് ഉണ്ടായിട്ടുണ്ട്. മമ്മൂട്ടിയെ ഭാവിയില്‍ പഠനവിഷയം ആക്കുക തന്നെ വേണമെന്ന് മലയാളത്തിന്റെ അതുല്യ കലാകാരനായ എം ടി വാസുദേവന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തിന്റെ ആ അഭിപ്രായത്തോട് നൂറ് ശതമാനം നീതി പുലര്‍ത്തുന്ന പ്രകടനമാണ് കാലങ്ങളായി മമ്മൂട്ടി കാഴ്ചവയ്ക്കുന്നത്.

ആലപ്പുഴ ജില്ലയിലെ ചന്തിരൂര്‍ എന്ന സ്ഥലത്താണ് 1951 സെപ്റ്റംബര്‍ ഏഴിന് പിറന്നുവീണത്. കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള ചെമ്ബ് എന്ന സ്ഥലത്തായിരുന്നു അദ്ദേഹം വളര്‍ന്നത്. ഇസ്മയില്‍-ഫാത്തിമ ദമ്ബതികളുടെ മൂത്ത മകനാണ് മമ്മൂട്ടി. പ്രശസ്ത ചലച്ചിത്ര-സീരിയല്‍ നടന്‍ ഇബ്രാഹിംകുട്ടി, സക്കറിയ, ആമിന, സൗദ, ഷഫീന എന്നിവരാണ് സഹോദരങ്ങള്‍.

അഭിഭാഷകനായാണ് യോഗ്യത നേടിയെങ്കിലും രണ്ടു വര്‍ഷം മഞ്ചേരിയില്‍ അഭിഭാഷക ജോലിയില്‍ ഏര്‍പ്പെട്ട ശേഷം അഭിനയരംഗത്ത് വേരുറപ്പിക്കുകയായിരുന്നു അദ്ദേഹം. ‘അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന സിനിമയിലാണ് മമ്മൂട്ടി ആദ്യമായി ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നത്‌. 1971 ഓഗസ്റ്റ്‌ ആറാം തീയതിയാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. ഈ ചിത്രത്തില്‍ ഒരു ചെറിയ വേഷത്തിലാണ് അദ്ദേഹം എത്തിയത്.

എം ടി വാസുദേവന്‍ നായര്‍ കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത ‘ദേവലോകം’ എന്ന മലയാള ചലച്ചിത്രമാണ് മമ്മൂട്ടി പ്രധാന വേഷത്തില്‍ അഭിനയിച്ച ആദ്യത്തെ ചലച്ചിത്രം. എന്നാല്‍ ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായില്ല.

കെ ജി ജോര്‍ജ് സംവിധാനം ചെയ്ത ‘മേള’ എന്ന ചിത്രമാണ് മമ്മൂട്ടിയിലെ അഭിനേതാവിനെ ശ്രദ്ധേയനാക്കിയത്. പിന്നീടങ്ങോട്ട് നിരവധി വേഷപ്പകര്‍ച്ചകള്‍. എന്നാല്‍ അന്നും ഇന്നും മാറ്റമില്ലാതെ തുടരുന്ന ഒന്നാണ് മമ്മൂട്ടി എന്ന നടന്റെ സൗന്ദര്യം.

ബോളിവുഡ്‌ താരം അര്‍ജുന്‍ കപൂറിന്‌ കോവിഡ്‌ സ്ഥിരീകരിച്ചു

0
Spread the love

ബോളിവുഡ് താരം അര്ജുന് കപൂറിന് കോവിഡ് 19 സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. പ്രകടമായ ലക്ഷണങ്ങള്‍ ഒന്നും ഇല്ലെന്നും ആരോ​ഗ്യപ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്നും അര്ജുന് അറിയിച്ചു. വരും ദിവസങ്ങളില്‍ തന്റെ ആരോഗ്യത്തെ കുറിച്ചുള്ള വിവരങ്ങള് ആരാധകരുമായി പങ്കിടുന്നത് തുടരുമെന്നും താരം വ്യക്തമാക്കി.

“എനിക്ക് കോവിഡ് പോസിറ്റീവാണെന്ന് നിങ്ങളെ അറിയിക്കേണ്ടത് എന്റെ കടമയാണ്. നിലവില്‍ എനിക്ക് പ്രശ്നങ്ങളൊന്നും ഇല്ല, പ്രകടമായ ലക്ഷണങ്ങളും ഇല്ല. ഡോക്ടര്‍മാരുടെയും ആരോ​ഗ്യപ്രവര്‍ത്തകരുടെയും നിര്‍ദ്ദേശപ്രകാരം വീട്ടില് നിരീക്ഷണത്തില്‍ കഴിയുകയാണ്. നിങ്ങള്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നു. വരും ദിവസങ്ങളില് എന്റെ ആരോഗ്യത്തെക്കുറിച്ചുള്ള വിവരങ്ങള്‍ എല്ലാവരെയും അറിയിക്കും. അസാധാരണവും അഭൂതപൂര്വവുമായ സമയമാണിത്, മനുഷ്യരാശിയെല്ലാം ഈ വൈറസിനെ മറികടക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്”,അര്ജുന് ഇന്‍സ്റ്റാ​ഗ്രാമില്‍ കുറിച്ചു.

നിലവില്‍ സഹോദരി അന്ഷുലയ്ക്കൊപ്പം മുംബൈയിലാണ് അര്ജുന് കപൂര് താമസിക്കുന്നത്. ചലച്ചിത്ര നിര്മ്മാതാവ് ബോണി കപൂറിന്റെ മകനാണ് അര്ജുന്.

ഡാഡയും അല്ലിയും വെള്ളത്തിലാണ്, ഞായര്‍ ചിത്രം പങ്കുവച്ച്‌ സുപ്രിയ

0
Spread the love

മക്കളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന നിരവധി സിനിമ താരങ്ങളെ നമുക്കറിയാം. എന്നാല്‍ നടന്‍ പൃഥ്വിരാജും നിര്‍മാതാവും അദ്ദേഹത്തിന്റെ ഭാര്യയുമായ സുപ്രിയയും അതില്‍ നിന്നും വ്യത്യസ്തരാണ്. വളരെ വിരളമായേ ഇരുവരും മകള്‍ അല്ലിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുള്ളൂ. മകളുടെ സ്വകാര്യതയെ ബഹുമാനിക്കുന്ന അച്ഛനും അമ്മയും ആണ് ഇരുവരും.

ഇത്തവണ തന്റെ പ്രിയപ്പെട്ട ഡാഡയുടെ കൈ പിടിച്ച്‌ കടലില്‍ കളിക്കുന്ന അല്ലിയുടെ ചിത്രമാണ് സുപ്രിയ പങ്കുവച്ചിരിക്കുന്നത്. സണ്‍ഡേ ഫണ്‍ഡേ എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. ഇതേ ചിത്രം പൃഥ്വിയും റീ പോസ്റ്റ് ചെയ്തിട്ടുണ്ട്. ചിത്തത്തില്‍ മാസ്കും സണ്‍ഗ്ലാസും വച്ച്‌ പതിവ് പോലെ സ്റ്റൈലന്‍ ലുക്കിലാണ് പൃഥ്വി.

അല്ലിമോള്‍ മുഖം തിരിച്ചിരിക്കുന്ന ചിത്രമാണ് സുപ്രിയയും പൃഥ്വിയും മിക്കപ്പോഴും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത്. പതിവുപോലെ മുഖം ഇല്ല അല്ലിയുടെ മുഖം കാണാന്‍ സാധിക്കില്ല.

ദയവു ചെയ്ത് എന്നെ അവാര്‍ഡിനായി പരിഗണിക്കരുത്; കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാറിനോട് അഭ്യര്‍ത്ഥനയുമായി ഹരീഷ് പേരടി

0
Spread the love

കേരള സര്‍ക്കാറിനോട് തന്നെ അവാര്‍ഡിനായി പരിഗണിക്കരുതെന്ന അഭ്യര്‍ത്ഥനയുമായി നടന്‍ ഹരീഷ് പേരടി. തന്റെ നല്ല കഥാപാത്രങ്ങള്‍ ഈ വര്‍ഷവും അടുത്ത വര്‍ഷവും അവാര്‍ഡ് കമ്മിറ്റിയുടെ മുന്നിലെത്തുംമെന്നും എന്നാല്‍ തന്നെ പരിഗണിക്കരുതെന്നുമാണ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ അദ്ദേഹം പറയുന്നത്.

ഹരീഷ് പേരടിയുടെ കുറിപ്പ്:

കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാറിനോട് ഒരു അഭ്യര്‍ത്ഥന..എന്റെ ഒരുപാട് നല്ല കഥാപാത്രങ്ങള്‍ ഈ വര്‍ഷവും അടുത്ത വര്‍ഷവുമൊക്കെ അവാര്‍ഡ് കമ്മറ്റിയുടെ. മുന്നിലെത്തും..ദയവ് ചെയ്യത് അതിനൊന്നും എന്നെ പരിഗണിക്കാതിരിക്കുക..പരിഗണിച്ചാല്‍ ഒരു കലാകാരന്‍ എന്ന നിലക്ക് അതിനെ അവഗണിക്കാന്‍ എനിക്ക് പ്രയാസമാവും.എന്റെ കഥാപാത്രങ്ങളുടെ മനസ്സിന്റെ ഉഷ്ണത്തിന് ഞാന്‍ കൂലി വാങ്ങുന്നതുപോലെയാണ്.അല്ലെങ്കില്‍ അതിനേക്കാള്‍ ബാലിശമായ ഒന്നാണ് അവാര്‍ഡുകള്‍.. എന്നാലും എന്റെ കഥാപാത്രങ്ങളോടുള്ള എന്റെ ബഹുമാനം എന്ന നിലക്ക് എനിക്കതു വാങ്ങേണ്ടിവരും.പക്ഷെ എന്നെ പരിഗണിക്കരുത് എന്ന് ഒരിക്കല്‍ കൂടി സത്യസന്ധമായി ആവര്‍ത്തിക്കുന്നു..അത് ഒരു ജനകീയ സര്‍ക്കാറിന്റെ പ്രതിഛായയേയും കളങ്കപെടുത്തും..കാരണം എന്റെ എഴുത്തുകള്‍ അവാര്‍ഡിനു വേണ്ടിയുളള മലക്കം മറിച്ചിലാണെന്ന വ്യാപകമായ ആരോപണമുണ്ട് .ഞാനിടുന്ന പോസ്റ്റുകള്‍ എന്റെ രാഷ്ട്രീയമാണ്.മനുഷ്യപക്ഷത്ത് നില്‍ക്കുന്ന രാഷ്ട്രീയം കലാകാരന്റെ പ്രാണവായുവാണ്..അതിനിയും തുടരും..

വ്യക്തിഹത്യ എന്റെ രാഷ്ട്രീയമല്ല.ഞാന്‍ പറയുന്ന കാര്യങ്ങള്‍ ആരെയെങ്കിലും ഉദ്യേശിച്ചാണന്ന് അവര്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ അത് അവരുടെ മാത്രം പ്രശനമാണ്.ഈ ജീവിതം മുഴുവന്‍ പ്രേക്ഷക മനസ്സിലെ കഥാപാത്രങ്ങളായി മാറുക എന്നുള്ളത് മാത്രമാണ് എന്റെ സ്വപ്നം.

അവർ തമ്മിൽ ഇഷ്ടത്തിൽ ആയിരുന്നില്ലേ എന്ന് എനിക്ക് അന്നേ സംശയം ഉണ്ടായിരുന്നു, അനു സിത്താര

0
Spread the love

പലപ്പോഴും താരങ്ങൾ സിനിമകളിൽ ശ്രദ്ധിക്കപ്പെട്ടു കഴിയുമ്പോൾ പഴയ ബന്ധങ്ങളും സൗഹൃദങ്ങളും മറക്കുന്നവർ ആണെന്ന ആരോപണം പൊതുവെയുണ്ട്.എന്നാൽ പ്രിയ നടി അനു സിത്താര ആ വിഭഗത്തിൽ പെടുന്നയാളല്ല.ഇപ്പോളും കുട്ടിക്കാലത്തെ സൗഹൃദങ്ങളും മറ്റും കാത്ത് സൂക്ഷിക്കുന്ന നടിയാണ് അനു സിത്താര.ഇപ്പോൾ കുട്ടിക്കാലത്തെ തന്റെ ഏറ്റവും പ്രിയപ്പെട്ട രണ്ട് സുഹൃത്തുക്കളെ കുറിച്ച് പറയുകായണ് നടി.മണിക്കുട്ടിയും അപ്പുവും ബാല്യകാലത്തെ തന്റെ ഉറ്റ കൂട്ടുകാർ ആയിരുന്നുവെന്നും അവരിൽ നിന്ന് പിരിഞ്ഞു പോയപ്പോഴുണ്ടായ വേദനയെക്കുറിച്ചും അനു സിത്താര പങ്കുവയ്ക്കുന്നു.

‘കുട്ടിക്കാലത്തെ ഏറ്റവുമടുത്ത സുഹൃത്തുക്കൾ മണിക്കുട്ടിയും അപ്പുവുമായിരുന്നു.മണിക്കുട്ടി എന്നെക്കാൾ ഒരു വയസ്സ് മുതിർന്നവളും.അപ്പുവും ഞാനും ഒരേ ക്ലാസിലുമായിരുന്നു.മൂന്നംഗ സംഘത്തിൽ ഞാനും അപ്പുവുമായിരുന്നു പോക്കിരികൾ.അപ്പവുമായി തല്ല് കൂടുന്നതും വഴക്കിടുന്നതുമെല്ലാം ഇന്നും ഓർമ്മയിലുണ്ട്.മണിക്കുട്ടിയുടെ കുടുംബം കുറച്ചു കാലം കഴിഞ്ഞപ്പോൾ തമിഴ് നാട്ടിലേക്ക് പോയി.ഒരുമിച്ച് കളിച്ചു നടന്നവരിൽ ഒരാൾ പെട്ടെന്ന് വേർ പിരിഞ്ഞു പോകുന്നത് സങ്കടമായിരുന്നു.കൺമറയുവോളം അവൾ കൈവീശി. യാത്ര പറയുമ്പോൾ അപ്പുവിനെ അവിടെയൊന്നും കണ്ടില്ല.നോക്കിയപ്പോൾ അപ്പു എന്റെ വീടിന്റെ മുറ്റത്തിരുന്ന് കരയുകയായിരുന്നു.

അന്നേ എന്റെ സംശയമായിരുന്നു അപ്പുവിന് മണിക്കുട്ടിയോട് ഒരു പ്രത്യേക ഇഷ്ടമുണ്ടായിരുന്നില്ലേ എന്ന്.വർഷങ്ങൾക്ക് ശേഷം ആ സംശയം അപ്പുവിനോട് തന്നെ ചോദിച്ചു.അടുത്തകാലത്ത് മണിക്കുട്ടിയുടെ നാട്ടിൽ ഒരു സിനിമയുടെ ചിത്രീകരണത്തിനായി ചെന്നപ്പോൾ ഞാൻ അവളെ സെറ്റിലേക്ക് ക്ഷണിച്ചു.അപ്പു ഇന്നും വയനാട്ടിൽ തന്നെയുണ്ട്’.ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ അനു സിത്താര പറയുന്നു.

ആരും പേടിക്കണ്ട എന്റെ കല്യാണം കഴിഞ്ഞിട്ടില്ല.. എന്റെ കല്യാണം ഇങ്ങനെയല്ല-കൃഷ്ണപ്രഭ

0
Spread the love

നടി കൃഷ്ണപ്രഭയും രജിത് കുമാറും വിവാഹിര്‍ ആയെന്ന വിധത്തില്‍ സോഷ്യല്‍ മീഡിയകളില്‍ വലിയ പ്രചരണമാണ് നടക്കുന്നത്. തുളസിമാല അണിഞ്ഞ ഇരുവരുടെയും വിവാഹ ചിത്രം സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണിത്. എന്നാല്‍ സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി കൃഷ്ണപ്രഭ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.

ഒരു സ്വകാര്യ ചാനലിന്റെ ഹാസ്യ പരിപാടിയുടെ പ്രമോഷനു വേണ്ടി പകര്‍ത്തിയ ചിത്രമാണിതെന്ന് കൃഷ്ണപ്രഭ വ്യക്തമാക്കി. ചിത്രം പുറത്തു വിട്ട് വസ്തുത വെളിപ്പെടുത്താതെ കൂടുതല്‍ ആളുകളിലെത്തിക്കാനുള്ള തന്ത്രമായിരുന്നു ചാനലിന്റേത്. ചിത്രത്തിന്റെ നിജസ്ഥിതി സംബന്ധിച്ച്‌ നടി ഫേസ്ബുക്കില്‍ ഒരു കുറിപ്പും പങ്കുവെച്ചു.

കുറിപ്പിങ്ങനെ;

രാവിലെ മുതല്‍ ഫോണ്‍ താഴെ വെക്കാന്‍ സമയം കിട്ടിയിട്ടില്ല.. ഏഷ്യാനെറ്റില്‍ പുതിയതായി സംപ്രേക്ഷണം ചെയ്യുന്ന ‘ലൈഫ് ഈസ് ബ്യൂട്ടിഫുള്‍’ എന്ന ഹാസ്യ പരമ്ബരയിലെ സ്റ്റില്‍സാണ് നിങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത്.. രജിത് സാറിനൊപ്പമുള്ള ഈ ഫോട്ടോസ് അതില്‍ നിന്നുള്ളതാണ്..! ആരും പേടിക്കണ്ട എന്റെ കല്യാണം കഴിഞ്ഞിട്ടില്ല.. എന്റെ കല്യാണം ഇങ്ങനെയല്ല! ????എന്ന് അവിവാഹിതയായ കൃഷ്ണപ്രഭ ??

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts