Home Blog Page 1320

അച്ഛനും അമ്മയും മിശ്രവിവാഹിതർ, ഭാവിയിൽ എനിക്ക് കുഞ്ഞുണ്ടായാൽ ജാതിക്കും മതത്തിനും അതീതമായി വളർത്തും; അനു സിത്താര

0
Spread the love

ശാലീന സൗന്ദര്യം കൊണ്ട് ചുരുങ്ങിയ കാലത്തിനുള്ളിൽ മലയാളികളുടെ മനസ്സിൽ ഇടം നേടിയ അഭിനേത്രിയാണ് അനു സിത്താര. അഭിനയിക്കുന്ന കഥാപാത്രങ്ങളിലും നാടൻ പെൺകുട്ടിയായതോടെ അനുവിന് ആരാധകരും ഏറെയാണ്. കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ഉണ്ണി മുകുന്ദൻ തുടങ്ങിയ ചുള്ളൻ നായകന്മാരോടൊപ്പം താരം ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. വിവാഹിതയായ ശേഷമാണ് അഭിനയത്തിലേക്ക് കടന്നുവരുന്നത്.

ഫുക്രി, രാമന്റെ ഏദൻ തോട്ടം, അച്ചായൻസ് എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലെ മുൻനിര നായികാ പദവിയിൽ താരം എത്തിയിരുന്നു. ഇപ്പോളിതാ തനിക്കൊരു കുട്ടി ഉണ്ടായാൽ ജാതിക്കും മതത്തിനും അതീതമായി വളർത്തുമെന്ന് തുറന്ന് പറയുകയാണ് താരം. ജാതിയുടെയും മതത്തിന്റെയും കോളം പൂരിപ്പിക്കേണ്ടാതെ സ്കൂളിലെ ഞാനെന്റെ കുഞ്ഞിനെ ചേർക്കുകയുള്ളു. പതിനെട്ടു വയസ് കുഞ്ഞ് സ്വയം തീരുമാനിക്കട്ടെ എന്തെങ്കിലും ജാതിയോ മതമോ സ്വീകരിക്കണമെന്ന്.

മുസ്‌ലിം പള്ളികളിലും ക്രിസ്ത്യൻ പള്ളികളിലും അമ്പലങ്ങളിലും ഒക്കെ ഞാൻ പോകാറുണ്ട്. ആരാധനയാലങ്ങൾ വളരെയധികം പോസറ്റീവ് എനർജി നൽകുന്ന സ്ഥലങ്ങളാണ്. എല്ലാവരും പോസറ്റീവ് മനസുമായി ആണ് അവിടേക്ക് എത്താറുള്ളത്. ആ പോസറ്റീവ് എനർജി നമ്മളിലേക്ക് പകരും. എനിക്ക് ഒരു കുഞ്ഞുണ്ടാകുമ്പോൾ ജാതിക്കും മതത്തിനും അതീതമായിട്ടേ കുഞ്ഞിനെ വളർത്തു.

താൻ പാതി മുസ്ലീം ആണെന്നാണ് അനു സിതാര നേരത്തെ വെളിപ്പെടുത്തിയിട്ടുണ്ട്. പത്താംക്ലാസ് സർട്ടിഫിക്കറ്റിലും അനു സിത്താരയുടെ മതം മുസ്‌ലിം ആണ്. രേണുകയുടെ അച്ഛൻ അബ്ദുൾ സലാം മുസ്ലീം ആണ്. അമ്മ രേണുകയും അച്ഛൻ സലാമും പ്രണയിച്ച് വിവാഹം കഴിച്ചതാണ്. വിപ്ലവ കല്യാണം ആയതിനാൽ തന്നെ അനു ജനിച്ച ശേഷമാണ് വീട്ടുകാർ പിണക്കം മറന്നത്. അതിനാൽ വിഷുവും ഓണവും റമസാനുമൊക്കെ അനുവിന്റെ കുടുംബം ആഘോഷിക്കും.അബ്ദുൽ സലാമിന്റെ ഉമ്മ അനു സിത്താരയെയും സഹോദരി അനു സൊനാരയെയും നിസ്‌കരിക്കാനൊക്കെ പഠിപ്പിച്ചിട്ടുണ്ട്. നോമ്പും താൻ എടുക്കാറുണ്ടെന്നും അനു വെളിപ്പെടുത്തുന്നു.

മോഹൻലാലിനോളം ബോഡി ഷെയ്മിംഗ് നേരിട്ടൊരു മലയാളി കാണില്ല-കുറിപ്പ്

0
Spread the love

മോഹന്‍ലാലിനെതിരെ ബോഡി ഷെയ്മിംഗ് നടത്തുന്നവരെ വിമര്‍ശിച്ച് നടനും സംവിധായകനുമായ സാജിദ് യഹിയ. ഹരിമോഹന്‍ എന്ന സിനിമാ ആസ്വാദകന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പാണ് കടപ്പാട് രേഖപ്പെടുത്തി സാജിദ് പങ്കുവെച്ചിരിക്കുന്നത്. ബോഡി ഷെയ്മിംഗ് നടത്തുന്നവരോട് നിങ്ങള്‍ തുടരുക എന്നേ പറയാനുള്ളു, തുടര്‍ന്നാലും ഇല്ലെങ്കിലും അയാള്‍ തുടര്‍ന്നു കൊണ്ടേയിരിക്കും അയാളുടെ പേര് മോഹന്‍ലാല്‍ എന്നാണ് എന്ന് കുറിപ്പില്‍ പറയുന്നു.

കുറിപ്പ്:

ഒരുമാതിരി അലുവ വിളമ്പിയത് പോലുള്ള മുഖമാണ് അന്ന് ലാലിന് ആ കൂട്ടത്തില്‍ നിന്നു ലാലിനെ തിരഞ്ഞെടുക്കാന്‍ കാരണവും അതു തന്നെയായിരുന്നു ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലേക്കു മോഹന്‍ലാല്‍, തിരഞ്ഞെടുക്കപ്പെട്ടതിനെ കുറിച്ചു വളരെ തമാശ രൂപേണ ഫാസില്‍ സര്‍ പിന്നീട് പറഞ്ഞതാണ്… സിനിമ സൗന്ദര്യശാസ്ത്രത്തിനു ഒട്ടും യോജിക്കാന്‍ കഴിയാത്ത, അന്ന് സിബി മലയില്‍ പോലും പത്തില്‍ രണ്ടു മാര്‍ക്കിട്ട മലയാളിയുടെ പുരുഷ കാഴ്ചപ്പാടിന് വിരുദ്ധമായ മുഖം കൊണ്ടു സിനിമയിലേക്ക് വന്ന അതെ മോഹന്‍ലാല്‍ പിന്നീട് മലയാളത്തിന്റെ പുരുഷ പ്രതിനിധിയായത്, ഇന്നത്തെ ഏറ്റവും വലിയ താരമായത് ആദ്യത്തെ തമാശ.

സത്യത്തില്‍ മലയാളി മോഹന്‍ലാലിനെ സ്വാഭാവികമായി ഇഷ്ടപ്പെട്ടതാണോ?? അല്ല ഒരിക്കലുമല്ല മലയാളത്തിലെ വിരുദ്ധമായ കാഴ്ചപ്പാടുകളെ തന്നിലേക്ക് ഇഷ്ടപ്പെടുത്തിയതാണ് മോഹന്‍ലാല്‍. നിരവധി കഥാപാത്രങ്ങള്‍, ജനകീയ നിമിഷങ്ങള്‍, തുടങ്ങി അതിലേക്കു രഥചക്രം വലിച്ച കാര്യങ്ങള്‍ ഒരുപാടുണ്ട്. പക്ഷെ ആത്യന്തികമായി സൗന്ദര്യത്തെ കുറിച്ചുള്ള ഒരു ജനതയുടെ കാഴ്ച്ചപ്പാട് തന്നെ മാറ്റിയതില്‍ മോഹന്‍ലാല്‍ മുന്‍നിരയിലുണ്ട്. പക്ഷെ ഇതിനൊക്കെയിടയിലും ഒരിക്കലും വിമര്‍ശനങ്ങള്‍ക്ക്, മനഃപൂര്‍വമുള്ള അധിക്ഷേപങ്ങള്‍ക്ക് കുറവുണ്ടായിട്ടില്ല. പ്രിയദര്‍ശന്‍ തന്നെ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്

‘ലാലിനോളം ബോഡി ഷെയ്മിംഗ് നേരിട്ടൊരു മലയാളി കാണില്ലെന്ന് സത്യമാണ്. അത്രയധികം ശരീരത്തെ ചൊല്ലി വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ട് political correctness, body shaming നിലപാടുകാരൊക്കെ മോഹന്‍ലാലിലേക്കു ചുരുങ്ങുമ്പോള്‍ മാങ്ങയുള്ള മാവിലെ പതിവുള്ള ഏറുകാരായി മാറും. പക്ഷെ എത്ര അധിക്ഷേപിച്ചാലും തടിയെന്നു കളിയാക്കിയാലും മുട്ടനാടിന്റെ ചോര കുടിച്ച്, ഒറ്റ ഷോട്ടില്‍ പൂക്കോയിയുടെ ബെഞ്ചിന് മുകളില്‍ കയറി നിന്നു ചങ്കത്തു ചവിട്ടാനും, വിസ്‌കി ഫ്‌ളാസ്‌ക്ക് മൊത്തിക്കുടിച്ച് മഴയത്തൊരു ചുവന്ന തലയില്‍ കെട്ടും കെട്ടി ബുള്ളറ്റില്‍ വന്നു പറന്നു കയറാനുമുള്ള ആക്ഷന്‍ സങ്കല്‍പ്പങ്ങളില്‍ ഞങ്ങള്‍ക്ക് ഒരു താരവും വികാരവുമേയുള്ളു. ഒരേയൊരു മോഹന്‍ലാല്‍ മാത്രം…

അവിടെയാണ് ഒരു ഫോട്ടോയും പൊക്കിപ്പിടിച്ച് കാര്യമേതാ കാരണം എന്താ എന്നു പോലും അറിയാതെ ട്രോളാന്‍ ഇറങ്ങുന്നത്. ഒന്നു കൂടി പറയാം കുറച്ചു വര്‍ഷങ്ങള്‍ മുമ്പത്തെ കഥയാണ്. അന്നും ഏകദേശം ഇതുപോലെ ഒരു ചിത്രം വന്നിരുന്നു പത്രത്തിലാണ് വന്നത്. അന്നിതു പോലെ നിരീക്ഷകര്‍ കുറവുള്ള കാലമല്ലേ എങ്കിലും അന്നും കുറച്ചു പേരൊക്കെ കളിയാക്കിയിരുന്നു എന്നാണ് ഓര്‍മ്മ. പക്ഷെ ബോധമുള്ളവരൊക്കെ അന്നെ ഞെട്ടിയിരുന്നു. കാരണം സംഭവം കര്‍ണ്ണാഭാരത്തിന്റെ ഡല്‍ഹിയിലെ അവതരണമായിരുന്നു.

അതെ അന്നു കാവാലത്തിന്റെ കര്‍ണ്ണഭാരം സംസ്‌കൃത നാടകത്തില്‍ കര്‍ണ്ണ വേഷം കെട്ടിയ അതെ മുഖത്തു തന്നെയാണ് ഇന്നും ചിലരൊക്കെ ഫാന്‍സി ഡ്രസ്സ്, മേക്കപ്പ് എന്നൊക്കെ പറഞ്ഞു പരസ്യമായി തന്നെ ബോഡി ഷെയ്മിംഗ് ഒളിച്ചു കടത്തുന്നത്. അവരോടൊക്കെ ഒന്നേ പറയാനുള്ളു. നിങ്ങള്‍ തുടരുക. ഇനി നിങ്ങള്‍ തുടര്‍ന്നാലും ഇല്ലെങ്കിലും അയാള്‍ തുടര്‍ന്നു കൊണ്ടേയിരിക്കും അയാളുടെ പേര് മോഹന്‍ലാല്‍ എന്നാണ്. നന്ദി.

വസ്ത്ര വ്യാപരത്തിലേക്ക് കടന്ന് സാനിയ, ബ്രാൻഡ് പരിചയപ്പെടുത്തി താരം

0
Spread the love

ഫാഷന്‍ പ്രേമികള്‍ ഏറ്റവുമധികം ശ്രദ്ധിക്കുന്ന മലയാള നടിമാരില്‍ ഒരാളാണ് സാനിയ ഇയ്യപ്പന്‍. അവാര്‍ഡ് നിശകളിലും സ്റ്റേജ് പ്രോ​ഗ്രാമുകളിലും ​ഗ്ലാമറസ് ലുക്കില്‍ എത്തുന്ന താരം ഫാഷന്‍ പരീക്ഷണങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ മാതൃകയാക്കുന്ന സെലിബ്രിറ്റികളില്‍ ഒരാളാണ്. ഇപ്പോഴിതാ സ്വന്തമായി ഒരു വസ്ത്ര ബ്രാന്‍ഡിന് തുടക്കം കുറിക്കുകയാണ് സാനിയ.

സോഷ്യല്‍ മീഡിയ പേജുകളിലൂടെ ‘സാനിയാസ് സി​ഗ്നേച്ചര്‍’ എന്ന വസ്ത്ര ബ്രാന്‍ഡ് താരം ആരാധകര്‍ക്ക് പരിചയപ്പെടുത്തി. ഓണ്‍ലൈന്‍ വസ്ത്ര ബ്രാന്‍ഡാണ് സാനിയാസ് സി​ഗ്നേച്ചര്‍. തന്റെ പുതിയ തുടക്കത്തില്‍ ഭാ​ഗമാകാന്‍ എല്ലാവരെയും ക്ഷണിച്ചിരിക്കുകയാണ് നടി.

ഫാഷനെ സ്നേഹിക്കുന്നവര്‍ക്കു വേണ്ടിയുള്ളതാണ് തന്റെ ബ്രാന്‍ഡ് എന്ന് സാനിയ കുറിച്ചു. ഉടന്‍തന്നെ പുതിയ കളക്ഷനുകള്‍ അവതരിപ്പികുമെന്നും ഇന്‍സ്റ്റ​ഗ്രാമിലൂടെയായിരിക്കും ഇപ്പോള്‍ ഓര്‍ഡറുകള്‍ സ്വീകരിക്കുകയെന്നും നടി അറിയിച്ചു’

നൃത്ത റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥിയായി എത്തിയാണ് സാനിയ ആദ്യം ശ്രദ്ധേയയായത്. പിന്നീട് ക്വീന്‍ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ചു. പ്രേതം 2, ലൂസിഫര്‍ എന്നീ ചിത്രങ്ങളിലും നടി ശ്രദ്ധേയ വേഷങ്ങളിലെത്തി.

ഒന്നുപോടി, വല്ല പണിക്കും പോ: കമെന്റിട്ട യുവാവിന് ദുര്‍ഗ്ഗയുടെ ഉശിരന്‍ മറുപടി

0
Spread the love

സോഷ്യല്‍ മീഡിയയിലൂടെ താരങ്ങളെ അധിക്ഷേപിക്കുന്നത് പതിവ് കാഴ്ചയാണ്. മിക്കപ്പോഴും നടിമാരായിരിക്കും ഇത്തരം സെെബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാവുക. ചിലര്‍ ഇത്തരം അധിക്ഷേപങ്ങളെ അവഗണിക്കുമ്ബോള്‍ മറ്റുചിലര്‍ ചുട്ടമറുപടി നല്‍കാന്‍ തയ്യാറാകുകയും ചെയ്യും. തന്നെ പരിഹസിക്കാന്‍ ശ്രമിച്ച യുവാവിന് ചുട്ടമറുപടി നല്‍കിയിരിക്കുകയാണ് നടി ദുര്‍ഗ കൃഷ്ണ. ദുര്‍ഗ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോയ്ക്കാണ് യുവാവ് മോശം കമന്റ് ഇട്ടത്. ‘ആ ദുര്‍ഗചേച്ചി, ഒന്നു പോടി വല്ല പണിക്കും പോടി’ എന്നായിരുന്നു യുവാവിന്റെ കമന്റ്. ഇതേത്തുടര്‍ന്ന് ഈ കമന്റിന്റെ സ്ക്രീന്‍ ഷോട്ട് അടക്കം പങ്കുവച്ചു കൊണ്ടായിരുന്നു ദുര്‍ഗ മറുപടി നല്‍കിയത്.

തുടര്‍ന്ന് തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ദുര്‍ഗ ഈ മറുപടി വീഡിയോ പോസ്റ്റ് ചെയ്യുകയും, ‘നിന്റെ വീട്ടിലാരെങ്കിലും കൊണ്ടു വച്ചിട്ടുണ്ടോ അവിടെ പണി’ എന്ന മറുപടിയും നല്കിയിരുന്നു. ഇതോടെ ദുര്‍ഗയുടെ മറുപടി വീഡിയോ വെെറലായി മാറുകയും ചെയ്തു.

അതേസമയം ദുര്‍ഗ കൃഷ്ണ വിമാനം എന്ന ചിത്രത്തിലൂടെയാണ് സിനിമ രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. പിന്നീട് പ്രേതം 2, ലവ് ആക്ഷന്‍ ഡ്രാമ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ദുര്‍ഗയുടെ ഫോട്ടോഷൂട്ടും കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വെെറലായി മാറിയിരുന്നു. നാടന്‍ വേഷത്തില്‍ നിന്നും മോഡേണിലേക്കുള്ള മേക്കോവറായിരുന്നു വെെറലാകാന്‍ കാരണം.

40 വർഷം കൊണ്ടുണ്ടായ മാറ്റം, മലയാളത്തിന്റെ പ്രിയ താരത്തിന്റെ ചിത്രം വൈറൽ

0
Spread the love

മലയാളത്തിന്റെ പ്രിയ വില്ലനായി മാറിയ താരമാണ് സിദ്ധിഖ്. 90കളിലെ മൾട്ടിസ്റ്റാർ ചിത്രങ്ങളിലെ നായകനായി എത്തി അഭിനയത്തിൽ സജീവമായ താരം നിന്നും ശക്തനായ വില്ലനായും സ്വഭാവ നടനായും തന്റെ കഴിവ് തെളിയിച്ചു. ഇപ്പോഴിതാ സിനിമയിലെത്തുന്നതിന് മുൻപത്തെ പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുകയാണ് താരം. 40 വർഷങ്ങൾ കൊണ്ടുണ്ടായ മാറ്റം എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ഒപ്പം തൻറെ ഇപ്പോഴത്തെ ഫോട്ടോയും പങ്കുവച്ചിട്ടുണ്ട്. സിദ്ധിഖിൻറെ പഴയ ചിത്രം കണ്ട് അതിശയം പ്രകടിപ്പിക്കുകയാണ് ആരാധകർ.

നാൽപത് വർഷം കൊണ്ട് വലിയൊരു മാറ്റമാണ് നടന് സംഭവിച്ചിരിക്കുന്നത്. സിദ്ധിഖിൻറെ പഴയ ചിത്രം കണ്ട് അതിശയം പ്രകടിപ്പിക്കുന്നുണ്ട് ആരാധകർ. പഴയ ബ്ലാക്ക് ആൻ‍ഡ് വൈറ്റ് ഫോട്ടോയെക്കാൾ ഇപ്പോഴാണ് കൂടുതൽ സുന്ദരനെന്നാണ് ചിലരുടെ കമൻറ്. ഹെയർ സ്റ്റൈൽ മാത്രം മാറ്റിക്കൊണ്ട് 30 വയസ്സ് മുതൽ 90 വയസ്സ് വരെയുള്ള ഏതു കഥാപാത്രത്തെയും അവതരിപ്പിക്കാൻ ഇക്കക്കെ പറ്റുവെന്ന് ഒരാൾ കമൻറ് ചെയ്യുന്നു.

മിമിക്രിയിലൂടെയും നാടകങ്ങളിലൂടെയും തിളങ്ങിയ സിദ്ധിഖ് 1985ൽ പുറത്തിറങ്ങിയ ആരോടും പറയരുത് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്.തൻറെ ആദ്യകാല സിനിമകളിൽ സിദ്ദിഖ്, തന്റെ സഹനടന്മാരായിരുന്ന മുകേഷ്, ജഗദീഷ് എന്നിവരുമായി ചേർന്ന് ഒരു ഹാസ്യ കൂട്ടുകെട്ട് തന്നെ ഉണ്ടാക്കിയിരുന്നു. സിനിമ അഭിനയം കൂടാതെ അദ്ദേഹം നിർമാതാവ്, ടി. വി. അവതാരകൻ എന്നീ നിലകളിലും അറിയപ്പെടുന്നു. 2005 ൽ സിദ്ദിഖ് ഏറ്റവും നല്ല ടെലിഫിലിം അഭിനേതാവിനുള്ള കേരള സംസ്ഥാന അവാർഡും 2003ൽ മികച്ച സഹനടനുള്ള സംസ്ഥാന പുരസ്കാരവും സിദ്ധിഖ് നേടിയിട്ടുണ്ട്.

അവാർഡുകൾ ലഭിച്ചിട്ടില്ല, മനസ്സിന് തൃപ്തിയുള്ള ഒരുപാട് സിനിമകൾ ചെയ്യാൻ കഴിഞ്ഞതാണ് എന്റെ അവാർഡ്-ജനാർദ്ദനൻ

0
Spread the love

അവാർഡ്‌ ഒരിക്കലും തന്നെ മോഹിപ്പിച്ചിട്ടില്ലെന്ന് നടൻ ജനാർദ്ദനൻ. ഇത്ര വർഷം സിനിമയിൽ അഭിനയിച്ചിട്ടും അതിനെക്കുറിച്ച്‌ ചിന്തിച്ചിട്ടില്ലെന്നും നല്ല നല്ല സിനിമകൾ ലഭിച്ചതാണ് തനിക്ക് ലഭിച്ച ഏറ്റവും വലിയ അവാർഡ്‌ എന്നും ജനാർദ്ദനൻ വ്യക്തമാക്കുന്നു.

‘എനിക്ക് ഒരു അവാർഡും കിട്ടിയിട്ടില്ല. എന്റെ മനസ്സിന് തൃപ്തിയുള്ള ഒരുപാട് സിനിമകൾ ചെയ്യാൻ കഴിഞ്ഞതാണ് എന്റെ അവാർഡ്‌. എന്നേക്കാൾ നല്ല ആളുകൾക്കായിരിക്കണമെല്ലോ അവാർഡ്‌ കൊടുക്കുക. അങ്ങനെ ഞാൻ വിശ്വസിക്കുന്നു. ആ വിശ്വാസം എന്നെ സമാധാനപ്പെടുത്തുന്നു. അവാർഡ്‌ പ്രേരണയാൽ നൽകുന്നുവെന്ന് എനിക്ക് തോന്നിയിട്ടില്ല. കാരണം ഞാൻ അതിനെക്കുറിച്ച്‌ ചിന്തിച്ചിട്ടില്ല. അവാർഡ്‌ കിട്ടാൻ വേണ്ടി ഇതിന്റെ പിറകിൽ പോയിരുന്നുവെങ്കിൽ മാത്രമേ ആരെല്ലാമാണ് ഇത് വാങ്ങുന്നത് എന്നൊക്കെ മനസ്സിലാക്കാൻ കഴിയൂ. ഞാൻ ഇതിന് പോയിട്ടില്ല എന്നതാണ് സത്യം. എന്നാൽ അവാർഡ്‌ നൽകിയാൽ സ്വീകരിക്കില്ല എന്നും പറയില്ല.

ഏതെങ്കിലുമൊരു കാലത്ത് നമുക്ക് കിട്ടാൻ യോഗ്യതയുണ്ടേൽ കിട്ടൂ. സലിം കുമാറിന് ഇവിടെ അവാർഡ്‌ കിട്ടി. എനിക്ക് അത്ര ഉറപ്പാണ് അവൻ ഇതിന്റെ പിറകെ പോയിട്ടല്ല ലഭിച്ചതെന്ന്. അത് പോലെ എനിക്കും ഒരുനാൾ അവാർഡ്‌ കിട്ടിയാൽ സന്തോഷം ജനാർദ്ദനൻ പങ്ക്വയ്ക്കുന്നു.

വരനെ ആവശ്യമുണ്ട് കണ്ടപ്പോഴുണ്ടായ രസകരമായ അനുഭവങ്ങൾ വിവരിച്ച്‌ മോഹൻലാൽ

0
Spread the love

പ്രശസ്ത സംവിധായകൻ സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ആദ്യമായ് സംവിധാനം ചെയ്ത ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രം കണ്ടതിനെപ്പറ്റിയും, ചിത്രം ആസ്വദിച്ചതിനെപ്പറ്റിയുമൊക്കെ ഒരു വാരികയ്ക് നൽകിയ അഭിമുഖത്തിൽ മോഹൻലാൽ പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ ശ്രദ്ധേയമാവുകയാണ്.

സുരേഷ് ഗോപി, ശോഭന, ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം ഒരുപാട് ഇഷ്ടമായെന്ന് മോഹൻലാൽ പറയുന്നു. ‘സിനിമ ഇഷ്ടമായി. മനസ്സിൽ സന്തോഷം നിറച്ച ഒരുപാട് നർമ്മ മുഹൂർത്തങ്ങൾ അതിൽ ഉണ്ടായിരുന്നു. സിനിമയിലെ പല തമാശകളും കണ്ട് ഞാൻ ചിരിച്ചു. ചിരിച്ചു കൊണ്ട് ചുറ്റും നോക്കിയപ്പോൾ അടുത്തിരിക്കുന്ന പ്രിയദർശനോ, മറ്റുളളവർക്കോ യാതൊരു ഭാവമാറ്റവുമില്ല. പലപ്പോഴും അങ്ങനെയാകും. നമുക്ക് മാത്രം ചിരിക്കാൻ കഴിയുന്ന, നമ്മളിൽ മാത്രം ചിരി ജനിപ്പിക്കുന്ന ചില തമാശകളും കമന്റുകളും ഉണ്ടാകുമല്ലോ. സിനിമ കണ്ടശേഷം അതിൽ അഭിനയിച്ച പഴയതും പുതിയതുമായ തലമുറയിൽ പെട്ട എല്ലാവരെയും വിളിച്ചു’, മോഹൻലാൽ പറഞ്ഞു.

നേരത്തെ, എം.ടി.വാസുദേവൻ നായരുടെ തിരക്കഥയിൽ, 1990 ൽ, ഭരതൻ സംവിധാനം ചെയ്ത്, മോഹൻലാൽ, സുമലത എന്നിവർ പ്രധാന കഥാപാത്രങ്ങളായ ‘താഴ്‌വാരം’ എന്ന ചിത്രമുൾപ്പടെ, താൻ അഭിനയിച്ച പ്രശസ്തമായ പല സിനിമകളും ഈ ലോക്ക്ഡൗൺ കാലത്താണ് മോഹൻലാൽ ആദ്യമായ് കാണുന്നതെന്ന് സുഹൃത്തും, സംവിധായകനുമായ ബി.ഉണ്ണികൃഷ്ണൻ പറഞ്ഞത് ഏറെ ചർച്ചയായിരുന്നു.

ധരിക്കുന്ന വസ്ത്രത്തിന്റെ നിറവും രക്തഗ്രൂപ്പും മണത്തറിയും കൊതുകുകൾ

0
Spread the love

ഇന്ന് ലോക കൊതുകു ദിനം. കൊതുകുകൾ ഉണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുന്നതിനുവേണ്ടിയാണ് ഓഗസ്റ്റ് 20 ലോക കൊതുകു ദിനമായി ആചരിക്കുന്നത്.കൊതുക് കടിക്കുന്നത് ശരീരത്തിൽ ചോര അധികമുണ്ടായിട്ടാണെന്ന് ചിലർ വീമ്പു പറയാറുണ്ട്. കൊതുക് എന്തുകൊണ്ട് ചിലരെ മാത്രം വട്ടമിട്ട് തേടിപ്പിടിച്ച് കടിക്കുന്നത്. എപ്പോഴെങ്കിലും എന്താകും കാരണം എന്ന് ഓർത്തിട്ടുണ്ടോ. എന്നാൽ കേട്ടോളൂ ധരിക്കുന്ന വസ്ത്രം മുതൽ ശരീരത്തിൽ അടങ്ങിയിട്ടുള്ള കാർബൺഡൈ ഓക്സൈഡിന്റെ അളവും രക്തഗ്രൂപ്പും വരെ കൊതുകിന്റെ ആകർഷക ഘടകങ്ങളാണെന്ന് ചില പഠനങ്ങൾ പറയുന്നു. ഇതാ ചിലരെ മാത്രം കൊതുക് കടിക്കുന്നതിന്റെ ഏഴ് കാരണങ്ങൾ നോക്കാം.

വസ്ത്രത്തിന്റെ നിറം
വസ്ത്രത്തിന്റെ നിറം നോക്കാൻ കൊതുക് തിരിച്ചറിൽ പരേഡ് നടത്തിയാണോ കടിക്കുന്നത് എന്ന് സംശയിക്കേണ്ട. കാഴ്ച വളരെ പ്രധാനമാണ് കൊതുകുകൾക്ക്. ചില വസ്ത്രത്തിന്റെ നിറം കൊതുകിനെ പെട്ടെന്നാകർഷിക്കും. നേവി ബ്ലൂ, ഓറഞ്ച്, കറുപ്പ്, ചുവപ്പ് നിറങ്ങളിലെ വസ്ത്രം ധരിച്ചിരിക്കുന്നവരെ പെട്ടെന്ന് കൊതുക് കടിക്കാൻ ഇടയുണ്ട്.

രക്ത ഗ്രൂപ്പ്
ആൺകൊതുകുകൾ ചോരകുടിയന്മാരല്ല. പക്ഷെ മുട്ടയിട്ടു പെരുകുന്ന പെൺകൊതുകുകൾ രക്തത്തിലെ പ്രൊട്ടാനുകൾ ശേഖരിക്കും. ഇതിനായി ഒ ഗ്രൂപ്പുകാരെ തിരിച്ചറിഞ്ഞാൽ ഇവ വിടില്ല. മറ്റേതൊരു രക്തഗ്രൂപ്പിനെയും അപേക്ഷിച്ച് ഒ ഗ്രൂപ്പിലുള്ളവരെയാണ് കൂടുതലായും കൊതുകുകള്‍ ലക്ഷ്യമിടുന്നത്. കൊതുകിന് തീരെ താല്‍പര്യമില്ലാത്തത് എ ഗ്രൂപ്പ് രക്തമുള്ളവരെയാണ്. ഇതിന്റെ ഇടയ്ക്കാണ് ബി, എബി ഗ്രൂപ്പ് രക്തമുള്ളവരുടെ സ്ഥാനം. എങ്കിലും കൊതുകുകൾക്ക് പ്രിയം എ ഗ്രൂപ്പ് തന്നെ. നമ്മുടെ ശരീരം പുറന്തള്ളുന്ന വിയർപ്പിലൂടെ പോലും കൊതുകുകൾക്ക് രക്തത്തിന്റെ പ്രത്യേകത മനസിലാക്കാനാകും.

വലിയവരോടിഷ്ടം
വലിയ ശരീരം ഉള്ളവരോട് കൊതുകുകൾക്ക് താൽപര്യം കൂടുതലാണ്. ഇവരിലാണ് കാർബൺ ഡൈ ഓക്സൈഡ് ഉൽപ്പാദിപ്പിക്കുന്ന അളവ് കൂടുതലുണ്ടാകുക. ശരീരം കൂടുതല്‍ കാര്‍ബണ്‍ഡൈഓക്സൈഡ് പുറത്തുവിടുന്നവരെ കൊതുകുകള്‍ പ്രത്യേകമായി ലക്ഷ്യമിട്ട് ആക്രമിക്കും.

ഗര്ഭിണികളോട് ഒരു പ്രത്യേക ഇഷ്ടമാണ് കൊതുകുകൾക്കു
ഗര്‍ഭിണികളായ സ്ത്രീകളും കൊതുകുകളുടെ ആക്രമണത്തിന് കൂടുതല്‍ ഇരയാകുന്നു. മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതല്‍ കാര്‍ബണ്‍ഡൈഓക്സൈഡ് പുറത്തുവിടുന്നവരാണ് ഗര്‍ഭിണികള്‍. സാധാരണ മനുഷ്യരെ അപേക്ഷിച്ച് ഗർഭിണികളിൽ 21 ശതമാനം വരെ കൂടുതൽ കാർബൺ ഡൈ ഓക്സൈഡ് ഉൽപ്പാദിപ്പിക്കപ്പെടുന്നു. ആഫ്രിക്കയിൽ നടത്തിയ സർവ്വേയിൽ മലേറിയ ബാധിച്ച രോഗികളിൽ കൂടുതലും ഗർഭിണികളായിരുന്നു എന്ന് കണ്ടെത്തിയിരുന്നു.
വിയർപ്പുള്ളവരെ തേടിപ്പിടിക്കും

വിയർപ്പും ചൂടും കൂടുതലുള്ളവരെ കൊതുക് വേഗം ആകര്‍ഷിക്കും. വ്യായാമം, നൃത്തം എന്നിവ സ്ഥിരമായി ചെയ്യുന്നവരിൽ വിയർപ്പുണ്ടായിക്കൊണ്ടേ ഇരിക്കാറുണ്ട്. രക്തം ചൂടാവുക, വിയർക്കുക, വിയർപ്പിന്റെ ഗന്ധം എന്നിവ കൊതുകിനെ ആകര്‍ഷിക്കുന്ന ഘടകങ്ങളാണത്രെ. വിയര്‍പ്പിന്റെ മണത്തിന് കാരണം ലാക്ടിക് ആസിഡ്, യൂറിഡ് ആസിഡ്, അമോണിയ എന്നിവയാണ്. ഇവ കൊതുക് ഏറെ ആകർഷിക്കും. കൊതുകുള്ളിടത്തേക്ക് ഇത്തരക്കാർ അടുക്കുകയേ വേണ്ട.

നല്ല ത്വക്കുള്ളവർ

മൃദുചർമ്മമുള്ളരെയും ഭംഗിയുള്ള ശരീരമുള്ളവരെയും കൊതുക് വെറുതെ വിടില്ല. ഇവരിൽ ശരീരം വിയർപ്പിലൂടെ പുറം തള്ളുന്ന ബാക്ടീരിയ ത്വക്കിന്റെ ഘടനകളിൽ കൂടുതൽ നേരം നിലനിൽക്കും. ഇതത്രക്കാരെ കൊതുക് ആക്രമിക്കും.

ബിയര്‍ ഇഷ്ടമുള്ള കൊതുക്

ബിയർ കുടിക്കുന്നവരുടെ കഷ്ടകാലം. ബിയർ കൊതിയന്മാരെ നിങ്ങളെപ്പോലെ ബിയർ ഇഷ്ടമാണ് കൊതുകിനും. ബിയർ കുടിക്കുന്നവരുടെ ശരീരത്തെ പെട്ടെന്ന് കൊതുകുകൾ ആകർഷിക്കുമെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. ഇതിന് ശാസ്ത്രീയവിശദീകരണവുമുണ്ട്. ബിയറിലെ എഥനോളിന്റെ അംശം വിയര്‍പ്പിലൂടെ പുറത്തേക്ക് വരും. ഇത് മനസിലാക്കുന്ന കൊതുകുകള്‍, ബിയര്‍ കുടിച്ചയാളെ തെരഞ്ഞുപിടിച്ച് ആക്രമിക്കും.

ദിലീപിന്റെ കഥാപാത്രം ഒരു പെണ്‍കുട്ടിയെയാണ് പ്രേമിക്കുന്നത്. അതില്‍ ഒരു കുഞ്ഞ് പിറക്കുന്നുണ്ട്-ലാൽ ജോസ്

0
Spread the love

മലയാളി പ്രേക്ഷകര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു ചാന്തുപൊട്ട്. ദിലീപിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്ത് ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു. ദിലീപിന്റെ കരിയറിലെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നും. എന്നാല്‍ ചിത്രത്തിലെ ദിലീപിന്റെ സ്‌ത്രൈണതയുള്ള രാധാകൃഷ്ണന്‍ എന്ന കഥാപാത്രം വലിയ വിവാദങ്ങള്‍ക്കും വഴിയൊരുക്കിയിരുന്നു. ഇപ്പോള്‍ ചിത്രത്തെ തുടര്‍ന്ന് ഉണ്ടായ ഈ വിവാദങ്ങള്‍ക്ക് മറുപടി പറഞ്ഞിരിക്കുകയാണ് സംവിധായകന്‍ ലാല്‍ ജോസ്. ദിലീപ് അവതരിപ്പിച്ച വേഷം ട്രാന്‍സ്‌ജെന്‍ഡറിന്റേതായിരുന്നില്ലെന്നും. ചിത്രത്തില്‍ ദിലീപ് അഭിനയിച്ച രാധ എന്ന കഥാപാത്രം ട്രാന്‍സ് വ്യക്തിയല്ല എന്നും അയാളൊരു പുരുഷനാണെന്നും ലാല്‍ ജോസ് വ്യക്തമാക്കി. നേരത്തെയും ലാല്‍ ജോസ് ഇക്കാര്യം പറഞ്ഞിട്ടുള്ളതാണ്. ഇപ്പോള്‍ വീണ്ടും ലാല്‍ ജോസിന്റെ ഈ വാക്കുകള്‍ ചര്‍ച്ചയാവവുകയാണ്.

” ചാന്ത്‌പൊട്ട് എന്ന സിനിമയുടെ പേരില്‍ തന്നെ കടിച്ചുകീറാന്‍ വന്ന ആളുകള്‍ക്ക് അറിയാത്ത കാര്യം അതിലെ രാധാകൃഷ്ണന്‍ എന്ന കഥാപാത്രം പുരുഷന്‍ തന്നെയാണെന്നായിരുന്നു. ദിലീപിന്റെ കഥാപാത്രം ഒരു പെണ്‍കുട്ടിയെയാണ് പ്രേമിക്കുന്നത്. അതില്‍ ഒരു കുഞ്ഞ് പിറക്കുന്നുണ്ട്. അവന് ആകെയുണ്ടായിരുന്നത് അവന്റെ പെരുമാറ്റത്തിലുളള സ്‌ത്രൈണത മാത്രമാണ്. അത് അവന്‍ വളര്‍ന്ന സാഹചര്യവുമായി ബന്ധപ്പെട്ടിട്ടുളളതാണ്.

അവന്റെയൊപ്പമുളള പെണ്‍കുട്ടിയുമായി പ്രണയം ഉണ്ടാകുന്നുണ്ട്. അവന് സെക്‌സ് ഉണ്ടാകുന്നുണ്ട്. അതില്‍ കുഞ്ഞ് ഉണ്ടാകുന്നുണ്ട്. ചാന്തുപൊട്ട് ഒരു ട്രാന്‍സ്‌ജെന്‍ഡറിന്റെ കഥ ആണെന്നാണ് ഇപ്പോഴും ആളുകള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. അത് തന്റെ പരാജയമായിട്ടാണ് താന്‍ കാണുന്നത്. കാരണം ആ സിനിമ മുഴുവന്‍ കണ്ടിട്ട് അത് ട്രാന്‍സ്‌ജെന്‍ഡറുടെ കഥ ആണെന്ന് മനസിലാക്കുന്ന അവര്‍ക്ക് എന്തോ പ്രശ്‌നമുണ്ട്. അല്ലെങ്കില്‍ അത് കൃത്യമായി അവര്‍ക്ക് കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ സാധിക്കാത്തതില്‍ എനിക്ക് എന്തോ പ്രശ്‌നമുണ്ട്. അങ്ങനെ മാത്രമേ ഞാന്‍ ആ വിവാദത്തെ എന്നും നോക്കി കാണുന്നുളളു.” ലാല്‍ജോസ് പറയുന്നു.

ഫോട്ടോ എടുക്കാൻ മാത്രമായി ചെളിയിലേക്ക് ഇറങ്ങുന്ന ചിലർ; നടി അനുമോളുടെ ഫോട്ടോയ്ക്ക് വിമർശനം

0
Spread the love

കോവിഡ് കാലത്ത് കൃഷി ചെയ്യുന്ന ചിത്രം പങ്കുവച്ച് നടി അനുമോൾ. നാട്ടിൽ അവധിക്കാലം ചിലവഴിക്കുന്ന താരത്തിന്റെ ചിത്രങ്ങൾ വൈറലാവുകയാണ്. ”ഈ വർഷത്തെ കർഷകശ്രീ അവാർഡ് ഞാൻ വിട്ടുകൊടുക്കില്യച്ചണ്ണു…” എന്ന ക്യാപ്ഷനോടെയാണ് വിത്ത് കുട്ടയുമായി നിൽക്കുന്ന ചിത്രം താരം പങ്കുവച്ചത്.

ചിത്രം വൈറലായതോടെ ഇതിന് വിമർശനങ്ങളും എത്തി. താരത്തിനെതിരെ വന്ന വിമർശനത്തിന് പതിവ് സ്റ്റൈലിൽ മറുപടി കൊടുത്തിരിക്കുകയാണ് താരം. ”ഇത് ഇപ്പോ ട്രെൻഡായല്ലോ. വലിയ സെലിബ്രിറ്റീസ് ഒക്കെ ഇങ്ങനെ ഫോട്ടോക്ക് പോസ് ചെയ്യാൻ വേണ്ടി മാത്രം ചെളിയിലേക്ക് ഇറങ്ങുന്നുണ്ട്. ചേച്ചി അങ്ങനല്ലെന്ന് ചേച്ചിയുടെ സ്‌റ്റോറീസ് കാണുമ്പോൾ മനസിലാകും. എന്നാലും ഫോട്ടോയും കോസ്റ്റിയൂമും തമ്മിൽ ചേർച്ചയില്ല” എന്നാണ് ഒരു കമന്റ്.”വീട്ടിൽ ഇട്ടോണ്ടിരുന്ന കോസ്റ്റിയൂമാണ്. ഇത് പ്ലാൻ ചെയ്ത് ഇട്ടതല്ല” എന്നാണ് താരത്തിന്റെ മറുപടി. മാസ്‌ക് എവിടെയെന്ന ചോദ്യത്തിന് കൈയ്യിൽ ഉണ്ടെന്ന മറുപടിയും താരം നൽകിയിട്ടുണ്ട്. ഇത് കേരള പൊലീസ് കാണണ്ടെന്നും ചിലർ ഉപദേശിക്കുന്നുണ്ട്.

മഴക്കാലത്ത് പാടത്തിന്റെ വരമ്പിലൂടെ നടക്കുന്ന വീഡിയോയും താരം പോസ്റ്റ് ചെയ്തിരുന്നു. ”വെറുതെ ഒരീസം ഉച്ചക്ക്..പാടത്ത് പണി ഉള്ളപ്പോ ഉച്ചക്ക് ഭക്ഷണം കൊണ്ടു പോയതാ..വീഡിയോലുള്ളത് ഉണ്ണിയേട്ടൻ, കുഞ്ഞുമാനേട്ടൻ, രവിയണ്ണൻ” എന്ന ക്യാപഷനോടെയാണ് വീഡിയോ പങ്കുവച്ചത്.

118,800FansLike
97,086FollowersFollow
82,645FollowersFollow
89,036SubscribersSubscribe

Latest posts